Connect with us

india

ഫ്രാന്‍സിന്റെ ചരിത്രമറിയാത്ത അ.മു.ശാ. സെക്രട്ടറി; വംശീയവിദ്വേഷത്തിന് ടി.ജി മോഹന്‍ദാസിനെ ട്രോളി സോഷ്യല്‍മീഡിയ

”സ്‌പോര്‍ട്‌സ് കാണേണ്ട സമയത്ത് കാണാതെ ശാഖയില്‍ പോയി ഇരുന്നാല്‍ ഇങ്ങനെയിരിക്കും….അയാളുടെ സൗന്ദര്യം അയാളുടെ ഫുട്‌ബോളില്‍ ആണ്…തന്റെ സൗന്ദര്യം ചാണക കുഴിയിലെ പുഴുവിന്റെയും ?? ” എന്നാണ ്മറ്റൊരു പോസ്റ്റ്.

Published

on

ഫ്രാന്‍സ് ലോകകപ്പില്‍ പരാജയപ്പെട്ടതിന് അതിന്റെ താരം എംബാപ്പെയെ അധിക്ഷേപിച്ച ആര്‍.എസ്.എസ് സൈദ്ധാന്തികനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളോട് ട്രോള്‍.  കറുത്ത എംബാപ്പെയെ കണ്ടാല്‍ ഏഴുദിവസം പനി പിടിച്ചുകിടക്കുമെന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ പരിഹാസം. അതേസമയം ബി.ജെ.പി മുന്‍സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കറുത്തിട്ടല്ലേ എന്നും അദ്ദേഹത്തെ കണ്ടാല്‍ പനി വരുമോ എന്നും മോഹന്‍ദാസിനോട് ചോദിക്കുന്നുണ്ട്. പ്രസ്താവനയെ ചെറ്റത്തരമെന്നാണ ്മറുനാടന്‍ മലയാളി ചാനല്‍ വിശേഷിപ്പിച്ചത്.

”സ്‌പോര്‍ട്‌സ് കാണേണ്ട സമയത്ത് കാണാതെ ശാഖയില്‍ പോയി ഇരുന്നാല്‍ ഇങ്ങനെയിരിക്കും….അയാളുടെ സൗന്ദര്യം അയാളുടെ ഫുട്‌ബോളില്‍ ആണ്…തന്റെ സൗന്ദര്യം ചാണക കുഴിയിലെ പുഴുവിന്റെയും ?? ” എന്നാണ ്മറ്റൊരു പോസ്റ്റ്.

ഈ വര്‍ഗ്ഗീയവാദിയെ പകല്‍ സമയത്ത് കണ്ടാല്‍ പോലും പ്രേതങ്ങള്‍ വരെ പേടിക്കും……അന്നേരമാ…?? ” മറ്റൊരു പോസ്റ്റ്.

മറ്റൊന്നിങ്ങനെയാണ്:-

”Dear TG Mohandas

You’re a shame for the whole country. This many years of experience and see what low level of thoughts you have.
I’m not sure who is going to correct you. But this kind of racist venom that you spewing has no place in our society.
Our country is known for celebrating its diverse culture, beliefs and practices. Our culture taught the world “Vasudaiva Kudumbakam “ – The Whole World is One Family.
People with right sense of humanity & commonsense will not insult or judge anyone based on their colour.
Mr TG Mohandas survives in Twitter with an army full of fake profiles which he feeds to make engagement for his posts. ( I’m sure Elon Musk will take care of it in the future ).
Shame!
Grow up.
NB : This is my personal opinion & hence no other person will be responsible for this.”

ഫ്രാന്‍സില്‍ കറുത്ത വര്‍ഗക്കാര്‍ കുടിയേറിയതിന്റെ ചരിത്രമറിയാത്തവരാണ് ഇതൊക്കെ പറയുന്നതെന്നാണ് പ്രമുഖ ആക്ടിവിസ്റ്റ് മൃദുലദേവിയുടെ പരിഹാസം. അവരുടെ പോസ്റ്റില്‍നിന്ന്:

ആഫ്രിക്കന്‍ സമൂഹങ്ങളെ ലോകത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് അടിമകളായി കൊണ്ടുപോയിട്ടുണ്ടെന്നും ചെന്നെത്തിയ രാജ്യങ്ങളില്‍ കഴിയേണ്ടി വന്ന അവരുടെ പിന്മുറക്കാര്‍ എത്തിച്ചേര്‍ന്ന നാടിന്റെ ഭാഗമാവുകയും പുതിയ ജന സമൂഹമായി മാറുകയും ചെയ്തിട്ടുണ്ടെന്ന് ലോകത്തില്‍ മിക്കവര്ക്കും അറിയാം.എന്നാല്‍ അണ്ടിമുക്ക് ശാഖയുടെ അംഗങ്ങള്‍ ആ ശാഖയുടെ വാതിലിനപ്പുറം മറ്റൊന്നും കാണാത്തതിനാലും, അതുകൊണ്ട് തന്നെ ഇടപഴകി ലഭിക്കുന്ന സാമൂഹിക വിദ്യാഭ്യാസം കിട്ടാത്തതിനാലും ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്ന ഇമ്മാതിരി നിലവാരം കുറഞ്ഞ പ്രസ്താവനകള്‍ ഇടയ്ക്കിടെ പുറപ്പെടുവിക്കാറുണ്ട്.

പ്രിയ അ.മു.ശാ. സെക്രട്ടറി,

ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവുമധികം ഫ്രഞ്ച് സംസാരിക്കുന്നവര്‍ ആഫ്രിക്കന്‍ സമൂഹങ്ങളാണ്. ഫ്രാന്‍സിന്റെ കോളനികളില്‍നിന്നുള്ള ഫ്രഞ്ച് സംസാരിക്കുന്ന. കറുത്ത വംശജര്‍ ലോകത്തിനു സമ്മാനിച്ച നവോത്ഥാന പ്രസ്ഥാനമാണ് നെഗ്രിട്യൂഡ്.സാമ്രാജ്യത്ത്വത്തിനെതിരെയും, വര്‍ണ വിവേചനത്തിനെതിരെയും, കല കൊണ്ടും, സാഹിത്യം കൊണ്ടും,, സാംസ്‌കാരികത കൊണ്ടും ഫ്രാങ്ക്‌ഫോണ്‍ ബുദ്ധിജീവികള്‍ ഉയര്‍ത്തിയ ഉണര്‍വ് ഇങ്ങ് ഇന്ത്യയില്‍ വരെ അലയടിച്ചെങ്കിലും അ. മു.ശ അംഗങ്ങള്‍ അതൊന്നുമറിയാതെ ഇപ്പോഴും കറുത്ത സാംസ്‌കാരികതയെ കറുത്ത പ്രേതങ്ങള്‍ ആയി മാത്രം വിവക്ഷിക്കുന്ന നിലവാരത്തില്‍ തന്നെ നില കൊള്ളുന്നു.

കൂട്ടത്തില്‍ എഴുത്തും വായനയും അറിയാവുന്ന മോഹന്‍ദാസിന്റെ വിവരം ഇതാണെങ്കില്‍ ‘അ. മു. ശാ ‘ യിലെ ബാക്കി അംഗങ്ങളുടെ നിലവാരം എന്തായിരിക്കും? പ്രിയ സെക്രട്ടറി താങ്കള്‍ ‘അ. മു. ശാ’ മിനിമം ഒരു കിണ്ടി മുക്ക് ശാഖയായെങ്കിലും ഉയര്‍ത്താന്‍ പണിയെടുക്കുവാന്‍ താത്പര്യപ്പെടുന്നു.

 

india

ആർഎസ്എസിനെ തള്ളി ബിജെപി; ഭരണം നഷ്ടമാകുമെന്ന് ഉറപ്പായതോടെ ഭിന്നത രൂക്ഷം

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മോഹന്‍ ഭാഗവതിനെ കാഴ്ചക്കാരനാക്കി മോദി കര്‍മ്മി സ്ഥാനം ഏറ്റെടുത്തതോടെ അകല്‍ച്ച പരസ്യമായിരുന്നു.

Published

on

ബിജെപിക്ക് ആര്‍എസ്എസിനെ കൂടിയേതീരൂ എന്ന കാലം കഴിഞ്ഞെന്ന ജെ.പി. നദ്ദയുടെ പ്രസ്താവന ആര്‍എസുമായുള്ള ബിജെപിയുടെ അകല്‍ച്ചയും തിരഞ്ഞെടുപ്പ് പരാജയം ഉറപ്പായതിനാലുള്ള രാഷ്ട്രീയ നീക്കവുമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ബിജെപി- ആര്‍എസ്എസ് നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതായും ആര്‍എസ്എസിന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ പരിശ്രമിക്കുന്നില്ലെന്നുമുള്ള ആര്‍എസ്എസ് വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് ബിജെപി അധ്യക്ഷന്റെ മറുപടി. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മോഹന്‍ ഭാഗവതിനെ കാഴ്ചക്കാരനാക്കി മോദി കര്‍മ്മി സ്ഥാനം ഏറ്റെടുത്തതോടെ അകല്‍ച്ച പരസ്യമായിരുന്നു.

ആര്‍എസ്എസിന്റെ പിന്തുണയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിജെപി ഇന്ന് സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി നേടിയെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറയുമ്പോള്‍ രാഷ്ട്രീയമാനങ്ങള്‍ നിരവധിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുമ്പ് നരേന്ദ്ര മോദിയും അമിത് ഷായും ആര്‍എസ്എസ് നേതൃത്വവുമായി പഴയ അടുപ്പം കാത്തുസൂക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് ബിജെപി, ആര്‍എസ്എസ് നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതായും അതിന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ പരിശ്രമിക്കുന്നില്ലെന്നും ആര്‍എസ്എസിനോട് ചേര്‍ന്നുനില്‍ക്കുന്നവരും തീവ്ര ഹിന്ദുത്വവാദികളും വിമര്‍ശിച്ചിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നത് അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ ആര്‍എസ്എസിന് കടുത്ത എതിര്‍പ്പുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പുറമെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മോദി കര്‍മ്മിസ്ഥാനം സ്വയം ഏറ്റെടുത്ത മുന്നോട്ടുവന്നപ്പോള്‍ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് കാഴ്ചക്കാരനായി നോക്കിനിക്കേണ്ടിവന്നതും സംഘത്തെ ചൊടിപ്പിച്ചു. മോദി ആര്‍എസ് എസിനേക്കാളും വളര്‍ന്നുവെന്ന വിലയിരുത്തലും സംഘത്തിനിടയിലുണ്ട്.

എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വി ഉറപ്പായതോടെയാണ് ഇപ്പോള്‍ ബിജെപി നേതൃത്വം ആര്‍എസ്എസിനെ തിടുക്കത്തില്‍ തള്ളിപ്പറയാനുള്ള പ്രധാന കാരണമായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 400 സീറ്റ് നേടുമെന്ന് പാര്‍ലമെന്റിനകത്തും പുറത്തും അവകാശപ്പെട്ട പ്രധാനമന്ത്രി കഴിഞ്ഞ ദിവസം 400 സീറ്റെന്ന് താന്‍ അവകാശപ്പെട്ടിരുന്നില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

നാലു ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പരാജയം മണത്ത മോദിയും കൂട്ടരും ആര്‍എസ്എസിനെ തള്ളിപ്പറഞ്ഞ് നാല് വോട്ട് നേടാനാകുമോ എന്ന ലക്ഷ്യത്തിലണിപ്പോള്‍. ആര്‍എസ്എസ് ഒരു സാംസ്‌കാരിക സംഘടനയാണെന്ന് നദ്ദ പറയുമ്പോള്‍ അക്കാര്യം തിരിച്ചറിയാന്‍ ബിജെപിയും മോദിയും ഇത്ര വൈകിപ്പോയതെന്തെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

യോഗി ആദിത്യനാഥും ഹിമന്ത ബിശ്വ ശര്‍മ്മയും പോലുള്ള ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ കാശിയിലെയും മഥുരയിലെയും ക്ഷേത്രങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് ക്ഷേത്രങ്ങളും അജണ്ടയിലില്ലെന്നും നദ്ദ അഭിമുഖത്തില്‍ വ്യക്തമാക്കുമ്പോള്‍ ലക്ഷ്യം മതനിരപേക്ഷ വോട്ടുകളാണെന്ന് വ്യക്തം.

Continue Reading

india

ഡല്‍ഹി മദ്യനയക്കേസ് : ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ത്തു ഇ.ഡി

കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്

Published

on

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആംആദ്മി പാർട്ടിയെയും പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്.

മദ്യനയ അഴിമതിയില്‍ 100 കോടി രൂപ കോഴയായി ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചെന്നും, അതില്‍ കുറേ പണം തെരഞ്ഞെടുപ്പ് പ്രവര്‍്തതനത്തിനായി വിനിയോഗിച്ചെന്നും ഇഡി ആരോപിച്ചിരുന്നു. ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴപ്പണത്തില്‍ നിന്നും 45 കോടി ചെലവാക്കിയെന്നാണ് ഇഡി കണ്ടെത്തല്‍.

മദ്യനയക്കേസിൽ അറസ്റ്റിലായി 50–ാം ദിവസമാണ് അരവിന്ദ് കേജ്‌രിവാളിന് സുപ്രീംകോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാനാണു ജാമ്യം. ജൂൺ 1 വരെ 21 ദിവസത്തേക്കാണു ജാമ്യ കാലാവധി. 2നു തിരികെ ജയിലിലേക്കു മടങ്ങണം. മുഖ്യമന്ത്രിയുടെ ഓഫിസിലോ ഡൽഹി സെക്രട്ടേറിയറ്റിലോ പോകരുത് എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.

Continue Reading

india

മുംബൈയിൽ പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം; കമ്പനി ഉടമ അറസ്റ്റിൽ

തിങ്കളാഴ്‌ച വൈകുന്നേരമാണ് 120 അടി ഉയരമുള്ള ഒരു പരസ്യബോർഡ് ശക്തമായ കാറ്റിൽ സമീപത്തെ പെട്രോൾ പമ്പിലേക്ക് വീണത്. 

Published

on

മുംബൈയിലെ ഘാട്‌കോപ്പറിൽ പരസ്യ ബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവത്തിൽ പരസ്യബോർഡ് സ്ഥാപിച്ച കമ്പനിയുടെ ഉടമ ഭവേഷ് ഭിൻഡെയെ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ മുംബൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമയാണ് ഭിൻഡെ. മുംബൈ പൊലീസ് ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്‌ച വൈകുന്നേരമാണ് 120 അടി ഉയരമുള്ള ഒരു പരസ്യബോർഡ് ശക്തമായ കാറ്റിൽ സമീപത്തെ പെട്രോൾ പമ്പിലേക്ക് വീണത്.

അപകടത്തിൽ 16 പേർ മരിക്കുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഭിൻഡെ രാജസ്ഥാനിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇയാളെ പിടികൂടാൻ എട്ട് സംഘത്തെയാണ് നിയോ​ഗിച്ചിരുന്നത്. ലോണാവാലയിൽനിന്ന് താനെയിലേക്കും പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഉദയ്പൂരിലേക്കുമാണ് ഇയാൾ രക്ഷപ്പെട്ടത്.

പേരുമാറ്റി ഒരു ഹോട്ടലിൽ ഒളിച്ചു താമസിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ജോയിൻ്റ് സിപി ക്രൈം ലക്ഷ്മി ഗൗതം പറഞ്ഞു. റെയിൽവേ പൊലീസിൻ്റെ ഭൂമിയിലാണ് അനധികൃത പരസ്യബോർഡ് സ്ഥാപിച്ചത്.

Continue Reading

Trending