Connect with us

kerala

അദാനിയാണ് ഈ വീടിന്റെ ഐശ്വര്യം; മുഖ്യമന്ത്രിയെ പരിഹസിച്ച് ഇടതുപക്ഷ സൈദ്ധാന്തികന്‍ എം. ആസാദ്

വിഴിഞ്ഞം വിഷയത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഇടതുപക്ഷ സൈദ്ധാന്തികന്‍ എം. ആസാദ്.

Published

on

വിഴിഞ്ഞം വിഷയത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഇടതുപക്ഷ സൈദ്ധാന്തികന്‍ എം. ആസാദ്.അദാനിയെ പിണറായി കൈവിടില്ല.മോദിക്കും പിണറായിക്കും ഇടയിലെ മുഖ്യ കണ്ണി അദാനിയാണ്. ഓരോ ഡീല്‍ ഉറപ്പിക്കുമ്പോഴും ആ ബന്ധം ശക്തിപ്പെടും. സംഘപരിവാരങ്ങളുടെ സാമ്പത്തിക അടിത്തറയ്ക്ക് കൂടുതല്‍ ഉറപ്പു കിട്ടും. അതെങ്ങനെ എന്നറിയാന്‍ അദാനിയുടെ വളര്‍ച്ചയുടെ ചരിത്രം നോക്കിയാല്‍മതി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ രൂപം

ഗെയില്‍ – ദേശീയപാതാ തടസ്സങ്ങള്‍ നീക്കി വികസനപ്രവര്‍ത്തനം തുടങ്ങിയതുപോലെ വിഴിഞ്ഞത്തും ധീരമായി മുന്നോട്ടു പോകുമെന്ന് സര്‍ക്കാര്‍.

പോകണമല്ലോ.

കേരളത്തിലെ ദേശീയപാതാ വികസനത്തില്‍ രണ്ടായിരത്തോളം കോടി രൂപയുടെ പദ്ധതിയാണ് അദാനിക്കു കിട്ടിയത്.കേരളത്തിലെ വാതക പൈപ് ലൈന്‍ (ഗെയില്‍) പദ്ധതിയില്‍ നാലായിരത്തഞ്ഞൂറു കോടിയുടെ നിക്ഷേപമാണ് അദാനിയുടേത്.വൈദ്യുതി മേഖലയിലും രാജ്യത്തെ സ്വകാര്യ സംരംഭമായ അദാനി പവര്‍ തന്നെ വൈദ്യുതി നല്‍കണമെന്ന് കേരള സര്‍ക്കാറിനു നിര്‍ബന്ധമുണ്ട്.തിരുവനന്തപുരം വിമാനത്താവളം അദാനിയിലേക്ക് എത്തിയ വഴിയിലെ ദുരൂഹതകളും നേരത്തേ ചര്‍ച്ചയായതാണ്.

വിഴിഞ്ഞത്തും അദാനിയാണ്. അദാനിയെ പിണറായി കൈവിടില്ല.മോദിക്കും പിണറായിക്കും ഇടയിലെ മുഖ്യ കണ്ണി അദാനിയാണ്. ഓരോ ഡീല്‍ ഉറപ്പിക്കുമ്പോഴും ആ ബന്ധം ശക്തിപ്പെടും. സംഘപരിവാരങ്ങളുടെ സാമ്പത്തിക അടിത്തറയ്ക്ക് കൂടുതല്‍ ഉറപ്പു കിട്ടും. അതെങ്ങനെ എന്നറിയാന്‍ അദാനിയുടെ വളര്‍ച്ചയുടെ ചരിത്രം നോക്കിയാല്‍മതി.

അദാനിയുടെ വളര്‍ച്ചക്ക് സ്വന്തം ജനതയെ ഒറ്റാം. നാടിന്റെ വിഭവങ്ങള്‍ അടിയറ വെക്കാം. അധികാരവും ജനസമ്മതിയുമൊക്കെ മോദി മാതൃകയില്‍ നിലനിന്നുകൊള്ളും. വികസനം എന്ന മാന്ത്രിക പദം മാര്‍ക്‌സിസ്റ്റ് അവസരവാദി പാര്‍ട്ടികള്‍ക്ക് പ്രമാണമായിട്ടുണ്ട്. അനുസരിക്കുന്ന അണികളുടെയും അനുഭാവികളുടെയും ദാഹം തീര്‍ക്കാന്‍ ചില നീര്‍പന്തലുകള്‍ മതിയാകും.

തീരദേശം കടലെടുക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മുഖ്യശത്രുവാണ്. അതിന്റെ മറവില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എത്രയുമാവാം. മത്സ്യത്തൊഴിലാളികള്‍ തീരദേശം വിടണമത്രെ. ഒരു തൊഴില്‍ മേഖലയെ കടലില്‍ തള്ളുന്നു. ഒരു ജനവിഭാഗത്തെ തുടച്ചുമാറ്റുന്നു. ആ പ്രശ്‌നം ഉന്നയിക്കുമ്പോള്‍ അദാനിക്ക് ക്ഷീണം പറ്റുമോ എന്നാണ് സര്‍ക്കാറിന്റെ ശ്രദ്ധ. മത്സ്യത്തൊഴിലാളി സമൂഹം കേരളത്തിന്റെ ഭാഗമല്ലേ?

അദാനിക്ക് എല്ലാം കൊടുക്കണം! വിഴിഞ്ഞം കരാര്‍ ഒപ്പിട്ടത് ഉമ്മന്‍ചാണ്ടിയാണ്. അദ്ദേഹവും വികസനവാദിതന്നെ. പക്ഷേ, അപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ നല്‍കിയ ചില ഉറപ്പുകളുണ്ട്.ഏറ്റെടുത്ത സംരക്ഷണ ഉത്തരവാദിത്തമുണ്ട്. മാറിവന്ന സര്‍ക്കാറിനും അതു പാലിക്കാന്‍ ബാദ്ധ്യതയുണ്ട്. തിരിഞ്ഞുനോക്കിയില്ല സര്‍ക്കാര്‍.

സിമന്റ് ഗോഡൗണില്‍ കിടന്നു നിലവിളിക്കുന്ന കുടുംബങ്ങള്‍ ‘ഞങ്ങളെ മാറ്റിപാര്‍പ്പിക്കൂ, തന്ന ഉറപ്പുകള്‍ പാലിക്കൂ’ എന്നു പറയുമ്പോള്‍ ഇതാ, അദാനിക്കെതിരെ കലാപം എന്നു വരുത്താനാണ് സര്‍ക്കാറിന് ഉത്സാഹം. ഈ പ്രോജക്റ്റും അദാനിക്കു പൂര്‍ണമായും വിധേയപ്പെടുംവരെ പിണറായിസര്‍ക്കാറിന് വിശ്രമമില്ല. അത് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു.

അദാനിയാണ് ഈ വീടിന്റെ ഐശ്വര്യം!
നമോ നമസ്‌തേ…!’

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

kerala

മലപ്പുറത്ത് ക്ഷേത്ര അന്നദാനത്തിനെത്തി സൗഹൃദം പങ്കിട്ട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്

Published

on

മലപ്പുറം: കണ്ണമംഗലം കിളിനിക്കോട് കരിങ്കാളി കരുവന്‍കാവില്‍ കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും. ഒരാഴ്ച നീണ്ടുനിന്ന താലപ്പൊലിയുടെ സമാപന ദിവസമായിരുന്നു തിങ്കളാഴ്ച. ക്ഷേത്രത്തില്‍ ഒരുക്കിയ സമൂഹ അന്നദാന ചടങ്ങില്‍ ഇന്ന് ഉച്ചക്ക് 11.30ഒടെയാണ് ഇരുനേതാക്കളും ക്ഷേത്രത്തിലെത്തി പരിപാടിയില്‍ പങ്കെടുത്തത്.

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി പി ഉണ്ണി കൃഷ്ണന്‍, വി പി രതീഷ്, കെ വി അനില്‍ കുമാര്‍, കെ വി അജീഷ്, സുജിത് കുട്ടന്‍, വി പി മനോജ് കുമാര്‍, വി പി ബാലകൃഷ്ണന്‍, വി പി സുരേഷ്, സി എം ശിവദാസന്‍ എന്നിവരാണ് നേതാക്കളെ സ്വീകരിച്ചത്.

Continue Reading

kerala

ബസിന് കുറുകെ കാര്‍ നിര്‍ത്തിയ സംഭവം: മേയര്‍ക്കും എംഎല്‍എക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്

Published

on

കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്ക് തടസം വരുത്തിയ സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും മേയര്‍ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കി. കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

ഏപ്പ്രില്‍ 27നാണ് സംഭവം. മേയറുടെയും എംഎല്‍എയുടെയും കാര്‍ പാളയം ജങ്ഷനില്‍ വച്ച് നിരവധി ജനങ്ങളുമായി യാത്ര ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തിയത്. പൗരന് പൊതു നിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുളള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് ഈ പ്രവര്‍ത്തിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

Continue Reading

Trending