Connect with us

News

പുത്തന്‍ ഉണര്‍വില്‍ അര്‍ജന്റീന; തെരുവുകളില്‍ ആഹ്ലാദത്തിന്റെ കണ്ണീര്‍

36 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അര്‍ജന്റീനക്ക് കിട്ടിയ ലോകകപ്പ് ശരിക്കും ആഘോഷിക്കുകയാണ് ആ രാജ്യം.

Published

on

36 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അര്‍ജന്റീനക്ക് കിട്ടിയ ലോകകപ്പ് ശരിക്കും ആഘോഷിക്കുകയാണ് ആ രാജ്യം. മെസ്സിയുടെ കൈകളില്‍ കപ്പ് എത്തുമ്പോള്‍ അര്‍ജന്റീനന്‍ തെരുവകളില്‍ ആഹ്ലാദത്തിന്റെ കടലിരമ്പി. ഭൂരിഭാഗം ആരാധകരും കരഞ്ഞുപോയി. അവര്‍ മെസ്സിയുടെ പേരും സ്വന്തം രാജ്യത്തിന്റെ പേരും വിളിച്ച് ഉറക്കെ നിലവിളിച്ചു. ചിലര്‍ക്ക് ഇത് സ്വപ്നമാണോ എന്നറിയാന്‍ ഒരുപാട് സമയം എടുത്തു. മറഡോണ ഇക്കാര്യങ്ങളെല്ലാം സ്വര്‍ഗ്ഗത്തില്‍ ഇരുന്ന് ആഹ്ലാദിക്കുന്നുണ്ടെന്ന് വിശ്വസിക്കാനാണ് ഞങ്ങള്‍ക്കിഷ്ടമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളോട് ജനങ്ങള്‍ പറഞ്ഞു.

അര്‍ജന്റീനന്‍ പ്രസിഡണ്ട് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. നമ്മള്‍ വിട്ടുകൊടുക്കില്ലെന്ന് തെളിയിച്ച ടീമിനോട് കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമുക്ക് മികച്ച ഭാവിയുണ്ട്, നമ്മള്‍ മികച്ച ജനതയാണ് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബ്രസീലിയന്‍ പ്രസിഡണ്ട് ഇലക്ട് ലുല ഡിസെല്‍വയും അര്‍ജന്റീനന്‍ വിജയത്തെ പ്രശംസിച്ചു. അര്‍ജന്റീനന്‍ ജനതയ്ക്ക് ദീര്‍ഘമായ ഒരു ആലിംഗനം നല്‍കുന്നവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

india

2024 മുതലുള്ള എയര്‍ ഇന്ത്യ പരിശോധനകളുടെയും ഓഡിറ്റുകളുടെയും വിശദാംശങ്ങള്‍ ഡിജിസിഎ തേടുന്നതായി റിപ്പോര്‍ട്ട്

2024 മുതല്‍ എയര്‍ ഇന്ത്യയ്ക്കായി നടത്തിയ എല്ലാ പരിശോധനകളുടെയും ഓഡിറ്റുകളുടെയും വിശദാംശങ്ങള്‍ നല്‍കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ശനിയാഴ്ച ഫ്‌ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്‌പെക്ടര്‍മാരോട് ആവശ്യപ്പെട്ടു.

Published

on

2024 മുതല്‍ എയര്‍ ഇന്ത്യയ്ക്കായി നടത്തിയ എല്ലാ പരിശോധനകളുടെയും ഓഡിറ്റുകളുടെയും വിശദാംശങ്ങള്‍ നല്‍കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ശനിയാഴ്ച ഫ്‌ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്‌പെക്ടര്‍മാരോട് ആവശ്യപ്പെട്ടു.

പരിശോധനകളുടെയും ഓഡിറ്റുകളുടെയും കണ്ടെത്തലുകളുടെ വിശദാംശങ്ങള്‍ ഞായറാഴ്ചയ്ക്കകം സമര്‍പ്പിക്കേണ്ടിവരുമെന്ന് അറിയിച്ചു.

ഫ്‌ലൈറ്റ് ഡ്യൂട്ടി സമയ പരിമിതി (എഫ്ഡിടിഎല്‍) ലംഘിച്ചതിന് എയര്‍ലൈനിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് ഒരു ദിവസത്തിന് ശേഷം വന്ന ഒരു ഇ-മെയില്‍ ആശയവിനിമയത്തില്‍, എയര്‍ലൈനിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അവരുടെ ചുമതലകളില്‍ നിന്ന് നീക്കാന്‍ ഉത്തരവിട്ടതിന് ശേഷം, ഡിജിസിഎ 2024, 2025 (ഇന്ന് വരെ) ഈ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആശയവിനിമയം അനുസരിച്ച്, ആസൂത്രിതവും ആസൂത്രിതമല്ലാത്തതുമായ പരിശോധനകള്‍, ഓഡിറ്റ്, കോക്പിറ്റ്/ വഴിയില്‍, സ്റ്റേഷന്‍ സൗകര്യം, റാംപ്, ക്യാബിന്‍ പരിശോധന എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂണ്‍ 12 ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ തകര്‍ന്ന് വിമാനത്തിലും നിലത്തുമായി 270-ലധികം പേര്‍ മരിച്ചതിനെത്തുടര്‍ന്ന് ടാറ്റ ഗ്രൂപ്പ് എയര്‍ലൈന്‍ തീവ്രമായ പരിശോധന നേരിടുന്നു. AI-171 വിമാനാപകടത്തില്‍ മരിച്ച 241 പേരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്‍പ്പെടുന്നു.

സുരക്ഷാ റെഗുലേറ്റര്‍ ആവശ്യപ്പെടുന്ന പരിശോധനയിലും ഓഡിറ്റ് വിശദാംശങ്ങളിലും റാമ്പിലെയും ക്യാബിനിലെയും കണ്ടെത്തലുകള്‍ ഉള്‍പ്പെടുന്നു.

ദാരുണമായ സംഭവത്തില്‍, വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 40 കാരനായ ബ്രിട്ടീഷ് പൗരനായ വിശ്വാസ്‌കുമാര്‍ രമേശ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു, ഈ ആഴ്ച ആദ്യം അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു.

Continue Reading

kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍

മോഷണം മറച്ചുവെയ്ക്കാന്‍ ശ്രമം നടന്നതായും ആരോപണമുണ്ട്.

Published

on

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം. 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍. അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പറാണ് പിടിയിലായത്. ക്ഷേത്ര വിജിലന്‍സ് ആണ് ഇയാളെ പിടികൂടിയത്. അതേസമയം മോഷണം മറച്ചുവെയ്ക്കാന്‍ ശ്രമം നടന്നതായും ആരോപണമുണ്ട്.

കഴിഞ്ഞമാസം ക്ഷേത്രത്തില്‍ 13 പവന്റെ സ്വര്‍ണദണ്ഡ് കാണാതായിരുന്നു. പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലില്‍ പൊതിഞ്ഞനിലയില്‍ സ്വര്‍ണദണ്ഡ് കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ എട്ട് പേരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് ഫോര്‍ട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. അഞ്ച് ക്ഷേത്ര ജീവനക്കാരും ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയുന്ന ജോലിചെയ്ത മൂന്ന് പേരും ഉള്‍പ്പെടെ എട്ടുപേര്‍ക്കായിരുന്നു നുണപരിശോധന. ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിച്ചത്.

വടക്കേ ശീവേലിപ്പുരയ്ക്ക് സമീപത്തെ മണലില്‍നിന്ന് ദണ്ഡ് കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. വാതില്‍ സ്വര്‍ണംപൂശുന്ന ജോലിക്കാര്‍, ഒരു വിഭാഗം ജീവനക്കാര്‍, കാവല്‍നിന്ന പൊലീസുകാര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

Continue Reading

News

ഇറാനെതിരെ അമേരിക്കയുടെ ആക്രമണം; വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാന്‍

ഇറാന്‍ – ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയ ആക്രമണത്തിനെതിരെ പ്രതികരിച്ച് ഇറാന്‍.

Published

on

ഇറാന്‍ – ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയ ആക്രമണത്തിനെതിരെ പ്രതികരിച്ച് ഇറാന്‍. വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കി.

ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ അമേരിക്ക നേരിട്ട് ആക്രമിച്ചിരിക്കുകയായിരുന്നു. ഇറാനെതിരെ ഇസ്രാഈല്‍ സൈനിക നടപടി ആരംഭിച്ചതോടെയാണ് യുഎസ് ആക്രമണം ഉണ്ടായത്.

അമേരിക്ക അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്ന് ആക്രമണത്തിനു ശേഷം ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രതികരിച്ചിരുന്നു. ‘ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗമായ അമേരിക്ക ഇറാന്റെ സമാധാനപരമായ ആണവ സ്ഥാപനങ്ങളെ ആക്രമിച്ചതിലൂടെ യുഎന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും എന്‍പിടിയുടെയും (ആണവ നിര്‍വ്യാപന ഉടമ്പടി) ഗുരുതരമായ ലംഘനമാണ് നടത്തിയത്.’ അരാഗ്ചി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. ഇറാന്റെ പരമാധികാരം, താല്‍പ്പര്യങ്ങള്‍, ജനങ്ങള്‍ എന്നിവയെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ഇറാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിലൂടെ യുഎസ് അപകടകരമായ യുദ്ധം ആരംഭിച്ചതായി ഇറാന്‍ മന്ത്രാലയം അറിയിച്ചു. ‘നയതന്ത്ര പ്രക്രിയക്കിടയില്‍ നയതന്ത്രത്തെ വഞ്ചിച്ചത് അമേരിക്കയാണെന്ന് ലോകം മറക്കരുത്.’ ഇറാന്‍ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

ആക്രമണങ്ങള്‍ യുഎന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണെന്നും ഈ ഹീനമായ കുറ്റകൃത്യത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

Continue Reading

Trending