Connect with us

india

ഫ്രാന്‍സിന്റെ ചരിത്രമറിയാത്ത അ.മു.ശാ. സെക്രട്ടറി; വംശീയവിദ്വേഷത്തിന് ടി.ജി മോഹന്‍ദാസിനെ ട്രോളി സോഷ്യല്‍മീഡിയ

”സ്‌പോര്‍ട്‌സ് കാണേണ്ട സമയത്ത് കാണാതെ ശാഖയില്‍ പോയി ഇരുന്നാല്‍ ഇങ്ങനെയിരിക്കും….അയാളുടെ സൗന്ദര്യം അയാളുടെ ഫുട്‌ബോളില്‍ ആണ്…തന്റെ സൗന്ദര്യം ചാണക കുഴിയിലെ പുഴുവിന്റെയും ?? ” എന്നാണ ്മറ്റൊരു പോസ്റ്റ്.

Published

on

ഫ്രാന്‍സ് ലോകകപ്പില്‍ പരാജയപ്പെട്ടതിന് അതിന്റെ താരം എംബാപ്പെയെ അധിക്ഷേപിച്ച ആര്‍.എസ്.എസ് സൈദ്ധാന്തികനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളോട് ട്രോള്‍.  കറുത്ത എംബാപ്പെയെ കണ്ടാല്‍ ഏഴുദിവസം പനി പിടിച്ചുകിടക്കുമെന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ പരിഹാസം. അതേസമയം ബി.ജെ.പി മുന്‍സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കറുത്തിട്ടല്ലേ എന്നും അദ്ദേഹത്തെ കണ്ടാല്‍ പനി വരുമോ എന്നും മോഹന്‍ദാസിനോട് ചോദിക്കുന്നുണ്ട്. പ്രസ്താവനയെ ചെറ്റത്തരമെന്നാണ ്മറുനാടന്‍ മലയാളി ചാനല്‍ വിശേഷിപ്പിച്ചത്.

”സ്‌പോര്‍ട്‌സ് കാണേണ്ട സമയത്ത് കാണാതെ ശാഖയില്‍ പോയി ഇരുന്നാല്‍ ഇങ്ങനെയിരിക്കും….അയാളുടെ സൗന്ദര്യം അയാളുടെ ഫുട്‌ബോളില്‍ ആണ്…തന്റെ സൗന്ദര്യം ചാണക കുഴിയിലെ പുഴുവിന്റെയും ?? ” എന്നാണ ്മറ്റൊരു പോസ്റ്റ്.

ഈ വര്‍ഗ്ഗീയവാദിയെ പകല്‍ സമയത്ത് കണ്ടാല്‍ പോലും പ്രേതങ്ങള്‍ വരെ പേടിക്കും……അന്നേരമാ…?? ” മറ്റൊരു പോസ്റ്റ്.

മറ്റൊന്നിങ്ങനെയാണ്:-

”Dear TG Mohandas

You’re a shame for the whole country. This many years of experience and see what low level of thoughts you have.
I’m not sure who is going to correct you. But this kind of racist venom that you spewing has no place in our society.
Our country is known for celebrating its diverse culture, beliefs and practices. Our culture taught the world “Vasudaiva Kudumbakam “ – The Whole World is One Family.
People with right sense of humanity & commonsense will not insult or judge anyone based on their colour.
Mr TG Mohandas survives in Twitter with an army full of fake profiles which he feeds to make engagement for his posts. ( I’m sure Elon Musk will take care of it in the future ).
Shame!
Grow up.
NB : This is my personal opinion & hence no other person will be responsible for this.”

ഫ്രാന്‍സില്‍ കറുത്ത വര്‍ഗക്കാര്‍ കുടിയേറിയതിന്റെ ചരിത്രമറിയാത്തവരാണ് ഇതൊക്കെ പറയുന്നതെന്നാണ് പ്രമുഖ ആക്ടിവിസ്റ്റ് മൃദുലദേവിയുടെ പരിഹാസം. അവരുടെ പോസ്റ്റില്‍നിന്ന്:

ആഫ്രിക്കന്‍ സമൂഹങ്ങളെ ലോകത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് അടിമകളായി കൊണ്ടുപോയിട്ടുണ്ടെന്നും ചെന്നെത്തിയ രാജ്യങ്ങളില്‍ കഴിയേണ്ടി വന്ന അവരുടെ പിന്മുറക്കാര്‍ എത്തിച്ചേര്‍ന്ന നാടിന്റെ ഭാഗമാവുകയും പുതിയ ജന സമൂഹമായി മാറുകയും ചെയ്തിട്ടുണ്ടെന്ന് ലോകത്തില്‍ മിക്കവര്ക്കും അറിയാം.എന്നാല്‍ അണ്ടിമുക്ക് ശാഖയുടെ അംഗങ്ങള്‍ ആ ശാഖയുടെ വാതിലിനപ്പുറം മറ്റൊന്നും കാണാത്തതിനാലും, അതുകൊണ്ട് തന്നെ ഇടപഴകി ലഭിക്കുന്ന സാമൂഹിക വിദ്യാഭ്യാസം കിട്ടാത്തതിനാലും ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്ന ഇമ്മാതിരി നിലവാരം കുറഞ്ഞ പ്രസ്താവനകള്‍ ഇടയ്ക്കിടെ പുറപ്പെടുവിക്കാറുണ്ട്.

പ്രിയ അ.മു.ശാ. സെക്രട്ടറി,

ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവുമധികം ഫ്രഞ്ച് സംസാരിക്കുന്നവര്‍ ആഫ്രിക്കന്‍ സമൂഹങ്ങളാണ്. ഫ്രാന്‍സിന്റെ കോളനികളില്‍നിന്നുള്ള ഫ്രഞ്ച് സംസാരിക്കുന്ന. കറുത്ത വംശജര്‍ ലോകത്തിനു സമ്മാനിച്ച നവോത്ഥാന പ്രസ്ഥാനമാണ് നെഗ്രിട്യൂഡ്.സാമ്രാജ്യത്ത്വത്തിനെതിരെയും, വര്‍ണ വിവേചനത്തിനെതിരെയും, കല കൊണ്ടും, സാഹിത്യം കൊണ്ടും,, സാംസ്‌കാരികത കൊണ്ടും ഫ്രാങ്ക്‌ഫോണ്‍ ബുദ്ധിജീവികള്‍ ഉയര്‍ത്തിയ ഉണര്‍വ് ഇങ്ങ് ഇന്ത്യയില്‍ വരെ അലയടിച്ചെങ്കിലും അ. മു.ശ അംഗങ്ങള്‍ അതൊന്നുമറിയാതെ ഇപ്പോഴും കറുത്ത സാംസ്‌കാരികതയെ കറുത്ത പ്രേതങ്ങള്‍ ആയി മാത്രം വിവക്ഷിക്കുന്ന നിലവാരത്തില്‍ തന്നെ നില കൊള്ളുന്നു.

കൂട്ടത്തില്‍ എഴുത്തും വായനയും അറിയാവുന്ന മോഹന്‍ദാസിന്റെ വിവരം ഇതാണെങ്കില്‍ ‘അ. മു. ശാ ‘ യിലെ ബാക്കി അംഗങ്ങളുടെ നിലവാരം എന്തായിരിക്കും? പ്രിയ സെക്രട്ടറി താങ്കള്‍ ‘അ. മു. ശാ’ മിനിമം ഒരു കിണ്ടി മുക്ക് ശാഖയായെങ്കിലും ഉയര്‍ത്താന്‍ പണിയെടുക്കുവാന്‍ താത്പര്യപ്പെടുന്നു.

 

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

india

വോട്ടര്‍ പട്ടികയില്‍ പേരില്ല; ഗുജറാത്തിലെ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി

Published

on

ഗാന്ധിനഗര്‍: ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയില്‍ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. കല്യാണ്‍പൂര്‍ താലൂക്കിലെ ഗന്ധ്‌വി വില്ലേജില്‍ താമസിക്കുന്ന മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും നവദ്ര ഗ്രാമത്തിലെ മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും തുറുമുഖ വികസനത്തിനായി പൊളിച്ചുനീക്കിയിരുന്നു. ദ്വാരകാ നിയമസഭാ മണ്ഡലത്തില്‍ വര്‍ഷങ്ങളായി വോട്ട് ചെയ്യുന്ന ഇവര്‍ 2019ലെ ലോക്‌സഭാ തെരെഞ്ഞടുപ്പിലും സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവിടെയുള്ള 575 മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്തവണ വോട്ടില്ല.

തങ്ങളെ ബലം പ്രയോഗിച്ചാണ് കുടിയൊഴിപ്പിച്ചതെന്നും അനധികൃത നിര്‍മാണമെന്ന് ആരോപിച്ചാണ് വീടുകള്‍ പൊളിച്ച് നീക്കിയതെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വീടുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റാനോ മറ്റൊരിടത്തേക്ക് താമസം മാറാനുള്ള സമയം നല്‍കാതെ , വീടുകള്‍ പൊളിക്കുന്നതിന് തൊട്ട് മുന്നെയാണ് കെട്ടിടം പൊളിക്കാന്‍ പോവുകയാണെന്ന് ചൂണ്ടികാട്ടി നോട്ടീസ് നല്‍കിയതെന്നും ഇവര്‍ പറയുന്നു.

ഗുജറാത്തിലെ ജനസംഖ്യയുടെ 9.7 ശതമാനം മുസ്ലിംകളാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മനപൂര്‍വം കാരണങ്ങളുണ്ടാക്കി അവരെ കുടിയൊഴിപ്പിക്കും. ഇതിന് പിന്നാലെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യും. വോട്ട് ചേര്‍ക്കാന്‍ പോയാല്‍ സ്ഥിര താമസക്കാരല്ലാത്തതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയില്ലെന്ന് പറയും എന്നാണ് നവദ്ര ഗ്രാമത്തില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട ജാക്കൂബ് മൂസ അഭിപ്രായപ്പെടുന്നത്. പുനരിധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Continue Reading

india

ഊ​ട്ടി,​ കൊ​ടൈ​ക്ക​നാ​ൽ ഇ- പാസിനുള്ള വെബ്സൈറ്റ് തുറന്നു; ഇന്ന് മുതൽ സേവനം ലഭ്യമാകും

നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക

Published

on

ഗൂഡല്ലൂർ: ഊട്ടി, കൊ​ടൈ​ക്കനാൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏർപ്പെടുത്തിയ ഇ- പാസിനുള്ള ഓൺലൈൻ സൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

epass.tnega.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Continue Reading

Trending