Connect with us

india

മെസ്സിയും എമ്പാപ്പേയും നെയ്‌മറും ഒരുമിച്ചു കളിക്കളത്തിൽ, ആവേശത്തോടെ ആയിരങ്ങൾ

Published

on

അഷ്‌റഫ് തൂണേരി

ദോഹ: തണുത്തു വിറച്ച ദോഹയുടെ വൈകുന്നേരമായിട്ടും ലോക ഫുട്ബാളിലെ ഇതിഹാസ താരങ്ങളെ കാണാൻ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ എത്തിയത് ആയിരങ്ങൾ. ലയണൽ മെസ്സി, കിലിയൻ എമ്പാപ്പേ, നെയ്മർ ജൂനിയർ, അഷ്‌റഫ്‌ ഹകീമി, മാകീനോസ് തുടങ്ങിയ ലോക താരങ്ങളെയും അവരുടെ പരിശീലനവും കാണാനാണ് ആരാധകർ ആവേശത്തോടെ എത്തിയത്. മുപ്പത്തിനായിരം പേരാണ് ഖലീഫ സ്റ്റേഡിയത്തിൽ എത്തിയതെന്നു പി എസ് ജി ട്വിറ്ററിൽ വ്യക്തമാക്കി. പി എസ് ജി, അര്ജന്റീന പതാകകളുമായി എത്തിയ ആരാധകർ താരങ്ങളുടെ പേര് വിളിച്ചു മുദ്രാവാക്യം വിളിച്ചു. പരിശീലനം മുഴുക്കെ ആരവങ്ങൾ മുഴക്കി. വൈകീട്ട് 7 മുതൽ 8 വരെ ഒരു മണിക്കൂറോളം നീണ്ട പരിശീലനത്തിനു പി എസ് ജി കോച്ച് ക്രിസ്റ്റോഫ് ഗൾട്ടിയ നേതൃത്വം നൽകി. റിയാദിലെ സീസണ്‍കപ്പ് മത്സരത്തിന്റെ മുന്നോടിയായുള്ള പാരീസ് സെയിന്റ് ജര്‍മ്മൈന്‍ (പി.എസ്.ജി) താരങ്ങളുടെ പരിശീലന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഖത്തർ സന്ദര്‍ശനം. സഊദി അറേബ്യയിൽ നടക്കുന്ന റിയാദ് സീസണ്‍ കപ്പിൽ പങ്കെടുക്കാനായി താരങ്ങൾ റിയാദിലേക്ക് പറന്നു.
ഖത്തര്‍ ഫിഫ ലോകകപ്പിലെ വാശിയേറിയ പോരാട്ടങ്ങള്‍ക്ക് ശേഷം ലോക ഫുട്‌ബോള്‍ താരങ്ങള്‍ ഒരേ ക്ലബ്ബിന്റെ ബാനറിൽ ഖത്തറിൽ എത്തുകയാണ് എന്ന പ്രത്യേകതയുണ്ട്. കഴിഞ്ഞ ദിവസം കാലത്ത് പാരീസില്‍ നിന്നുള്ള ഖത്തര്‍ എയര്‍വെയിസിന്റെ പ്രത്യേക വിമാനത്തിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ താരങ്ങളുമായി ഖത്തര്‍ എയര്‍വെയിസും പി.എസ്.ജി അക്കാദമിയും മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടി സംഘടിപ്പിച്ചിരുന്നു. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി സൗദിയിലെ മുന്‍നിര ക്ലബ്ബുകളായ അല്‍ഹിലാല്‍, അല്‍നാസര്‍ എന്നിവരേയാണ് റിയാദിൽ നേരിടുന്നത്. 19-ന് വൈകീട്ട് 8 ന് റിയാദ് കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ആവേശകരമായ മത്സരം. റൊണാൾഡോ അൽനസർ ക്ലബ് താരമായ ശേഷമുള്ള ആദ്യ അന്തർ ദേശീയ ക്ലബ്‌ മത്സരം കൂടിയാണിത്.

india

പശ്ചിമബംഗാളില്‍ നിയമ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി

സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

Published

on

പശ്ചിമബംഗാളിലെ കസ്ബയില്‍ നിയമ വിദ്യാര്‍ഥി കൂട്ട ബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

സൗത്ത് കൊല്‍ക്കത്ത ലോ കോളജിലെ ക്ലാസ് മുറിയില്‍ വച്ചാണ് സംഭവം. ഇതേ ലോ കോളജിലെ മുന്‍ വിദ്യാര്‍ഥിയെയും രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും ഹൈക്കോടതിയില്‍ ഹാജരാക്കി. പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Continue Reading

india

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചു; വിദ്യാര്‍ഥികളെ കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍

സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു.

Published

on

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ സ്‌കൂളില്‍ നിന്ന് കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍. ചാമരാജ നഗര്‍ ജില്ലയിലെ ഹൊമ്മ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് രക്ഷിതാക്കളുടെ നേതൃത്തത്തില്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ പിന്‍വലിച്ചത്. ദളിത് സ്ത്രീയെ സ്‌കൂളിലെ ഭക്ഷണം പാചകം ചെയ്യാന്‍ നിയമിച്ചത് തങ്ങളുടെ മക്കള്‍ ഭക്ഷണം കഴിക്കുന്നതിന് തടസമായെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു. ദളിത് സ്ത്രീയെ നിയമിച്ചതിനു ശേഷം സ്‌കൂളില്‍ നിന്ന് ആകെ ഏഴ് കുട്ടികള്‍ മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്.

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് നിലവില്‍ സ്‌കൂള്‍. സംഭവത്തെ തുടര്‍ന്ന് ചാമരാജനഗര്‍ എസ് പി, ജില്ലാ പഞ്ചായത്ത് സിഇഒ, വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. ജാതി വിവേചനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ജില്ലാ അധികൃതരും മാതാപിതാക്കളും അധ്യാപകരുമായി ചര്‍ച്ച നടത്തി. എന്നാല്‍ കേസ് ഭയന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാകാത്തതിനാലാണ് കുട്ടികളെ സ്‌കൂളില്‍ നിന്ന് മാറ്റിയതെന്നാണ് മാതാപിതാക്കള്‍ ജില്ലാ പഞ്ചായത്ത് സിഇഒയോട് പറഞ്ഞത്. സ്‌കൂളില്‍ നിലവില്‍ ഒരു കുട്ടി മാത്രമേയുളളു. ആ കുട്ടിയുടെ മാതാപിതാക്കളും ട്രാന്‍സഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Continue Reading

india

പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം; പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ചു

ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു.

Published

on

ഹൈദരാബാദ് റെയില്‍വേ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു. കാര്‍ തടഞ്ഞ് പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി പൊലീസുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ സംഭവമുണ്ടായത്.

യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് 2 പാസഞ്ചര്‍ ട്രെയിനുകളും 2 ഗുഡ്‌സും നിര്‍ത്തിയിടേണ്ടിവന്നു.

Continue Reading

Trending