Connect with us

kerala

തീവ്രവാദമെന്നാല്‍ ഇങ്ങനിരിക്കും

ബീഫ് തിന്നെന്നാരോപിച്ചും കടത്തിയെന്ന് പറഞ്ഞും മിതവാദികള്‍ കെട്ടിയിട്ട് കൊന്നവരുടെ എണ്ണവും അറിയാം. കലോത്സവ സ്‌ക്രിപ്‌റ്റെഴുത്തുകാരന്റെ വിലാസം തന്നാല്‍ അയച്ചു തരാം.

Published

on

ഖാദര്‍ പാലാഴി

കോഴിക്കോട്ടെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലെ ‘തീവ്രവാദി ആക്രമണത്തിന് ‘ തലേ ദിവസം ചത്തിസ്ഗറില്‍ ഒരു മിതവാദി ആക്രമണമുണ്ടായിരുന്നു. ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ കടന്നുകയറി അലങ്കോലമാക്കുകയും കന്യാമറിയത്തിന്റെ രൂപം ചെറുതായൊന്ന് വെട്ടിപ്പൊളിക്കുകയും ചെയ്തു. ഇങ്ങനെ ഓരോ വര്‍ഷവും ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും നടക്കുന്ന മിതവാദി ആക്രമണങ്ങളുടെ കണക്ക് ലഭ്യമാണ്. ബീഫ് തിന്നെന്നാരോപിച്ചും കടത്തിയെന്ന് പറഞ്ഞും മിതവാദികള്‍ കെട്ടിയിട്ട് കൊന്നവരുടെ എണ്ണവും അറിയാം. കലോത്സവ സ്‌ക്രിപ്‌റ്റെഴുത്തുകാരന്റെ വിലാസം തന്നാല്‍ അയച്ചു തരാം.

മിതവാദികളുടെ മറ്റനേകം സല്‍പ്രവൃത്തികള്‍ പറയാനുണ്ടെങ്കിലും ഒരു നാലെണ്ണം പറയാം.
ഇജക ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഗോവിന്ദ പന്‍സാരയെ കൊന്നത് 81ാം വയസിലാണ്. 2015 ഫെബ്രുവരി 15 നായിരുന്നു ആ സമാധാന ദൗത്യം.

നാസ്തികപ്രചാരകനും ഡോക്ടറുമായിരുന്ന നരേന്ദ്ര ദബോല്‍ക്കറെ(67) കൊന്നത് അതിനും രണ്ട് വര്‍ഷം മുമ്പ് 2013 ആഗസ്റ്റ് 20ന് . പിന്നില്‍ മിതവാദികള്‍ തന്നെ. കര്‍ണാടക യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ എന്ന ഛോട്ടാ പദവിയിലിരുന്നയാളും 103 പുസ്തകങ്ങളുടെ കര്‍ത്താവുമായ കല്‍ബുര്‍ഗിയെ 76ാം വയസിലും കൊന്നു കളഞ്ഞു. 2015 ആഗസ്റ്റ് 30ന് . പത്രപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ 2017 സെപ്റ്റംബര്‍ 5 നാണ് കൊന്നത്. രണ്ടും നേരത്തെ പറഞ്ഞ അതേ വെള്ളരിപ്രാവുകള്‍ .

ബില്‍ക്കീസ് ബാനുവിനെ ബലാല്‍സംഗം ചെയ്യുകയും 9 കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത 11 പേര്‍ ജയിലില്‍ സല്‍സ്വഭാവികളായിരുന്നുവെന്ന് പറഞ്ഞാണല്ലോ മോചിപ്പിച്ചത്. സ്വാതന്ത്യം കിട്ടുന്നതിന് മുമ്പല്ല കലോല്‍സവക്കാരേ ഇത് . 2022 ആഗസ്റ്റ് 15 നായിരുന്നു.

രാജ്യത്തെ ആദ്യ മിതവാദ ആക്രമണം 1948 ലായിരുന്നല്ലോ. കൊല്ലപ്പെട്ടത് മഹാത്മജി. കൊന്നത് താടിയും തലേക്കെട്ടൊന്നുമില്ലാത്ത എക്‌സ്ട്രീം പീസ് ലവര്‍.

ഇങ്ങനെ രാജ്യത്തുടനീളം നടന്ന സമാധാനപരമായ മിതവാദി ആക്രമണങ്ങളുടെ കണക്ക് പ്രസിദ്ധീകരിച്ചാല്‍ എത്ര വാള്യങ്ങളുണ്ടാവും. എണ്ണം പറഞ്ഞ് നിങ്ങളെ ബോറടിപ്പിക്കുന്നില്ല.

ഇത് സ്‌ക്രിപ്റ്റ്കാരന്റെ ഒരു കൈപ്പിഴയല്ല. കേരളത്തില്‍ കാവി നിറമില്ലാത്തവരെന്ന് പറയപ്പെടുന്നവര്‍ വളര്‍ത്തിക്കൊണ്ടുവരുന്ന പൊതുബോധത്തിന്റെ സ്വാഭാവിക പ്രതിഫലനം മാത്രം. അതുകൊണ്ടാണ് തീവ്രവാദികളെ ചിത്രീകരിക്കേണ്ടി വരുമ്പോള്‍ രാജ്യത്തെ അനേകായിരം ഉദാഹരണങ്ങളില്‍ ഒന്ന് പോലും അവരുടെ തലയില്‍ കയറാത്തത്. തലേക്കെട്ടും താടിയും അതിന്റെ ക്ലൈമാക്‌സാണ്. പേര് മാത്രം മതി ഇവിടെ. കലോത്സവ വേദിയുടെ വിളിപ്പാടകലെയാണല്ലോ ആവിക്കല്‍ തോട്.

kerala

ഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം

സ്‌ക്കോളര്‍ഷിപ്പ് തുക പിടിച്ചു വെച്ചതിനാല്‍ ഫീസ് ഒടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കഴിഞ്ഞിട്ടും സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് വരെ കൊടുക്കുന്നില്ലെന്ന് കണക്കുകള്‍ നിരത്തി ഷാഫി ചാലിയം വിശദീകരിച്ചു.

Published

on

കോഴിക്കോട്. എണ്‍പത്തി നാലിലെ കരുണാകരന്‍ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്ന അവുകാദര്‍ കുട്ടി നഹാ സാഹിബ് ഫിഷറീസ് വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമുണ്ടായിരുന്ന പഠന സ്‌കോളര്‍ഷിപ്പ് സര്‍വ്വ മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാക്കി ഉത്തവിറക്കിയത്. ശേഷം, 2012 ലും 2013 ലും 2014 ലും കൂടുതല്‍ പരിഷകരണങ്ങള്‍ അബ്ദു റബ്ബും കെ. ബാബുവും യൂഡിഫ് ഭരണ കാലത്ത് കൊണ്ട് വന്നു. 2014 ലെ സമഗ്ര പരിഷ്‌കരണ ഉത്തരവിലൂടെ മെഡിക്കല്‍ എഞ്ചിനീയര്‍ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലകളിലും മത്സ്യത്തൊഴിലാളി വിദ്യാര്‍ഥികള്‍ക്കും എസ്സ്.ഇ ആനുകൂല്യങ്ങള്‍ നല്‍കി. എന്‍ട്രന്‍സ് എക്‌സാമിന് യോഗ്യത നേടിയ മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥിക്ക് ഒരു ലക്ഷത്തി പത്തായിരം രൂപ വരെ നല്‍കി. എന്നാല്‍ ഇടത് ഭരണം അതൊക്കെ അവതാളത്തിലാക്കിയിരിക്കയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം കുറ്റപ്പെടുത്തി. സ്‌കോളര്‍ഷിപ്പ് തുക ഇരുപത്തി മൂന്ന് കോടി ഇടത് സര്‍ക്കാര്‍ പിടിച്ചു വെച്ചിരിക്കയാണെന്നും, അത് മൂലം മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികള്‍ ഫീസ് കൊടുക്കാന്‍ കഴിയാതെ വലയുകയാണെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ യു.ഡി.എഫ് കുടുംബ സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്‌ക്കോളര്‍ഷിപ്പ് തുക പിടിച്ചു വെച്ചതിനാല്‍ ഫീസ് ഒടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കഴിഞ്ഞിട്ടും സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് വരെ കൊടുക്കുന്നില്ലെന്ന് കണക്കുകള്‍ നിരത്തി ഷാഫി ചാലിയം വിശദീകരിച്ചു. കോഴിക്കോട് ജില്ലയില്‍ മാത്രം പാവപ്പെട്ട മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളുടെ മൂന്ന് കോടി ഇരുപത് ലക്ഷം രൂപയാണ് പിടിച്ച് വെച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലാവട്ടെ കഴിഞ്ഞ സെപ്റ്റംബര്‍ വരെ ഒന്നര കോടിയാണ് കുടിശ്ശിക. സ്‌ക്കോളര്‍ഷിപ്പ് തുക നിഷേധിക്കുക വഴി സംസ്ഥാനത്താകെ ഇരുപത്തി രണ്ടായിരം കുട്ടികളുടെ മാനസിക ക്ലേശം വിവരണാദീതമാണ്. തീരദേശ മേഖലയോട് ഇടത് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കും വിവേചനത്തിനുമെതിരെ മത്സ്യത്തൊഴിലാളികളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ഷാഫി ചാലിയം അഭ്യര്‍ത്ഥിച്ചു.

Continue Reading

kerala

നെടുമ്പാശേരിയില്‍ അമ്മിക്കല്ലുകൊണ്ട് അമ്മയെ കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ അനിതയെ മകന്‍ തന്നെ ആശുപത്രിയിലെത്തിച്ചതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു.

Published

on

കൊച്ചി: നെടുമ്പാശേരിയില്‍ മകന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. അനിതയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ അനിതയെ മകന്‍ തന്നെ ആശുപത്രിയിലെത്തിച്ചതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്ത് ഗുരുതരമായ മുറിവുകള്‍ കണ്ടെത്തിയതോടെ പൊലീസ് സംശയിച്ചു. അമ്മയും മകനും മാത്രമാണ് വാടകവീട്ടില്‍ താമസിച്ചിരുന്നത്. മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയ അന്വേഷണസംഘം മകന്‍ വിനുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.

വടി കൊണ്ടും അമ്മിക്കല്ലുകൊണ്ടും അമ്മയുടെ തലയില്‍ അടിച്ച് കൊലപ്പെടുത്തിയതാണെന്ന് വിനു പൊലീസ് മൊഴിയില്‍ പറഞ്ഞു. വെള്ളത്തൂവലിലുള്ള അനിതയുടെ സ്വത്ത് സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്നുമാണ് അന്വേഷണത്തിലുള്ള കണ്ടെത്തല്‍.

മറ്റൊരു വീട്ടില്‍ താമസിച്ചിരുന്ന അനിതയെ കഴിഞ്ഞ ശനിയാഴ്ച വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഞായറാഴ്ചയാണ് കൊലപാതകം നടന്നത്. മകന്‍ വിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

Continue Reading

india

പി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന്‍ ജോണ്‍ ബ്രിട്ടാസ്‌

Published

on

പി.എം ശ്രീ പദ്ധതിയിൽ സി.പി.എം- ബി.ജെ.പി ഡീലിലെ ഇടനിലക്കാരൻ ജോൺ ബ്രിട്ടാസ്. കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

രാജ്യസഭയിലായിരുന്നു ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. സർവ സമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിവരിച്ചു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കി.

Continue Reading

Trending