Connect with us

kerala

ഹെൽത്ത് കാർഡിന്റെ വിതരണം നിർത്തി വയ്ക്കുക : വ്യാപാരി വ്യവസായി ഏകോപന സമിതി

പരാതി നൽകാൻ വ്യാപാരി തയ്യാറായാൽ അവരുടെ കച്ചവട സ്ഥാപനം പൂട്ടിക്കുന്നതിന് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കൂട്ടായ ശ്രമമുണ്ടാകുമെന്ന ഭയമാണ് ഇത്തരം പീഡനങ്ങൾക്ക് വ്യാപാരികൾ അടിമപ്പെടേണ്ടി വരുന്നതെന്നും, ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Published

on

അഴിമതിയുടെ കറ പുരളുന്ന ഹെൽത്ത് കാർഡിന്റെ വിതരണം നിർത്തി വയ്ക്കുക : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

അഴിമതിയുടെ കറ പുരളുന്ന ഹെൽത്ത് കാർഡിന്റെ വിതരണം അടിയന്തിരമായി നിർത്തി വയ്ക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന രക്ഷാധികാരികളായ  കെ. ഹസൻകോയ,  കമലാലയം സുകു, സംസ്ഥാന പ്രസിഡന്റ്എസ്. എസ്. മനോജ്, സംസ്ഥാന ജനറൽ സെക്രട്ടറി എം. നസീർ, സംസ്ഥാന ട്രഷറർ  കെ. എം. നാസറുദ്ദീൻ, കരമന മാധവൻ കുട്ടി, ആര്യശാല വി. എൽ. സുരേഷ് എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു. വ്യാപാര-വ്യവസായ മേഖലകളിൾ സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ബന്ധപ്പെട്ട വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരെങ്കിലും തങ്ങൾക്ക് കൈകൂലി വാങ്ങാനുള്ള മാർഗമാക്കി മാറ്റുകയാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഹെൽത്ത് കാർഡ് അഴിമതി. ഹെൽത്ത് കാർഡ് എടുക്കുവാൻ ആവശ്യമായ സമയം നൽകാത്തതും അഴിമതിക്ക് വഴി തുറന്നു കൊടുത്തു. ഹെൽത്ത് കാർഡ് വിതരണം അഴിമതി രഹിതമാക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കുകയും, ആയതിനുള്ള സാവകാശം നൽകുകയും വേണം.

വ്യാപാര മേഖലയുമായി നേരിട്ട് ഇടപെടേണ്ട വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പെരുമാറ്റ ചട്ടം കൊണ്ടു വരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. യാതൊരു വേതനവും പറ്റാതെ സർക്കാരിന് നികുതി പിരിച്ചു കൊടുക്കുന്ന വ്യാപാരികൾ സർക്കാരിനോട് ആത്മാർത്ഥമായി സഹകരിക്കുമ്പോളും, സർക്കാർ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ സർക്കാരിനെ വഞ്ചിക്കുകയാണെന്നും അവർ പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥരിൽ നിന്നും നീതി പൂർവ്വമായ നടപടി ഉണ്ടാകില്ല. ഇവർ എന്തു ചെയ്യണമെങ്കിലും കൈകൂലി കൊടുക്കേണ്ടി വരും. പരാതി നൽകാൻ വ്യാപാരി തയ്യാറായാൽ അവരുടെ കച്ചവട സ്ഥാപനം പൂട്ടിക്കുന്നതിന് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കൂട്ടായ ശ്രമമുണ്ടാകുമെന്ന ഭയമാണ് ഇത്തരം പീഡനങ്ങൾക്ക് വ്യാപാരികൾ അടിമപ്പെടേണ്ടി വരുന്നതെന്നും, ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending