Connect with us

kerala

സി.പി.എം.- സി.പി.ഐ കലഹം: പ്രശ്‌നം തീര്‍ക്കാന്‍ കണ്‍വീനറില്ലാതെ അനാഥമായി ഇടതുമുന്നണി

മുമ്പ് സി.പി.ഐയും മുസ്‌ലിംലീഗുമായും ചേര്‍ന്ന് ഭരണം നടത്തിയകാര്യം സി.പി.ഐ നേതാവ് കാനം മറക്കുകയാണ്. അന്ന് സി.അച്യുതമേനോനെ മുഖ്യമന്ത്രിയാക്കിയതുപോലും മുസ്‌ലിംലീഗ് നേതാവ് ബാഫഖി തങ്ങളുടെ രാഷ്ട്രീയതന്ത്രജ്ഞത ഒന്നുകൊണ്ടായിരുന്നു.

Published

on

കെ.പി ജലീല്‍

ഇടതുമുന്നണി പൊട്ടിത്തെറിയിലേക്ക് നീങ്ങവേ , മുന്നണിയിലെ ഘടകകക്ഷികളെ നിയന്ത്രിക്കേണ്ട കണ്‍വീനറുടെ അസാന്നിധ്യം ശ്രദ്ധേയമാകുന്നു. സി.പി.എമ്മും സി.പി.ഐയും തമ്മില്‍ പലവിഷയങ്ങളിലും ഉടക്കിലാണ്. ക്രമസമാധാനത്തകര്‍ച്ച, പൊലീസ് രാജ്, വിഴിഞ്ഞം പ്രക്ഷോഭം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമാണ്. സി.പി.എമ്മിനെതിരായാണ് ഇതൊക്കെയെങ്കില്‍ സി.പി.ഐ ഭരിക്കുന്ന കാര്‍ഷികമേഖലയില്‍ കാര്യക്ഷമമായി യാതൊന്നും നടക്കുന്നില്ലെന്നാണ് സി.പി.എമ്മിന്റെ പരാതി. ഇവകൂടാതെ കഴിഞ്ഞദിവസങ്ങളില്‍ മുസ്‌ലിംലീഗിനെച്ചൊല്ലിയാണ് തര്‍ക്കം രൂപപ്പെട്ടിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ലീഗിനെ മതേതരപാര്‍ട്ടിയായി വിശേഷിപ്പിച്ചതാണ് മുന്നണിയില്‍ അസ്വാരസ്യം ഉണ്ടാക്കിയത്. ലീഗിന് സ്വഭാവസര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട കാര്യമില്ലെന്നാണ് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതെങ്കില്‍ താന്‍ യു.ഡി.എഫിലെ തര്‍ക്കം മുതലെടുക്കുകയായിരുന്നുവെന്നാണ് ഗോവിന്ദന്റെ ന്യായീകരണം. ഇതോടെ കാര്യങ്ങളില്‍ തീര്‍പ്പിലെത്തിക്കേണ്ട ഉത്തരവാദിത്തമുള്ള മുന്നണി കണ്‍വീനറെ വരുത്തേണ്ട അവസ്ഥയിലാണ ്മുന്നണി, എന്നാല്‍ കഴിഞ്ഞ ഒരുമാസത്തിലധികമായി മുന്നണി കണ്‍വീനറുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്നതാണ് സ്ഥിതി.
ദിവസവും നാഴികക്ക് നാല്‍പത് വട്ടം രാഷ്ട്രീയം പറയുന്ന ഇ.പി ജയരാജന്‍ മുഖ്യമന്ത്രിയുമായി പി.ബി.അംഗത്വത്തെച്ചൊല്ലി ഇടഞ്ഞ് നില്‍ക്കുകയാണ്. എ.കെ .ജി സെന്ററില്‍ പടക്കം പൊട്ടിയതുമായി ബന്ധപ്പെട്ട് സുകുമാരക്കുറുപ്പിനെ പിടിച്ചില്ലല്ലോ എന്ന്‌ന്യായീകരിച്ച് തിരുവനന്തപുരം വിട്ടയാളാണ് ജയരാജന്‍. പിന്നീട് അദ്ദേഹത്തെ ജനം കാണുന്നത് ഫുട്‌ബോള്‍താരം മെസ്സിലെ മെഴ്‌സി പറഞ്ഞായിരുന്നു. അതിനെതിരെ അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അതിന്റെ ഗുട്ടന്‍സ് ജനത്തിന് മനസ്സിലായി.

ഇവിടെ പക്ഷേ പ്രശ്‌നം അതിലും രൂക്ഷമാണ്. സി.പി.ഐക്ക് മുസ്‌ലിം ലീഗിനെ കണിപോലും കണ്ടുകൂടാത്തതിന് കാരണം അവര്‍ക്ക് ഇടതുമുന്നണിയില്‍ ഇടംകൊടുത്താല്‍ തങ്ങള്‍ക്ക് പലതും നഷ്ടപ്പെടുമെന്നതാണ്. താരതമ്യേനം തീര്‍ത്തുംചെറുതായ സി.പി.ഐക്ക് രാഷ്ട്രീയത്തില്‍ ഇടംകിട്ടിയിരിക്കുന്നത് തന്നെ സി.പി.എമ്മിന്റെ കനിവിലാണ്. അത് പോയാല്‍ പിന്നെ പാര്‍ട്ടിനേതാക്കള്‍ക്ക് ബംഗാളിന്റെ അവസ്ഥ വരും. അതുകൊണ്ടാണ ്ബി.ജെ.പിയെ ചൂണ്ടിക്കാട്ടി ലീഗിനെ എതിര്‍ക്കുന്നത്. കഴിഞ്ഞ ഏപിലില് ഇ.പി ജയരാജന്‍ മുസ്‌ലിംലീഗിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചപ്പോഴും സി.പി.ഐ രൂക്ഷമായഭാഷയില്‍ രംഗത്തുവന്നിരുന്നു. മുന്നണി വിപുലീകരണം മുന്നണിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്നു കാനത്തിന്റെ വിശദീകരണം.

മുമ്പ് സി.പി.ഐയും മുസ്‌ലിംലീഗുമായും ചേര്‍ന്ന് ഭരണം നടത്തിയകാര്യം സി.പി.ഐ നേതാവ് കാനം മറക്കുകയാണ്. അന്ന് സി.അച്യുതമേനോനെ മുഖ്യമന്ത്രിയാക്കിയതുപോലും മുസ്‌ലിംലീഗ് നേതാവ് ബാഫഖി തങ്ങളുടെ രാഷ്ട്രീയതന്ത്രജ്ഞത ഒന്നുകൊണ്ടായിരുന്നു. ഇ.എം.എസ് രാജിവെച്ച സമയത്തായിരുന്നു അത്. അച്യുതമേനോന് ഏഴുവര്‍ഷക്കാലം തുടര്‍ച്ചയായി വലിയ അസ്വാരസ്യങ്ങളില്ലാതെ ഭരിക്കാനും കഴിഞ്ഞു. അതിനെല്ലാം മേനോന്‍ ലീഗിനോട് ഒട്ടേറെ തവണ നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്. ഇ.എം.എസ് സര്‍ക്കാര്‍ വീണസമയത്ത് പിന്നീടാര് മുഖ്യമന്ത്രിയാകുമെന്ന ചോദ്യത്തിന് അത് നിങ്ങള്‍ ബാഫഖി തങ്ങളോട് ചോദിക്കൂ എന്നാണ് അച്യുതമേനോന്‍ പത്രക്കാര്‍ക്ക് മറുപടി നല്‍കിയത്.

ഈ ചരിത്രമൊന്നും അറിയാതെയാണോ കാനം മുസ്‌ലിം ലീഗിനും സി.പി.എമ്മിനുമെതിരെ തിരിഞ്ഞിരിക്കുന്നതെന്നാണ ്ജനം ചോദിക്കുന്നത്. ഏതായാലും വിഷയത്തില്‍ ഇ.പി ജയരാജന്റെ അഭിപ്രായം തേടാന്‍ പോലും അദ്ദേഹത്തെ കിട്ടുന്നില്ല. ഇത് സി.പി.എമ്മിനകത്തും വലിയ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ബി.ജി.പിയുടെ വര്‍ഗീയരാഷ്ട്രീയത്തെ ശക്തിയായി എതിര്‍ക്കുന്ന ഇടതുമുന്നണി അതേ നാണയത്തിലാണോ മുസ്‌ലിംലീഗിന്റെ ന്യൂനപക്ഷപിന്നാക്ക ാധിഷ്ഠിത രാഷ്ട്രീയത്തെ എതിര്‍ക്കുന്നത്? കോണ്‍ഗ്രസും ലീഗും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടെന്ന് വരുത്തി വെടക്കാക്കി തനിക്കാക്കാനുള്ള വിദ്യയാണ് എം.വി ഗോവിന്ദന്റേതെന്ന് തിരിച്ചറിയാന്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനും സാമാന്യജനത്തിനും കഴിയുമെന്നിരിക്കെ എന്തിനാണ ്ബി.ജെ.പിയെ ഇതിലേക്ക് വലിച്ചിഴച്ചതെന്ന് വിശദീകരിക്കേണ്ട ബാധ്യത കാനം രാജേന്ദ്രനുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അവയവം മാറി ശസ്ത്രക്രിയ: യൂത്ത് ലീഗ് മെഡിക്കൽ കോളേജിലേക്ക് മാർച്ച്‌ നടത്തി

Published

on

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വിരലിനു പകരം നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ അനാസ്ഥക്കെതിരെ ഡോക്ടറെ സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത് ലീഗ് ഐ.സി.എം.എച്ച് ഓഫീസിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു.

ഫാത്തിമ തെഹ്‌ലിയ, സി. ജാഫർ സാദിക്ക്, എ. സിജിത്ത് ഖാൻ , ഷഫീഖ് അരക്കിണർ, സിറാജ് ചിറ്റേടത്‌, ഷൌക്കത്ത് വിരുപ്പിൽ, സാബിത് മായനാട്, മുസ്തഫ കൊട്ടാമ്പറമ്പ്, റാഷിദ്‌ മായനാട്, സമീർ കല്ലായി, യൂനുസ് കോതി, അമീൻ വിരുപ്പിൽ, സിദ്ധിക്ക് കുന്നമംഗലം നേതൃത്വം നൽകി.

Continue Reading

kerala

അവയവം മാറി ശസ്ത്രക്രിയ: കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം: പി.കെ ഫിറോസ്

അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വിരലിന് ശസ്ത്രക്രിയക്ക് വന്ന നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

മെഡിക്കൽ കോളേജിൽ ഇത്തരം ഗുരുതര വീഴ്ച്ചകൾ തുടർച്ചയായി വന്ന് കൊണ്ടിരിക്കുന്നു. തൻ്റെ ആറാം വിരലിൻ്റെ ശസ്ത്രക്രിയക്ക് വേണ്ടിയാണ് പെൺകുട്ടി എത്തിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം വായയിൽ പഞ്ഞി കെട്ടിയ നിലയിൽ പെൺകുട്ടിയെ കണ്ടപ്പോഴാണ് ബന്ധുക്കൾ അധികൃതർക്ക് സംഭവിച്ച ഗുരുതര പിഴവ് തിരിച്ചറിഞ്ഞത്. അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

ഐ.സി.യു വിൽ കിടന്ന രോഗിക്കെതിരെ പീഡന ശ്രമം നടന്നതും മെഡിക്കൽ കോളേജിലായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഇടപെടലുകളുണ്ടാവത്തത് ഖേദകരമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുന്നതിന് പകരം സംരക്ഷിക്കുന്നതിനാണ് ഭരണകൂട അനുകൂല യൂണിയനുകൾ ഉൾപ്പടെ ശ്രമിക്കുന്നത്.

ആരോഗ്യ വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും കെടുകാര്യസ്ഥതയുടെ ഒടുവിലെ ഉദാഹരണമാണ് ഈ സംഭവമെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും പെൺകുട്ടിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം വലിയ ജനകീയ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.

Continue Reading

crime

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Published

on

കൊച്ചി: പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Trending