kerala
പഠിക്കാനും തൊഴിലിനും ഇനിയും പോകും- article
മാനവസംസ്കാരം പൊട്ടിവിടര്‍ന്നു വളര്‍ന്നു പൂത്തുലഞ്ഞത് അവസാനമില്ലാത്ത മനുഷ്യ സഞ്ചാരങ്ങളുടെ അനന്തരഫലമാണ്. പരസ്പരം കലരാതെ ഒന്നും ഭൂമിയില്‍ കാണപ്പെടുകയില്ല. ഒറ്റപ്പെട്ടും കലര്‍ന്നും കൂടിച്ചേര്‍ന്നും സ്വയം നവീകരിച്ചും ഭൂഗോളത്തിലെ ആവാസ വ്യവസ്ഥ ഇവിടെ എത്തിച്ചേര്‍ന്നു.
കാലം,കാലികം-
\കെ.എന്‍.എ ഖാദര്‍
വിദ്യാര്‍ത്ഥികള്‍ പഠിക്കാനും യുവതീ യുവാക്കള്‍ തൊഴിലിനു വേണ്ടിയും ഇന്ത്യയില്‍നിന്ന് വിദേശങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നു. അതില്‍ ഒരു ഭാഗം തിരിച്ചു നാട്ടില്‍ വന്നു താമസിച്ചേക്കാം. മറ്റു ചിലര്‍ അവിടങ്ങളില്‍തന്നെ ജീവിക്കും. വേറെ ചിലര്‍ നാട്ടില്‍ ബാക്കിയുള്ള ഉറ്റ ബന്ധുക്കളെയും പിന്നീട് അവിടങ്ങളിലേക്ക് കൊണ്ടുപോവും. ഇക്കൂട്ടത്തില്‍ ചിലര്‍ പൗരത്വം ഉപേക്ഷിച്ച് അന്യനാടുകളിലെ പൗരത്വവും സ്വീകരിക്കാറുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും ഇങ്ങിനെ വിദേശത്തു പോകുന്നവര്‍ ധാരാളമുണ്ട്. കേരളത്തില്‍നിന്ന് പോവുന്നവരുടെ സംഖ്യ ലക്ഷങ്ങളാണ്. ഇതിനെ തടയാമെന്ന് കേരള സര്‍ക്കാര്‍ വ്യാമോഹിക്കുന്നു. എന്തുകൊണ്ട് ഈ പ്രവാസമെന്ന് അറിയാവുന്ന ആരും നമ്മുടെ മന്ത്രിസഭയില്‍ ഇല്ലെ? ഈ പ്രശ്നം മറ്റു രാജ്യങ്ങളിലും ഏറെക്കുറെ കാണപ്പെടുന്നു. എല്ലാ രാജ്യക്കാരും എന്നും അവര്‍ ജനിച്ചിടത്തുതന്നെ താമസിച്ചതായി മനുഷ്യചരിത്രത്തില്‍ കാണുകയില്ല. ഇതുതടയാനും സാധ്യമല്ല. പോകുന്നതിനു തക്കതായ കാരണങ്ങള്‍ ഉണ്ട്. പോവേണ്ട സ്ഥലം തിരഞ്ഞെടുക്കുന്നതും യുക്തമായ കാരണങ്ങള്‍ കൊണ്ടുതന്നെയാണ്. മനുഷ്യ വംശം തന്നെ ഇപ്രകാരം ലോകത്ത് പരന്നത് ഈ ജീവിതയാത്രയിലൂടെയാണ്. അറിയപ്പെടുന്ന പലരും ജനിച്ചനാട്ടിലല്ല ജീവിച്ചതും മരിച്ചതും.
ഇന്ത്യയില്‍നിന്ന് പഠിക്കാന്‍ ഗാന്ധിജി പോയി. മാര്‍ക്സും ലെനിനും അനവധി കമ്യൂണിസ്റ്റ് നേതാക്കളും പ്രവാസികളായിരുന്നു. വിദേശത്തു പഠിച്ചവര്‍ പലരും രാഷ്ട്രീയത്തിലും ഭരണത്തിലും ഉന്നതപദവികളില്‍ ഇരുന്നിട്ടുണ്ട്. ഇപ്പോഴും അതു തുടരുന്നു. ഋഷി സുനകിനു ഒരു ചെറിയ ഇന്ത്യന്‍ ബന്ധം ഉണ്ടെന്നറിഞ്ഞ് ഇവിടെ ആരെല്ലാം തുള്ളിച്ചാടിയിരുന്നു. രാജാക്കന്മാരും ഭരണാധികാരികളും സാഹിത്യ സംസ്കാരിക നായകന്മാരും ശാസ്ത്രജ്ഞന്മാരും പ്രവാചകന്മാരും മതമേലധ്യക്ഷന്മാരും രാഷ്ട്രീയ നേതാക്കന്മാരും അടിമകളും തൊഴിലാളികളും എന്നു വേണ്ട മനുഷ്യ വംശത്തിലും ജീവിവംശത്തിലും വൃക്ഷലതാദികളിലുംപെട്ട സകല ഇനങ്ങളും സഞ്ചരിച്ചിട്ടുണ്ട്. സഞ്ചരിക്കുന്നുണ്ട്. ഇനിയും സഞ്ചരിക്കുകയും ചെയ്യും. ആ യാത്രകളാണ് ശരിയായ വിദ്യാഭ്യാസം, അത് പുസ്തക താളുകള്‍ക്കകത്തല്ല പുറത്താണ്. മാനവസംസ്കാരം പൊട്ടിവിടര്‍ന്നു വളര്‍ന്നു പൂത്തുലഞ്ഞത് അവസാനമില്ലാത്ത മനുഷ്യ സഞ്ചാരങ്ങളുടെ അനന്തരഫലമാണ്. പരസ്പരം കലരാതെ ഒന്നും ഭൂമിയില്‍ കാണപ്പെടുകയില്ല. ഒറ്റപ്പെട്ടും കലര്‍ന്നും കൂടിച്ചേര്‍ന്നും സ്വയം നവീകരിച്ചും ഭൂഗോളത്തിലെ ആവാസ വ്യവസ്ഥ ഇവിടെ എത്തിച്ചേര്‍ന്നു.
കേരളത്തില്‍നിന്നും ഇനിയും മലയാളികള്‍ പഠനത്തിനും തൊഴിലിനും ബിസ്സിനസ്സു നടത്താനും കച്ചവടത്തിനുമായി കേരളം വിടാന്‍ കാത്തുനില്‍ക്കുകയാണ്. സാധ്യമായ എല്ലാ രാഷ്ട്രങ്ങളിലേക്കും ഭൂപ്രദേശങ്ങളിലേക്കും പൊയ്കൊണ്ടിരിക്കും. ഈ നാട് എല്ലാ അര്‍ത്ഥത്തിലും പഠിക്കാനും കച്ചവടം ചെയ്യാനും വ്യവസായത്തിനും ജോലിക്കും ഒക്കെ അത്ര അനുയോജ്യമല്ലെന്ന് വിവരമുള്ള കേരളീയര്‍ മനസ്സിലാക്കികഴിഞ്ഞു. ആദ്യമൊക്കെ കേരളം വിട്ടു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കാണ് പോയിരുന്നത്. ഇപ്പോഴും അതുണ്ടെങ്കിലും ലോകത്തിലെ അനേക രാഷ്ട്രങ്ങള്‍ അവരുടെ കവാടങ്ങള്‍ പരിശ്രമശാലികളും ബുദ്ധിമാന്മാരും സത്യസന്ധന്മാരുമായ മനുഷ്യര്‍ക്കായി വാതിലുകള്‍ തുറന്നുകാത്തിരിക്കുകയാണ്. അത്കൊണ്ട് ജനം ഇനിയും പോകും. അതുതടയാന്‍ ശിവന്‍കുട്ടിക്കും ബിന്ദുവിനും മന്ത്രിമാര്‍ക്കും കഴിയില്ല. രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമൊക്കെ തഞ്ചംകിട്ടിയാല്‍ കേരളം വിടാന്‍ കാത്തുനില്‍ക്കുന്നവരാണ്. ചികിത്സക്കും പഠിക്കാനുമൊക്കെ അവര്‍ പോകാറുണ്ട്. ശിവന്‍കുട്ടിയെ ആദ്യം ഫിന്‍ലാന്‍ഡിലയച്ച് അദ്ദേഹം തിരിച്ചു വന്നശേഷം അതില്‍നിന്നു പഠിക്കാന്‍ മിടുക്കുള്ളവരും മിടുക്കികളുമായ കേരളത്തിലെ കുട്ടികള്‍ക്കു മനസ്സില്ല എന്നറിഞ്ഞാല്‍ മതി. കാത്തിരിക്കാന്‍ സമയവും ഇല്ല. ഇത്രയേറെ അഴിമതിയും മെല്ലെപ്പോക്കും ഉത്തരവാദിത്തരാഹിത്വവും കാണപ്പെടുന്ന ഒരു സംസ്ഥാനത്ത്നിന്ന് ആളുകള്‍ പോകാന്‍ വൈകുന്നതിന്റെ കാരണമാണ് അന്വേഷിക്കേണ്ടത്. അനാവശ്യ സമരങ്ങളും പഠനവും ഗവേഷണവുമല്ലാത്ത സകലതും കാട്ടികൂട്ടുന്ന സര്‍വകലാശാലകളും നാട്ടുകാര്‍ക്കു മടുത്തു കാണണം.
ഇവിടെ നിഷേധത്തിന്റെ നാടാണ്. മര്യാദക്കൊരു കച്ചവടമോ വ്യവസായമോ തൊഴിലോ പഠനമോ സാധ്യമല്ല. വാചകമടികളും അധരസേവയും കൊണ്ട് കാര്യമില്ല. സത്യം എല്ലാവര്ക്കും അറിയാം. തമ്മില്‍ തമ്മില്‍ പറഞ്ഞു തലകുലുക്കാറുണ്ട്. പിന്നെ കൊടിയും പാര്‍ട്ടിയും തലയില്‍ കേറിയ സാധുക്കള്‍ ഇവിടെ നിന്നു പിഴക്കുകയാണ്. അവരവരുടെ മക്കളാരും കേരളത്തില്‍ പഠിക്കരുതെന്നും ജോലിയെടുക്കരുതെന്നും എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും കൊതിയാണ്. അതാണിവടെ നടന്നുവരുന്നത്. അതു നിര്‍ത്താന്‍ മെനക്കെട്ട് ഇളിഭ്യരാവരുത്. ഇന്ന് മനുഷ്യര്‍ക്കു വിവരമുണ്ട്. മലയാളികള്‍ നിസ്സാരകാരല്ല. സ്വന്തം വഴിതേടാന്‍ അവര്‍ക്കറിയാം. സര്‍ക്കാര്‍ വഴിമുടക്കരുത് എന്നവര്‍ കരുതുന്നു. പഠനത്തിനും ജോലിക്കും ലോകത്തിലെ ഏതെല്ലാം രാജ്യങ്ങളില്‍ എന്തെല്ലാം സൗകര്യങ്ങളുണ്ടെന്ന് മുഴുവന്‍ കേരളീയ കുടുംബങ്ങളെയും ഈ സര്‍ക്കാര്‍ അറിയിക്കണം. താല്പര്യമുള്ളവര്ക്ക് പോകാന്‍ വേണ്ട പിന്തുണയും സഹായവും തക്കസമയത്ത് നല്‍കണം. കേരളക്കാര് ലോകത്താകെ പറന്നു പഠിക്കട്ടെ. തൊഴില്‍ ചെയ്തു വളരട്ടെ. കൂടുതല്‍ സംസ്കാര സമ്പന്നരാവട്ടെ നമ്മുടെ കുട്ടികളെല്ലാം ലോകത്തിലെ എല്ലാ പ്രദേശങ്ങളെയും ജനവിഭാഗങ്ങളെയും കാണട്ടെ. അങ്ങിനെ അവരില്‍നിന്ന് ഒരു പുതിയ ജനത ഉയര്‍ന്നു വരട്ടെ. ഈ സര്‍ക്കാരും മന്ത്രിമാരുമൊക്കെ ഒന്നു മിണ്ടാതിരുന്നാല്‍ മതി. നിങ്ങളുടെ യാതൊരു വിധ സുഖസൗകര്യങ്ങള്‍ക്കും നേര്‍വഴിക്ക് ചിന്തിക്കുന്ന ഒരു മലയാളിയും എതിരല്ലല്ലോ. അവര്‍ക്കു നിങ്ങളെ എതിര്‍ക്കാന്‍ സമയമില്ല. അവര്‍ക്കവരുടെ ജീവിതം അതിനേക്കാള്‍ പ്രാധാനമാണല്ലോ. നിങ്ങളാരും നിലപാടുകളില്‍നിന്ന് മാറില്ലായെന്നും പഠിച്ചതൊന്നും മറക്കില്ലായെന്നും പുതുതായൊന്നും പഠിക്കില്ലാ എന്നും പൊതുജനം മനസ്സിലാക്കികഴിഞ്ഞു. പ്ലീസ് ദയവായി ബുദ്ധിമുട്ടിക്കരുത്.
kerala
‘എസ്ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന് വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര് മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
kerala
തിരുവല്ലയിൽ 14കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
കൊറ്റൂരിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് പിടിയിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടിയും ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ്.
പത്തനംതിട്ട: തിരുവല്ലയിൽ 14കാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊറ്റൂരിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് പിടിയിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടിയും ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ്.
ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കൾ ജോലിക്കു പോയതിനാൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. അവസരം മുതലെടുത്ത പ്രതികൾ വീടിനുള്ളിലേക്ക് കയറി, പെൺകുട്ടിയുടെ വായ പൊത്തിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.
പെൺകുട്ടി കരഞ്ഞ് ബഹളം വെച്ചതിനെ തുടർന്ന് സമീപവാസികൾ സ്ഥലത്തെത്തി. പ്രതികൾ ഒളിച്ചോടാൻ ശ്രമിച്ചെങ്കിലും ഒരാളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാമനെയും പിന്നീട് പൊലീസ് പിടികൂടി.
പ്രതികളുടെ വ്യക്തിവിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
kerala
പാലത്തായി പോക്സോ കേസ്: പരാതിയില്‍ നടപടി എടുത്തില്ല; കെ.കെ ശൈലജക്ക് കോടതി വിമര്‍ശനം
ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു
കണ്ണൂര്‍: പാലത്തായി പോക്സോ കേസ് വിധിയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമര്‍ശനം. ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. കൗണ്‍സലര്‍മാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നല്കിയ പരാതിയില്‍ കെ.കെ ശൈലജ നടപടിയെടുത്തില്ല.
അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗണ്‍സലര്‍മാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കൗണ്‍സലര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് കോടതി. കൗണ്‍സലിങ്ങിന്റെ പേരില്‍ കൗണ്‍സലര്‍മാര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ ജോലിയില്‍ തുടരാന്‍ അര്‍ഹരല്ലെന്നും കോടതി പറഞ്ഞു.
പാലത്തായി പോക്സോ കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി പ്രതി കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷവിധിച്ചത്. ഈ വിധിന്യായത്തിലാണ് മുന്‍ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യത്തെ രണ്ട് മാസം കൗണ്‍സലര്‍മാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവമാണ് കുട്ടിക്കുണ്ടായത്.
ഈ സാഹചര്യത്തിലാണ് അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നല്‍കുന്നത്. കൗണ്‍സലര്‍മാരുടെ അടുത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ശൈലജ ഒരു നടപടിയും സ്വീകരിക്കാത്തതാണ് കോടതിയുടെ വിധിന്യായത്തില്‍ എടുത്ത് പറയുന്നത്.
-
india16 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News18 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
