Connect with us

kerala

ഹെൽത്ത് കാർഡിന്റെ വിതരണം നിർത്തി വയ്ക്കുക : വ്യാപാരി വ്യവസായി ഏകോപന സമിതി

പരാതി നൽകാൻ വ്യാപാരി തയ്യാറായാൽ അവരുടെ കച്ചവട സ്ഥാപനം പൂട്ടിക്കുന്നതിന് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കൂട്ടായ ശ്രമമുണ്ടാകുമെന്ന ഭയമാണ് ഇത്തരം പീഡനങ്ങൾക്ക് വ്യാപാരികൾ അടിമപ്പെടേണ്ടി വരുന്നതെന്നും, ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Published

on

അഴിമതിയുടെ കറ പുരളുന്ന ഹെൽത്ത് കാർഡിന്റെ വിതരണം നിർത്തി വയ്ക്കുക : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

അഴിമതിയുടെ കറ പുരളുന്ന ഹെൽത്ത് കാർഡിന്റെ വിതരണം അടിയന്തിരമായി നിർത്തി വയ്ക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന രക്ഷാധികാരികളായ  കെ. ഹസൻകോയ,  കമലാലയം സുകു, സംസ്ഥാന പ്രസിഡന്റ്എസ്. എസ്. മനോജ്, സംസ്ഥാന ജനറൽ സെക്രട്ടറി എം. നസീർ, സംസ്ഥാന ട്രഷറർ  കെ. എം. നാസറുദ്ദീൻ, കരമന മാധവൻ കുട്ടി, ആര്യശാല വി. എൽ. സുരേഷ് എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു. വ്യാപാര-വ്യവസായ മേഖലകളിൾ സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ബന്ധപ്പെട്ട വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരെങ്കിലും തങ്ങൾക്ക് കൈകൂലി വാങ്ങാനുള്ള മാർഗമാക്കി മാറ്റുകയാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഹെൽത്ത് കാർഡ് അഴിമതി. ഹെൽത്ത് കാർഡ് എടുക്കുവാൻ ആവശ്യമായ സമയം നൽകാത്തതും അഴിമതിക്ക് വഴി തുറന്നു കൊടുത്തു. ഹെൽത്ത് കാർഡ് വിതരണം അഴിമതി രഹിതമാക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കുകയും, ആയതിനുള്ള സാവകാശം നൽകുകയും വേണം.

വ്യാപാര മേഖലയുമായി നേരിട്ട് ഇടപെടേണ്ട വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പെരുമാറ്റ ചട്ടം കൊണ്ടു വരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. യാതൊരു വേതനവും പറ്റാതെ സർക്കാരിന് നികുതി പിരിച്ചു കൊടുക്കുന്ന വ്യാപാരികൾ സർക്കാരിനോട് ആത്മാർത്ഥമായി സഹകരിക്കുമ്പോളും, സർക്കാർ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ സർക്കാരിനെ വഞ്ചിക്കുകയാണെന്നും അവർ പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥരിൽ നിന്നും നീതി പൂർവ്വമായ നടപടി ഉണ്ടാകില്ല. ഇവർ എന്തു ചെയ്യണമെങ്കിലും കൈകൂലി കൊടുക്കേണ്ടി വരും. പരാതി നൽകാൻ വ്യാപാരി തയ്യാറായാൽ അവരുടെ കച്ചവട സ്ഥാപനം പൂട്ടിക്കുന്നതിന് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കൂട്ടായ ശ്രമമുണ്ടാകുമെന്ന ഭയമാണ് ഇത്തരം പീഡനങ്ങൾക്ക് വ്യാപാരികൾ അടിമപ്പെടേണ്ടി വരുന്നതെന്നും, ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending