Connect with us

kerala

സുഹൃത്തുക്കളെ ,എഴുത്ത് മഹാ അപരാധമാണ്!കഴിയുന്നതും എഴുതാതിരിക്കുക.’നിന്നോടൊക്കെ ആരെഴുതാന്‍ പറഞ്ഞു ? ഞങ്ങളൊക്കെയില്ലേ എഴുതാന്‍ ?’ !

എഴുത്ത് മഹാ അപരാധമാണ് !
എഴുത്തിലാണിന്ന് ജാതി വ്യവസ്ഥ !

Published

on

പ്രമുഖ കഥാകൃത്ത് കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ് എഴുതുന്നു..

കേരളത്തിലെഎഴുത്തിന്റെ ലോകത്താണിപ്പോള്‍ ചാതുര്‍ വര്‍ണ്യം. എഴുത്തുകാരെ ബ്രാഹ്മണരും ക്ഷത്രിയരും ശൂദ്രരും മ്ലേച്ഛരുമായി തരം തിരിക്കുന്ന വമ്പന്‍ മാധ്യമങ്ങളും പ്രസാധക ശാലകളും അക്കാദമിക് നിരൂപക വേഷക്കാരുമാണ് ഈ ‘സാഹിത്യ ജാതി വ്യവസ്ഥയുടെ’ പിന്നില്‍. ചില എഴുത്തുകാരെ പൂണൂല്‍ ഇടീച്ച് ബ്രാഹ്മണരും ക്ഷത്രിയരും സവര്‍ണ്ണരുമാക്കി കൊണ്ടാടുന്നു. അവരുടെ സവര്‍ണ്ണപ്പട്ടികയില്‍ പെടാത്ത എഴുത്തുകാരെ( അവര്‍ വായനാലോകം അംഗീകരിക്കപ്പെട്ടവര്‍ ആയിരുന്നാല്‍ പോലും ) മ്ലേച്ഛന്മാരായി കല്പിച്ച് തീണ്ടാപ്പാട് അകലെ നിര്‍ത്തുന്നു.ഇനി ജാത്യാ പൂണൂലിട്ടവരും സവര്‍ണ്ണരുമായ എഴുത്തുകാരുടെയും നിരൂപക കേസരികളുടെയും കാര്യമെടുക്കാം.ഇവര്‍ കേന്ദ്ര , സംസ്ഥാന ‘അക്കാദമികളിലൂം സാഹിത്യ ജൂറികളിലും കയറിപ്പറ്റിയാല്‍ അവിടെയുമുണ്ട് ജാതി വിവേചനം.എത്ര ‘വിപ്ലവം’ പറയുന്നവരും പേരിന്റെ ഒടുവിലെ ദൃശ്യമോ അദൃശ്യമോ ആയ വാല്‍ നോക്കിയേ പിന്‍ഗാമികളെ ‘നോമിനേറ്റ്’ ചെയ്യൂ ! സാഹിത്യ പുരസ്‌കാര സമിതികളിലും ജൂറികളിലും കയറിപ്പറ്റി മൂന്നാം കിട കൃതികള്‍ക്ക് പോലും എഴുതിയവന്റെ കുലമഹിമ നോക്കി പുരോഗമന പ്രസ്ഥാനങ്ങളുടെ പുരസ്‌കാരങ്ങള്‍ പോലും ‘തരപ്പെടുത്തി കൊടുക്കും . ഇവര്‍ ഞെളിഞ്ഞു നില്‍ക്കുമ്പോഴാണ് നോക്കി നില്‍ക്കുന്ന നാം അമ്പരക്കുക, ഇവനൊക്കെ എന്ത് യോഗ്യതയെന്ന് !
എന്റെ ഉഷ്ണരാശിക്ക് മികച്ച നോവലിനുള്ള അവാര്‍ഡ് നല്‍കാനുള്ള ജൂറി തീരുമാനം 2019 ല്‍ കേരള സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ അവതരിപ്പിച്ചപ്പോള്‍ പൂണൂല്‍ ധാരിയായ ഒരു എഴുത്തുകാരന്‍ കലി തുള്ളിയതായി കേട്ടു.ജൂറി തീരുമാനം നടപ്പാക്കരുതെന്ന് പോലും അറുത്തുമുറിച്ച് വാദിച്ചു.(അതിനു മുന്‍പേ വയലാര്‍ അവാര്‍ഡ് നേടിയ കൃതി ആയിരുന്നിട്ടും.) മൂത്തതാവട്ടെ ഇളയതാവട്ടെ ,പൂണൂല്‍ ഒന്നു തന്നെ !

ഇപ്പോള്‍ സാഹിത്യോത്സവങ്ങളുടെ കാലമാണല്ലോ ! സാഹിത്യോത്സവങ്ങളിലുമുണ്ട് മ്ലേച്ഛന്മാരായ എഴുത്തുകാരുടെ അയിത്തപ്പട്ടിക! പൂണൂല്‍ ‘ഇടീച്ച’ എഴുത്തിലെ ബ്രാഹ്മണരുടെ മേല്‍ കോയ്മ ഇവിടെയും കാണാം . സാഹിത്യോത്സവങ്ങളില്‍ കാണുന്ന സ്ഥിരം ആണും പെണ്ണും ‘ഗ്ലാമര്‍ താരങ്ങളെ ‘ നോക്കുക ! സ്വയം പ്രഖ്യാപിത വിശ്വ സാഹിത്യകാരന്മാരും ‘കാരി’കളുമുണ്ട് ഇക്കൂട്ടത്തില്‍ .സാഹിത്യ ചോരന്മാരും ‘ചോരി’കളുമുണ്ട്.സാമൂഹ്യ മാധ്യമങ്ങളിലെ പൈങ്കിളി എഴുത്തുകാരുണ്ട്…ഇവരൊക്കെയാണ് ഇന്ന് മലയാളത്തിലെ മഹാ സാഹിത്യ ബ്രാഹ്മണര്‍ !

മലയാളത്തിലെ സാഹിത്യപ്രാധാന്യമുള്ളൊരു ആനുകാലികത്തില്‍ സമീപകാലംവരെ പത്രാധിപരായിരുന്ന ‘മാന്യന്‍ ‘ ( വാല്‍ മുറിച്ചു കളഞ്ഞ ശുദ്ധ ബ്രാഹ്മണന്‍ ) താനിരുന്ന കാലമത്രയും സവര്‍ണരായ എഴുത്തുകാരെ ‘പോഷിപ്പിക്കാനുള്ള’ ഇടമാക്കി മാറ്റിയിരുന്നു ആ ആനുകാലികത്തെ .മറ്റാരെയും ആ പരിസരത്തേ അടുപ്പിക്കില്ലായിരുന്നു .വല്ലപ്പോഴും പേരിനൊന്ന് കൊടുക്കും , അവര്‍ണ്ണരുടേതായി.ഇപ്പോഴാണ് ആ പ്രസിദ്ധീകരണത്തിന് ശാപമോക്ഷമായത് ! സുഹൃത്തുക്കളെ ,എഴുത്ത് മഹാ അപരാധമാണ്!കഴിയുന്നതും എഴുതാതിരിക്കുക.’നിന്നോടൊക്കെ ആരെഴുതാന്‍ പറഞ്ഞു ? ഞങ്ങളൊക്കെയില്ലേ എഴുതാന്‍ ?’ എന്ന ഭാവമാണ് ഒട്ടുമിക്ക സവര്‍ണ്ണ അക്കാദമിക്ക് നിരൂപകര്‍ക്കും പത്രാധിപന്‍മാര്‍ക്കും.
ഇവന്റെയൊക്കെ ഭാവം കണ്ടാല്‍ എഴുത്ത് ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കൊടും കുറ്റമാണെന്ന് തോന്നിപ്പോകും.

മ്ലേച്ഛ പട്ടികയില്‍ പെട്ട പ്രിയ എഴുത്തുകാരേ ,കഴിവതും നിങ്ങളുടെ രചനകള്‍ ഇടത്തരം /ചെറുകിട പ്രസിദ്ധീകരണങ്ങള്‍ക്ക് കൊടുക്കുക .പുസ്തകമാക്കുമ്പോഴും വമ്പന്മാരെ സമീപിക്കാതിരിക്കുക . നിവൃത്തിയുണ്ടെങ്കില്‍ സാഹിത്യോത്സവങ്ങളുടെ സമീപത്തൂടെ പോകാതിരിക്കുക.സാഹിത്യത്തിലെ പൂണൂലിട്ടവര്‍ നടത്തുന്ന വേദഘോഷം കേള്‍ക്കാതിരിക്കുക !പൂച്ചയ്ക്കെന്താണ് പൊന്നുരുക്കുന്നിടത്ത് കാര്യം ! ഈ ഭൂമിയില്‍ ഇഷ്ടം പോലെ സ്വപ്നം കണ്ട് നടക്കാനും കുത്തിക്കുറിക്കാനും ഇവന്റെയൊന്നും അംഗീകാരത്തിന്റെ ആവശ്യമില്ല ! വായിക്കാന്‍ ഒരാളെങ്കിലും അവശേഷിക്കുന്നത് വരെ എഴുതാനും !”

 

 

 

kerala

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു

Published

on

കൊല്ലം: യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. കിളികൊല്ലൂര്‍ തെങ്ങയ്യം റെയില്‍വേ ഗേറ്റിനു സമീപം വൈകിട്ടോടെയായിരുന്നു അപകടം. ഗാന്ധിധാം എക്‌സ്പ്രസ് തട്ടിയാണ് മരണം. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആര്‍പിഎഫ് അറിയിച്ചു.

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. സമീപവാസികൾ വിവരം അറിയച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് മൃതദേഹങ്ങൾ‌ മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ 20ന് തുടങ്ങും: ആദ്യ വിമാനം 21ന് പുലര്‍ച്ചെ

അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും

Published

on

മലപ്പുറം: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് ഈ മാസം 20ന് രാവിലെ പത്തിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമാകും. വൈകീട്ട് 4.30 നാണ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്. 21ന് പുലര്‍ച്ചെ 12.05ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ.എക്‌സ്.- 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ത്ഥാടകരാണ് ആദ്യ വിമാനത്തില്‍ ജിദ്ദയിലേക്ക് പുറപ്പെടുക. അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും.

മെയ് 26നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണയും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ പുറപ്പെടുന്നത് ഈ വര്‍ഷമാണ്. കരിപ്പൂരില്‍ നിന്ന് 10,430 ഉം കൊച്ചിയില്‍ നിന്ന് 4273 ഉം കണ്ണൂരില്‍ നിന്ന് 3135 ഉം തീര്‍ത്ഥാടകര്‍ യാത്രതിരിക്കും. ബംഗളൂരൂ, ചെന്നൈ, മുംബൈ എംബാര്‍ക്കേഷനുകളില്‍ നിന്നായി 45 തീര്‍ത്ഥാടകര്‍ സംസ്ഥാന ഹജ്ജ് ക്മിറ്റി മുഖേന യാത്ര തിരിക്കുന്നുണ്ട്.

കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസും മറ്റ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സൗദി എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് 166 പേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന 59 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂണ്‍ 9 വരെയുള്ള എല്ലാ സര്‍വീസുകളും ജിദ്ദയിലേക്കാണ്. വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കായി ആവശ്യമായ അധിക ഷെഡ്യൂകളും ക്രമീകരിക്കും. ജൂലൈ ഒന്നിന് മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുന്നത്.

ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ ഒരുക്കുന്നത്. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഹജ്ജ് ഹൗസിന്റെ മുറ്റത്ത് പന്തല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ ജോലി അവസാന ഘട്ടത്തിലാണ്. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കും. ഹാജിമാര്‍ നേരിട്ട് വിമാനത്താവളത്തിലെത്തി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കൗണ്ടറില്‍ ലഗേജ് കൈമാറിയ ശേഷമാണ് ഹജ്ജ് ക്യാമ്പിലേക്ക് എത്തേണ്ടത്.

Continue Reading

kerala

‘വടകരയില്‍ ‘കാഫിര്‍’ പ്രയോഗം നടത്തിയവരെ കണ്ടെത്തണം’: പി.കെ കുഞ്ഞാലിക്കുട്ടി

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

വടകരയില്‍ കാര്യങ്ങള്‍ വഷളാക്കിയത് കാഫിര്‍ പ്രയോഗമാണെന്നും പൊലീസിനും സര്‍ക്കാരിനും കുറ്റക്കാരെ കണ്ടെത്താന്‍ ബാധ്യത ഉണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ചെയ്തവരെ കണ്ടെത്തണം. നാട്ടില്‍ സമാധാനം വേണം. അതിനുള്ള ശ്രമങ്ങളില്‍ ലീഗ് സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വലിയ പ്രതിസന്ധിയുണ്ട്. ഇത്തവണ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുകയില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പഠിക്കുക എന്നത് കുട്ടികളുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് പോകും. നല്ല മാര്‍ക്കുള്ള കുട്ടികള്‍ക്കും പഠിക്കാന്‍ സീറ്റില്ല. ഗുരുതരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Trending