kerala
കലാതിലകങ്ങളുടെ ഗുരു ഇപ്പോഴും കലോത്സവത്തിരക്കില്‍
ലീലാമണി ടീച്ചര്‍ ഇത്തവണയും എത്തി. 75ാം വയസ്സിലും കലാവേശത്തിന്റെ കരുത്തുമായി.

കോഴിക്കോട്: ലീലാമണി ടീച്ചര്‍ ഇത്തവണയും എത്തി. 75ാം വയസ്സിലും കലാവേശത്തിന്റെ കരുത്തുമായി. ഇക്കുറി ടീച്ചര്‍ പരിശീലിപ്പിച്ച രണ്ടു കുട്ടികളാണ് സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കുന്നത്. കുട്ടികള്‍ക്കൊപ്പം ടീച്ചറും കലോത്സവ വേദികളില്‍ ഓടി നടക്കുകയാണ്. ടീച്ചര്‍ പരിശീലനം നല്കിയ കല്യാശ്ശേരി ഹയര്‍സെക്കണ്ടറി സ്കൂളിലെ ശ്രീദേവി ഉപേന്ദ്രന് എച്ച് എസ് വിഭാഗം മോഹനിയാട്ടത്തില്‍ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. കുച്ചുപ്പുടി മത്സരത്തിലും ടീച്ചറുടെ ഒരു കുട്ടി മത്സരിക്കുന്നുണ്ട്.
വര്‍ഷങ്ങളായി സ്കൂള്‍, കോളജ് കലോത്സവങ്ങളില്‍ ലീലാമണി ടീച്ചറുടെ കുട്ടികളാണ് നൃത്തയിനങ്ങളില്‍ സമ്മാനം വാങ്ങാറുള്ളത്. അന്‍പതോളം കുട്ടികളാണ് ഇതിനകം ടീച്ചറുടെ പരിശീലനത്തില്‍ സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ കഴിവു തെളിയിച്ചിട്ടുള്ളത്. നൃത്തത്തിലും സംഗീതത്തിലും ഒരുപോലെ പ്രതിഭ തെളിയിച്ച ടീച്ചര്‍ കണ്ണൂരില്‍ കലാരഞ്ജിനി നൃത്ത സംഗീത വിദ്യാലയം നടത്തുന്നുണ്ട്.
കലാ രംഗത്തും സിനിമയിലും നിറഞ്ഞുനില്ക്കുന്ന ധാരാളം പേരുണ്ട് ടീച്ചറുടെ ശിഷ്യ സമ്പത്തില്‍. കാവ്യാ മാധവനും സംവൃത സുനിലും മൃതുല കുറുപ്പ് തുടങ്ങിയ താരങ്ങളെല്ലാം ടീച്ചറില്‍ നിന്ന് നൃത്തം പഠിച്ചവരാണ്. ഇപ്പോഴും നൂറ്റമ്പതിലധികം പേര് ടീച്ചര്‍ക്കു കീഴില്‍ പരിശീലനം നടത്തുന്നുണ്ട്.
കലാമണ്ഡലത്തില്‍ നിന്ന് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും പ്രാവീണ്യം നേടിയ ലീലാമണി കുറച്ചുകാലം കലാമണ്ഡലത്തില്‍ അധ്യാപികയായിരുന്നു. ധാരാളം അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ മനസറിഞ്ഞാണ് ടീച്ചറുടെ പരിശീലനം. സ്വയം ആവിഷ്കരിച്ച പരിശീന പദ്ധതിയില്‍ അനായാസകരമായാണ് ടീച്ചറുടെ ക്ലാസുകള്‍. മാതൃസഹജമായ സ്നേഹത്തോടെ കുട്ടികളെ പരിശീലിപ്പിച്ചും നൃത്തവും സംഗീതവുമായി ടീച്ചറുടെ സര്‍ഗാത്മക ജീവിതം തുടരുകയാണ്. അക്ഷീണമായ സാധകവൃത്തി തുടരുന്ന ടീച്ചര്‍ കലാതിലകങ്ങളെയും കലാപ്രതിഭകളെയും വാര്‍ത്തെടുക്കാനുള്ള യാത്രയില്‍ തന്നെയാണ്.
kerala
കുടുംബ തര്‍ക്കം; കോട്ടയത്ത് മകന് അമ്മയെ വെട്ടിക്കൊന്നു
പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്.

കോട്ടയത്ത് കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് ലഹരിക്ക് അടിമയായ മകന് അമ്മയെ വെട്ടിക്കൊന്നു. പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്. മകന് അരവിന്ദിനെ (26) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. ലോട്ടറി വില്‍പ്പനക്കാരിയാണ് സിന്ധു. പ്രതിക്ക് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്കി. കുടുംബവഴക്കിനെ തുടര്‍ന്ന് ഇയാള്‍ വാക്കത്തി കൊണ്ട് സിന്ധുവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ആക്രമണത്തിനു ശേഷം ഇയാള്‍ തന്നെ അയല്‍വാസികളോട് അമ്മയെ വെട്ടിയെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് വിവരം പള്ളിക്കത്തോട് പൊലീസില്‍ അറിയിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു.
india
മഴ ശക്തമായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ശനിയാഴ്ച തുറക്കുമെന്ന് മുന്നറിയിപ്പ്
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.30 അടിയായതായി അറിയിപ്പ്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.30 അടിയായതായി അറിയിപ്പ്. നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് നല്കി.
സെക്കന്റില്‍ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ സെക്കന്റില്‍ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. നിലവിലെ റൂള്‍ കര്‍വ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് ജൂണ്‍ 30 വരെ സംഭരിക്കാനാകുക.
അതേസമയം ഈ സ്ഥിതി തുടര്‍ന്നാല്‍ 28 സ്പില്‍ വേ ഷട്ടര്‍ ഉയര്‍ത്തേണ്ടി വരുമെന്ന് തമിഴ്നാട് വ്യക്തമാക്കിയിട്ടുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ ശനിയാഴ്ച അണക്കെട്ട് തുറക്കാനാണ് തമിഴ്നാട് തീരുമാനിച്ചിരിക്കുന്നത്. ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാര്‍ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം.
kerala
വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നതായി സംശയം തോന്നിയാല്‍ അധ്യാപകര്‍ ബാഗ് പരിശോധിക്കണം; മുഖ്യമന്ത്രി
നേരത്തെ വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന് ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നു.

വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സംശയം തോന്നിയാല്‍ ബാഗ് പരിശോധിക്കുന്നതില്‍ അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകര്‍ക്ക് ഇതിനുള്ള അധികാരമുണ്ടെന്നും ഇക്കാര്യത്തിന് അധ്യാപകരെ വ്യാജ പരാതിയില്‍ കുടുക്കുമെന്ന ഭയം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തില്‍ നോട്ട് റ്റു ഡ്രഗ്സ്സ് ക്യാമ്പയിന് അഞ്ചാംഘട്ടത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സമൂഹത്തിനാണെന്നും കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് അധ്യാപകര്‍ക്ക് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന് ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നു. ബാഗ് പരിശോധിക്കാതെ ഇരിക്കുന്നത് ദോഷം ചെയ്യുമെന്ന് അധ്യാപക സംഘടനകള്‍ അടക്കം വ്യക്തമാക്കിയിരുന്നു.
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india3 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
kerala2 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
india2 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india1 day ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി