Connect with us

News

അമേരിക്കയില്‍ ചൈനീസ് പുതുവത്സരാഘോഷത്തിനിടെ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Published

on

ലോസ് ആഞ്ചലസ്; അമേരിക്കയില്‍ ജനക്കൂട്ടത്തിനു നേരെ വെടിവയ്പ്പ്. ലോസ് ആഞ്ചലസിന് സമീപമുള്ള മോണ്ടെറേ പാര്‍ക്കിലാണ് വെടിവയ്പ്പ് നടന്നത്. ചൈനീസ് പുതുവത്സരാഘോഷത്തിനിടെയാണ് വെടിവെപ്പ് നടന്നത്. പത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു.

സംഭവ സമയത്ത് പതിനായിരക്കണക്കിന് പേരാണ് പാര്‍ക്കില്‍ ഉണ്ടായിരുന്നത്. രണ്ടുദിവസമായാണ് ഇവിടെ ചൈനീസ് പുതുവത്സരാഘോഷം സംഘടിപ്പിക്കാറുള്ളത്. പ്രദേശത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണിത്.

മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മരണനിരക്ക് ഉയരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

kerala

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം

കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഹൈകോടതി ജാമ്യം നല്‍കിയത്.

Published

on

താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഹൈകോടതി ജാമ്യം നല്‍കിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് ഇവരുടെ രക്ഷിതാക്കള്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കണം.

കോടതി ഇടപെടലിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം നേടാന്‍ നേരത്തെ അവസരം നല്‍കിയിരുന്നു. കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഹൈകോടതി ഉത്തരവിട്ടിരുന്നു.

പ്ലസ് വണ്‍ പ്രവേശനത്തിന് അനുമതി തേടി പ്രതികളായ വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈല്‍ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് വിദ്യാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 27ന് താമരശ്ശേരിയിലെ ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ നിസാര തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു. ഷഹബാസിനെ (15) ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നഞ്ചക്ക് ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ ഷഹബാസിന്റെ വലതു ചെവിയുടെ മുകള്‍ഭാഗത്ത് തലയോട്ടി പൊട്ടിയിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഷഹബാസ് മരിക്കുകയായിരുന്നു.

Continue Reading

kerala

മൂന്ന് ദിവസം ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്

കഴിഞ്ഞ മൂന്ന് ദിവസം സ്വര്‍ണവില ഇടിയുന്നതാണ് ദൃശ്യമായത്.

Published

on

മൂന്ന് ദിവസമായി ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. പവന് 600 രൂപ വര്‍ധിച്ച് 72,160 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. കഴിഞ്ഞ ദിവസം 71,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 9020 രൂപയായി.

കഴിഞ്ഞ മൂന്ന് ദിവസം സ്വര്‍ണവില ഇടിയുന്നതാണ് ദൃശ്യമായത്. 1480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ശനിയാഴ്ച 1200 രൂപയും തിങ്കളാഴ്ച 200 രൂപയും ചൊവ്വാഴ്ച 80 രൂപയുമാണ് കുറഞ്ഞത്.

ജൂണ്‍ ആദ്യം 71,360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണവില. തുടര്‍ന്ന് ജൂണ്‍ അഞ്ചിന് മാസത്തെ ഉയര്‍ന്ന വിലയായ 73,040ലെത്തിയിരുന്നു.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഓഹരി വിപണിയുടെ മുന്നേറ്റം, ആര്‍ബിഐ നയം, ആഗോള വിപണിയിലെ മാറ്റങ്ങള്‍ അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

Continue Reading

main stories

ഗസ്സ യുദ്ധം നിര്‍ത്തണം; ഇറാനെ ആക്രമിക്കില്ല – നെതന്യാഹുവിനോട് ട്രംപ്

ഗസ്സ അധിനിവേശം ഇനിയും നീട്ടിക്കൊണ്ടു പോകരുതെന്നും താല്‍ക്കാലിക വെടിനിര്‍ത്തല്‍ അല്ല, സ്ഥിരമായുള്ള സൈനിക പിന്മാറ്റമാണ് വേണ്ടതെന്നും ട്രംപ് ആവശ്യപ്പെട്ടു.

Published

on

തെല്‍ അവിവ്: ഗസ്സ അധിനിവേശം സ്ഥിരമായി നിര്‍ത്താന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ തിങ്കളാഴ്ച നടന്ന 40 മിനുട്ട് ഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ഇറാനെ ആക്രമിക്കാന്‍ ഇപ്പോള്‍ ഉദ്ദേശ്യമില്ലെന്നും ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗസ്സ അധിനിവേശം ഇനിയും നീട്ടിക്കൊണ്ടു പോകരുതെന്നും താല്‍ക്കാലിക വെടിനിര്‍ത്തല്‍ അല്ല, സ്ഥിരമായുള്ള സൈനിക പിന്മാറ്റമാണ് വേണ്ടതെന്നും ട്രംപ് ആവശ്യപ്പെട്ടു. മിഡില്‍ ഈസ്റ്റിലെ യുഎസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടുവച്ച 60 ദിവസ വെടിനിര്‍ത്തല്‍ കൊണ്ട് കാര്യമില്ലെന്നും ട്രംപ് അറിയിച്ചു. ഇസ്രാഈലിലെ ചാനല്‍ 12, കാന്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ എന്നിവയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇറാന്റെ ആണവ പദ്ധതി നിയന്ത്രിക്കുന്നതിനായി ഒമാന്റെ മധ്യസ്ഥതയില്‍ നടന്നുവരുന്ന ചര്‍ച്ച പരാജയപ്പെട്ടാലും ഇറാനെ ആക്രമിക്കുക എന്നത് ഇപ്പോള്‍ പദ്ധതിയില്‍ ഇല്ലെന്ന് ട്രംപ് പറഞ്ഞു. ചര്‍ച്ച പരാജയപ്പെടുകയാണെങ്കില്‍ ഇസ്രാഈലിന് ഇറാനെ ആക്രമിക്കാമോ എന്ന നെതന്യാഹുവിന്റെ ചോദ്യത്തിന് ട്രംപ് വ്യക്തമായ മറുപടി നല്‍കിയില്ല. – റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

Trending