Connect with us

kerala

മുറുക്കയഞ്ഞു പിരിശമേറി: പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ഗവര്‍ണര്‍

സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം നല്‍കിയ റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ പുകഴ്ത്തിയത്.

Published

on

തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സാമൂഹിക സുരക്ഷയില്‍ രാജ്യത്ത് മികച്ച നേട്ടം വരിച്ച സംസ്ഥാനമാണെന്നും വ്യവസായ വളര്‍ച്ചയില്‍ രാജ്യപുരോഗതിയില്‍ നിന്ന് കേരളം പ്രചോദനം ഉള്‍ക്കൊണ്ടെന്നും അദേഹം പറഞ്ഞു. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം നല്‍കിയ റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ പുകഴ്ത്തിയത്.

കേരള സ്റ്റാര്‍ട്ട് മിഷന്‍ മികച്ച നേട്ടം ഉണ്ടാക്കി. ആരോഗ്യമേഖലയില്‍ കേരളം വലിയ നേട്ടമാണ് കരസ്ഥമാക്കിയത്. ആര്‍ദ്രം മിഷന്‍ കേരളത്തിന്റെ ആരോഗ്യമേഖലയെ പുനഃക്രമീകരിച്ചു.കര്‍ഷകര്‍ക്ക് മികച്ച വരുമാനവും തൊഴില്‍ സാധ്യതയും ഉറപ്പാക്കിയെന്നും ഗവര്‍ണര്‍ തുടര്‍ന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രമുഖ പദ്ധതിയായ ലൈഫിനെയും ഗവര്‍ണര്‍ പുകഴ്ത്താന്‍ മറന്നില്ല. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന സ്വപ്‌നത്തിന് പദ്ധതി കരുത്ത് പകര്‍ന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.

കടുത്ത ഭരണ പ്രതിസന്ധിയായിരുന്നു നിയമസഭാ സമ്മേളനത്തിന് മുമ്പുവരെ ഇരുഭാഗത്ത് നിന്നും നേരിട്ടിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും നോട്ടീസ് അയക്കും

എട്ടു വര്‍ഷത്തിലധികമായി ഷൈനുമായി ബന്ധമുണ്ടെന്നും സിനിമാ മേഖലയില്‍ പലര്‍ക്കും ലഹരി വിതരണം ചെയ്‌തെന്നും തസ്ലീമ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്.

Published

on

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും നോട്ടീസ് അയക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക. പ്രതികള്‍ക്ക് താരങ്ങളെ അറിയാം എന്ന മൊഴിയുടെ അടിസ്ഥാനത്തിലും ഇവര്‍ താരങ്ങളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും എക്‌സൈസിനു ലഭിച്ചു. അതേസമയം കേസില്‍ മൂന്നു പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്ലീമ സുല്‍ത്താനെ അറിയാമെന്ന് ഷൈന്‍ ടോം ചാക്കോ കൊച്ചിയില്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. എട്ടു വര്‍ഷത്തിലധികമായി ഷൈനുമായി ബന്ധമുണ്ടെന്നും സിനിമാ മേഖലയില്‍ പലര്‍ക്കും ലഹരി വിതരണം ചെയ്‌തെന്നും തസ്ലീമ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമാതാരങ്ങളെ കൂടി ഉടന്‍ ചോദ്യം ചെയ്യാന്‍ എക്‌സൈസ് നീങ്ങുന്നത്.

അടുത്താഴ്ച നോട്ടീസ് നല്‍കി വിളിച്ചുവരുത്താനാണ് തീരുമാനം. സിനിമാ മേഖലയില്‍ ലഹരി എത്തിച്ചു നല്‍കിയതില്‍ പ്രധാനിയാണ് തസ്ലീമ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇക്കാര്യങ്ങളടക്കം താരങ്ങളില്‍ നിന്ന് ചോദിച്ചറിയും. ഒപ്പം തസ്ലീമയടക്കം കേസിലെ മൂന്ന് പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ ലഭിക്കും.

Continue Reading

kerala

കോതമംഗലത്തെ ഗ്യാലറി തകര്‍ന്നുണ്ടായ അപകടം; 40ലേറെ പേര്‍ക്ക് പരിക്ക്

രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്.

Published

on

കോതമംഗലത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുണ്ടായ അപകടത്തില്‍ 40ലേറെ പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്.

അടിവാട് മാലിക് ദിനാര്‍ ഗ്രൗണ്ടില്‍ അടിവാട് ഹീറോ യങ്‌സ് ക്ലബ് കഴിഞ്ഞ 15 ദിവസമായി നടത്തിവരുന്ന ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ച് പ്രത്യേകം തയാറാക്കിയ താത്ക്കാലിക ഗ്യാലറിയാണ് തകര്‍ന്നുവീണത്. ഫൈനല്‍ മത്സരമായത് കൊണ്ടുതന്നെ നാലായിരത്തോളം കാണികള്‍ ഗ്രൗണ്ടിലെത്തിയിരുന്നു.

സംഘാടകര്‍ക്കൊപ്പം പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ കോതമംഗലം, ആലുവ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മത്സരം കാണാനായി അധികം ആളുകള്‍ ഗ്യാലറിയില്‍ കയറിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

kerala

കോഴിക്കോട് പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് പിടിയില്‍

കുണ്ടുപറമ്പ് സ്വദേശി നിഖില്‍ എസ്. നായരാണ് എലത്തൂര്‍ പൊലീസിന്റെ പിടിയിലായത്

Published

on

കോഴിക്കോട് പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം നടത്തിയ യുവാവ് പിടിയില്‍. കുണ്ടുപറമ്പ് സ്വദേശി നിഖില്‍ എസ്. നായരാണ് എലത്തൂര്‍ പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് പുതിയങ്ങാടിയില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

പുതിയങ്ങാടി റിലയന്‍സ് പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ നിര്‍ത്തിയപ്പോള്‍ ബൈക്കിന്റെ പിന്നിലിരുന്ന യുവതിയോട് നിഖില്‍ ലൈംഗികചേഷ്ട കാണിച്ചു. ഇത് ചോദ്യം ചെയ്ത യുവാവിനെ ആയുധം വച്ച് നെറ്റിക്ക് അടിക്കുകയും മുഖത്ത് തലകൊണ്ട് കുത്തുകയും ആയിരുന്നു.

സംഭവത്തില്‍ യുവാവിന്റെയും യുവതിയുടേയും പരാതിയില്‍ ഇന്നലെ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കിടെ നിഖില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. പ്രതി മുമ്പും വിവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Trending