Connect with us

kerala

ജപ്തി നടപടികൾ ഏകപക്ഷീയവും പ്രതിഷേധാർഹവുമാണെന്ന് ടിവി ഇബ്രാഹിം എം.എല്‍.എ

ലോകം ഒന്നാകെ നോക്കിനിൽക്കെ നിയമസഭ അടിച്ചുതകർത്ത വീരവിപ്ലവകാരികളെ സർക്കാരിന്റെയും പാർട്ടിയുടെയും താക്കോൽ സ്ഥാനങ്ങളിൽ കുടിയിരുത്തിയ പിണറായി വിജയന്റെ സർക്കാരാണ് ജപ്തി നടപടികളുമായി നിരപരാധികളെ വേട്ടയാടുന്നത്. ഏകപക്ഷീയമായ ഈ നടപടികൾ നിയമസഭയിലും പൊതുവേദികളിലും ചോദ്യം ചെയ്യും.

Published

on

പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ അവർ നടത്തിയ ഹർത്താലിനിടയിൽ സംഭവിച്ച അനിഷ്ട സംഭവങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കാൻ എന്ന പേരിൽ പിണറായി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ജപ്തി നടപടികൾ ഏകപക്ഷീയവും പ്രതിഷേധാർഹവുമാണെന്ന് ടിവി ഇബ്രാഹിം എം.എല്‍.എ പറഞ്ഞു.
ഹർത്താലിന്റെ മറവിൽ പൊതുമുതൽ നശിപ്പിച്ച പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ നിയമാനുസൃതമുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഇവിടെ ആരും എതിരല്ല. എന്നാൽ, പിണറായി സർക്കാരിന്റെ ജപ്തി നടപടികൾ പോപ്പുലർ ഫ്രണ്ടുകാരിൽ ഒതുങ്ങി നിൽക്കുന്നില്ല. ഈ അവസരം ഉപയോഗിച്ച് നിരപരാധികളായ നിരവധി പൗരൻമാരുടെ സ്വത്തുവകകൾ സർക്കാർ കണ്ടുകെട്ടുന്നുണ്ട്. അവരിൽ വർഷങ്ങൾക്ക് മുമ്പ് മരണമടഞ്ഞവരും വർഷങ്ങളായി വിദേശ രാജ്യങ്ങളിൽ കഴിയുന്നവരുന്നുണ്ട്. മുസ്‌ലിം ലീഗിന്റെയും മറ്റ് പല സംഘടനകളുടെയും പ്രവർത്തകരുണ്ട്. ഇടതുപക്ഷത്തെ പിന്തുണക്കുന്നവർ പോലുമുണ്ട്. പോപ്പുലർ ഫ്രണ്ട് വേട്ട എന്ന പേരിൽ നിരവധി പൗരൻമാരുടെ പട്ടിക തയ്യാറാക്കി സർക്കാർ നടത്തുന്ന ജപ്തി നടപടികൾ യഥാർത്ഥത്തിൽ മോദി സർക്കാരിന്റെ മുസ്‌ലിം വിരുദ്ധ വേട്ടയുടെ അതേ മാതൃകയിൽ ഉള്ളതാണ്.
ഹർത്താലിലെ നാശനഷ്ടങ്ങൾക്ക് പരിഹാരം അതിനുത്തരവാദികളായ പാർട്ടി പ്രവർത്തകരുടെ സ്വത്തുവകകൾ ജപ്തി ചെയ്യലാണെങ്കിൽ, ഉദ്യോഗസ്ഥർ ആദ്യം പോകേണ്ടത് എകെജി സെന്ററിലേക്കാണ്. കാലാകാലങ്ങളായി ഹർത്താലിന്റെ മറവിൽ  പൊതുമുതൽ നശിപ്പിച്ച പാരമ്പര്യമുള്ള സിപിഎം പാർട്ടിയുടെ ആസ്ഥാനത്തേക്ക്. അതോടൊപ്പം, ആർഎസ്എസിന്റെ നേതൃത്വത്തിൽ നടന്ന ഹർത്താലുകളുടെ മറവിൽ നശിപ്പിക്കപ്പെട്ട പൊതുമുതലിന് ആരിൽ നിന്നാണ് നഷ്ടപരിഹാരം ഈടാക്കിയതെന്ന് കൂടി പിണറായി സർക്കാർ വെളിപ്പെടുത്തണം. ലോകം ഒന്നാകെ നോക്കിനിൽക്കെ നിയമസഭ അടിച്ചുതകർത്ത വീരവിപ്ലവകാരികളെ സർക്കാരിന്റെയും പാർട്ടിയുടെയും താക്കോൽ സ്ഥാനങ്ങളിൽ കുടിയിരുത്തിയ പിണറായി വിജയന്റെ സർക്കാരാണ് ജപ്തി നടപടികളുമായി നിരപരാധികളെ വേട്ടയാടുന്നത്. ഏകപക്ഷീയമായ ഈ നടപടികൾ നിയമസഭയിലും പൊതുവേദികളിലും ചോദ്യം ചെയ്യും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സ്‌നേഹ സദസ്സ് 27ന്

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പങ്കെടുക്കും

Published

on

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും നടത്തിയ സുഹൃദ് സംഗമങ്ങളുടെ വാർഷികത്തോടനുബന്ധിച്ച് സ്നേഹ സദസ്സ് സംഘടിപ്പിക്കുന്നു. മെയ് 27 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടക്കുന്ന പരിപാടിയിൽ തെലങ്കാന മുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ രേവന്ത് റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുക്കും.

ക്ഷണിക്കപ്പെട്ട സദസ്സിൽ സുഹൃദ് സംഗമങ്ങളിൽ പങ്കെടുത്ത മത, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. സുഹൃദ് സംഗമങ്ങളുടെ സമ്പൂർണ്ണ വിവരങ്ങൾ സചിത്ര ലേഖനങ്ങളോടെ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഇതുസംബന്ധിച്ച ആലോചനാ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Continue Reading

kerala

വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലെ ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളം തടഞ്ഞ് സർക്കാർ; വരും ദിവസങ്ങളിൽ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3600 ലേറെ വരുന്ന ഐസിഡിഎസ് സ്‌കീം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത്.

Published

on

ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് സര്‍ക്കാര്‍. വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3600 ലേറെ വരുന്ന ഐസിഡിഎസ് സ്‌കീം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത്. ട്രഷറി ഡയറക്ടര്‍ ജില്ലാ സബ് ട്രഷറികള്‍ക്ക് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കി. ഉത്തരവിന്റെ മറവില്‍ വരും ദിവസങ്ങളില്‍ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും.

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് ഐസിഡിഎസ് പദ്ധതി നടപ്പിലാക്കുന്നതിനായി 258 പ്രോജക്ട് ഓഫീസുകളും മേല്‍നോട്ടത്തിനായി 14 ജില്ലാതല ഐസിഡിഎസ് ഓഫീസുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ശമ്പളമാണ് സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. ഇവര്‍ക്കു പുറമെ സംസ്ഥാനത്തെ 33,115 അങ്കണവാടികളിലെ 68,000 ത്തോളം അങ്കണവാടി പ്രവര്‍ത്തകരും ഐസിഡിഎസ് പ്രോജക്ടിന്റെ കീഴിലാണ് വരുന്നത്.

എപിഐപി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പൂര്‍ണമായും വഹിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിരുന്നു. ഒട്ടുമിക്ക സംസഥാനങ്ങളും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട സമയത്ത് ഇത് സംബന്ധിച്ച കൂടുതല്‍ നടപടിക്രമങ്ങള്‍ നടത്തുകയോ ബഡ്ജറ്റ് അലോക്കേഷനില്‍ അധിക തുക വകയിരുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിരുന്നില്ല.

സാങ്കേതികമായി ഉയര്‍ന്ന പ്രശ്‌നങ്ങള്‍ യഥാസമയം വനിതാ ശിശു വികസന ഡയറക്ടറേറ്റില്‍ കൈകാര്യം ചെയ്യാത്തതും പ്രതിസന്ധിക്ക് ഇടയാക്കി. ഇതിനിടയിലാണ് ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇവരുടെ ശമ്പള ബില്ലുകള്‍ പരിഗണിക്കേണ്ടെന്ന് ട്രഷറി ഡയറക്ടര്‍ ജില്ലാ സബ് ട്രഷറികള്‍ക്ക് ഉത്തരവ് നല്‍കി. ഉത്തരവിന്റെ മറവില്‍ വരുംദിവസങ്ങളില്‍ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങുവാന്‍
സാധ്യതയേറി. അങ്കണവാടി ജീവനക്കാരുടെ ശമ്പളം കൂടി മുടങ്ങിയാല്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും.

Continue Reading

kerala

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയെന്ന് കെഎസ്ഇബി

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയെന്ന് കെഎസ്ഇബി യുടെ കണ്ടെത്തല്‍.

Published

on

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയെന്ന് കെഎസ്ഇബി യുടെ കണ്ടെത്തല്‍.ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ലെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറും.

പ്രാഥമിക അന്വേഷണത്തിലാണ് സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയുണ്ടെന്ന് കണ്ടെത്തിയത്.KSEB ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ ആണ് അന്വേഷണം നടത്തുന്നത് .മഴയത്ത് സര്‍വീസ് വയര്‍ തകര ഷീറ്റില്‍ തട്ടിയതോടെ തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതാകാന്‍ സാധ്യത ഉണ്ട്. കടയുടെ പുറത്ത് ബള്‍ബ് ഉണ്ടായിരുന്നു. ഇതിനായി വലിച്ച വയറിലെ ചോര്‍ച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി എത്തിയെന്നും സംശയം ഉണ്ട്.

കടയുടമയുടെ പരാതിയില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ല. നിലവില്‍ ഒരു ഉദ്യോഗസ്ഥന്റെ മൊഴിയാണ്  രേഖപ്പെടുത്തിയത്. കോവൂര്‍ കെഎസ്ഇബി സെക്ഷനിലെ ബാക്കിയുള്ളവരുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും വിശദമായ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറുക.

Continue Reading

Trending