Connect with us

News

ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിന് പന്തുരുട്ടാന്‍ ബ്രസീലും ക്രൊയേഷ്യയും

ഖത്തറിലെത്തിയ ശേഷം സ്ലാറ്റ്‌കോ ഡാലിച്ചിന്റെ സംഘം തോറ്റിട്ടില്ല എന്നത് സവിശേഷതയാണ്

Published

on

ദോഹ: എഡ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ഖത്തര്‍ ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിന് പന്തുരുളുമ്പോള്‍ ക്രൊയേഷ്യക്കെതിരെ വ്യക്തമായ സാധ്യത ബ്രസീലിന്. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ദക്ഷിണ കൊറിയക്കെതിരെ ഗോള്‍വേട്ട നടത്തിയ ബ്രസീല്‍ മാരക ഫോമിലാണ്. ക്രൊയേഷ്യക്കാരാവട്ടെ നോക്കൗട്ടില്‍ ജപ്പാനെതിരെ ഷൂട്ടൗട്ട് രക്ഷ തേടിയെത്തിയവരും. രണ്ട് ശൈലികള്‍ തമ്മിലുള്ള അങ്കത്തില്‍ പ്രതിരോധ ജാഗ്രതയാണ് ക്രോട്ടുകാരുടെ കൈമുതല്‍.

ഖത്തറിലെത്തിയ ശേഷം സ്ലാറ്റ്‌കോ ഡാലിച്ചിന്റെ സംഘം തോറ്റിട്ടില്ല എന്നത് സവിശേഷതയാണ്. ബെല്‍ജിയം, കനഡ, മൊറോക്കോ എന്നിവരുടെ ഗ്രൂപ്പില്‍ നിന്നും രണ്ട് സമനിലയും ഒരു വിജയവും സ്വന്തമാക്കിയായിരുന്നു ക്രൊയേഷ്യയുടെ വരവ്. അവസാന പോരാട്ടത്തില്‍ ജപ്പാനെതിരെ ഒരു ഗോള്‍ ലീഡ് വഴങ്ങിയ ശേഷം തിരികെയെത്തി. ഷൂട്ടൗട്ട് മികവ് ക്വാര്‍ട്ടര്‍ ടിക്കറ്റും നല്‍കി. ലുക്കാ മോഡ്രിച്ച് എന്ന പോരാളിയാണ് ടീമിന്റെ ആത്മവിശ്വാസം. ലോകകപ്പില്‍ പതിവ് ഫോമില്‍ തന്നെയാണ് റയല്‍ മാഡ്രിഡ് താരം. നായകന്‍ എന്ന നിലയില്‍ നാല് വര്‍ഷം മുമ്പ് സ്വന്തം രാജ്യത്തിന് രണ്ടാം സ്ഥാനം സമ്മാനിക്കുകയും അതിന് ശേഷം യൂറോപ്യന്‍ ഫുട്‌ബോളിലെ നിരവധി വലിയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത മോഡ്രിച്ചിന്റെ ഇടപെടലുകള്‍ അപാരമാണ്. അവിശ്രമ പോരാളി. എപ്പോഴും എവിടെയും പന്തിനൊപ്പം. പക്ഷേ മാര്‍ക്കിഞ്ഞസ് ഉള്‍പ്പെടുന്ന ബ്രസീല്‍ ഡിഫന്‍സിനെ മറികടക്കല്‍ എളുപ്പമാവില്ല. ലോകകപ്പില്‍ അപ്രതീക്ഷിതമായി കാമറൂണിനോട് പരാജയപ്പെട്ടുവെങ്കില്‍ പോലും ബ്രസീല്‍ ഡിഫന്‍സ് കാര്യമായി ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കറിനും ഇത് വരെ വെല്ലുവിളിയുണ്ടായിരുന്നില്ല.

കോച്ച് ടിറ്റേ ഇന്നലെ പരിശീലനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ടിരുന്നു. ആത്മവിശ്വാസത്തിലാണ് അദ്ദേഹം. മുന്‍നിരയില്‍ വിനീഷ്യസ് ജൂനിയര്‍, നെയ്മര്‍ എന്നിവര്‍ക്കൊപ്പം ആദ്യ ഇലവനിലെ മൂന്നാമന്‍ ആരായിരിക്കുമെന്ന ചോദ്യമുണ്ട്. കാസിമിറോയും ഫ്രെഡുമെല്ലാമുള്ള മധ്യനിരയുടെ ഭാവനാ സമ്പത്തും ടീമിന്റെ മുതല്‍ക്കൂട്ടാണ്. ആദ്യ പകുതിയില്‍ തന്നെ ഒന്നിലധികം ഗോളുകള്‍ നേടി ലീഡ് നേടുക എന്നതാണ് ടിറ്റേയുടെ പ്ലാന്‍. കൊറിയക്കെതിരായ മല്‍സരത്തില്‍ ഈ ടാക്റ്റിക്‌സ് ഫലപ്രദമായിരുന്നു.

രണ്ടാം പകുതിയില്‍ കൊറിയക്കാര്‍ തിരികെ വരാന്‍ ശ്രമിച്ചുവെങ്കിലും വലിയ ഗോള്‍ഭാരം അവരെ മാനസികമായി തളര്‍ത്തിയിരുന്നു. വിംഗുകള്‍ കയറി വന്നുള്ള ബ്രസീല്‍ ആക്രമണത്തെ ചെറുക്കാന്‍ 90 മിനുട്ട് ഊര്‍ജ്ജം മാത്രം പോര എന്നുള്ള സത്യം ലുക്കാ മോഡ്രിച്ച് അംഗീകരിക്കുന്നു. പക്ഷേ അദ്ദേഹം പറയുന്നത് പതിവ് ഫുട്‌ബോള്‍ തന്നെ കളിക്കുമെന്നാണ്. മത്സരം രാത്രി 8.30.ക്രൊയേഷ്യക്ക് ഇതുവരെ ബ്രസീലിനെ തോല്‍പിക്കാനായിട്ടില്ല. നാലു തവണ ഇരു ടീമുകളും മുഖാമുഖം വന്നപ്പോള്‍ മൂന്ന് തവണയും ബ്രസീലിനായിരുന്നു വിജയം. ഒരു മത്സരം സമനിലയില്‍ അവസാനിച്ചു.

india

നഗ്‌ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്

ഭാര്യയുടെ സഹോദരന്റെ വിവാഹം നടക്കുന്നതിനു വേണ്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഇരുവരെയും യുവാവ് ചതിയില്‍പ്പെടുത്തുകയായിരുന്നു.

Published

on

മുംബൈ: നഗ്‌ന പൂജ നടത്തി ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച കേസില്‍ യുവാവിനെതിരെ കേസ്. ഭാര്യയുടെ സഹോദരന്റെ വിവാഹം നടക്കുന്നതിനു വേണ്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഇരുവരെയും യുവാവ് ചതിയില്‍പ്പെടുത്തുകയായിരുന്നു. നഗ്‌ന പൂജ നടത്തി ചിത്രം പ്രചരിപ്പിച്ച മുപ്പതുകാരന്‍ നവി മുംബൈയിലാണ് പിടിയിലായത്. ഈ വര്‍ഷം ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിലായിരുന്നു സംഭവം.

പ്രതി ഭാര്യയെയും അമ്മായിയമ്മയെയും നിര്‍ബന്ധിച്ച് ഇയാള്‍ നഗ്‌നപൂജയില്‍ പങ്കാളികളാക്കുകയായിരുന്നു. പലപ്പോഴായി നടന്ന പൂജയ്ക്കിടയില്‍ യുവാവ് ഇരുവരുടെയും ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. എന്നാല്‍ ജൂണ്‍ അവസാനത്തോടെ ഇയാള്‍ ഇരുവരുടെയും നഗ്ന ചിത്രങ്ങള്‍ ഭാര്യയുടെ പിതാവിനും സഹോദരനും അയച്ചു കൊടുക്കുകയായിരുന്നു.

ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ദേവ്രിയ സ്വദേശികളാണ് ഇവര്‍.

Continue Reading

india

ഹിമാചല്‍ പ്രദേശ് വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, മരണസംഖ്യ 75 ആയി

സംസ്ഥാനത്ത് മഴ, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മേഘവിസ്‌ഫോടനം എന്നിവ അനുഭവപ്പെടുന്നുണ്ട്.

Published

on

ഹിമാചല്‍ പ്രദേശിലെ വെള്ളപ്പൊക്ക ബാധിത ജില്ലയായ മാണ്ഡി ജില്ലയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 75 ആയി ഉയര്‍ന്നതോടെ തിരച്ചില്‍ സംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണ്. സംസ്ഥാനത്ത് മഴ, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മേഘവിസ്‌ഫോടനം എന്നിവ അനുഭവപ്പെടുന്നുണ്ട്.

പ്രളയബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിന്റെ ഭൂമിശാസ്ത്രപരമായ കാരണങ്ങളാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അപൂര്‍വ് ദേവ്ഗണ്‍ പറഞ്ഞു.

‘തുനാഗിലെ പ്രധാന റോഡ് ഇന്ന് മോട്ടോര്‍ യോഗ്യമാക്കി. കുറച്ച് സപ്ലൈ വാഹനങ്ങളും അവിടെ സ്ഥാപിച്ചിട്ടുണ്ട്. കോവര്‍കഴുതകളുടെ സഹായത്തോടെ സാധനങ്ങള്‍ അയച്ചിട്ടുണ്ട്… കാണാതായവരുടെ എണ്ണം ഇപ്പോഴും 31 ആണ്. കാണാതായ ആളുകളുടെ എണ്ണം ഇതുവരെ കണ്ടെത്തിയിട്ടില്ല. 250 ഓളം വരുന്ന സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സ്‌പെഷ്യല്‍ ഫോഴ്സ് മുഴുവന്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.

മണ്‍സൂണിനിടയിലും അടുത്ത മാസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതകള്‍ക്കിടയിലും ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാനുള്ള വെല്ലുവിളി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

‘ഭൂമിശാസ്ത്രപരമായതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളി നിറഞ്ഞതാണ്. ആവാസകേന്ദ്രങ്ങളിലെത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്… ഇത് കാലവര്‍ഷത്തിന്റെ തുടക്കമാണ്. അടുത്ത മൂന്ന് മാസത്തേക്ക് മഴ പെയ്യാന്‍ പോകുകയാണ്. മഴക്കാലത്ത് ദുരിതാശ്വാസ, പുനരധിവാസ, പുനരുദ്ധാരണ പരിപാടികള്‍ നടത്തണം എന്നതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം അധിക വെല്ലുവിളി. സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്, എല്ലാ വിഭവങ്ങളും നല്‍കുന്നു…’ അദ്ദേഹം പറഞ്ഞു.

ദുരന്ത ബാധിത പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിനായി എസ്ഡിആര്‍എഫിന്റെ ഒരു സംഘം ശനിയാഴ്ച പഞ്ചായത്ത് ജറോഡിലെ ഒരു ഗ്രാമത്തില്‍ ഫീല്‍ഡ് സന്ദര്‍ശനം നടത്തുകയും ആഘാതബാധിത പ്രദേശങ്ങള്‍ സര്‍വേ ചെയ്യുകയും അടിയന്തര സഹായം ആവശ്യമുള്ള ദുര്‍ബലരായ വ്യക്തികളെ കണ്ടെത്തുകയും ചെയ്തു.

അടിയന്തര പ്രതികരണ ശ്രമത്തിന്റെ ഭാഗമായി ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് അടിസ്ഥാന ആവശ്യത്തിനുള്ള കിറ്റുകളും മെഡിക്കല്‍ കിറ്റുകളും ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തു.

നിരവധി ഗ്രാമീണരുടെ ആരോഗ്യസ്ഥിതിയും സംഘം വിലയിരുത്തുകയും അടിയന്തര പരിചരണം ആവശ്യമുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ സ്ഥലത്തുതന്നെ നല്‍കുകയും ചെയ്തു.

ഔട്ട്റീച്ചിന്റെ ഭാഗമായി, SDRF ഉദ്യോഗസ്ഥര്‍ പ്രദേശവാസികളുമായി ആശയവിനിമയം നടത്തി, നിറവേറ്റാത്ത ആവശ്യങ്ങളെക്കുറിച്ചും അധിക പിന്തുണ ആവശ്യകതകളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കുന്നു. ഈ കണ്ടെത്തലുകള്‍ സമയബന്ധിതവും തുടര്‍ ദുരിതാശ്വാസ നടപടികളും ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടവുമായി പങ്കിട്ടു.

അതിനിടെ, മാണ്ഡി ജില്ലയില്‍ അടുത്തിടെയുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ തുനാഗില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐടിബിപി) ഒരു സംഘം എത്തിയിട്ടുണ്ട്. ദുരന്ത ബാധിത പ്രദേശങ്ങളില്‍ ജീവനക്കാര്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും കാണാതായവരെ തിരയാനും കുടിയിറക്കപ്പെട്ട കുടുംബങ്ങളെ സഹായിക്കാനും ഐടിബിപി ടീം പ്രാദേശിക ഭരണകൂടവും എന്‍ഡിആര്‍എഫും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നു.

ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു, ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും, ദുരിതമനുഭവിക്കുന്ന എല്ലാവരിലേക്കും ദുരിതാശ്വാസം എത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മാണ്ഡി ജില്ലാ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചു.

സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ (SEOC) പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഹിമാചല്‍ പ്രദേശിലെ മണ്‍സൂണ്‍ സീസണില്‍ മരണസംഖ്യ 75 ആയി ഉയര്‍ന്നു.

2025 ജൂണ്‍ 20 മുതല്‍ ജൂലൈ 4 വരെയുള്ള കാലയളവില്‍ SEOC പുറത്തുവിട്ട ഡാറ്റ, മലയോര സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ കാണിച്ചു.

മലയോര സംസ്ഥാനത്തുടനീളമുള്ള നാശത്തിന്റെ ഒരു ഭീകരമായ ചിത്രം അത് വരച്ചു. മൊത്തം 288 പേര്‍ക്ക് പരിക്കേറ്റു, പൊതു അടിസ്ഥാന സൗകര്യങ്ങള്‍ക്കും സ്വകാര്യ സ്വത്തിനും വ്യാപകമായ നാശനഷ്ടം കണക്കാക്കിയ നഷ്ടം 541.09 കോടി രൂപയായി ഉയര്‍ത്തി.

Continue Reading

kerala

നിപ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്

നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമാണ് സംസ്ഥാനത്ത് എത്തുക.

Published

on

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നിപ രോഗബാധ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്. നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമാണ് സംസ്ഥാനത്ത് എത്തുക. സംഘം ഒരാഴ്ചയ്ക്കുള്ളില്‍ എത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിപ രോഗബാധ നിയന്ത്രണവിധേയമാക്കുന്നതിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചു. നിപയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തല്‍.

അതേസമയം പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. യുവതിയുടെ സമ്പര്‍ക്കപ്പെട്ടികയില്‍ ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല. സമ്പര്‍ക്കപ്പട്ടികയിലിരിക്കെ പനി ബാധിച്ച മൂന്ന് കുട്ടികളുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണ്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവായത്.

Continue Reading

Trending