Connect with us

News

റെക്കോഡ് തുകയ്ക്ക് മെസിയെ നോട്ടമിട്ട് അല്‍ഹിലാല്‍ ക്ലബ്

നിലവില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയ്ക്ക് വേണ്ടിയാണ് മെസി പന്തുതട്ടുന്നത്.

Published

on

റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റെക്കോഡ് തുകയ്ക്ക് സഊദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസ്‌റിലേക്ക് ചേക്കേറിയതിന് പിന്നാലെ ലോകകപ്പ് ഹീറോ ലയണല്‍ മെസിയേയും സ്വന്തമാക്കാനൊരുങ്ങി സഊദി ക്ലബ്ബ്. പ്രതിവര്‍ഷം ഏകദേശം 200 മില്യണ്‍ യൂറോയ്ക്ക് മുകളില്‍ പ്രതിഫലം നല്‍കിയാണ് അല്‍ നസ്ര്‍ പോര്‍ച്ചുഗീസ് നായകനായ റൊണാള്‍ഡോയെ തട്ടകത്തിലെത്തിച്ചതെങ്കില്‍ ഇതിന്റെ അലയൊലികള്‍ കെട്ടടങ്ങും മുന്‍പ് സഊദി ക്ലബ്ബ് അല്‍ഹിലാലാണ് അടുത്ത വെടി പൊട്ടിച്ചിരിക്കുകയാണ്. മുന്‍ഡോ ഡിപോര്‍ട്ടിവോ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മെസിയെ സ്വന്തമാക്കാന്‍ സഊദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ സജീവമായി രംഗത്തുണ്ട്. മെസിയ്ക്ക് വേണ്ടി പ്രതിവര്‍ഷം 300 മില്യണ്‍ ഡോളര്‍ (ഏകദേശം 2445 കോടി രൂപ) പ്രതിഫലമാണ് അല്‍ ഹിലാല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. കരാര്‍ പ്രാവര്‍ത്തികമായാല്‍ ലോകത്ത് ഒരു ഫുട്‌ബോള്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമായിരിക്കും ഇത്. നിലവില്‍ സഊദി അറേബ്യന്‍ ടൂറിസം അംബാസഡറാണ് മെസി. നിലവില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയ്ക്ക് വേണ്ടിയാണ് മെസി പന്തുതട്ടുന്നത്.

2022 ലോകകപ്പ് സ്വന്തമാക്കിയ മെസി കരിയറില്‍ നേടാവുന്ന മിക്ക പുരസ്‌കാരങ്ങളും സ്വന്തമാക്കിക്കഴിഞ്ഞു. സഊദി അറേബ്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി മെസി വരുമെന്നാണ് അല്‍ ഹിലാല്‍ ക്ലബ്ബ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മെസി കരാറിന് സമ്മതം മൂളിയാല്‍ ക്രിസ്റ്റ്യാനോയുടെ പേരിലുള്ള ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയുടെ റെക്കോഡ് അര്‍ജന്റീന നായകന്റെ പേരിലാകും. ഈ സീസണിന്റെ അവസാനത്തോടെ മെസിയുടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കുകയാണ്. അല്‍ഹിലാലുമായുള്ള ചര്‍ച്ചയ്ക്കായി മെസിയുടെ പിതാവ് ജോര്‍ജെ റിയാദിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അല്‍ഹിലാല്‍-അല്‍ നസ്ര്‍ ക്ലബ്ബുകളുടെ പോരാട്ടം സഊദി ലീഗിലെ കടുത്ത പോരാട്ടമായാണ് കണക്കാക്കുന്നത്. റൊണാള്‍ഡോയുടെ അല്‍ നസ്‌റിനെ നേരിടാന്‍ മെസി അല്‍ഹിലാലിലെത്തിയാല്‍ സ്പാനിഷ് എല്‍ ക്ലാസിക്കോയില്‍ റിയല്‍-ബാഴ്‌സ പോരാട്ടത്തില്‍ മെസിയും റൊണാള്‍ഡോയും ഏറ്റുമുട്ടുമ്പോഴുണ്ടാകുന്ന പ്രതീതി ജനിപ്പിക്കാനാവുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഇതിനോടകം തന്നെ ഇക്കാര്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ മാസം 19ന് റിയാദില്‍ പി.എസ്.ജിയും അല്‍ നസ്ര്‍, അല്‍ഹിലാല്‍ ഓള്‍സ്റ്റാര്‍ ഇലവനുമായി മത്സരിക്കുമ്പോള്‍ ലോകം കാത്തിരിക്കുന്നത് മെസി-റൊണാള്‍ഡോ പോരിനായാണ്.

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending