Connect with us

kerala

സോളാര്‍ പീഡനക്കേസ്: ചതിയുടെയും ജനവഞ്ചനയുടെയും ബാക്കിപത്രം

ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ അവസാനനാളുകളിലും തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇടതുമുന്നണി സോളാര്‍ കേസ് ഉയര്‍ത്തിക്കാട്ടി

Published

on

കെ.പി ജലീല്‍

സോളാര്‍ ഇടപാടിലെ പ്രതിയും പീഡനക്കേസിലെ പരാതിക്കാരിയുമായ വ്യക്തിയുടെ വാക്കുകള്‍ വിശ്വസിച്ച് യു.ഡി.എഫിനെതിരെ പ്രചണ്ഡപ്രചാരണം അഴിച്ചുവിട്ട ഇടതുമുന്നണിയുടെ വായ അടയുന്നു. സോളാര്‍ പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ ഒന്നടങ്കം കുറ്റവിമുക്തിരാക്കി സി.ബി.ഐ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതോടെയാണിത്. ഇന്നലെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെകൂടി കേസില്‍ കുറ്റവിമുക്തനാക്കിയതോടെ കേസില്‍ എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായി ഇല്ലാതാക്കുന്നതിനോടൊപ്പം യു.ഡി.എഫിന്റെ രാഷ്ട്രീയസാധ്യതകളെ കൂടി ഇല്ലാതാക്കാനായിരുന്നു പരാതിക്കാരിയെ പൊക്കിപ്പിടിച്ച് സി.പി.എം കേരളത്തില്‍ നടത്തിയരാഷ്ട്രീയനാടകം. അതുപയോഗിച്ച് മുന്നണി നേടിയ വോട്ടുകളും അതോടൊപ്പം സര്‍ക്കാരും ഇപ്പോഴും തുടരുന്നത് എന്ത് സാംഗത്യത്തിലാണെന്ന ചോദ്യം ബാക്കിയാകുന്നു. ഇതേക്കുറിച്ച് യാതൊന്നും പ്രതികരിക്കാന്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനോ സി.പി.എം, സി.പി.ഐ നോതാക്കളോ തയ്യാറാകാതിരിക്കുന്നത് അവരുടെ മസ്തകത്തിലേക്കാണ് ഈ സി.ബി.ഐ റിപ്പോര്‍ട്ടുകള്‍ ആഞ്ഞടിച്ചിരിക്കുന്നതെന്നാണ്.


ഇന്നലെ ഉമ്മന്‍ചാണ്ടിക്കെതിരായി യാതൊരു തെളിവുമില്ലെന്നാണ ്‌സി.ബി.ഐ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. ഇത് കേട്ട്‌കേരളജനത മൂക്കത്ത് വിരല്‍വെക്കുകയാണിപ്പോള്‍. രാപ്പകല്‍ സമരം എന്ന പുതിയ സമരരീതിക്ക് സി.പി.എം തുടക്കമിട്ടത് ഈ വിഷയത്തോടെയായിരുന്നു. പതിവായി സെക്രട്ടറിയേറ്റ് പടിക്കലും കലക്ടറേറ്റ് പടിക്കലും സമരം നടത്താറുള്ള ഇടതുമുന്നണി ഉമ്മന്‍ചാണ്ടി്‌ക്കെതിരായി നടത്തിയത് വ്യത്യസ്തമായ സമരമുറകളായിരുന്നു.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മാത്രമല്ല, സെക്രട്ടറിയേറ്റിന് മുന്നിലും രാപ്പകല്‍ സമരവുമായി സി.പി.എം മുന്നോട്ടുവന്നു. അതില്‍ സി.പി.എമ്മിന്റെ ഉന്നതനേതാക്കളാണ ്പങ്കെടുത്തത്. സെക്രട്ടറിയേറ്റ് പടിക്കല്‍ സി.പി.എം നടത്തിയ രാത്രി സമരം ടോയ്‌ലെറ്റ് സൗകര്യമില്ലാതെ രായ്ക്കുരാമാനം നിര്‍ത്തി ഓടേണ്ടിവന്നത് പരിഹാസ്യമായി. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുതന്നെ സോളാര്‍ കേസും പൊക്കിപ്പിടിച്ചായിരുന്നു.

ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ അവസാനനാളുകളിലും തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇടതുമുന്നണി സോളാര്‍ കേസ് ഉയര്‍ത്തിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫീസും ഔദ്യോഗികവസതിയും ഇതിനായി ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. ഇതിനായി വാദിയായി പരാതിക്കാരിയെ കൂടെക്കൂട്ടി. അവര്‍ ഓരോന്നും മാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞത് സി.പി.എമ്മിന്റെ തിരക്കഥയനുസരിച്ചായിരുന്നു. കോണ്‍ഗ്രസിനെ ആകെ തകര്‍ക്കുക എന്നതായിരുന്നു സി.പി.എം ലക്ഷ്യം. ഇതിനായി പരാതിക്കാരിയെ ചട്ടംകെട്ടി കൂടെ നിര്‍ത്തി. തന്നെ ഉമ്മന്‍ചാണ്ടിയെ പോലൊരാള്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞത് ജനം വിശ്വസിച്ചില്ലെങ്കിലും സി.പി.എം അതുമായി പ്രചാരണത്തിനിറങ്ങി. ഉമ്മന്‍ചാണ്ടിയെകൂടാതെ കെ.സി വേണുഗോപാല്‍, അടൂര്‍പ്രകാശ്, ഹൈബി ഈഡന്‍, എ,പി അനില്‍കുമാര്‍, അന്ന് കോണ്‍ഗ്രസിലുണ്ടായിരുന്ന ഇപ്പോഴത്തെ ബി.ജെ.പി നേതാവ് എ.പി അബ്ദുല്ലക്കുട്ടി എന്നിവരുടെ പേരുകളാണ് പരാതിക്കാരി ഉന്നയിച്ചത്. ആരോപിതമായ സമയത്ത് ഉമ്മന്‍ചാണ്ടി ക്‌ളിഫ് ഹൗസിലുണ്ടായിരുന്നില്ലെന്നാണ ്‌സി.ബി.ഐയുടെ കണ്ടെത്തല്‍. വേണുഗോപാലിന്റെ കാര്യത്തില്‍അദ്ദേഹം നല്‍കിയ 50 ലക്ഷം രൂപ പരാതിക്കാരിതന്നെയാണ് അവരുടെ മാനേജരുടെ പക്കല്‍നല്‍കിയതെന്നും സി.ബി.ഐ കണ്ടെത്തിയിരിക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍നിന്നിറങ്ങുമ്പോഴായിരുന്നു പ്രചാരണത്തിനായി കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള മോദിസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും നീക്കങ്ങള്‍ക്ക് വളംവെച്ചുകൊടുക്കുകയായിരുന്നു പിണറായി വിജയനും കൂട്ടരും ഇതിലൂടെ.


സി.ബി.ഐ നടത്തിയ പ്രൊഫഷണല്‍ രീതിയിലുള്ള അന്വേഷണത്തിലാണ് സത്യം വെളിച്ചത്തുവന്നിരിക്കുന്നത്. മുമ്പ് വിവാദം കത്തിനില്‍ക്കുമ്പോള്‍ തന്നെ തന്റെ കൈകള്‍ ശുദ്ധമാണെന്നും എഴുതിവെച്ചോളൂ എന്നും ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതാണിപ്പോള്‍ അക്ഷരംപ്രതി ശരിയായിരിക്കുന്നത്. പിണറായിയും കൂട്ടരുമാകട്ടെ കിട്ടിയ അധികാരത്തിന്റെപേരില്‍ അദ്ദേഹത്തോട് മാപ്പ് പറയാന്‍പോലും തയ്യാറാകുന്നില്ല. ഏറ്റവുമൊടുവില്‍ അബ്ദുല്ലക്കുട്ടിയെ ഒഴിവാക്കാനായി കോണ്‍ഗ്രസ് നേതാക്കളെ കുറ്റവിമുക്തരാക്കിയെന്ന വിതണ്ഡവാദമാണ് സി.പി.എം ഉയര്‍ത്തുന്നത്. സി.ബി.ഐയുടെ പ്രൊഫഷണലിസത്തെ പരിഹസിക്കുകകൂടിയാണിതിലൂടെ. സത്യംജയിച്ചു എന്ന ഉമ്മന്‍ചാണ്ടിയുടെ പ്രതികരണത്തില്‍ എല്ലാമടങ്ങിയിട്ടുണ്ട്.

കള്ളങ്ങളും അര്‍ധസത്യങ്ങളും കൊണ്ട് രാഷ്ട്രീയത്തിലെല്ലാക്കാലവും വാഴാമെന്ന് കരുതുന്നവര്‍ക്കുള്ള തിരിച്ചടിയാണ് വരാനിരിക്കുന്നത്.
കേരളം കണ്ട ഏറ്റവും നെറികെട്ട രാഷ്ട്രീയമാണ് ഇതിലൂടെ സി.പി.എം കളിച്ചതെന്ന് വ്യക്തം.മുമ്പ് കെ.കരുണാകരനെതിരെ സി.പി.എം കൊണ്ടുവന്ന ചാരക്കേസിനേക്കാളും ക്രൂരവും നികൃഷ്ടവുമായ അധ്യായമാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെ.സി. വേണുഗോപാലിനെതിരായ മോശം പരാമർശം: പി.വി. അൻവറിനെതിരെ പരാതി നൽകി കോണ്‍ഗ്രസ്

ഏപ്രില്‍ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അന്‍വറിന്റെ വിവാദ പരാമര്‍ശം.

Published

on

ആലപ്പുഴ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിനെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ നടത്തിയ മോശം പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. പരാമര്‍ശം വ്യക്തിഹത്യയും തെരഞ്ഞെടുപ്പ് ചട്ട ലംഘനവും ആണെന്ന് ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാലിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. എം. ലിജു ആണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

അന്‍വറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അന്‍വറിന്റെ വിവാദ പരാമര്‍ശം. ജനപ്രതിനിധി കൂടിയായ പി.വി. അന്‍വര്‍ നടത്തിയ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് എം. ലിജു പരാതിയില്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരള പ്രവാസി അസോസിയേഷൻ പിന്തുണ യുഡിഎഫിന്

സംസ്ഥാനത്തെ 10 ജില്ലകളിലായി 4.45 ലക്ഷം അംഗങ്ങളാണ് സംഘടനക്കുള്ളതെന്നും നേതാക്കൾ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കേരള പ്രവാസി അസോസിയേഷൻ അറിയിച്ചു. ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നിലനിൽക്കുന്നതിന് ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടത് ആവശ്യമാണ്.

ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനെയും യുഡിഎഫിനെയും കേരളത്തിൽ പിന്തുണക്കാനാണ് പാർട്ടി തീരുമാനമെന്ന് കെപിഎ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് കോഴിക്കോട്ട് പറഞ്ഞു.

സംസ്ഥാനത്തെ 10 ജില്ലകളിലായി 4.45 ലക്ഷം അംഗങ്ങളാണ് സംഘടനക്കുള്ളതെന്നും നേതാക്കൾ പറഞ്ഞു. പ്രവാസികളെയും പ്രവാസി കുടുംബങ്ങളെയും കേന്ദ്രീകരിച്ച് രണ്ട് വർഷം മുമ്പ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് കേരളപ്രവാസിഅസോസിയേഷൻ.

Continue Reading

india

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ഏപ്രില്‍ 26ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി കാര്‍ഡ് (എപിക്) ആണ്.

എന്നാല്‍, എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാ വോട്ടര്‍മാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടര്‍മാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

വോട്ടര്‍ ഐ.ഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.

*ആധാര്‍ കാര്‍ഡ്

*എം.എൻ.‍ആര്‍.ഇ.ജി.എ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)

*ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍

*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

*ഡ്രൈവിംഗ് ലൈസന്‍സ്

*പാന്‍ കാര്‍ഡ്

*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

*ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

*ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

*കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്

*പാര്‍ലമെന്റ്‌റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

*ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി കാര്‍ഡ്)

Continue Reading

Trending