Connect with us

india

ജോഡോ യാത്ര: കശ്മീരില്‍ നേരിടുന്ന പ്രയാസങ്ങളും അതിശൈത്യത്തിലും ടീ ഷര്‍ട്ട് മാത്രം ധരിച്ച് നടക്കുന്ന രാഹുല്‍ ഗാന്ധിയും

കാലാവസ്ഥ പ്രതികൂലമായ കാരണത്താല്‍ ആദ്യമായാണ് യാത്രയുടെ ഒരു സെഷന്‍ മാറ്റിവെയ്ക്കുന്നത്.

Published

on

കെ.സി.വേണുഗോപാല്‍
(കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി)

ഇന്നലെ രാത്രി താമസിച്ചിരുന്ന ക്യാമ്പുകള്‍ ഇന്ന് വെള്ളവും ചെളിയും കൊണ്ടു നിറയപ്പെട്ടിരിക്കുന്നു. മുന്നോട്ടുപോകാനുള്ള പാതകള്‍ക്ക് മുകളിലേക്ക് രണ്ട് കിലോമീറ്ററോളം ഉയരത്തില്‍ നിന്ന് കൂറ്റന്‍ പാറക്കല്ലുകള്‍ വന്നുപതിക്കുന്ന കാഴ്ച. ചെങ്കുത്തായ മലനിരകള്‍ക്കിടയില്‍ക്കൂടി മുന്‍പില്‍ വളഞ്ഞുപുളഞ്ഞ് കിടക്കുന്ന വഴി കാണാന്‍ കഴിയാത്തത്ര കട്ടിയില്‍ കാഴ്ചകളെ മഞ്ഞ് തടയുന്നു. പലയിടങ്ങളിലും റോഡുകള്‍ പാതിയോളം തകര്‍ന്നുകിടക്കുന്നു. ചിലയിടങ്ങളില്‍ റോഡുകള്‍ ഇല്ലാതായ അവസ്ഥ. അതിനിടയില്‍ നിര്‍ത്താതെ പെയ്യുന്ന മഴയും വിറച്ചുനില്‍ക്കുന്ന അതിശൈത്യവും പിടിമുറുക്കുന്നു.

ഇങ്ങനെ തീര്‍ത്തും പ്രതികൂല സാഹചര്യങ്ങളിലാണ് യാത്രയുടെ അവസാന ദിവസങ്ങള്‍. ജമ്മുവില്‍ നിന്ന് കശ്മീരിലേക്ക് കയറിയ രണ്ടാം പാദത്തിലെ കാഴ്ചകളാണ്.

അതിശൈത്യം ഉണ്ടാകുന്ന സമയങ്ങളിലും മഴയുണ്ടാകുമ്പോഴും റോഡിലേക്ക് കല്ലുകള്‍ ഇടിഞ്ഞുവീഴുന്നത് ഇവിടെ സ്ഥിരം സംഭവമാണ്. ഇന്നലെ യാത്ര കടന്നുവന്ന ജമ്മുശ്രീനഗര്‍ പാതയിലുടനീളം പാറക്കഷ്ണങ്ങള്‍ കുത്തനെ അടര്‍ന്നുവീഴുന്ന അപകടകരമായ കാഴ്ചകള്‍ നേരില്‍ക്കണ്ടു. നേരത്തേ തടസ്സപ്പെട്ട റോഡ് ഗതാഗതം ഇന്ന് പുനസ്ഥാപിച്ചെങ്കിലും പക്ഷേ, വീണ്ടും ആ പാതകള്‍ പാറകള്‍ക്കിടയില്‍ മറഞ്ഞുപോയ അവസ്ഥയായിരിക്കുന്നു. ഈ കുറിപ്പ് എഴുതുന്ന സമയം വരും ദിവസങ്ങളില്‍ യാത്രയ്ക്ക് ഒരുക്കങ്ങള്‍ നടത്താന്‍ പോയ വാഹനങ്ങള്‍ ‘പന്തല്‍’ എന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നു. നിരനിരയായി അവിടെ വാഹനങ്ങള്‍ കിടക്കുന്ന കാഴ്ചയാണിപ്പോള്‍.

അപകടകരമായ ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ഇന്ന് ഉച്ചയ്ക്ക് ശേഷമുണ്ടായിരുന്ന യാത്രയുടെ സെഷന്‍ തത്കാലികമായി വെച്ചിരുന്നു. മറ്റന്നാള്‍, 27ന് യാത്ര പുനരാരംഭിക്കും. കാലാവസ്ഥ പ്രതികൂലമായ കാരണത്താല്‍ ആദ്യമായാണ് യാത്രയുടെ ഒരു സെഷന്‍ മാറ്റിവെയ്ക്കുന്നത്. എന്നാല്‍, നടന്നുപോകാന്‍ നേരിയ സാധ്യതയുള്ള ഇടങ്ങളില്‍ ആ സാധ്യത ഉപയോഗപ്പെടുത്തണമെന്നും ജനങ്ങളെ കാണണമെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ ഉറച്ച നിലപാടാണ് എവിടെയുമെന്ന പോലെ ഈ ഘട്ടത്തിലും മുന്നോട്ടുപോകാന്‍ യാത്രയ്ക്ക് ഊര്‍ജം നല്‍കുന്നത്.

Jammu does what rest of Bharat couldn't — Rahul Gandhi shuns t-shirt-only  look for 'raincoat'

ഒരു വശത്ത് സുരക്ഷാ കാരണങ്ങളും മറുവശം പ്രകൃതിയുടെ പരീക്ഷണങ്ങളും പ്രതിബന്ധങ്ങള്‍ തീര്‍ക്കുമ്പോഴും ചില കാഴ്ചകള്‍ മനം നിറയെ നോക്കിനില്‍ക്കേണ്ടി വന്നു. എല്ലാ വെല്ലുവിളികളും ഞങ്ങള്‍ക്കുമുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ അവസാന പാദം ആവേശത്തിലാഴ്ത്തുന്നത് കുറേ മനുഷ്യരാണ്. തകര്‍ത്തുപെയ്യുന്ന മഴയും അസഹനീയമായ ശൈത്യവും കീഴടക്കാത്ത മനസ്സുകളുമായി ഇന്നാട്ടിലെ ജനത ചെളിയൂറി കിടക്കുന്ന വഴികള്‍ക്കിരുവശവും യാത്രയ്ക്ക് അഭിവാദ്യങ്ങള്‍ നേരാനായി കൂട്ടംകൂടി നില്‍ക്കുന്ന കാഴ്ച യാത്രികരായ ഞങ്ങളെ ഈ തടസ്സങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകാന്‍ കരുത്ത് നല്‍കുന്നു.

കൊടുംചൂടും മഴയും തണുപ്പും അതിശൈത്യവും ശരീരത്തിനെ തളര്‍ത്തിത്തുടങ്ങിയെന്ന് തോന്നുന്ന നിമിഷങ്ങളില്‍ കരുത്തുപകരുന്ന ജനത ഒരൊറ്റ ഇന്ത്യയായി യാത്രയ്‌ക്കൊപ്പം ചേരുന്ന കാഴ്ച നല്‍കുന്ന കരുത്ത് ഏത് പ്രതിസന്ധികളെയും അതിജീവിക്കാന്‍ ശേഷിയുള്ളതാണ്. യാത്ര മുന്നോട്ടുതന്നെ പോവുകയാണ്, കശ്മീരിന്റെ സ്‌നേഹവായ്പുകള്‍ ഏറ്റുവാങ്ങി.

india

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായി; വെളിപ്പെടുത്തി സൈനിക മേധാവി അനില്‍ ചൗഹാന്‍

അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം.

Published

on

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടുവെന്ന് സേന മേധാവി പറഞ്ഞു. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം. എന്നാല്‍ ആറ് വിമാനങ്ങള്‍ തകര്‍ത്തുവെന്ന പാകിസ്താന്‍ പ്രചാരണം തെറ്റാണെന്നും അനില്‍ ചൗഹാന്‍ വ്യക്തമാക്കി.

ഓപറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടോ എന്ന ചോദ്യങ്ങല്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍, അതിന് കൃത്യമായ മറുപടി കേന്ദ്രസര്‍ക്കാരോ സേനയോ നല്‍കിയിരുന്നില്ല. അതിനിടെയാണ് സിംഗപ്പൂരില്‍വെച്ച് അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്.

” യുദ്ധവിമാനം വീണതിനെക്കുറിച്ചല്ല, എന്തുകൊണ്ട് തകര്‍ന്നുവെന്നതാണ് പ്രധാനം, തന്ത്രപരമായ തെറ്റുകള്‍ മനസ്സിലാക്കാനും അതിനുചിതമായ പരിഹാരം കണ്ട് തിരുത്താനും ഞങ്ങള്‍ക്ക് സാധിച്ചു”- അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് സേനക്കുണ്ടായ നഷ്ടത്തെക്കുറിച്ച് സംയുക്ത സൈനിക മേധാവി വെളിപ്പെടുത്തുന്നത്.

Continue Reading

india

അവസാന മലയാളി ഹജ്ജ് സംഘം മക്കയിലെത്തി; ഇന്ത്യൻ ഹാജിമാരുടെ യാത്ര ഇന്നത്തോടെ അവസാനിക്കും

ഇന്ന് പുലരിക്ക് കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസിൽ മലയാളി ഹാജിമാരെയും വഹിച്ച് ജിദ്ദയിൽ എത്തിയ വിമാനത്തിലെ ഹാജിമാർ മക്കയിലെത്തി.

Published

on

മെയ് 10 ന് ജിദ്ദ വിമാന താവളം വഴി വന്നിറങ്ങാൻ തുടങ്ങിയ ഇന്ത്യൻ ഹാജിമാരുടെ യാത്ര ഇന്ന് രാത്രി അഹമ്മദാബാദിൽ നിന്ന് മൂന്ന് വിമാനങ്ങളിലായി ജിദ്ദയിൽ എത്തുന്ന ഹാജിമാരോട് കൂടി പൂർത്തിയാവും. ഇന്ന് പുലരിക്ക് കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസിൽ മലയാളി ഹാജിമാരെയും വഹിച്ച് ജിദ്ദയിൽ എത്തിയ വിമാനത്തിലെ ഹാജിമാർ മക്കയിലെത്തി. ഇതോടെ മലയാളി ഹാജിമാർ പൂർണ്ണമായും മക്കയിലെത്തി.

ജിദ്ദ വിമാന താവളത്തിലെ ടർമിനൽ ഒന്നിൽ നൂറിലേറെ വരുന്ന കെ.എം.സി.സി വളണ്ടിയർമാരും മറ്റു മലയാളി സംഘടന നേതാക്കളും അർദ്ധരാത്രി പിന്നിട്ടിട്ടും ഹാജിമാരെ സ്വീകരിക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നു. മുന്തിയ ഇനം ഈത്തപഴവും ഔഷധ ചായയും നൽകി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വളണ്ടിയർമാർ ഉച്ചത്തിൽ ലബ്ബൈക്ക ചൊല്ലി കൈ വീശി ഹാജിമാരെ യാത്രയാക്കിയപ്പോൾ മെട്രോയിലേക്ക് പ്രവേശിക്കുന്ന ഹാജിമാർ തിരിഞ്ഞ് നിന്ന് സേവകർക്ക് പ്രത്യാഭിവാദ്യം നേരുന്നത് കാണാമായിരുന്നു.മരോഹരമായ രംഗത്തിന് സാക്ഷികളായ പോലീസ് ഉദ്യോഗസ്ഥരും അറബ് ജീവനക്കാരും ഹാജിമാരെയും സേവകരെയും അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു.

വിമാനതാവളത്തിലെ സേവന പ്രവർത്തനത്തിന് അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, വി.പി അബ്ദുറഹ്മാൻ,നൗഫൽ റഹേലി, മൂസ്സപട്ടത്ത് നേതൃത്വം നൽകി

Continue Reading

india

ഇസ്രാഈലിനും സര്‍വകലാശാലക്കുമെതിരെ ആഞ്ഞടിച്ച ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി; ആരാണ് മേഘ വെമുരി?

മേഘയൊട് പ്രതികാരം ചെയ്യുകയാണ് ഇപ്പോള്‍ എംഐടി അധികൃതര്‍. തുടര്‍ന്നുള്ള ബിരുദദാന ചടങ്ങില്‍ നിന്ന് മേഘയെ വിലക്കിയിരിക്കുകയാണ്.

Published

on

അമേരിക്കയിലെ പ്രശസ്തമായ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എം.ഐ.ടി)യില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ്, ന്യൂറോ സയന്‍സ്, ഭാഷാശാസ്ത്രം, ലിന്‍ഗ്വിസ്റ്റിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം നേടിയ ഇന്ത്യന്‍ വംശജയാണ് മേഘ വെമുരി.

ഇസ്രാഈല്‍ സൈന്യവുമായി പ്രതിരോധ വിഷയങ്ങളില്‍ അമേരിക്കയിലെ തന്നെ സാങ്കേതിക വിദ്യയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന എം.ഐ.ടി ഇപ്പോഴും ബന്ധം തുടരുന്നുവെന്നായിരുന്നു ബിരുദ പ്രഖ്യാപന പ്രസംഘത്തില്‍ മേഘയുടെ ആരോപണം

”ഭൂമിയില്‍ നിന്ന് ഫലസ്തീനെ തുടച്ചുനീക്കാന്‍ ശ്രമിക്കുകയാണ് ഇസ്രാഈല്‍. എം.ഐ.ടി അതിന്റെ ഭാഗമാകുന്നത് ലജ്ജാകരമാണ്’

എം.ഐ.ടിക്ക് കുപ്രസിദ്ധ ഇസ്രാഈല്‍ പ്രതിരോധ കമ്പനിയായ എല്‍ബിറ്റ് സിസ്റ്റവുമായി സഹകരണം അവസാനിപ്പിക്കേണ്ടി വന്നത് ഒരു വര്‍ഷം മുമ്പ് നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നാണെന്ന് മേഘ തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ആര്‍പ്പുവിളികളോടെയും കഫിയ പുതച്ചവര്‍ ഫ്രീ ഫലസ്തീന്‍ എന്ന് വിളിച്ചും പ്രസംഗത്തെ സ്വീകരിച്ചു.

എന്നാല്‍ മേഘയൊട് പ്രതികാരം ചെയ്യുകയാണ് ഇപ്പോള്‍ എംഐടി അധികൃതര്‍. തുടര്‍ന്നുള്ള ബിരുദദാന ചടങ്ങില്‍ നിന്ന് മേഘയെ വിലക്കിയിരിക്കുകയാണ്. സര്‍വകലാശാലയുടെ വേദി പ്രതിഷേധത്തിനുപയോഗിച്ചു എന്നതാണ് ആരോപിച്ച കുറ്റം.

ഇസ്രാഈല്‍ അനുകൂലികള്‍ക്ക് മാത്രം ഇനി മുതല്‍ വിസ അനുവദിക്കുകയുള്ളൂ എന്ന് പ്രഖ്യാപിച്ചും ഫലസ്തീന്‍ വംശഹത്യക്കെതിരെ ശബ്ദിക്കുന്നവരെ വേട്ടയാടിയും ജയിലിലടച്ചും സിയോണിസ്റ്റുകളോട് കൂറ് കാണിക്കുന്ന ട്രംപ് ഭരണകൂടത്തെ ഭയക്കാത്ത അമേരിക്കന്‍ പുതുതലമുറയുടെ പ്രതീകമാണ് മേഘ വെമുരി.

Continue Reading

Trending