Connect with us

kerala

തീവ്രവാദമെന്നാല്‍ ഇങ്ങനിരിക്കും

ബീഫ് തിന്നെന്നാരോപിച്ചും കടത്തിയെന്ന് പറഞ്ഞും മിതവാദികള്‍ കെട്ടിയിട്ട് കൊന്നവരുടെ എണ്ണവും അറിയാം. കലോത്സവ സ്‌ക്രിപ്‌റ്റെഴുത്തുകാരന്റെ വിലാസം തന്നാല്‍ അയച്ചു തരാം.

Published

on

ഖാദര്‍ പാലാഴി

കോഴിക്കോട്ടെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലെ ‘തീവ്രവാദി ആക്രമണത്തിന് ‘ തലേ ദിവസം ചത്തിസ്ഗറില്‍ ഒരു മിതവാദി ആക്രമണമുണ്ടായിരുന്നു. ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ കടന്നുകയറി അലങ്കോലമാക്കുകയും കന്യാമറിയത്തിന്റെ രൂപം ചെറുതായൊന്ന് വെട്ടിപ്പൊളിക്കുകയും ചെയ്തു. ഇങ്ങനെ ഓരോ വര്‍ഷവും ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും നടക്കുന്ന മിതവാദി ആക്രമണങ്ങളുടെ കണക്ക് ലഭ്യമാണ്. ബീഫ് തിന്നെന്നാരോപിച്ചും കടത്തിയെന്ന് പറഞ്ഞും മിതവാദികള്‍ കെട്ടിയിട്ട് കൊന്നവരുടെ എണ്ണവും അറിയാം. കലോത്സവ സ്‌ക്രിപ്‌റ്റെഴുത്തുകാരന്റെ വിലാസം തന്നാല്‍ അയച്ചു തരാം.

മിതവാദികളുടെ മറ്റനേകം സല്‍പ്രവൃത്തികള്‍ പറയാനുണ്ടെങ്കിലും ഒരു നാലെണ്ണം പറയാം.
ഇജക ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഗോവിന്ദ പന്‍സാരയെ കൊന്നത് 81ാം വയസിലാണ്. 2015 ഫെബ്രുവരി 15 നായിരുന്നു ആ സമാധാന ദൗത്യം.

നാസ്തികപ്രചാരകനും ഡോക്ടറുമായിരുന്ന നരേന്ദ്ര ദബോല്‍ക്കറെ(67) കൊന്നത് അതിനും രണ്ട് വര്‍ഷം മുമ്പ് 2013 ആഗസ്റ്റ് 20ന് . പിന്നില്‍ മിതവാദികള്‍ തന്നെ. കര്‍ണാടക യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ എന്ന ഛോട്ടാ പദവിയിലിരുന്നയാളും 103 പുസ്തകങ്ങളുടെ കര്‍ത്താവുമായ കല്‍ബുര്‍ഗിയെ 76ാം വയസിലും കൊന്നു കളഞ്ഞു. 2015 ആഗസ്റ്റ് 30ന് . പത്രപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ 2017 സെപ്റ്റംബര്‍ 5 നാണ് കൊന്നത്. രണ്ടും നേരത്തെ പറഞ്ഞ അതേ വെള്ളരിപ്രാവുകള്‍ .

ബില്‍ക്കീസ് ബാനുവിനെ ബലാല്‍സംഗം ചെയ്യുകയും 9 കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത 11 പേര്‍ ജയിലില്‍ സല്‍സ്വഭാവികളായിരുന്നുവെന്ന് പറഞ്ഞാണല്ലോ മോചിപ്പിച്ചത്. സ്വാതന്ത്യം കിട്ടുന്നതിന് മുമ്പല്ല കലോല്‍സവക്കാരേ ഇത് . 2022 ആഗസ്റ്റ് 15 നായിരുന്നു.

രാജ്യത്തെ ആദ്യ മിതവാദ ആക്രമണം 1948 ലായിരുന്നല്ലോ. കൊല്ലപ്പെട്ടത് മഹാത്മജി. കൊന്നത് താടിയും തലേക്കെട്ടൊന്നുമില്ലാത്ത എക്‌സ്ട്രീം പീസ് ലവര്‍.

ഇങ്ങനെ രാജ്യത്തുടനീളം നടന്ന സമാധാനപരമായ മിതവാദി ആക്രമണങ്ങളുടെ കണക്ക് പ്രസിദ്ധീകരിച്ചാല്‍ എത്ര വാള്യങ്ങളുണ്ടാവും. എണ്ണം പറഞ്ഞ് നിങ്ങളെ ബോറടിപ്പിക്കുന്നില്ല.

ഇത് സ്‌ക്രിപ്റ്റ്കാരന്റെ ഒരു കൈപ്പിഴയല്ല. കേരളത്തില്‍ കാവി നിറമില്ലാത്തവരെന്ന് പറയപ്പെടുന്നവര്‍ വളര്‍ത്തിക്കൊണ്ടുവരുന്ന പൊതുബോധത്തിന്റെ സ്വാഭാവിക പ്രതിഫലനം മാത്രം. അതുകൊണ്ടാണ് തീവ്രവാദികളെ ചിത്രീകരിക്കേണ്ടി വരുമ്പോള്‍ രാജ്യത്തെ അനേകായിരം ഉദാഹരണങ്ങളില്‍ ഒന്ന് പോലും അവരുടെ തലയില്‍ കയറാത്തത്. തലേക്കെട്ടും താടിയും അതിന്റെ ക്ലൈമാക്‌സാണ്. പേര് മാത്രം മതി ഇവിടെ. കലോത്സവ വേദിയുടെ വിളിപ്പാടകലെയാണല്ലോ ആവിക്കല്‍ തോട്.

kerala

സംസ്ഥാനത്ത് കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണം

കടുത്ത ചൂട് തുടരുന്നത് വരെ നിയന്ത്രണം നിലനില്‍ക്കും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങള്‍ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു. കായിക പരിശീലനം, വിവിധ സെലക്ഷൻ ട്രയല്‍സ് എന്നിവയ്‌ക്കും നിയന്ത്രണം ബാധകമാണ്.

കടുത്ത ചൂട് തുടരുന്നത് വരെ നിയന്ത്രണം നിലനില്‍ക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ നേരിടാൻ കായിക താരങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാമെന്നും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്‌ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

kerala

ഊട്ടി സഞ്ചാരികൾക്ക് ഇ-പാസ്; കേരളത്തിനടക്കം തിരിച്ചടിയാകും

നീലഗിരി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശം നൽകിയത്.

Published

on

ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാൻ ഇ-പാസ് ഏർപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് കേരളത്തിൽ നിന്ന് അടക്കമുള്ള വിനോദ സഞ്ചാരികൾക്ക് തിരിച്ചടിയാകും. ഊട്ടി, കൊടൈക്കനാൽ തുടങ്ങിയ പ്രധാന മേഖലയിൽ സഞ്ചാരികളുടെ തിരക്കുകാരണം നാട്ടുകാരുടെ സ്വൈരജീവിതം തടസ്സപ്പെടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നൽകിയ പൊതുതാത്പര്യ ഹർജിയാണ് ചെന്നൈ ഹൈക്കോടതി പരിഗണിച്ചത്. നീലഗിരി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശം നൽകിയത്.

മേയ് ഏഴുമുതൽ ജൂൺ 30 വരെയാണ് സഞ്ചാരികളെ ഇ-പാസ് വഴി നിയന്ത്രിക്കുക. ഊട്ടിയിൽ പ്രതിദിനം രണ്ടായിരം വാഹനങ്ങൾ വന്നിരുന്ന സ്ഥാനത്ത് നിലവിൽ 20,000 വാഹനങ്ങളാണ് ദിവസവും എത്തുന്നതെന്നാണ് കണക്ക്. ഇത് ഊട്ടിയുടെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് പഠനം നടത്താൻ ബെംഗളൂരു ഐ.ഐ.എം., ചെന്നൈ ഐ.ഐ.ടി. എന്നിവയെ ചുമതലപ്പെടുത്താനും സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

കൊച്ചി മുതൽ മലബാർ മേഖലയിൽ നിന്നുള്ളവരടക്കം ആയിരങ്ങളാണ് ഓരോ സീസണിലും ഊട്ടിയിലെത്തുന്നത്. ഇതിനായി നേരത്തേ മുതൽതന്നെ ടൂർ പാക്കേജുകൾ ടൂർ ഓപ്പറേറ്റർമാരുമായി ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ടാകും. വാഹനങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകളും ബുക്ക് ചെയ്തിട്ടുമുണ്ടാകും. സീസൺ അടുത്തിരിക്കെ ഇത്തരത്തിലൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത് ടൂർ ഓപ്പറേറ്റർമാരുടെ ബിസിനസിനെ കാര്യമായി ബാധിക്കുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.

നിയന്ത്രണം വരുന്നതിനെ ഊട്ടിയിലെ വ്യാപാരികൾ അടക്കമുള്ളവർ പൊതുവെ സ്വാഗതം ചെയ്യുകയാണ്. അമിതമായ തിരക്ക് അൽപ്പമൊന്നു കുറയ്ക്കാനും വ്യാപാരം സുഗമമാക്കാനും നിയന്ത്രണം സഹായിക്കുമെന്ന് ബൊട്ടാണിക്കൽ ഗാർഡനു സമീപം തെരുവിൽ കച്ചവടം ചെയ്യുന്ന കോയമ്പത്തൂർ സ്വദേശി മുരുഗൻ പറഞ്ഞു. കഴിഞ്ഞ 20 വർഷമായി മുരുഗൻ ഊട്ടിയിൽ വ്യാപാരിയാണ്. താരതമ്യേന ചൂട്‌ കൂടുതലായിട്ടും ഈ വർഷം ഇപ്പോൾ ത്തന്നെ നല്ല തിരക്കാണനുഭവപ്പെടുന്നതെന്നും മുരുഗൻ പറഞ്ഞു.

Continue Reading

kerala

മലപ്പുറത്തിനെതിരായ മന്ത്രിയുടെ പ്രസ്താവന; ഒരു തരം വരട്ടുചൊറി; പി.എം.എ സലാം

ഒരു സൗകര്യവും ഒരുക്കാതെ തുഗ്ലക്ക് പരിഷ്‌ക്കാരം നടപ്പാക്കിയിട്ട് നാട്ടുകാരുടെ നെഞ്ചത്ത് കയറുന്നതിൽ അർത്ഥമില്ല.- പി.എം.എ സലാം പറഞ്ഞു.

Published

on

ഗതാഗത മന്ത്രിയുടെ തെറ്റായ പരിഷ്‌ക്കാരങ്ങൾക്കെതിരെ കേരളത്തിലെ എല്ലാ ജില്ലകളിലും സമരം നടന്നിട്ടും മലപ്പുറത്ത് നടന്ന സമരത്തെ മാത്രം അധിക്ഷേപിക്കുന്ന മന്ത്രിയുടെ നിലപാട് ഒരുതരം വരട്ടുചൊറിയുടെ ഭാഗമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. ആർ.ടി.ഒ പരിഷ്‌ക്കാരത്തിന് അനുസരിച്ച സൗകര്യം ഒരുക്കാതെയും അതിനുള്ള ഫണ്ട് അുവദിക്കാതെയും ഡ്രൈവിങ് സ്‌കൂൾ നടത്തിപ്പുകാരെ പ്രയാസപ്പെടുത്തിയ സംഭവമാണ് സമരത്തിന് കാരണമായത്.

കേരളത്തിൽ അങ്ങോളമിങ്ങോളം സി.ഐ.ടി.യു ഉൾപ്പെടെ എല്ലാ സംഘടനകളും സമര രംഗത്തുണ്ടായിരുന്നു എന്നിരിക്കെ മലപ്പുറത്തെ സമരത്തെ മാത്രം ആക്ഷേപിച്ചത് മന്ത്രിയുടെ യഥാർത്ഥ സൂക്കേട് എന്താണെന്ന് വെളിപ്പെടുത്തുന്നതാണ്. ഒരു സൗകര്യവും ഒരുക്കാതെ തുഗ്ലക്ക് പരിഷ്‌ക്കാരം നടപ്പാക്കിയിട്ട് നാട്ടുകാരുടെ നെഞ്ചത്ത് കയറുന്നതിൽ അർത്ഥമില്ല.- പി.എം.എ സലാം പറഞ്ഞു.

വാചകമടിയും യാഥാർത്ഥ്യവും തമ്മിൽ വലിയ അന്തരമുണ്ട്. ചാനലുകൾക്ക് മുമ്പിൽ വാചകമടിക്കാൻ പ്രത്യേകിച്ച് പണച്ചെലവോ കാര്യക്ഷമതയോ വേണമെന്നില്ല. അഭിനയിക്കാനുള്ള കഴിവുള്ളത് കൊണ്ട് അത് നന്നായി കൈകാര്യം ചെയ്യാൻ താങ്കൾക്ക് സാധിക്കും. ഗതാഗത വകുപ്പിലെ കെടുകാര്യസ്ഥത മറച്ചുവെക്കാൻ പറ്റാത്ത അവസ്ഥയിലാണ്ടുണ്ട്. അതിന്റെ ജാള്യത തീർക്കാനാണ് അപ്രായോഗിക പരിഷ്‌ക്കാരങ്ങളുമായി മന്ത്രി രംഗത്തുവന്നത്.

കേരളത്തിൽ ഉടനീളം പ്രതിഷേധം ഉണ്ടെങ്കിലും മലപ്പുറത്ത് പ്രതിഷേധം ഉണ്ടായാൽ നെഞ്ചത്ത് കയറാൻ എളുപ്പമാണല്ലോ. ഭാഗ്യവശാലാണ് ഈ സമരത്തിന്റെ പേരിൽ തീവ്രവാദി വിളിയിൽനിന്ന് മലപ്പുറത്തുകാർ രക്ഷപ്പെട്ടത്. മലപ്പുറത്ത് എന്ത് സമരം നടന്നാലും അത് തീവ്രവാദികളാണെന്ന് പറയുന്നത് ഇടതുപക്ഷത്തിന്റെ സ്ഥിരം പരിപാടിയാണ്. ആ ഇടത് നയം തന്നെയാണ് മന്ത്രി ഗണേഷ് കുമാറും പിന്തുടരുന്നത്. തിരുവനന്തപുരം മേയറുടെ റോഡ് ഭരണവുമായി ബന്ധപ്പെട്ട വിവാദം മറച്ചുവെക്കാനും കൂടിയാണ് മലപ്പുറത്തെ ചൊറിയുന്നതെന്ന് സംശയിക്കുന്നതായും പി.എം.എ സലാം പറഞ്ഞു.

Continue Reading

Trending