Connect with us

kerala

തീവ്രവാദമെന്നാല്‍ ഇങ്ങനിരിക്കും

ബീഫ് തിന്നെന്നാരോപിച്ചും കടത്തിയെന്ന് പറഞ്ഞും മിതവാദികള്‍ കെട്ടിയിട്ട് കൊന്നവരുടെ എണ്ണവും അറിയാം. കലോത്സവ സ്‌ക്രിപ്‌റ്റെഴുത്തുകാരന്റെ വിലാസം തന്നാല്‍ അയച്ചു തരാം.

Published

on

ഖാദര്‍ പാലാഴി

കോഴിക്കോട്ടെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലെ ‘തീവ്രവാദി ആക്രമണത്തിന് ‘ തലേ ദിവസം ചത്തിസ്ഗറില്‍ ഒരു മിതവാദി ആക്രമണമുണ്ടായിരുന്നു. ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ കടന്നുകയറി അലങ്കോലമാക്കുകയും കന്യാമറിയത്തിന്റെ രൂപം ചെറുതായൊന്ന് വെട്ടിപ്പൊളിക്കുകയും ചെയ്തു. ഇങ്ങനെ ഓരോ വര്‍ഷവും ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും നടക്കുന്ന മിതവാദി ആക്രമണങ്ങളുടെ കണക്ക് ലഭ്യമാണ്. ബീഫ് തിന്നെന്നാരോപിച്ചും കടത്തിയെന്ന് പറഞ്ഞും മിതവാദികള്‍ കെട്ടിയിട്ട് കൊന്നവരുടെ എണ്ണവും അറിയാം. കലോത്സവ സ്‌ക്രിപ്‌റ്റെഴുത്തുകാരന്റെ വിലാസം തന്നാല്‍ അയച്ചു തരാം.

മിതവാദികളുടെ മറ്റനേകം സല്‍പ്രവൃത്തികള്‍ പറയാനുണ്ടെങ്കിലും ഒരു നാലെണ്ണം പറയാം.
ഇജക ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഗോവിന്ദ പന്‍സാരയെ കൊന്നത് 81ാം വയസിലാണ്. 2015 ഫെബ്രുവരി 15 നായിരുന്നു ആ സമാധാന ദൗത്യം.

നാസ്തികപ്രചാരകനും ഡോക്ടറുമായിരുന്ന നരേന്ദ്ര ദബോല്‍ക്കറെ(67) കൊന്നത് അതിനും രണ്ട് വര്‍ഷം മുമ്പ് 2013 ആഗസ്റ്റ് 20ന് . പിന്നില്‍ മിതവാദികള്‍ തന്നെ. കര്‍ണാടക യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ എന്ന ഛോട്ടാ പദവിയിലിരുന്നയാളും 103 പുസ്തകങ്ങളുടെ കര്‍ത്താവുമായ കല്‍ബുര്‍ഗിയെ 76ാം വയസിലും കൊന്നു കളഞ്ഞു. 2015 ആഗസ്റ്റ് 30ന് . പത്രപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ 2017 സെപ്റ്റംബര്‍ 5 നാണ് കൊന്നത്. രണ്ടും നേരത്തെ പറഞ്ഞ അതേ വെള്ളരിപ്രാവുകള്‍ .

ബില്‍ക്കീസ് ബാനുവിനെ ബലാല്‍സംഗം ചെയ്യുകയും 9 കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത 11 പേര്‍ ജയിലില്‍ സല്‍സ്വഭാവികളായിരുന്നുവെന്ന് പറഞ്ഞാണല്ലോ മോചിപ്പിച്ചത്. സ്വാതന്ത്യം കിട്ടുന്നതിന് മുമ്പല്ല കലോല്‍സവക്കാരേ ഇത് . 2022 ആഗസ്റ്റ് 15 നായിരുന്നു.

രാജ്യത്തെ ആദ്യ മിതവാദ ആക്രമണം 1948 ലായിരുന്നല്ലോ. കൊല്ലപ്പെട്ടത് മഹാത്മജി. കൊന്നത് താടിയും തലേക്കെട്ടൊന്നുമില്ലാത്ത എക്‌സ്ട്രീം പീസ് ലവര്‍.

ഇങ്ങനെ രാജ്യത്തുടനീളം നടന്ന സമാധാനപരമായ മിതവാദി ആക്രമണങ്ങളുടെ കണക്ക് പ്രസിദ്ധീകരിച്ചാല്‍ എത്ര വാള്യങ്ങളുണ്ടാവും. എണ്ണം പറഞ്ഞ് നിങ്ങളെ ബോറടിപ്പിക്കുന്നില്ല.

ഇത് സ്‌ക്രിപ്റ്റ്കാരന്റെ ഒരു കൈപ്പിഴയല്ല. കേരളത്തില്‍ കാവി നിറമില്ലാത്തവരെന്ന് പറയപ്പെടുന്നവര്‍ വളര്‍ത്തിക്കൊണ്ടുവരുന്ന പൊതുബോധത്തിന്റെ സ്വാഭാവിക പ്രതിഫലനം മാത്രം. അതുകൊണ്ടാണ് തീവ്രവാദികളെ ചിത്രീകരിക്കേണ്ടി വരുമ്പോള്‍ രാജ്യത്തെ അനേകായിരം ഉദാഹരണങ്ങളില്‍ ഒന്ന് പോലും അവരുടെ തലയില്‍ കയറാത്തത്. തലേക്കെട്ടും താടിയും അതിന്റെ ക്ലൈമാക്‌സാണ്. പേര് മാത്രം മതി ഇവിടെ. കലോത്സവ വേദിയുടെ വിളിപ്പാടകലെയാണല്ലോ ആവിക്കല്‍ തോട്.

crime

ഡിജെ പാര്‍ട്ടിക്കിടെ ഗുണ്ടാ സംഘത്തിന്റെ ആക്രമം; കൊച്ചിയില്‍ ബാര്‍ ജീവനക്കാരെ മര്‍ദിച്ചു

Published

on

കൊച്ചി കടവന്ത്രയില്‍ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം. ഗുണ്ടാ സംഘത്തിലെ അംഗങ്ങള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരെ ഗുണ്ടാസംഘം മര്‍ദിച്ചു. തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന കളമശ്ശേരി ഫിറോസിന്റെ സംഘത്തില്‍പ്പെട്ടവരാണ് ആക്രമണം കാണിച്ചത്.

ലഹരി കേസില്‍ മുന്‍പ് പിടിയിലായ കളമശ്ശേരി സ്വദേശികളായ സുനീര്‍ നഹാസ് എന്നിവരാണ് അക്രമണത്തിന് നേതൃത്വം നല്‍കിയത്. സംഭവ ശേഷം സ്ഥലത്തുനിന്ന് പ്രതികള്‍ രക്ഷപ്പെട്ടിട്ടും മരട് പോലീസ് നടപടിയിടുത്തില്ല. ബാര്‍ ജീവനക്കാര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Continue Reading

crime

അമ്മയോട് കൂടുതല്‍ അടുപ്പം കാണിച്ചതിന് എട്ട് വയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; പിതാവ് കസ്റ്റഡിയില്‍

സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്

Published

on

കണ്ണൂര്‍: എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്നതായുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലില്‍ താമസിക്കുന്ന ജോസ് എന്ന മാമച്ചനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ചെറുപുഴ പൊലീസിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. അടിയന്തരമായി കേസെടുക്കുമെന്ന് കണ്ണൂര്‍ റൂറല്‍ പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. മകളെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടും കേസെടുക്കാതിരുന്ന ചെറുപുഴ പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശിയാണ് ജോസ്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. അതേസമയം മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ചായിരുന്നു പൊലീസ് കേസെടുക്കല്‍ നടപടി വൈകിച്ചത്. അകന്നു കഴിയുന്ന ഭാര്യയെ തിരിച്ചുവരാനാണ് കുട്ടികളെ ഉള്‍പ്പെടുത്തി വീഡിയോ ചെയ്തതെന്നാണ് വിശദീകരണം. എന്നാല്‍ ഇക്കാര്യം പുര്‍ണമായി വിശ്വസിക്കാന്‍ പൊലീസ് ഉള്‍പ്പെടെ തയ്യാറായിട്ടില്ല.

എന്നാല്‍ ഇതൊരു പ്രാങ്ക് വീഡിയോ അല്ലെന്ന് വിലയിരുത്തലിലാണ് പൊലീസ് നടപടി. വീഡിയോ പ്രാങ്കാണെങ്കിലും അല്ലെങ്കിലും കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിവൈഎസ്പി ഉള്‍പ്പെടെ വ്യക്തമാക്കുന്നു. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. പ്രതിയുടെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.

Continue Reading

kerala

സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം: റാപ്പര്‍ ഡാബ്സിയും സുഹൃത്തുകളും അറസ്റ്റില്‍

Published

on

സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് റാപ്പര്‍ ഡാബ്സിയെയും സുഹൃത്തുകളെയും അറസ്റ്റ് ചെയ്ത് പൊലീസ്. മലപ്പുറം ചങ്ങരംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും ജാമ്യത്തില്‍ വിട്ടയച്ചു. ഫാരിസ്, റംഷാദ്, അബ്ദുള്‍ ഗഫൂര്‍ എന്നിവരെയാണ് ഡബ്സിക്കൊപ്പം അറസ്റ്റ് ചെയ്തത്.

കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പൊലീസ് നടപടി. ഡബ്സി വിദേശത്ത് ഒരു ഷോ ചെയ്തതിന്റെ ദൃശ്യങ്ങള്‍ ബാസിലിന്റെ കൈവശമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഡബ്സിയും സുഹൃത്തുക്കളും വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ബാസിലിന്റെ പിതാവ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തെത്തി ചങ്ങരംകുളം പൊലീസ് നാല് പേരെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

 

Continue Reading

Trending