Connect with us

Video Stories

ജനങ്ങളുടെ നേരെ വേണ്ട ഭരണകൂടനായാട്ട്

Published

on

ലോകത്ത് എല്ലായിടത്തും ശാന്തിയുടെ പ്രതീകമാണ് പ്രാവ്. അതിനെ പച്ചക്ക് തീയിട്ട് കൊല്ലുന്നവര്‍ക്ക് ഏതുമൃഗത്തെയും പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ ഗര്‍ഭിണികളെവരെയും കൊലപ്പെടുത്തല്‍ തുലോം നിസ്സാരം. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ സമകാല ഇടതുപക്ഷമുന്നണിസര്‍ക്കാര്‍ നാട്ടിലെ പൗ•ാരെ പെട്രോള്‍ ബോംബുകളും തീപന്തങ്ങളും തോക്കുകളുമായി നേരിടുന്ന കാഴ്ച അവരുടെ മുന്‍കാല ചെയ്തികളെക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് ഒരു അല്‍ഭുതവുമുളവാക്കില്ല. മലപ്പുറത്തെ പിന്നാക്ക ,തീരപ്രദേശമായ താനൂരില്‍ കഴിഞ്ഞ ഞായറാഴ്ച വൈകീട്ടുമുതല്‍ പുലര്‍ച്ചെവരെ നീണ്ട സി.പി.എം-പൊലീസ് നരനായാട്ടിനെ ഒരുസംഘം ആളുകളുടെ വെളിവുകെട്ട പേക്കൂത്തായി മാത്രം നോക്കിക്കാണാനാവില്ല. സി.പി.എം പ്രവര്‍ത്തകര്‍ മാത്രമല്ല, ക്രമസമാധാനം പരിപാലിക്കാന്‍ ഉത്തരവാദിത്തപ്പെട്ട പൊലീസ്‌സേന തന്നെ അക്രമപരമ്പരകള്‍ക്ക് ചുക്കാനേന്തി എന്നത് നിസ്സാരമായി കാണാവതല്ല. ഒറ്റ രാത്രികൊണ്ട് വീടുകളും കടകളും ബസ്സും കാറും ഓട്ടോയുമടക്കം നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കിയ അക്രമികളെ പിടികൂടാന്‍ തയ്യാറാകാതിരുന്ന പൊലീസാകട്ടെ നിസ്സഹായരായ മനുഷ്യരോട് അതിക്രൂരമായാണ് പെരുമാറിയത്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന തേര്‍വാഴ്ചയാണ് ഭരണകൂടഭീകരതയായി താനൂരുകാരുടെ നെഞ്ചില്‍ താണ്ഡവനൃത്തമാടിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താനൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.പി.എം സ്വതന്ത്രന്‍ വി. അബ്ദുറഹ്്മാനും സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറി ഇ. ജയനുമാണ് അക്രമങ്ങള്‍ക്ക് ചരടുവലിച്ചത്. ഏറെക്കാലമായി ശാന്തമായിരുന്ന പ്രദേശത്ത് കുറച്ചുകാലമായി ചിലരുണ്ടാക്കുന്ന സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതില്‍ താല്‍പര്യം കാട്ടാതിരുന്ന പൊലീസ് ആഭ്യന്തരം ഭരിക്കുന്ന സി.പി.എമ്മിന്റെ ഇച്ഛക്കൊത്ത് തുള്ളുകയായിരുന്നു. ബാഫഖിതങ്ങളും സി.എച്ചും ഇ. അഹമ്മദും മുതല്‍ അബ്ദുറഹ്്മാന്‍ രണ്ടത്താണി വരെ വിജയിച്ച താനൂരില്‍ നിന്ന് പണക്കൊഴുപ്പും കയ്യൂക്കും കൊണ്ട് കഴിഞ്ഞ തവണനിയമസഭയിലെത്തിയ രാഷ്ട്രീയഭിംക്ഷാംദേഹിയാണ് ഇപ്പോഴത്തെ എം.എല്‍.എ. ഇനിയൊരിക്കലും മുസ്്‌ലിംലീഗിന് മണ്ഡലം തിരിച്ചുപിടിക്കാതിരിക്കാനുള്ള എല്ലാവിധ കുതന്ത്രങ്ങളും പയറ്റുന്ന ചുവപ്പ•ാരുടെ പാഴ്ശ്രമം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ തുടങ്ങിയതാണ്. രാജാവിനെക്കാള്‍ രാജഭക്തികാട്ടുന്ന പൊലീസും പാര്‍ട്ടിയുടെ അക്രമപാരമ്പര്യവും പരമാവധി പരീക്ഷിക്കുകയായിരുന്നു ഇവിടെ ഇക്കൂട്ടരെന്നതിന് നിരവധി സംഭവങ്ങളും നിഷ്പക്ഷജനങ്ങളും പലതവണ സാക്ഷികളാണ്.
ഞായറാഴ്ച രാത്രി കുഞ്ഞിച്ചന്റെ പുരക്കല്‍ സൈനയുടെ വീടിനുനേരെ സി.പി.എമ്മുകാര്‍ പെട്രോള്‍ ബോംബെറിഞ്ഞത് പ്രദേശത്ത് വന്‍തീപിടുത്തത്തിന് കാരണമായി. പ്രായമേറിയ സ്ത്രീകളും കുട്ടികളുംവരെ ഇവരുടെ നായാട്ടിന് ഇരയായി. മുസ്്‌ലിംലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ കാട്ടിക്കൊടുത്തത് സി.പി.എമ്മുകാരും തച്ചുതകര്‍ത്തത് പൊലീസുമായിരുന്നു. ഉറക്കത്തിനിടെ എണീറ്റവര്‍ കഷ്ടിച്ചാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. താനൂര്‍, ചാപ്പപ്പടി, പണ്ടാരകടപ്പുറം, ആല്‍ബസാര്‍, ഫഖീര്‍പള്ളി ഭാഗത്തും ശാന്തമായിരുന്ന ഒട്ടുംപുറം, എറാളം കടപ്പുറത്തും പൊലീസ് നരാധമമായാണ് പെരുമാറിയത്. മുകളില്‍ നിന്നുള്ള കല്‍പനകള്‍ ശിരസാവഹിക്കുകയായിരുന്നു പൊലീസെന്ന് ഇരകളായ സ്ത്രീകളുള്‍പെടെയുള്ളവര്‍ പറയുന്നു. സ്ഥലം കൗണ്‍സിലറുടെ വീട്ടില്‍ അതിക്രമിച്ചുകയറി. നിരവധിവീടുകളുടെ വാതിലുകള്‍ ചവിട്ടിപ്പൊളിച്ചു. ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു. പൊലീസ് ഭീകരതയുടെ തെളിവാണ് മമ്മിക്കല്‍വീട്ടില്‍ ഹംസക്കോയയുടെ വീട്ടുകോലായയില്‍ കിടന്ന ലാത്തിയുടെ കഷണം.രോഗികളെവരെ കേണുപറഞ്ഞിട്ടും വെറുതെ വിട്ടില്ല. പത്താംക്ലാസ് പരീക്ഷയെഴുതാന്‍പോലും കഴിയാത്തവിധം കൗമാരക്കാരെ വരെ ക്രൂരമായിമര്‍ദിക്കുകയും പിടിച്ചുകൊണ്ടുപോകുകയും ചെയ്തതും ആറായിരംരൂപയോളം വിലവരുന്ന നിരവധി കൗതുകപ്രാവുകളെ ചുട്ടെരിച്ചതും കാശ്മീരിനെ അനുസ്മരിപ്പിക്കുന്ന വിധമാണെന്ന് നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ച അഡ്വ. എന്‍ ശംസുദ്ദീന്‍ എം.എല്‍ .എ വിശേഷിപ്പിച്ചത് സംഭവത്തിന്റെ തീവ്രത ബോധ്യപ്പെടുത്തുന്നതാണ്.
എന്നാല്‍ ഉത്തരവദിത്തപ്പെട്ട സ്ഥലം സാമാജികനായ അബ്ദുറഹ്്മാന്‍ ഉത്തരം മുട്ടിയപ്പോള്‍ കൊഞ്ഞനം കാട്ടുന്ന പണിയാണ് സഭയില്‍ കാണിച്ചത്. പ്ലസ്ടു വിദ്യാര്‍ഥിനിയെ മുസ്്‌ലിംലീഗുകാര്‍ നടുറോഡില്‍ അപമാനിച്ചു എന്ന ശുദ്ധനുണ അദ്ദേഹം തട്ടിവിട്ടെങ്കിലും സ്പീക്കര്‍ ഇടപെട്ട് അത് രേഖയില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. ഇടക്ക് സി.പി.എം അക്രമികളെ പിരിച്ചുവിടാന്‍ പൊലീസിന് വെടിവെക്കേണ്ടിവന്നിട്ടും മുഖ്യമന്ത്രി സഭയില്‍ സ്വീകരിച്ച നിലപാട് അക്രമികളെ സഹായിക്കുന്നുവെന്ന തോന്നലാണ് ഉണ്ടാക്കിയിരിക്കുന്നത്. പൊലീസിന്റെ മനോവീര്യം തകര്‍ക്കരുതെന്നും സ്വന്തംപാര്‍ട്ടിക്കാരുടെ ധാര്‍ഷ്ട്യം നിലനില്‍ക്കണമെന്നുമായിരുന്നോ മുഖ്യമന്ത്രിയുടെ ഉള്ളിലിരിപ്പ്. അധികാരത്തണലില്‍ എന്തുമാകാമെന്നതിന് എണ്ണമറ്റ സംഭവങ്ങള്‍ സംസ്ഥാനത്ത് കഴിഞ്ഞ ഒന്‍പതുമാസത്തിനകം ഉണ്ടായിട്ടുണ്ട്. കണ്ണൂരില്‍ മാത്രം ഒന്‍പതുപേരാണ് മുഖ്യമന്ത്രിയുടെ പൊലീസ് ഭരണത്തിന്‍ കീഴില്‍ കശാപ്പുചെയ്യപ്പെട്ടത്. സംസ്ഥാനത്താകെ നൂറോളം പേരും. സി. പി.എമ്മുകാരുടെ കൊലപാതകരാഷ്ട്രീയത്തിനുള്ള മൗനപിന്തുണയാണ് പൊലീസ് നല്‍കിവരുന്നതെ്ന്ന് പതിവുപരാതിയാണ്.
തിരുവനന്തപുരത്ത് കാറ്റുകൊള്ളാനിരുന്ന യുവാക്കള്‍ക്കുനേരെ പിങ്ക്‌പൊലീസ് കയര്‍ത്തതും കൊല്ലത്ത് സദാചാരപൊലീസിംഗില്‍ ജിവന്‍ ത്യജിക്കേണ്ടിവന്ന അട്ടപ്പാടിയിലെ യുവാവും വാളയാറില്‍ കുട്ടികളുടെ പീഡനറിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച പൊലീസും അരിയില്‍ ഷുക്കൂറിനെയും ടി.പി ചന്ദ്രശേഖരനെയും മറ്റും കൊലക്ക് കൊടുത്ത പാര്‍ട്ടിക്കാരുമെല്ലാം സര്‍വതന്ത്രസ്വതന്ത്രരായി നാട്ടില്‍ വിലസുമ്പോള്‍ താനൂരിലെ നിസ്സഹായയായ തോടകത്ത് റഫീഖത്ത് പോലുള്ളവരുടെ ദീനരോദനം കേള്‍ക്കാന്‍ പിണറായിയുടെ പാര്‍ട്ടിക്കാരും കാക്കിക്കാരും ഉണ്ടാകുമെന്ന് നിനക്കുക പ്രയാസമായിരിക്കും. ജനാധിപത്യവും നിയമക്രമവും പാലിച്ച് ജീവിക്കാനുള്ള പൗരന്റെയും പ്രതിപക്ഷകക്ഷി പ്രവര്‍ത്തകരുടെയും സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് നാടിനെ അക്രമികള്‍ക്ക് ഒറ്റുകൊടുക്കുന്നതിന് സമാനമാണ്. എഴുപതാണ്ടിന്റെ മഹിതമായ പാരമ്പര്യമുള്ള ഒരുകക്ഷിക്ക് ഏതെങ്കിലും ബിനാമിരാഷ്ട്രീയക്കാരന്റെ ചെപ്പടിവിദ്യകണ്ട് പിരിഞ്ഞുപോകാന്‍ കഴിയില്ലെന്ന് സവിനയം ഓര്‍മിപ്പിക്കട്ടെ. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ലീഗിനെ അപകീര്‍ത്തിപ്പെടുത്താനുള്ള കുബുദ്ധി എളുപ്പം തിരിച്ചറിയാന്‍ ത്യാഗധനരായപാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് കഴിയും. ഉസ്താദിനെ ആരും ഓത്തുപഠിപ്പിക്കാന്‍ വരേണ്ട.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending