Connect with us

main stories

ബൈസിക്കിള്‍ കിക്കുകളുടെ ആശാന്‍-പെലെ

പെലെയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധ ത്തില്‍
ബൈസക്കിള്‍ കിക്കിന് രാജ്യാന്തര പ്രശസ്തി നോടി കൊടുക്കു ന്നതില്‍ ഗണ്യമായ
പങ്കു വഹിച്ചത്.

Published

on

മധു പി

മഹാനായ പെലെക്കൊരു നിരാശയുണ്ട്. ആത്മകഥയില്‍ അദ്ദേഹമത്
സൂചിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ചിത്രകാരന്‍ റാഫേലിന്റെ മോണാലിസ പോലൊന്ന്
തനിക്ക് വരക്കാനായില്ലെന്ന നിരാശപോലെ തന്റെ സോക്കര്‍ ജീവിതത്തില്‍
പൂര്‍ത്തികരിക്കാനാവാതെ പോയ ഒരഭിലാഷത്തെകുറിച്ച്.. താന്‍ നേടിയ മൂന്നു
ലോകകപ്പ് വിജയങ്ങള്‍ ക്കും, അടിച്ച 1283 ഗോളുകള്‍ക്കും, വിശ്വം മുഴുവന്‍
ആഘോഷിച്ച തന്റെ സോക്കര്‍ പ്രകടനങ്ങള്‍ക്കുമപ്പുറം തനിക്ക് അവസരം ലഭി
ക്കാതിരുന്ന ലോകകപ്പ് മത്സരങ്ങളിലെ നയന മനോഹരമായ ബൈസക്കിള്‍ കിക്ക്
ഗോളായിരുന്നു ആ നിരാശക്കു കാരണം.


അതെ ബൈസക്കിള്‍ കിക്കെടുക്കുക, അത് ഗോള്‍വലയി ലേത്തിക്കുക
എന്നത് ഏതൊരു കളിക്കാരന്റെും മോഹവും ജീവി താഭിലാഷവുമാണ്. അത്
കാണികള്‍ക്കും ആരാധകര്‍ക്കും സോക്കറിലെ നയന മനോഹരമായ നിമിഷമാണ്,
ഒരു പെയിന്റുടെ ബ്രഷില്‍ നിന്ന് തൊടുത്തുവിടുന്ന ബുളളറ്റുപോലെ, ജ്യോമ
ട്രീഷ്യന്റെ കോമ്പസില്‍ ഡിസൈന്‍ ചെയ്ത, നര്‍ത്തക ചടുലതയും
കാളപോരാളിയുടെ കായികക്ഷമതയും കാവ്യഭാവനയും ചൂതാട്ട ക്കാരന്റെ
കൌശലവും ഒത്തിണങ്ങിയ ഒന്നാണ്.
മനസ്ഥൈര്യവും കൃത്യതയും ഒത്തുചേരുന്നിടത്താണ് ബൈസിക്കിള്‍ കിക്ക്
പിറക്കുന്നത്. വായുവില്‍ തലക്കുമുകളില്‍ ഉയര്‍ന്ന പന്തിനെ ശരീരം പിന്നോട്ടു
വളച്ച് ഭൂമിക്കു സമാന്തരമായി വച്ച് കിക്കെടുക്കുന്ന കാല്‍ ആദ്യമുയര്‍ത്തി
കത്രികയുടെ ബ്ലോഡുകള്‍ ചലിക്കുന്നതിനു സമാനമായി ഇരു കാലുകളും നീക്കി
കൃത്യമായ ദിശയില്‍ പന്തിനെ തട്ടിയകറ്റുക എന്നതാണ് ഈ കിക്കിന്റെ
നിര്‍വഹണ രീതി. എതിര്‍ ടീമിനെതിരെയുളള അക്രമണത്തിനും സ്വന്തം ടീമിന്റെ
ഡിഫന്‍സിനും ഒരുപോലെ ഇതുപയോഗിക്കുമെങ്കിലും തടുക്കലിനാണ് ഇത് ഏറെ
ദുഷ്‌കര മാകുന്നതെന്ന് കായിക ചരിത്രകാരന്‍ രിച്ചാര്‍ഡ് വിസ് ടിഗ് അഭി
പ്രായപ്പെടുന്നു. ബൈസക്കിള്‍ കിക്കെടുക്കുന്നതിനുളള ക്രോസുക ളുടെ കൃത്യത
വലിയ ഘടക്കമായതിനാള്‍ ഉറപ്പുളള അവസരങ്ങളില്‍ പോലും ലക്ഷ്യ
പൂര്‍ത്തീകരണം ദുഷ്‌കരമാണെന്ന് പെറുവിയന്‍ ഡിഫണ്ടര്‍ പീറ്റര്‍
ഗോണ്‍സാല്‍വസ് ഒരു മാധ്യമ അഭിമുഖത്തില്‍ സൂചിപ്പിച്ചത് പ്രസക്തമാണ്. ഈ
കിക്കിന്റെ ശൈലിക്കനുസരിച്ച് ഓവര്‍ഹെഡ് കിക്കെന്നും സിസര്‍കിക്കെന്നും
അപരനാമങ്ങളിലും ഇതറിയപ്പെയുന്നുണ്ട്.

കാനറികളാണ് കൂടുതലായി ഈ കാഴ്ച നമുക്കു സമ്മാനിച്ചത്.
ബ്രസീലിന്റെ ലിയോണിദാസ് ഡിസില്‍വ മുതല്‍ റിച്ചാലിസണ്‍ വരെ
നിരവധിപേര്‍ ഈ അനര്‍ഘ നിമിഷങ്ങള്‍ നമുക്കു നല്കിയിട്ടുണ്ട്. ചരിത്രത്തില്‍
ആര് ആദ്യമായി ഈ കിക്കെടുത്തു എന്നതിനു വിവിധ അഭിപ്രായങ്ങളുണ്ട്. ഇത്
പെറു, ചിലി, ബ്രസീല്‍ എന്നിവിടങ്ങളി ലാണെന്ന വാദങ്ങളാണ് നിലവിലുളളത്.
അതുകൊണ്ടു തന്നെ ഇത് ലാറ്റിന്‍ അമേരിക്കയിലാണ് ആരംഭിച്ചത് എന്ന്
നിസംശയം പറയാം. 1800 കളുടെ അവസാനത്തില്‍ പെറുവിലെ പ്രധാന
തുറവുഖ നഗരമായ കലാവോയില്‍ ബ്രിട്ടീഷ് നാവികരും തദ്ദേശീയരായ
തൊഴിലാളികളും തമ്മില്‍ നടന്ന കളികളില്‍ ഇത്തരത്തിലുളള
കിക്കെടുത്തിരുന്നതായും അതിനെ ചലാക്ക എന്നു വിളിച്ചിരുന്ന തായും
പറയുന്നു. 1910 ല്‍ റോമന്‍ ഉന്‍സാഗ എന്ന സ്‌പെയിന്‍ വംശജനായ
ചിലിയക്കാരന്‍ ചിലിയിലെ തല്‍ക്കാഹാനോയില്‍ ഈ കിക്ക് പരീക്ഷിച്ചിരുന്നു
എന്ന രേഖപ്പടുത്തലുകള്‍ കാണുന്നു. ചിലിയന്‍ ടീമുകളാണ് ഇത് മറ്റു
രാജ്യങ്ങളിലേക്ക് പ്രചരിപ്പിച്ചത്. ചിലിയന്‍ ടീമായ കോള കോളയുടെ 1927ലെ
സ്‌പെയിന്‍ ടൂറുകളില്‍ ഇത്തരം പ്രകടനങ്ങള്‍ കണ്ട് അതിന് ചിലാന എന്ന പേര്
നല്കി വിളിച്ചിരുന്നു.


ലോകകപ്പ് ഫുട്‌ബോളില്‍ ബൈസക്കിള്‍ കിക്കിന്റെ ആദ്യ പ്രയോഗം 1934
ല്‍ ഇറ്റലിയിലായിരുന്നു. ബ്രസീലിന്റെ ലിയോണിദാസ് ഡിസില്‍വയായിരുന്നു ഈ
ചാരുതയാര്‍ന്ന തന്ത്രം കൊണ്ട് കാണികളെ വിസ്മയിപ്പിച്ചത്. 1982 സ്‌പെയിന്‍
ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സിനെതിരെ ജര്‍മ്മനിയുടെ ക്ലോസ് ഫിഷര്‍
നേടിയ ഗോള്‍ മനോഹരമായ ബൈസക്കിള്‍ കിക്കായി സോക്കര്‍ ലോകം
വാഴ്ത്തുന്നതാണ്, 1986 ലെ മോക്‌സിക്കോ ലോകകപ്പില്‍ ബള്‍ഗോറിയക്കെതിരെ
മെക്‌സിക്കന്‍ മിഡ് ഫീല്‍ഡര്‍ മാനുവല്‍ നെഗ്രീറ്റ നോടിയ ഗോള്‍ 2018 ലെ ഫിഫ
ഫാന്‍പോളില്‍ ലോകകപ്പിലെ മഹത്തായ ഗോളായി തിരഞ്ഞടുക്കപ്പെട്ടിരുന്നു. 1994
അമേരിക്കന്‍ ലോകകപ്പിലെ കൊളംബിയ അമോരിക്ക മത്സര ത്തില്‍ ഡിഫന്റര്‍
മാര്‍സലോ ബല്‍ബോവയുടെ കിക്ക് അമോരിക്ക യില്‍ മേജര്‍ ലീഗ് സോക്കര്‍
ആരംഭിക്കുവാന്‍ കാരണമായതായി പറയുന്നു, 2002 ലെ കൊറിയ- ജപ്പാന്‍
ലോകകപ്പിലെ ബെല്‍ജിയണ മിഡ് ഫീല്‍ഡര്‍ മാര്‍ക്ക് വില്‍മോട്ടയുടെ കിക്കിനെ
പ്രശസ്ത ഇംഗ്ലീഷ് കളിയെഴുത്തുകാരനായ ബ്രയാന്‍ ഗ്ലാന്‍വില്‍ വിശേഷിപ്പിച്ചത്
ലോകം കണ്ടതില്‍ എറ്റവും കണ്ണഞ്ചിപ്പിക്കുന്നതായ ബൈസക്കിള്‍ കിക്ക്
എന്നാണ്. 2022 ഖത്തര്‍ ലോകകപ്പിലെ ബ്രസീലിന്റെ റിച്ചാര്‍ലിസന്‍സെര്‍ബിയക്കെതിരെ നോടിയ ഗോള്‍ ഈ ലോക കപ്പിലെ മനോഹരമായ ഗോള്‍
എന്നാണ് മാധ്യമങ്ങള്‍ വാഴ്ത്തിയത്.


പെലെയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധ ത്തില്‍
ബൈസക്കിള്‍ കിക്കിന് രാജ്യാന്തര പ്രശസ്തി നോടി കൊടുക്കു ന്നതില്‍ ഗണ്യമായ
പങ്കു വഹിച്ചത്. പെലെക്കുശേഷം അര്‍ജന്റീന യുടെ മറഡോണ,
മെക്‌സിക്കോയുടെ ഹ്യൂഗോ സാഞ്ചസ്, പെറുവിന്റെ ജുവാന്‍ കാര്‍ലോസ്
ഒബ്ലിറ്റസ്, പോര്‍ച്ചുരലിന്റെ റൊണാള്‍ഡോ എന്നിവരൊക്കെ ചേര്‍ന്ന് ഇത്
കാണികളുടെ ഹരമാക്കി മാറ്റി. 2016 ല്‍ ഫിഫ ഫുട്‌ബോളിലെ കണ്ണഞ്ചിപ്പിക്കുന്ന
കാഴ്ചയായി ബൈസക്കള്‍ കിക്കിനെ അംഗീകരിച്ചു
1981 ലെ എസ്‌കേപ്പ് ടു വിക്ടറി എന്ന സിനിമയില്‍ പെലെ
അവതരിപ്പിച്ച ബൈസക്കിള്‍ കിക്ക് സ്‌കിലിന്റെ കൃത്യമായ അവതരണത്തന്റെ
പാഠപുസ്തകമായാണ് ആസ്വാദകര്‍ വിലയിരുത്തിയത്.

ഫിഫയുടെ 2014 ലെഫുട്‌ബോള്‍ സിമുലേഷന്‍ വീഡിയോ ഗെയിമിന്റെ പരസ്യത്തില്‍ ലയണല്‍
മെസ്സിയുടെ കിക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, ചിലിയി്‌ലെ ടാലകാഹ്വാനോയില്‍
ശില്പി മറിയ ആന്‍ജലിക്ക ഇച്ചവാരി 2014ല്‍ റാമോന്‍ ഉന്‍സാഗയുടെ
ബൈസക്കിള്‍ കിക്കിനു സ്മാരകമായി ചെമ്പിലും ഓടിലും തീര്‍ത്ത ഒരു
ശില്പം നിര്‍മിച്ചിരുന്നു. മെക്‌സിക്കോയില്‍ മാന്വല്‍ നെക്രിറ്റിയുടെ കിക്കിനു
സ്മാരകമൊരുങ്ങുന്നു. ഉറുഗ്വന്‍ നോവലിസ്റ്റ് എഡ്വാര്‍ഡോ ഗലീനോയുടെ
സോക്കര്‍ ഇന്‍ സണ്‍ ആന്റ് ഷാഡോസ് എന്ന കൃതിയിലും പെറുവിയന്‍
നോബല്‍ ജോതാവ് മാരിയോ വാര്‍ഗാസ് ലോസയുടെ ദി ടൈം ഓഫ്
ഹീറോസിലും ബൈസക്കിള്‍ കിക്കിനെകുറിച്ച് പ്രതിപാദനമുണ്ട്.
അതെ സോക്കറിലെ ദിവാസ്വപ്‌നമാണിത്, നയന മനോഹ രമായ
നിമിഷങ്ങളുടെ ശില്പഭംഗി ചോരാത്ത പ്രതിഫലനമാണ്. ഇത്തരം ധന്യ
നിമിഷങ്ങളാണ് സോക്കര്‍ ആസ്വാദകരെ രസത്തി ലാറാടിക്കുന്നത്. ബൈസക്കിള്‍
കിക്കുകള്‍ ഇനിയുമേറെ നല്ല നിമിഷങ്ങള്‍ സോക്കറിനു സമ്മാനിക്കട്ടെ…..

 

 

kerala

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം

രാജ്ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്‍കി.

Published

on

സര്‍വകലാശാല വിഷയത്തില്‍ കടുത്ത നടപടിയുമായി രാജ്ഭവന്‍. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. രാജ്ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്‍കി. ഗവര്‍ണറുടെ തീരുമാനം നാളെ. ഡോ. സിസ തോമസിന്റെ റിപ്പോര്‍ട്ടിലാണ് നിയമോപദേശം.

രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ നടപടി അസാധുവാക്കും. സിന്‍ഡിക്കേറ്റിന്റെ തീരുമാനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിസ തോമസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം സിസ തോമസ് ഇറങ്ങിയതിന് ശേഷവും തുടരുകയും കെഎസ് അനില്‍ കുമാറിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്നായിരുന്നു സിസ തോമസിന്റെ റിപ്പോര്‍ട്ട്. തുടര്‍ന്ന് രാജ്ഭവന്‍ നിയോമപദേശം തേടുകയായിരുന്നു.

അതേസമയം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയാല്‍ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. കൂടാതെ യോഗത്തിലെ തീരുമാനങ്ങള്‍ അസാധവാക്കുകയും ചെയ്യാം. ഈ രണ്ട് നിയമോപദേശങ്ങളാണ് രാജ്ഭവന് നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ കടുത്ത നടപടിയെടുക്കാനാണ് രാജ്ഭവന്റെ തീരുമാനം.

ഗവര്‍ണര്‍ നേരിട്ട് പങ്കെടുക്കുന്ന പരിപാടി റദ്ദാക്കാന്‍ രജിസ്ട്രാര്‍ തീരുമാനിക്കുകയും വിസിയുടെ അനുവാദമില്ലാതെ പരിപാടി റദ്ദാക്കിയെന്നുള്ള അറിയിപ്പ് നേരിട്ട് നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത്. ഈ സസ്‌പെന്‍ഷന്‍ ആണ് സിന്‍ഡിക്കേറ്റ് ചേര്‍ന്ന് റദ്ദാക്കിയത്. താത്കാലിക വിസിയായ സിസ തോമസിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനം.

Continue Reading

kerala

സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി

നടപടി പുനഃപരിശോധിക്കാന്‍ ഹൈക്കോടതി മാനേജ്മെന്റിന് നിര്‍ദേശം നല്‍കി.

Published

on

ലഹരിക്കെതിരെ സൂംബ ഡാന്‍സ് എന്ന ആശയത്തെ എതിര്‍ത്ത അധ്യാപകനെ സസ്പെന്റ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി പുനഃപരിശോധിക്കാന്‍ ഹൈക്കോടതി മാനേജ്മെന്റിന് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. അധ്യാപകന് പറയാനുള്ളത് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ നടപടിയെടുത്തതാണ് ചോദ്യം ചെയ്യപ്പെട്ടത്.
ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

Continue Reading

kerala

ലഹരി ഒഴുക്കി സര്‍ക്കാര്‍; 9 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 825 പുതിയ ബാറുകള്‍

നാല് വര്‍ഷത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി സര്‍ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്.

Published

on

ഒമ്പതുവര്‍ഷംകൊണ്ട് കേരളത്തിലെ ബാറുകള്‍ 29ല്‍നിന്ന് 854ലേക്ക്. 9 വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ 825 പുതിയ ബാറുകളാണ് അനുവദിക്കപ്പെട്ടത്. നാല് വര്‍ഷത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി സര്‍ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്. 35 ലക്ഷം രൂപയാണ് ബാര്‍ ലൈസന്‍സ് ഫീസ്. ഏറ്റവുമധികം ലൈസന്‍സ് ഫീസ് ലഭിച്ചത് എറണാകുളത്തുനിന്നാണ്. കാസര്‍കോടാണ് ഏറ്റവും കുറവ്.

കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമ പ്രകാരം എക്സൈസ് കമീഷണറേറ്റില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

Continue Reading

Trending