kerala
സോളാര്‍ പീഡനക്കേസ്: ചതിയുടെയും ജനവഞ്ചനയുടെയും ബാക്കിപത്രം
ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ അവസാനനാളുകളിലും തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇടതുമുന്നണി സോളാര്‍ കേസ് ഉയര്‍ത്തിക്കാട്ടി

കെ.പി ജലീല്‍
സോളാര്‍ ഇടപാടിലെ പ്രതിയും പീഡനക്കേസിലെ പരാതിക്കാരിയുമായ വ്യക്തിയുടെ വാക്കുകള്‍ വിശ്വസിച്ച് യു.ഡി.എഫിനെതിരെ പ്രചണ്ഡപ്രചാരണം അഴിച്ചുവിട്ട ഇടതുമുന്നണിയുടെ വായ അടയുന്നു. സോളാര്‍ പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ ഒന്നടങ്കം കുറ്റവിമുക്തിരാക്കി സി.ബി.ഐ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതോടെയാണിത്. ഇന്നലെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെകൂടി കേസില്‍ കുറ്റവിമുക്തനാക്കിയതോടെ കേസില്‍ എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായി ഇല്ലാതാക്കുന്നതിനോടൊപ്പം യു.ഡി.എഫിന്റെ രാഷ്ട്രീയസാധ്യതകളെ കൂടി ഇല്ലാതാക്കാനായിരുന്നു പരാതിക്കാരിയെ പൊക്കിപ്പിടിച്ച് സി.പി.എം കേരളത്തില്‍ നടത്തിയരാഷ്ട്രീയനാടകം. അതുപയോഗിച്ച് മുന്നണി നേടിയ വോട്ടുകളും അതോടൊപ്പം സര്‍ക്കാരും ഇപ്പോഴും തുടരുന്നത് എന്ത് സാംഗത്യത്തിലാണെന്ന ചോദ്യം ബാക്കിയാകുന്നു. ഇതേക്കുറിച്ച് യാതൊന്നും പ്രതികരിക്കാന്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനോ സി.പി.എം, സി.പി.ഐ നോതാക്കളോ തയ്യാറാകാതിരിക്കുന്നത് അവരുടെ മസ്തകത്തിലേക്കാണ് ഈ സി.ബി.ഐ റിപ്പോര്‍ട്ടുകള്‍ ആഞ്ഞടിച്ചിരിക്കുന്നതെന്നാണ്.
ഇന്നലെ ഉമ്മന്‍ചാണ്ടിക്കെതിരായി യാതൊരു തെളിവുമില്ലെന്നാണ ്സി.ബി.ഐ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. ഇത് കേട്ട്കേരളജനത മൂക്കത്ത് വിരല്‍വെക്കുകയാണിപ്പോള്‍. രാപ്പകല്‍ സമരം എന്ന പുതിയ സമരരീതിക്ക് സി.പി.എം തുടക്കമിട്ടത് ഈ വിഷയത്തോടെയായിരുന്നു. പതിവായി സെക്രട്ടറിയേറ്റ് പടിക്കലും കലക്ടറേറ്റ് പടിക്കലും സമരം നടത്താറുള്ള ഇടതുമുന്നണി ഉമ്മന്‍ചാണ്ടി്ക്കെതിരായി നടത്തിയത് വ്യത്യസ്തമായ സമരമുറകളായിരുന്നു.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മാത്രമല്ല, സെക്രട്ടറിയേറ്റിന് മുന്നിലും രാപ്പകല്‍ സമരവുമായി സി.പി.എം മുന്നോട്ടുവന്നു. അതില്‍ സി.പി.എമ്മിന്റെ ഉന്നതനേതാക്കളാണ ്പങ്കെടുത്തത്. സെക്രട്ടറിയേറ്റ് പടിക്കല്‍ സി.പി.എം നടത്തിയ രാത്രി സമരം ടോയ്ലെറ്റ് സൗകര്യമില്ലാതെ രായ്ക്കുരാമാനം നിര്‍ത്തി ഓടേണ്ടിവന്നത് പരിഹാസ്യമായി. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുതന്നെ സോളാര്‍ കേസും പൊക്കിപ്പിടിച്ചായിരുന്നു.
ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ അവസാനനാളുകളിലും തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇടതുമുന്നണി സോളാര്‍ കേസ് ഉയര്‍ത്തിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫീസും ഔദ്യോഗികവസതിയും ഇതിനായി ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. ഇതിനായി വാദിയായി പരാതിക്കാരിയെ കൂടെക്കൂട്ടി. അവര്‍ ഓരോന്നും മാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞത് സി.പി.എമ്മിന്റെ തിരക്കഥയനുസരിച്ചായിരുന്നു. കോണ്‍ഗ്രസിനെ ആകെ തകര്‍ക്കുക എന്നതായിരുന്നു സി.പി.എം ലക്ഷ്യം. ഇതിനായി പരാതിക്കാരിയെ ചട്ടംകെട്ടി കൂടെ നിര്‍ത്തി. തന്നെ ഉമ്മന്‍ചാണ്ടിയെ പോലൊരാള്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞത് ജനം വിശ്വസിച്ചില്ലെങ്കിലും സി.പി.എം അതുമായി പ്രചാരണത്തിനിറങ്ങി. ഉമ്മന്‍ചാണ്ടിയെകൂടാതെ കെ.സി വേണുഗോപാല്‍, അടൂര്‍പ്രകാശ്, ഹൈബി ഈഡന്, എ,പി അനില്‍കുമാര്‍, അന്ന് കോണ്‍ഗ്രസിലുണ്ടായിരുന്ന ഇപ്പോഴത്തെ ബി.ജെ.പി നേതാവ് എ.പി അബ്ദുല്ലക്കുട്ടി എന്നിവരുടെ പേരുകളാണ് പരാതിക്കാരി ഉന്നയിച്ചത്. ആരോപിതമായ സമയത്ത് ഉമ്മന്‍ചാണ്ടി ക്ളിഫ് ഹൗസിലുണ്ടായിരുന്നില്ലെന്നാണ ്സി.ബി.ഐയുടെ കണ്ടെത്തല്‍. വേണുഗോപാലിന്റെ കാര്യത്തില്‍അദ്ദേഹം നല്കിയ 50 ലക്ഷം രൂപ പരാതിക്കാരിതന്നെയാണ് അവരുടെ മാനേജരുടെ പക്കല്‍നല്‍കിയതെന്നും സി.ബി.ഐ കണ്ടെത്തിയിരിക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍നിന്നിറങ്ങുമ്പോഴായിരുന്നു പ്രചാരണത്തിനായി കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള മോദിസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും നീക്കങ്ങള്‍ക്ക് വളംവെച്ചുകൊടുക്കുകയായിരുന്നു പിണറായി വിജയനും കൂട്ടരും ഇതിലൂടെ.
സി.ബി.ഐ നടത്തിയ പ്രൊഫഷണല്‍ രീതിയിലുള്ള അന്വേഷണത്തിലാണ് സത്യം വെളിച്ചത്തുവന്നിരിക്കുന്നത്. മുമ്പ് വിവാദം കത്തിനില്ക്കുമ്പോള് തന്നെ തന്റെ കൈകള്‍ ശുദ്ധമാണെന്നും എഴുതിവെച്ചോളൂ എന്നും ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതാണിപ്പോള്‍ അക്ഷരംപ്രതി ശരിയായിരിക്കുന്നത്. പിണറായിയും കൂട്ടരുമാകട്ടെ കിട്ടിയ അധികാരത്തിന്റെപേരില്‍ അദ്ദേഹത്തോട് മാപ്പ് പറയാന്‍പോലും തയ്യാറാകുന്നില്ല. ഏറ്റവുമൊടുവില്‍ അബ്ദുല്ലക്കുട്ടിയെ ഒഴിവാക്കാനായി കോണ്‍ഗ്രസ് നേതാക്കളെ കുറ്റവിമുക്തരാക്കിയെന്ന വിതണ്ഡവാദമാണ് സി.പി.എം ഉയര്‍ത്തുന്നത്. സി.ബി.ഐയുടെ പ്രൊഫഷണലിസത്തെ പരിഹസിക്കുകകൂടിയാണിതിലൂടെ. സത്യംജയിച്ചു എന്ന ഉമ്മന്‍ചാണ്ടിയുടെ പ്രതികരണത്തില്‍ എല്ലാമടങ്ങിയിട്ടുണ്ട്.
കള്ളങ്ങളും അര്‍ധസത്യങ്ങളും കൊണ്ട് രാഷ്ട്രീയത്തിലെല്ലാക്കാലവും വാഴാമെന്ന് കരുതുന്നവര്‍ക്കുള്ള തിരിച്ചടിയാണ് വരാനിരിക്കുന്നത്.
കേരളം കണ്ട ഏറ്റവും നെറികെട്ട രാഷ്ട്രീയമാണ് ഇതിലൂടെ സി.പി.എം കളിച്ചതെന്ന് വ്യക്തം.മുമ്പ് കെ.കരുണാകരനെതിരെ സി.പി.എം കൊണ്ടുവന്ന ചാരക്കേസിനേക്കാളും ക്രൂരവും നികൃഷ്ടവുമായ അധ്യായമാണിത്.
india
ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകരുത്: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

കോഴിക്കോട്: എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റില്‍ പറത്തി ഇറാനെ ആക്രമിച്ച ഇസ്രാഈലിന്റെ ചോരക്കൊതിക്ക് അറുതിവരുത്താന്‍ യു.എന്നും ലോക രാഷ്ട്രങ്ങളും തയ്യാറാവണമെന്ന് മുസ്ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. മനുഷ്യത്വം കുഴിച്ചുമൂടി ഗസ്സയില്‍ തുടരുന്ന വംശഹത്യക്കെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാനാവാത്ത ലോക രാജ്യങ്ങള്‍ ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകിയാല്‍ അതിന്റെ പ്രത്യാഘാതം കനത്തതാവും. ജാരസന്തതിയായ ഇസ്രാഈല്‍ തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുമെന്നാണ് പുതിയ ആക്രമണണ പരമ്പര വ്യക്തമാക്കുന്നത്.
അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനിലെ അധിനിവേഷവും കൂട്ടക്കുരുതിയും തുടരുന്ന ഇസ്രാഈല്‍ ഇറാനില്‍ കടന്നുകയറി നടത്തുന്ന ആക്രമണങ്ങള്‍ പശ്ചിമേഷ്യയാകെ അശാന്തി വിതക്കുന്നതാണ്. ഇറാനും ഇസ്രാഈലും ആണവ ശക്തികളെന്നത് ഗൗരവത്തിലെടുക്കണം. ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രാഈലില്‍ സൈനിക ആക്രമണങ്ങള്‍ എല്ലാ സീമയും ലംഘിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണ്. ഏതൊരു സായുധ ആക്രമണവും ഭീഷണിയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഏജന്‍സിയുടെ ചട്ടത്തിന്റെയും തത്വങ്ങളുടെ ലംഘനമാണ്. ഏത് സാഹചര്യത്തിലായാലും ആണവ കേന്ദ്രങ്ങള്‍ ഒരിക്കലും ആക്രമിക്കപ്പെടരുത്. അത് ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രശ്നം സൃഷ്ടിക്കും. ഇതിന്റെ പ്രത്യാഘാതം ഏതെങ്കിലുമൊരു മേഖലയിലോ രാജ്യത്തോ ഒതുങ്ങില്ല.
സയണിസത്തിന്റെ രക്തദാഹവുമായി നീചന്മാരുടെ വക്താക്കളെ പോലെ രക്തച്ചൊരിച്ചില്‍ നടത്തുന്ന ഇസ്രാഈലിന് അമേരിക്ക നിരുപാധിക പിന്തുണ നല്കുമ്പോള് അതൊരു ലോക യുദ്ധമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പട്ടിണിയും നിരക്ഷരതയുമാണ് മനുഷ്യരാശിയുടെ ഇരുപത്തിയൊന്നാം നൂണ്ടിലെയും വലിയ വെല്ലുവിളികള്‍. എന്നാല്‍, പണക്കൊതി മൂത്ത് ആയുധക്കച്ചവടത്തിന്റെ പുതിയ വിപണി തേടുന്ന സാമ്രാജ്യത്വശക്തികള്‍ക്ക് യുദ്ധവും കലാപവുമാണ് ആവശ്യം. ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.
kerala
ഇറാനെതിരായ ആക്രമണം; ലോക പൊലീസ് ചമയുന്ന ഇസ്രാഈലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

ലോക പൊലീസ് ചമയുന്ന ഇസ്രാഈലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. ഇസ്രാഈലിന്റെ നടപടി ലോക രാജ്യങ്ങള്‍ നിസ്സംഗതയോടെ നോക്കി നില്‍ക്കുകയാണ്. ഫലസ്തീനെ ഏകപക്ഷീയമായി ആക്രമിച്ച് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ അടക്കം കൊന്നുകളഞ്ഞിട്ട് ഇപ്പോള്‍ ഇറാന് നേരെ തിരിഞ്ഞിരിക്കുകയാണ്. ഇങ്ങനെ മനുഷ്യക്കുരുതി നടത്തുന്ന രാജ്യത്തിനെതിരെ ലോകമനഃസാക്ഷി ഉയരേണ്ടതുണ്ട്. ഇസ്രാഈലിന്റെ പുതിയ ആക്രമണ പദ്ധതികള്‍ക്കെതിരെ ഇന്ത്യയും ശക്തമായ നിലപാട് എടുക്കണം. ഇന്ത്യയുടെ പാരമ്പര്യവും അതാണ്- അദ്ദേഹം പറഞ്ഞു.
kerala
റെഡ് അലര്‍ട്ട്: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ സാധാരണപ്രകാരം നടക്കുന്നതായിരിക്കും.

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ജൂണ്‍ 14, 15 തിയതികളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
ജില്ലയില്‍ ജൂണ്‍ 14നും 15നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന്, ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന് സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ സാധാരണപ്രകാരം നടക്കുന്നതായിരിക്കും.
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football3 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
film3 days ago
മരണവീട്ടില്‍ പൊട്ടിച്ചിരിയുടെ കൂട്ടയടി..’വ്യസനസമേതം ബന്ധുമിത്രാദികള്‍’ ; ട്രെയിലര്‍ പുറത്തിറങ്ങി
-
News3 days ago
‘ഗസ്സ സഹായ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ കൂടുതല്‍ നടപടി സ്വീകരിക്കണം’; ഇസ്രാഈല്‍ നാടുകടത്തിയ ഗ്രെറ്റ തുന്‍ബെര്‍ഗ് പാരീസിലെത്തി
-
kerala3 days ago
നാദാപുരത്ത് സഹോദരങ്ങളെ ആക്രമിച്ച സംഭവം; ഒളിവില്‍പോയ പ്രതിക്കായി അന്വേഷണം
-
kerala3 days ago
മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു
-
kerala3 days ago
ലൈഗിംകാരോപണം; ജയസൂര്യക്കും ബാലചന്ദ്രമേനോനും എതിരെ തെളിവില്ലെന്ന് പോലീസ്
-
kerala3 days ago
എംഎസ്സി എൽസ 3 കപ്പൽ അപകടം; കേസെടുത്ത് പൊലീസ്