Connect with us

kerala

സുഹൃത്തുക്കളെ ,എഴുത്ത് മഹാ അപരാധമാണ്!കഴിയുന്നതും എഴുതാതിരിക്കുക.’നിന്നോടൊക്കെ ആരെഴുതാന്‍ പറഞ്ഞു ? ഞങ്ങളൊക്കെയില്ലേ എഴുതാന്‍ ?’ !

എഴുത്ത് മഹാ അപരാധമാണ് !
എഴുത്തിലാണിന്ന് ജാതി വ്യവസ്ഥ !

Published

on

പ്രമുഖ കഥാകൃത്ത് കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ് എഴുതുന്നു..

കേരളത്തിലെഎഴുത്തിന്റെ ലോകത്താണിപ്പോള്‍ ചാതുര്‍ വര്‍ണ്യം. എഴുത്തുകാരെ ബ്രാഹ്മണരും ക്ഷത്രിയരും ശൂദ്രരും മ്ലേച്ഛരുമായി തരം തിരിക്കുന്ന വമ്പന്‍ മാധ്യമങ്ങളും പ്രസാധക ശാലകളും അക്കാദമിക് നിരൂപക വേഷക്കാരുമാണ് ഈ ‘സാഹിത്യ ജാതി വ്യവസ്ഥയുടെ’ പിന്നില്‍. ചില എഴുത്തുകാരെ പൂണൂല്‍ ഇടീച്ച് ബ്രാഹ്മണരും ക്ഷത്രിയരും സവര്‍ണ്ണരുമാക്കി കൊണ്ടാടുന്നു. അവരുടെ സവര്‍ണ്ണപ്പട്ടികയില്‍ പെടാത്ത എഴുത്തുകാരെ( അവര്‍ വായനാലോകം അംഗീകരിക്കപ്പെട്ടവര്‍ ആയിരുന്നാല്‍ പോലും ) മ്ലേച്ഛന്മാരായി കല്പിച്ച് തീണ്ടാപ്പാട് അകലെ നിര്‍ത്തുന്നു.ഇനി ജാത്യാ പൂണൂലിട്ടവരും സവര്‍ണ്ണരുമായ എഴുത്തുകാരുടെയും നിരൂപക കേസരികളുടെയും കാര്യമെടുക്കാം.ഇവര്‍ കേന്ദ്ര , സംസ്ഥാന ‘അക്കാദമികളിലൂം സാഹിത്യ ജൂറികളിലും കയറിപ്പറ്റിയാല്‍ അവിടെയുമുണ്ട് ജാതി വിവേചനം.എത്ര ‘വിപ്ലവം’ പറയുന്നവരും പേരിന്റെ ഒടുവിലെ ദൃശ്യമോ അദൃശ്യമോ ആയ വാല്‍ നോക്കിയേ പിന്‍ഗാമികളെ ‘നോമിനേറ്റ്’ ചെയ്യൂ ! സാഹിത്യ പുരസ്‌കാര സമിതികളിലും ജൂറികളിലും കയറിപ്പറ്റി മൂന്നാം കിട കൃതികള്‍ക്ക് പോലും എഴുതിയവന്റെ കുലമഹിമ നോക്കി പുരോഗമന പ്രസ്ഥാനങ്ങളുടെ പുരസ്‌കാരങ്ങള്‍ പോലും ‘തരപ്പെടുത്തി കൊടുക്കും . ഇവര്‍ ഞെളിഞ്ഞു നില്‍ക്കുമ്പോഴാണ് നോക്കി നില്‍ക്കുന്ന നാം അമ്പരക്കുക, ഇവനൊക്കെ എന്ത് യോഗ്യതയെന്ന് !
എന്റെ ഉഷ്ണരാശിക്ക് മികച്ച നോവലിനുള്ള അവാര്‍ഡ് നല്‍കാനുള്ള ജൂറി തീരുമാനം 2019 ല്‍ കേരള സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ അവതരിപ്പിച്ചപ്പോള്‍ പൂണൂല്‍ ധാരിയായ ഒരു എഴുത്തുകാരന്‍ കലി തുള്ളിയതായി കേട്ടു.ജൂറി തീരുമാനം നടപ്പാക്കരുതെന്ന് പോലും അറുത്തുമുറിച്ച് വാദിച്ചു.(അതിനു മുന്‍പേ വയലാര്‍ അവാര്‍ഡ് നേടിയ കൃതി ആയിരുന്നിട്ടും.) മൂത്തതാവട്ടെ ഇളയതാവട്ടെ ,പൂണൂല്‍ ഒന്നു തന്നെ !

ഇപ്പോള്‍ സാഹിത്യോത്സവങ്ങളുടെ കാലമാണല്ലോ ! സാഹിത്യോത്സവങ്ങളിലുമുണ്ട് മ്ലേച്ഛന്മാരായ എഴുത്തുകാരുടെ അയിത്തപ്പട്ടിക! പൂണൂല്‍ ‘ഇടീച്ച’ എഴുത്തിലെ ബ്രാഹ്മണരുടെ മേല്‍ കോയ്മ ഇവിടെയും കാണാം . സാഹിത്യോത്സവങ്ങളില്‍ കാണുന്ന സ്ഥിരം ആണും പെണ്ണും ‘ഗ്ലാമര്‍ താരങ്ങളെ ‘ നോക്കുക ! സ്വയം പ്രഖ്യാപിത വിശ്വ സാഹിത്യകാരന്മാരും ‘കാരി’കളുമുണ്ട് ഇക്കൂട്ടത്തില്‍ .സാഹിത്യ ചോരന്മാരും ‘ചോരി’കളുമുണ്ട്.സാമൂഹ്യ മാധ്യമങ്ങളിലെ പൈങ്കിളി എഴുത്തുകാരുണ്ട്…ഇവരൊക്കെയാണ് ഇന്ന് മലയാളത്തിലെ മഹാ സാഹിത്യ ബ്രാഹ്മണര്‍ !

മലയാളത്തിലെ സാഹിത്യപ്രാധാന്യമുള്ളൊരു ആനുകാലികത്തില്‍ സമീപകാലംവരെ പത്രാധിപരായിരുന്ന ‘മാന്യന്‍ ‘ ( വാല്‍ മുറിച്ചു കളഞ്ഞ ശുദ്ധ ബ്രാഹ്മണന്‍ ) താനിരുന്ന കാലമത്രയും സവര്‍ണരായ എഴുത്തുകാരെ ‘പോഷിപ്പിക്കാനുള്ള’ ഇടമാക്കി മാറ്റിയിരുന്നു ആ ആനുകാലികത്തെ .മറ്റാരെയും ആ പരിസരത്തേ അടുപ്പിക്കില്ലായിരുന്നു .വല്ലപ്പോഴും പേരിനൊന്ന് കൊടുക്കും , അവര്‍ണ്ണരുടേതായി.ഇപ്പോഴാണ് ആ പ്രസിദ്ധീകരണത്തിന് ശാപമോക്ഷമായത് ! സുഹൃത്തുക്കളെ ,എഴുത്ത് മഹാ അപരാധമാണ്!കഴിയുന്നതും എഴുതാതിരിക്കുക.’നിന്നോടൊക്കെ ആരെഴുതാന്‍ പറഞ്ഞു ? ഞങ്ങളൊക്കെയില്ലേ എഴുതാന്‍ ?’ എന്ന ഭാവമാണ് ഒട്ടുമിക്ക സവര്‍ണ്ണ അക്കാദമിക്ക് നിരൂപകര്‍ക്കും പത്രാധിപന്‍മാര്‍ക്കും.
ഇവന്റെയൊക്കെ ഭാവം കണ്ടാല്‍ എഴുത്ത് ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കൊടും കുറ്റമാണെന്ന് തോന്നിപ്പോകും.

മ്ലേച്ഛ പട്ടികയില്‍ പെട്ട പ്രിയ എഴുത്തുകാരേ ,കഴിവതും നിങ്ങളുടെ രചനകള്‍ ഇടത്തരം /ചെറുകിട പ്രസിദ്ധീകരണങ്ങള്‍ക്ക് കൊടുക്കുക .പുസ്തകമാക്കുമ്പോഴും വമ്പന്മാരെ സമീപിക്കാതിരിക്കുക . നിവൃത്തിയുണ്ടെങ്കില്‍ സാഹിത്യോത്സവങ്ങളുടെ സമീപത്തൂടെ പോകാതിരിക്കുക.സാഹിത്യത്തിലെ പൂണൂലിട്ടവര്‍ നടത്തുന്ന വേദഘോഷം കേള്‍ക്കാതിരിക്കുക !പൂച്ചയ്ക്കെന്താണ് പൊന്നുരുക്കുന്നിടത്ത് കാര്യം ! ഈ ഭൂമിയില്‍ ഇഷ്ടം പോലെ സ്വപ്നം കണ്ട് നടക്കാനും കുത്തിക്കുറിക്കാനും ഇവന്റെയൊന്നും അംഗീകാരത്തിന്റെ ആവശ്യമില്ല ! വായിക്കാന്‍ ഒരാളെങ്കിലും അവശേഷിക്കുന്നത് വരെ എഴുതാനും !”

 

 

 

kerala

ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Published

on

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.

അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.

രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

 

Continue Reading

crime

മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.

കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.

Continue Reading

kerala

ഹജ്ജ് 2025: 33 വിമാനങ്ങളിലായി 5896 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും 33 വിമാനങ്ങളിലായി 5896 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി. കോഴിക്കോട് നിന്നും 20 സർവ്വീസുകളിലായി 1265 പുരുഷന്മാരും 2186 സ്ത്രീകളും അടക്കം 3451 പേരും കണ്ണൂരിൽ നിന്നും 11 വിമാനങ്ങളിലായി 490 പുരുഷന്മാർ, 1380 സ്ത്രീകൾ, കൊച്ചിയിൽ നിന്നും രണ്ട് വിമാനങ്ങളിലായി 292 പുരുഷന്മാരും 283 സ്ത്രീകളുമാണ് യാത്രയായത്. ഇതുവരെ പുറപ്പെട്ടവരിൽ 65 ശതമാനം പേരും വനിതാ തീർത്ഥാടകരാണ്.

കോഴിക്കോട് നിന്നും മെയ് പത്തിനും കണ്ണൂരിൽ നിന്നും മെയ് പതിനൊന്നിനുമാണ് സർവ്വീസ് ആരംഭിച്ചത്. കൊച്ചിയിൽ ഇന്ന് വെള്ളിയാഴ്ചയാണ് സർവ്വീസുകൾ ആരംഭിച്ചത്. കോഴിക്കോട് നിന്നും പതിനൊന്ന് സർവ്വീസുകളാണ് അവശേഷിക്കുന്നത്. മെയ് 22 ന് പുലർച്ചെയാണ് കോഴിക്കോട് നിന്നുള്ള അവസാന വിമാനം പുറപ്പെടുക. കണ്ണൂരിൽ മെയ് 29 നാണ് അവസാനം വിമാനം. സംസ്ഥാനത്ത് നിന്നും ഈ വർഷത്തെ അവസാന ഹജ്ജ് വിമാനം കൊച്ചിയിൽ നിന്നായിരിക്കും. മെയ് 30 നാണ് കൊച്ചിയിൽ നിന്നുള്ള സർവ്വീസുകൾ അസാനിക്കുക.
കരിപ്പൂരിൽ നിന്നും ഇന്ന് വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി 344 പേരാണ് പുറപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 1.5 നും വൈകുന്നേരം 4.30 നുമാണ് സർവ്വീസ്.

കണ്ണൂരിൽ നിന്നും നാളെ ശനിയാഴ്ച ഒരു വിമാനമാണുള്ളത്. 168 തീർത്ഥാടകരാണ് ഇതിൽ പുറപ്പെടുന്നത്. കൊച്ചിയിൽ നിന്നും ശനിയാഴ്ച പുറപ്പെടുന്ന വിമാനത്തിൽ വനിതാ തീർത്ഥാടകർ മാത്രമായിരിക്കും യാത്രയാവുക. പുരുഷ തുണയില്ലാത്ത വിഭാഗത്തിൽ പെട്ട തീർത്ഥാടകർക്ക് മാത്രമായി മൂന്ന് വിമാനങ്ങളാണ് കൊച്ചിയിൽ നിന്നും സർവ്വീസ് നടത്തുക. രണ്ടാമത്തെ വനിതാ വിമാനം മെയ് 18 നും മൂന്നാമത്തെ വിമാനം മെയ് 21 നുമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
അതേ സമയം ഇത്തവണ തീർത്ഥാടകരുടെ താമസ, ഗതാഗത അനുബന്ധ സൗകര്യങ്ങൾ വിമാനാടിസ്ഥാനത്തിൽ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഹജ്ജ് മിഷനു കീഴിൽ സഊദിയിലെ ഹജ്ജ് സേവന കരാർ ഏറ്റെടുത്ത കമ്പനിയുമായി ചേർന്നു നടത്തിയ ഈ ക്രമീകരണം ഹജ്ജ് വേളയിൽ തീർത്ഥാടകർക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ഇത് പ്രകാരം നിശ്ചയിക്കപ്പെട്ട വിമാനങ്ങളിൽ തന്നെ തീർത്ഥാടകരുടെ യാത്ര ഉറപ്പാക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. കരിപ്പൂരിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ യു.അബ്ദുൽ കരീം ഐ.പി.എസ് (റിട്ട), ഹജ്ജ് സെൽ ഓഫീസർ കെ.കെ മൊയ്തീൻ കുട്ടി ഐ.പി.എസ്, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, സ്വബാഹ് വേങ്ങര, യൂസുഫ് പടനിലം, ഹസൻ സഖാഫി തറയിട്ടാൽ, അഷ്റഫ് ബാഖവി കരിപ്പൂർ സംബന്ധിച്ചു.

Continue Reading

Trending