More
ഇസ്‌ലാമോഫോബിയ വിഷയത്തില്‍ ഹിലരിക്കും ട്രംപിന്റെ നിലപാടോ?

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം സംവാദം നടക്കാനിരിക്കെ രാജ്യത്ത് ഇസ്‌ലാം ചര്‍ച്ചാ വിഷയാമവുന്നു. രാഷ്ട്ീയ ചര്‍ച്ചകളില്‍ അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ വീണുപോകുന്ന വിഷയമാണ് ഇസ്ലാമോഫോബിയ. അധികാരത്തിരിക്കുന്നവരുടെ പ്രസ്താവനകള്‍ പോലും ഈ വിഷയത്തില്‍ ചിലപ്പോള്‍ വിവാദമാകാറുണ്ട്്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പലവട്ടം ഇസ്‌ലാം വിരുദ്ധ പ്രസ്താവനകളില്‍ വിവാദത്തിലായതുമാണ്.
എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം സംവാദം അടുത്തിരിക്കെ ഇസ്‌ലാമോഫോബിയ അമേരിക്കയില്‍ പൊതു ചര്‍ച്ചാ വിഷയമായി ഉയര്‍ന്നു കഴിഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു അമേരിക്കന്‍ മുസ്‌ലിം യുവതി വിഷയം പരാമര്‍ശിക്കപ്പെട്ടതോടെയാണ് ഇസ്‌ലാം മതവും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന രാഷ്ട്രീയവും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരു പ്രധാന വിഷയമായി മാറിയത്.
Why can’t we talk about Muslims without talking about ISIS? We are more than that. Tired of this same old talking point. #debate
— Linda Sarsour (@lsarsour) October 10, 2016
പ്രചാരണത്തിനിടെ കാണികളില്‍ ഒരാളായ ഗോര്‍ബ ഹമേദ് എന്ന മുസ്‌ലിം വനിതയാണ് ഇസ്ലാമോഫോബിയയെക്കുറിച്ച് ഇരു സ്ഥാനാര്‍ഥികളോടും ചോദ്യമുന്നയിച്ചത്.
‘അമേരിക്കയിലെ മുപ്പത്തി മൂന്നു ലക്ഷം മുസ്‌ലിങ്ങളില്‍ ഒരാളാണ് ഞാന്‍. മുസ്‌ലിം രാഷ്ട്രങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സ്ഥാനാര്‍ഥികളായ നിങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇസ്ലാമോഫോബിയ വളരുന്നകാലത്ത് ഞാനടക്കമുള്ള മുസ്‌ലിങ്ങള്‍ സംശയത്തിന്റെ നിഴലിലാണ് ജീവിക്കുന്നത്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ ഞങ്ങളെ എങ്ങനെ സഹായിക്കുക,’ എന്ന ചോദ്യമാണ് യുവതി ഉന്നയിച്ചത്.
എന്നാല്‍, മുസ്‌ലിങ്ങള്‍ അമേരിക്കയിലേക്ക് വരുന്നത് തടയണമെന്നു വരെ മുമ്പ് പറഞ്ഞിരുന്ന ട്രംപ്, യുവതിക്ക് വളരെ കരുതിയാണ് ഉത്തരം നല്‍കിയത്. ഇത്തരം സാഹചര്യം ഒരു നാണക്കേടാണെന്നും ഇങ്ങനെ എന്തെങ്കിലും തെറ്റായി കണ്ടാല്‍ അത് റിപ്പോര്‍ട്ട് ചെയ്യേണ്ട ഉത്തരവാദിത്വം മുസ്‌ലിങ്ങള്‍ക്കു തന്നെയാണെന്നുമാണ് ട്രംപ് അഭിപ്രായപ്പെട്ടത്. കൂടാതെ, സാന്‍ ബെര്‍ണാര്‍ഡിനോയിലെ ഭീകരവാദികള്‍ ബോംബുണ്ടാക്കുന്നതു കണ്ട അയല്‍വാസികള്‍ അത് അധികൃതരെ അറിയിച്ചില്ലെന്ന തന്റെ വിവാദ വാദം ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു.
ഹിലാരിയുടെ മറുപടി, അമേരിക്ക ഏതു മതത്തിലും വിശ്വസിക്കാന്‍ കഴിയുന്നതടക്കം സ്വാതന്ത്ര്യത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ന്ന രാജ്യമാണെന്നായിരുന്നു. എന്നാല്‍ ഒരു തവണയെങ്കിലും മുസ്‌ലിങ്ങളെ രാജ്യത്ത് നിന്ന് ഒഴിവാക്കണമെന്ന് പറഞ്ഞ വ്യക്തിയാണ് ട്രംപെന്നും ഹില്ലരി ആരോപിച്ചു.
കയ്യടി നേടാനുള്ള ട്രംപിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ ഐസിസിന്റെ ശക്തികൂട്ടാനാണ് സഹായിക്കുന്നതെന്നും ഹില്ലരി പറഞ്ഞു. ഇസ്‌ലാമുമായി അമേരിക്ക യുദ്ധത്തിലല്ലെന്നും ഹമേദിനെപ്പോലുള്ള മുസ്‌ലിം പൗരന്മാരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന രാജ്യമാണ് തന്റേതെന്നും ഹില്ലരി അഭിപ്രായപ്പെട്ടു.
അതേസമയം രാജ്യത്തിന്റെ മുന്നണിയിലെ കണ്ണുകളും കാതുകളുമായി അമേരിക്കന്‍ മുസ്‌ലിം സമൂഹം മാറണമെന്നും സുരക്ഷയുള്ള സമൂഹം കെട്ടിപ്പടുക്കാന്‍ മുസ്‌ലിങ്ങളും നേതൃത്വം കൊടുക്കണമെന്നുമുള്ള ഹിലരുയുടെ നിലപാട് വിവാദമായി.
ഇസ്്‌ലാമോഫോബിയ വിഷയത്തില്‍ ട്രംപിനെ പോലെ ഹിലാരിക്കും ഏതാണ്ട് ഒരേ നിലപാടാണന്നാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവുന്നത്. അമേരിക്കന്‍ മുസ്‌ലിമിനേയും ഇസ്‌ലാമിനേയും ഐ.എസിനോടും ഭീകരവാദത്തോടും ചേര്‍ത്തു നിര്‍ത്തുന്ന രാഷ്ടീയമാണ് സ്ഥാനാഥികളുടേത്. എല്ലാത്തിന്റെയും ഉത്തരവാദിത്വമേറ്റെടുത്ത് മുസ്‌ലിങ്ങളാണ് ഭീകരവാദത്തെ ചെറുത്തു തോല്‍പിക്കേണ്ടതെന്ന പൊതു ഇസ്‌ലാമോഫോബിയ വാദമാണ് ഇരു സ്ഥാനാര്‍ഥികളും ഉയര്‍ത്തുന്നതുന്നതെന്നാണ് വിമശകരുടെ ആരോപണം. ട്രംപ് ഉറക്കെവിളിച്ചു പറഞ്ഞുവെങ്കില്‍ ഹിലരി മയത്തില്‍ പറഞ്ഞു എന്ന മാറ്റമേയുള്ളൂ എന്നും വിമശകര്‍ തുറന്നടിച്ചു.
ട്രംപില്‍ നിന്ന് മറ്റൊരു നിലപാട് പ്രതീക്ഷിക്കുന്നില്ലെങ്കിലും ബരാക് ഒബാമയുടെ പിന്‍ഗാമിയായി വരുന്ന ഹിലരിയെ വളരെ പ്രതീക്ഷയോടെയാണ് മുസ്‌ലിം സമൂഹം കാണുന്നത്. എന്നാല്‍ ഇസ്‌ലാമോഫോബിയ വിഷയത്തില്‍ ഹിലാരിയുടെ രാഷ്ട്രീയ നിലപാട് ശരിയാണോ എന്ന സംശയമാണ് സംവാദത്തെ തുടര്‍ന്ന് അമേരിക്കയില്‍ ഉണ്ടായിരിക്കുന്നത്.
#AmericanMuslim എന്ന ഹാഷ് ടാഗ് സംവാദത്തിനു ശേഷം ട്വിറ്ററില്‍ ട്രെണ്ടിങ്ങായി കഴിഞ്ഞു. ഇരു സ്ഥാനാര്‍ഥികളേയും പരിഹസിച്ചു കൊണ്ടുള്ള ട്വീറ്റുകളാണ് പരക്കുന്നത്.
#MUSTWATCH THIS #TEDTALK BY #daliamogahed an #AmericanMuslim truth behind #ISIS & real #life of average #muslim https://t.co/UPAXvA6sqT
— Rukhsar Khan (@iamRukhsarKhan) October 11, 2016
Muslims only discussed by candidates in relation to:
– ISIS
– terrorism
– homegrown radicalizationNot victims of Islamophobia. #debate
— Khaled Beydoun (@KhaledBeydoun) October 10, 2016
india
ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കും

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് നീക്കം. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പ്പീച് ചെയ്യാന്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ക്കും പ്രധാനമന്ത്രിക്കും ശുപാര്‍ശ ചെയ്തിരുന്നു.
ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ സുപ്രീംകോടതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തി എന്ന ആരോപണം ശരിവെക്കുന്നതാണ് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മ്മയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ച പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഇംപീച്ച്‌മെന്റ് ശുപാര്‍ശയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിരുന്നു.മുന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ രാഷ്ട്രപതി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കര്‍ക്കും കൈമാറി.
kerala
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു; ‘കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ’

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെതിരെ അന്വേഷണ സംഘം രണ്ടാം കുറ്റപത്രം സമർപ്പിച്ചു. പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. ബന്ധുക്കളോട് പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
സഹോദരനും കാമുകിയുമുൾപ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കവെ ഇക്കഴിഞ്ഞ 25-ന് അഫാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചിരുന്നു. ശുചിമുറിയിൽ പോകണമെന്ന് ജയിൽ അധികൃതരോട് ആവശ്യപ്പെട്ട അഫാൻ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് വാർഡൻ ശുചിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. വാർഡൻ ഉടൻ തന്നെ ജയിൽ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അഫാൻ.
പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ അഫാനെതിരെ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും നേരത്തെ അഫാൻ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യുന്ന സമയത്ത് ഉൾപ്പെടെ ആത്മഹത്യ ചെയ്യുമെന്ന് അഫാൻ വെളിപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
kerala
പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍, അതിതീവ്ര മഴ തുടരും, റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴ ( Heavy rain) തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് ( Red Alert ) പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
നാളെ (ബുധനാഴ്ച ) കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അതിതീവ്ര മഴ മുന്നറിയിപ്പ് ( റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്.
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
india3 days ago
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്‌ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍
-
india3 days ago
താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
സംസ്ഥാനത്ത് നാളെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്