Video Stories
ജനങ്ങളുടെ നേരെ വേണ്ട ഭരണകൂടനായാട്ട്
ലോകത്ത് എല്ലായിടത്തും ശാന്തിയുടെ പ്രതീകമാണ് പ്രാവ്. അതിനെ പച്ചക്ക് തീയിട്ട് കൊല്ലുന്നവര്‍ക്ക് ഏതുമൃഗത്തെയും പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ ഗര്‍ഭിണികളെവരെയും കൊലപ്പെടുത്തല്‍ തുലോം നിസ്സാരം. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ സമകാല ഇടതുപക്ഷമുന്നണിസര്‍ക്കാര്‍ നാട്ടിലെ പൗ•ാരെ പെട്രോള്‍ ബോംബുകളും തീപന്തങ്ങളും തോക്കുകളുമായി നേരിടുന്ന കാഴ്ച അവരുടെ മുന്‍കാല ചെയ്തികളെക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് ഒരു അല്‍ഭുതവുമുളവാക്കില്ല. മലപ്പുറത്തെ പിന്നാക്ക ,തീരപ്രദേശമായ താനൂരില്‍ കഴിഞ്ഞ ഞായറാഴ്ച വൈകീട്ടുമുതല്‍ പുലര്‍ച്ചെവരെ നീണ്ട സി.പി.എം-പൊലീസ് നരനായാട്ടിനെ ഒരുസംഘം ആളുകളുടെ വെളിവുകെട്ട പേക്കൂത്തായി മാത്രം നോക്കിക്കാണാനാവില്ല. സി.പി.എം പ്രവര്‍ത്തകര്‍ മാത്രമല്ല, ക്രമസമാധാനം പരിപാലിക്കാന്‍ ഉത്തരവാദിത്തപ്പെട്ട പൊലീസ്‌സേന തന്നെ അക്രമപരമ്പരകള്‍ക്ക് ചുക്കാനേന്തി എന്നത് നിസ്സാരമായി കാണാവതല്ല. ഒറ്റ രാത്രികൊണ്ട് വീടുകളും കടകളും ബസ്സും കാറും ഓട്ടോയുമടക്കം നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കിയ അക്രമികളെ പിടികൂടാന്‍ തയ്യാറാകാതിരുന്ന പൊലീസാകട്ടെ നിസ്സഹായരായ മനുഷ്യരോട് അതിക്രൂരമായാണ് പെരുമാറിയത്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന തേര്‍വാഴ്ചയാണ് ഭരണകൂടഭീകരതയായി താനൂരുകാരുടെ നെഞ്ചില്‍ താണ്ഡവനൃത്തമാടിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താനൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.പി.എം സ്വതന്ത്രന്‍ വി. അബ്ദുറഹ്്മാനും സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറി ഇ. ജയനുമാണ് അക്രമങ്ങള്‍ക്ക് ചരടുവലിച്ചത്. ഏറെക്കാലമായി ശാന്തമായിരുന്ന പ്രദേശത്ത് കുറച്ചുകാലമായി ചിലരുണ്ടാക്കുന്ന സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതില്‍ താല്‍പര്യം കാട്ടാതിരുന്ന പൊലീസ് ആഭ്യന്തരം ഭരിക്കുന്ന സി.പി.എമ്മിന്റെ ഇച്ഛക്കൊത്ത് തുള്ളുകയായിരുന്നു. ബാഫഖിതങ്ങളും സി.എച്ചും ഇ. അഹമ്മദും മുതല്‍ അബ്ദുറഹ്്മാന്‍ രണ്ടത്താണി വരെ വിജയിച്ച താനൂരില്‍ നിന്ന് പണക്കൊഴുപ്പും കയ്യൂക്കും കൊണ്ട് കഴിഞ്ഞ തവണനിയമസഭയിലെത്തിയ രാഷ്ട്രീയഭിംക്ഷാംദേഹിയാണ് ഇപ്പോഴത്തെ എം.എല്‍.എ. ഇനിയൊരിക്കലും മുസ്്‌ലിംലീഗിന് മണ്ഡലം തിരിച്ചുപിടിക്കാതിരിക്കാനുള്ള എല്ലാവിധ കുതന്ത്രങ്ങളും പയറ്റുന്ന ചുവപ്പ•ാരുടെ പാഴ്ശ്രമം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ തുടങ്ങിയതാണ്. രാജാവിനെക്കാള്‍ രാജഭക്തികാട്ടുന്ന പൊലീസും പാര്‍ട്ടിയുടെ അക്രമപാരമ്പര്യവും പരമാവധി പരീക്ഷിക്കുകയായിരുന്നു ഇവിടെ ഇക്കൂട്ടരെന്നതിന് നിരവധി സംഭവങ്ങളും നിഷ്പക്ഷജനങ്ങളും പലതവണ സാക്ഷികളാണ്.
ഞായറാഴ്ച രാത്രി കുഞ്ഞിച്ചന്റെ പുരക്കല്‍ സൈനയുടെ വീടിനുനേരെ സി.പി.എമ്മുകാര്‍ പെട്രോള്‍ ബോംബെറിഞ്ഞത് പ്രദേശത്ത് വന്‍തീപിടുത്തത്തിന് കാരണമായി. പ്രായമേറിയ സ്ത്രീകളും കുട്ടികളുംവരെ ഇവരുടെ നായാട്ടിന് ഇരയായി. മുസ്്‌ലിംലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ കാട്ടിക്കൊടുത്തത് സി.പി.എമ്മുകാരും തച്ചുതകര്‍ത്തത് പൊലീസുമായിരുന്നു. ഉറക്കത്തിനിടെ എണീറ്റവര്‍ കഷ്ടിച്ചാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. താനൂര്‍, ചാപ്പപ്പടി, പണ്ടാരകടപ്പുറം, ആല്‍ബസാര്‍, ഫഖീര്‍പള്ളി ഭാഗത്തും ശാന്തമായിരുന്ന ഒട്ടുംപുറം, എറാളം കടപ്പുറത്തും പൊലീസ് നരാധമമായാണ് പെരുമാറിയത്. മുകളില്‍ നിന്നുള്ള കല്‍പനകള്‍ ശിരസാവഹിക്കുകയായിരുന്നു പൊലീസെന്ന് ഇരകളായ സ്ത്രീകളുള്‍പെടെയുള്ളവര്‍ പറയുന്നു. സ്ഥലം കൗണ്‍സിലറുടെ വീട്ടില്‍ അതിക്രമിച്ചുകയറി. നിരവധിവീടുകളുടെ വാതിലുകള്‍ ചവിട്ടിപ്പൊളിച്ചു. ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു. പൊലീസ് ഭീകരതയുടെ തെളിവാണ് മമ്മിക്കല്‍വീട്ടില്‍ ഹംസക്കോയയുടെ വീട്ടുകോലായയില്‍ കിടന്ന ലാത്തിയുടെ കഷണം.രോഗികളെവരെ കേണുപറഞ്ഞിട്ടും വെറുതെ വിട്ടില്ല. പത്താംക്ലാസ് പരീക്ഷയെഴുതാന്‍പോലും കഴിയാത്തവിധം കൗമാരക്കാരെ വരെ ക്രൂരമായിമര്‍ദിക്കുകയും പിടിച്ചുകൊണ്ടുപോകുകയും ചെയ്തതും ആറായിരംരൂപയോളം വിലവരുന്ന നിരവധി കൗതുകപ്രാവുകളെ ചുട്ടെരിച്ചതും കാശ്മീരിനെ അനുസ്മരിപ്പിക്കുന്ന വിധമാണെന്ന് നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ച അഡ്വ. എന്‍ ശംസുദ്ദീന്‍ എം.എല്‍ .എ വിശേഷിപ്പിച്ചത് സംഭവത്തിന്റെ തീവ്രത ബോധ്യപ്പെടുത്തുന്നതാണ്.
എന്നാല്‍ ഉത്തരവദിത്തപ്പെട്ട സ്ഥലം സാമാജികനായ അബ്ദുറഹ്്മാന്‍ ഉത്തരം മുട്ടിയപ്പോള്‍ കൊഞ്ഞനം കാട്ടുന്ന പണിയാണ് സഭയില്‍ കാണിച്ചത്. പ്ലസ്ടു വിദ്യാര്‍ഥിനിയെ മുസ്്‌ലിംലീഗുകാര്‍ നടുറോഡില്‍ അപമാനിച്ചു എന്ന ശുദ്ധനുണ അദ്ദേഹം തട്ടിവിട്ടെങ്കിലും സ്പീക്കര്‍ ഇടപെട്ട് അത് രേഖയില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. ഇടക്ക് സി.പി.എം അക്രമികളെ പിരിച്ചുവിടാന്‍ പൊലീസിന് വെടിവെക്കേണ്ടിവന്നിട്ടും മുഖ്യമന്ത്രി സഭയില്‍ സ്വീകരിച്ച നിലപാട് അക്രമികളെ സഹായിക്കുന്നുവെന്ന തോന്നലാണ് ഉണ്ടാക്കിയിരിക്കുന്നത്. പൊലീസിന്റെ മനോവീര്യം തകര്‍ക്കരുതെന്നും സ്വന്തംപാര്‍ട്ടിക്കാരുടെ ധാര്‍ഷ്ട്യം നിലനില്‍ക്കണമെന്നുമായിരുന്നോ മുഖ്യമന്ത്രിയുടെ ഉള്ളിലിരിപ്പ്. അധികാരത്തണലില്‍ എന്തുമാകാമെന്നതിന് എണ്ണമറ്റ സംഭവങ്ങള്‍ സംസ്ഥാനത്ത് കഴിഞ്ഞ ഒന്‍പതുമാസത്തിനകം ഉണ്ടായിട്ടുണ്ട്. കണ്ണൂരില്‍ മാത്രം ഒന്‍പതുപേരാണ് മുഖ്യമന്ത്രിയുടെ പൊലീസ് ഭരണത്തിന്‍ കീഴില്‍ കശാപ്പുചെയ്യപ്പെട്ടത്. സംസ്ഥാനത്താകെ നൂറോളം പേരും. സി. പി.എമ്മുകാരുടെ കൊലപാതകരാഷ്ട്രീയത്തിനുള്ള മൗനപിന്തുണയാണ് പൊലീസ് നല്‍കിവരുന്നതെ്ന്ന് പതിവുപരാതിയാണ്.
തിരുവനന്തപുരത്ത് കാറ്റുകൊള്ളാനിരുന്ന യുവാക്കള്‍ക്കുനേരെ പിങ്ക്‌പൊലീസ് കയര്‍ത്തതും കൊല്ലത്ത് സദാചാരപൊലീസിംഗില്‍ ജിവന്‍ ത്യജിക്കേണ്ടിവന്ന അട്ടപ്പാടിയിലെ യുവാവും വാളയാറില്‍ കുട്ടികളുടെ പീഡനറിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച പൊലീസും അരിയില്‍ ഷുക്കൂറിനെയും ടി.പി ചന്ദ്രശേഖരനെയും മറ്റും കൊലക്ക് കൊടുത്ത പാര്‍ട്ടിക്കാരുമെല്ലാം സര്‍വതന്ത്രസ്വതന്ത്രരായി നാട്ടില്‍ വിലസുമ്പോള്‍ താനൂരിലെ നിസ്സഹായയായ തോടകത്ത് റഫീഖത്ത് പോലുള്ളവരുടെ ദീനരോദനം കേള്‍ക്കാന്‍ പിണറായിയുടെ പാര്‍ട്ടിക്കാരും കാക്കിക്കാരും ഉണ്ടാകുമെന്ന് നിനക്കുക പ്രയാസമായിരിക്കും. ജനാധിപത്യവും നിയമക്രമവും പാലിച്ച് ജീവിക്കാനുള്ള പൗരന്റെയും പ്രതിപക്ഷകക്ഷി പ്രവര്‍ത്തകരുടെയും സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് നാടിനെ അക്രമികള്‍ക്ക് ഒറ്റുകൊടുക്കുന്നതിന് സമാനമാണ്. എഴുപതാണ്ടിന്റെ മഹിതമായ പാരമ്പര്യമുള്ള ഒരുകക്ഷിക്ക് ഏതെങ്കിലും ബിനാമിരാഷ്ട്രീയക്കാരന്റെ ചെപ്പടിവിദ്യകണ്ട് പിരിഞ്ഞുപോകാന്‍ കഴിയില്ലെന്ന് സവിനയം ഓര്‍മിപ്പിക്കട്ടെ. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ലീഗിനെ അപകീര്‍ത്തിപ്പെടുത്താനുള്ള കുബുദ്ധി എളുപ്പം തിരിച്ചറിയാന്‍ ത്യാഗധനരായപാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് കഴിയും. ഉസ്താദിനെ ആരും ഓത്തുപഠിപ്പിക്കാന്‍ വരേണ്ട.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
india3 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
india3 days ago
അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു
-
india3 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
kerala3 days ago
എംഎസ്സി കപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുത്; ഹൈക്കോടതി
-
india3 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
kerala2 days ago
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്
-
kerala2 days ago
കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു