News
ഖത്തറില്‍ ജേതാക്കളാകുന്ന ടീമിന് ലഭിക്കുക ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക
ഖത്തര്‍ ലോകകപ്പില്‍ ആരു മുത്തമിടുമെന്നറിയാന്‍ ഇനി ഒരു ദിവസത്തെ മാത്രം കാത്തിരിപ്പ്. ഒരു മാസം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ കിരീടം ലഭിക്കുന്നവരെ മാത്രമല്ല, എല്ലാവരെയും കാത്തിരിക്കുന്നത് വന്‍ സമ്മാനത്തുകയാണ്.
ദോഹ: ഖത്തര്‍ ലോകകപ്പില്‍ ആരു മുത്തമിടുമെന്നറിയാന്‍ ഇനി ഒരു ദിവസത്തെ മാത്രം കാത്തിരിപ്പ്. ഒരു മാസം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ കിരീടം ലഭിക്കുന്നവരെ മാത്രമല്ല, എല്ലാവരെയും കാത്തിരിക്കുന്നത് വന്‍ സമ്മാനത്തുകയാണ്. 200 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 1,700 കോടി രൂപയാണ് ഫിഫ, ലോകത്തെ വിവിധ ഫുട്ബോള്‍ ക്ലബുകള്‍ക്ക് മാത്രമായി ലോകകപ്പിനു വേണ്ടി അനുവദിച്ചിരിക്കുന്നത്. ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ അവരുടെ രാജ്യങ്ങള്‍ക്കായി കളിക്കാന്‍ അനുമതി നല്‍കുന്നതിനാണ് ക്ലബുകള്‍ക്ക് ഫിഫ പണം നല്‍കുന്നത്. 63 രാജ്യങ്ങളില്‍ നിന്നുള്ള 416 ക്ലബുകള്‍ക്ക് ഈ തുക വീതിച്ചു നല്‍കും.
ഇതില്‍ 370,000 ഡോളറാണ് ഓരോ താരങ്ങള്‍ക്കുമായി ക്ലബുകള്‍ക്ക് ലഭിക്കുന്നത്. ഇതിനു പുറമേയാണ് ലോകകപ്പ് ജേതാക്കളാകുന്ന ടീമിന് നല്കുന്ന സമ്മാനത്തുക. 42 മില്യണ്‍ ഡോളര്‍. അതായത് ഏകദേശം 340 കോടി രൂപയാണ് ഖത്തറില്‍ ജേതാക്കളാകുന്ന ടീമിന് ലഭിക്കുക. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. കഴിഞ്ഞ വര്‍ഷം ജേതാക്കളായ ഫ്രാന്‍സ് ടീം സ്വന്തമാക്കിയ 38 മില്യണ്‍ ഡോളര്‍ എന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയാകുക. ജേതാക്കള്‍ അത്രയും തുക സ്വന്തമാക്കുമ്പോള്‍ റണ്ണേഴ്സ് അപ്പിന് ലഭിക്കുക 30 മില്യണ്‍ ഡോളറാണ്. ഏകദേശം 243 കോടി രൂപ. ഇവര്‍ക്കു മാത്രമല്ല. ലോകകപ്പില്‍ കളിക്കാനിറങ്ങുന്ന എല്ലാ ടീമിനും ഫിഫ സമ്മാനത്തുക നല്‍കുന്നുണ്ട്.
മൂന്നാം സ്ഥാനം നേടുന്ന ടീമിന് 27 മില്യണ്‍ ഡോളര്‍ സമ്മാനമായി നല്കുമ്പോള് നാലാം സ്ഥാനക്കാര്‍ക്ക് 25 മില്യണ്‍ ലഭിക്കും. അഞ്ചു മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്ക് 17 മില്യണ്‍ ഡോളറാണ് നല്‍കുക. ഒമ്പതു മുതല്‍ 16വരെ സ്ഥാനക്കാര്‍ക്ക് 13 മില്യണ്‍ ലഭിക്കുമ്പോള്‍ 17 മുതല്‍ 32-ാം സ്ഥാനത്തുള്ളവര്‍ക്ക് ഒമ്പതു മില്യണ്‍ വീതം ലഭിക്കും. ലോകകപ്പില്‍ കളിക്കാനെത്തുന്ന താരങ്ങള്‍ക്ക് പ്രതിദിനം 10,000 ഡോളറാണ് പ്രതിഫലമായി ഫിഫ നല്‍കുന്നത്. അതായത് എട്ടു ലക്ഷം രൂപ. ലോകകപ്പില്‍ തങ്ങളുടെ ടീമിന്റെ ആദ്യ മത്സരത്തിന് രണ്ടാഴ്ച മുന്‍പ് മുതല്‍ ചാമ്പ്യന്‍ഷിപ്പില്‍ ആ ടീമിന്റെ അവസാന മത്സരത്തിന്റെ അടുത്ത ദിവസം വരെയാണ് ഈ പ്രതിഫലത്തിന് താരങ്ങള്‍ അര്‍ഹരാകുക. അതായത് ലോകകപ്പ് കിരീടം നേടുന്ന ടീമിന്റെ ഒരു താരത്തിന് മാത്രം പ്രതിഫലമായി മൂന്നു കോടി രൂപ ലഭിക്കും. ഇത് സമ്മാനത്തുകകള്‍ക്കു പുറമേയാണ്.
More
പുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ
പുരുഷ മാനിഫെസ്റ്റോ…പുരുഷന്മാരില് എഴുതപ്പെട്ട് പുരുഷന്മാര് പ്രകാശനം ചെയ്ത ഫെസ്റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്
എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്റ്റോ…പുരുഷന്മാരില് എഴുതപ്പെട്ട് പുരുഷന്മാര് പ്രകാശനം ചെയ്ത ഫെസ്റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.
More
സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന് കുത്തേറ്റ് മരിച്ചു
സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തിരുവനന്തപുരത്ത് 18 കാരന് കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന് ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്കൂളില്‍ നടന്ന ഫുട്ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.
More
രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.
-
india11 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF24 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News13 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

