Connect with us

News

ഖത്തറില്‍ ജേതാക്കളാകുന്ന ടീമിന് ലഭിക്കുക ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക

ഖത്തര്‍ ലോകകപ്പില്‍ ആരു മുത്തമിടുമെന്നറിയാന്‍ ഇനി ഒരു ദിവസത്തെ മാത്രം കാത്തിരിപ്പ്. ഒരു മാസം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ കിരീടം ലഭിക്കുന്നവരെ മാത്രമല്ല, എല്ലാവരെയും കാത്തിരിക്കുന്നത് വന്‍ സമ്മാനത്തുകയാണ്.

Published

on

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ആരു മുത്തമിടുമെന്നറിയാന്‍ ഇനി ഒരു ദിവസത്തെ മാത്രം കാത്തിരിപ്പ്. ഒരു മാസം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ കിരീടം ലഭിക്കുന്നവരെ മാത്രമല്ല, എല്ലാവരെയും കാത്തിരിക്കുന്നത് വന്‍ സമ്മാനത്തുകയാണ്. 200 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 1,700 കോടി രൂപയാണ് ഫിഫ, ലോകത്തെ വിവിധ ഫുട്‌ബോള്‍ ക്ലബുകള്‍ക്ക് മാത്രമായി ലോകകപ്പിനു വേണ്ടി അനുവദിച്ചിരിക്കുന്നത്. ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ അവരുടെ രാജ്യങ്ങള്‍ക്കായി കളിക്കാന്‍ അനുമതി നല്‍കുന്നതിനാണ് ക്ലബുകള്‍ക്ക് ഫിഫ പണം നല്‍കുന്നത്. 63 രാജ്യങ്ങളില്‍ നിന്നുള്ള 416 ക്ലബുകള്‍ക്ക് ഈ തുക വീതിച്ചു നല്‍കും.

ഇതില്‍ 370,000 ഡോളറാണ് ഓരോ താരങ്ങള്‍ക്കുമായി ക്ലബുകള്‍ക്ക് ലഭിക്കുന്നത്. ഇതിനു പുറമേയാണ് ലോകകപ്പ് ജേതാക്കളാകുന്ന ടീമിന് നല്‍കുന്ന സമ്മാനത്തുക. 42 മില്യണ്‍ ഡോളര്‍. അതായത് ഏകദേശം 340 കോടി രൂപയാണ് ഖത്തറില്‍ ജേതാക്കളാകുന്ന ടീമിന് ലഭിക്കുക. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. കഴിഞ്ഞ വര്‍ഷം ജേതാക്കളായ ഫ്രാന്‍സ് ടീം സ്വന്തമാക്കിയ 38 മില്യണ്‍ ഡോളര്‍ എന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയാകുക. ജേതാക്കള്‍ അത്രയും തുക സ്വന്തമാക്കുമ്പോള്‍ റണ്ണേഴ്‌സ് അപ്പിന് ലഭിക്കുക 30 മില്യണ്‍ ഡോളറാണ്. ഏകദേശം 243 കോടി രൂപ. ഇവര്‍ക്കു മാത്രമല്ല. ലോകകപ്പില്‍ കളിക്കാനിറങ്ങുന്ന എല്ലാ ടീമിനും ഫിഫ സമ്മാനത്തുക നല്‍കുന്നുണ്ട്.

മൂന്നാം സ്ഥാനം നേടുന്ന ടീമിന് 27 മില്യണ്‍ ഡോളര്‍ സമ്മാനമായി നല്‍കുമ്പോള്‍ നാലാം സ്ഥാനക്കാര്‍ക്ക് 25 മില്യണ്‍ ലഭിക്കും. അഞ്ചു മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്ക് 17 മില്യണ്‍ ഡോളറാണ് നല്‍കുക. ഒമ്പതു മുതല്‍ 16വരെ സ്ഥാനക്കാര്‍ക്ക് 13 മില്യണ്‍ ലഭിക്കുമ്പോള്‍ 17 മുതല്‍ 32-ാം സ്ഥാനത്തുള്ളവര്‍ക്ക് ഒമ്പതു മില്യണ്‍ വീതം ലഭിക്കും. ലോകകപ്പില്‍ കളിക്കാനെത്തുന്ന താരങ്ങള്‍ക്ക് പ്രതിദിനം 10,000 ഡോളറാണ് പ്രതിഫലമായി ഫിഫ നല്‍കുന്നത്. അതായത് എട്ടു ലക്ഷം രൂപ. ലോകകപ്പില്‍ തങ്ങളുടെ ടീമിന്റെ ആദ്യ മത്സരത്തിന് രണ്ടാഴ്ച മുന്‍പ് മുതല്‍ ചാമ്പ്യന്‍ഷിപ്പില്‍ ആ ടീമിന്റെ അവസാന മത്സരത്തിന്റെ അടുത്ത ദിവസം വരെയാണ് ഈ പ്രതിഫലത്തിന് താരങ്ങള്‍ അര്‍ഹരാകുക. അതായത് ലോകകപ്പ് കിരീടം നേടുന്ന ടീമിന്റെ ഒരു താരത്തിന് മാത്രം പ്രതിഫലമായി മൂന്നു കോടി രൂപ ലഭിക്കും. ഇത് സമ്മാനത്തുകകള്‍ക്കു പുറമേയാണ്.

kerala

വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥത; താക്കീതായി എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധം

സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

Published

on

മലപ്പുറം: വിദ്യാഭാസ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് മൂല്യവത്തായ വിദ്യാഭ്യാസം സർക്കാർ നിഷേധിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു. സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

വിദ്യാഭാസ മേഖലയിൽ സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂണിഫോം വിതരണത്തിലെ അശാസ്ത്രീയതയും പാഠപുസ്തകങ്ങളിലെ വ്യാപക പിഴവുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങേയറ്റം സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ജാഗ്രതയോടെയും സമീപിക്കേണ്ട വിദ്യാഭ്യാസ വകുപ്പ് കേരളത്തിൽ ഇന്ന് നാഥനില്ല കളരിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് അദ്ധ്യക്ഷത വഹിച്ചു.

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഖിൽ കുമാർ ആനക്കയം, ജില്ലാ ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായിൽ, ടി.പി.നബീൽ, സി.പി.ഹാരിസ്, ഫർഹാൻ ബിയ്യം, ഇക്റ സംസ്ഥാന കൺവീനർ ഡോ: ഫായിസ് അറക്കൽ, എം.ശാക്കിർ, അഡ്വ: ജസീൽ പറമ്പൻ, റഹീസ് ആലുങ്ങൽ, അറഫ ഉനൈസ്, റിള പാണക്കാട്, മുസ്‌ലിയ മങ്കട എന്നിവർ നേതൃത്വം നൽകി.

Continue Reading

EDUCATION

ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ 3; ആഘോഷമാക്കി മഞ്ചേരി

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

മഞ്ചേരി: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന് ഗംഭീര വരവേല്‍പ്പ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേരി വി.പി ഹാളില്‍ വെച്ചാണ് പരിപാടിക്ക് വേദി ഒരുങ്ങിയത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ ഗായകന്‍ ഹനാന്‍ ഷായാണ് അതിഥിയായി എത്തുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടില്‍ പങ്കെടുത്തത്.

Continue Reading

More

സാദിഖലി ശിഹാബ് തങ്ങള്‍ കര്‍ണാടക ഹജ്ജ് ക്യാമ്പില്‍; വിമാനം ഫ്ലാഗ് ഓഫ് ചെയ്തു

കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ്

Published

on

ബെംഗളൂരു : കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ് ക്യാമ്പിന് സൗകര്യമൊരുക്കിയിട്ടുളളത്.36 വിമാനങ്ങളാണ് ഈ വര്‍ഷം സര്‍വീസ് നടത്തുക. 11,000ത്തോളം തീര്‍ഥാടകര്‍ക്കാണ് കര്‍ണാടകയില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്.

ഇന്നലെ പുറപ്പെട്ട ഹജ്ജ് തീര്‍ഥാടകരുടെ വിമാനത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹജ്ജ് നിര്‍വഹിക്കാന്‍ കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മക്കയിലേക്ക് യാത്ര പോവുന്ന ഹാജിമാരെ
സഹായിക്കാനായി ഓള്‍ ഇന്ത്യ കെഎംസിസി ബംഗളൂരു വര്‍ഷങ്ങളായി നടത്തി വരുന്ന ഹജ്ജ് വളണ്ടിയര്‍ സേവനം
ഈ വര്‍ഷവും തുടരുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ലഗേജ് ലോഡിങ്, ഭക്ഷണവിതരണം, താമസ സൗകര്യം തുടങ്ങിയ മേഖലകളിലാണ് കെഎംസിസി വളണ്ടിയര്‍മാരുടെ സേവനമുള്ളത്. സ്ത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നുമായി 25 ഓളം വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം അവസരം ലഭിച്ചിട്ടുള്ളത്.

Continue Reading

Trending