Connect with us

kerala

മുസ്ലിം ലീഗ് ദേശീയ സമ്മേളനം: സംസ്ഥാന തല രജിസ്‌ട്രേഷന്‍ സയ്യിദ് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു

ഓണ്‍ലൈന്‍ ആപ്പ് മുഖേനയായിരുന്നു ഉദ്ഘാടനം

Published

on

മലപ്പുറം: മാര്‍ച്ച് 9 ,10 തിയതികളില്‍ ചെന്നൈയില്‍ നടക്കുന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുക്കുന്ന പ്രതിനിധികളുടെ സംസ്ഥാന തല രജിസ്‌ട്രേഷന്‍ ഉത്ഘാടനം പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പ്രതിനിധി രജിസ്‌ട്രേഷനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഓണ്‍ലൈന്‍ ആപ്പ് മുഖേന പ്രതിനിധിയായി രജിസ്ട്രര്‍ ചെയ്തു കൊണ്ടാണ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

‘ഉത്തരവാദിത്വരാഷ്ട്രീയത്തിന്റെ എഴര പതിറ്റാണ്ടുകള്‍ ‘ എന്ന പ്രമേയം ഉയര്‍ത്തി നടക്കുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുക. മാര്‍ച്ച് 9 ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം വര്‍ത്തമാന കാല ഇന്ത്യയുടെ രഷ്ട്രീയത്തെ ആഴത്തില്‍ വിശകലനം ചെയ്യുന്ന വിവിധ സെഷനുകള്‍ കൊണ്ട് സമ്പന്നമായിരിക്കും.

മുസ്ലിം ലീഗ് ദേശീയ നേതാക്കളെ കൂടാതെ രാജ്യത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും സാംസ്‌കാരിക നായകരും വിവിധ സെഷനുകളില്‍ പ്രതിനിധികളോട് സംവദിക്കും. തുടര്‍ന്ന് മാര്‍ച്ച് 10 ന് രാവിലെ പാര്‍ട്ടി പിറവി കൊണ്ട ചരിത്രപ്രസിദ്ധമായ രാജാജി ഹാളില്‍ ദേശീയ കൗണ്‍സില്‍ മീറ്റില്‍ ദേശീയ രാഷ്ട്രീയ പ്രമേയങ്ങള്‍ക്ക് രൂപം നല്‍കും. തുടര്‍ന്ന് വൈകിട്ട് നാലുമണിമുതല്‍ ഖാഇദെ മില്ലത്ത് നഗറില്‍ (കൊട്ടിവക്കം വൈ എം സി എ ഗ്രൗണ്ടില്‍) നടക്കുന്ന മഹാറാലിയില്‍ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കും. തമിള്‍ നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

മുസ്ലിം ലീഗ് ദേശീയ പ്രതിനിധി സമ്മേളനം
കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍

മുസ്ലിം ലീഗിന്റെ നിലവിലുള്ള സംസ്ഥാന ഭാരവാഹികള്‍,പ്രവര്‍ത്തക സമിതി അംഗങ്ങള്‍, യൂത്ത് ലീഗ്, എം എസ് എഫ് ,എ സ് റ്റി യു, വനിതാ ലീഗ്, കര്‍ഷക സംഘം ,ലോയേഴ്‌സ് ഫോറം, എ ഐ കെ എം സി സി ദേശീയ ഭാരവാഹികള്‍, യൂത്ത് ലീഗ്, എസ് റ്റി യു, വനിതാ ലീഗ്, ദളിത് ലീഗ് കേരള സംസ്ഥാന ഭാരവാഹികള്‍, യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്യേണ്ടത്.ഇവരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവശ്യമായ പാസ്വേഡ് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി മുഖേന ലഭ്യമാകും. ഫെബ്രുവരി 20 നുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.

പാണക്കാട് ഹാദിയ സെന്ററില്‍ നടന്ന റജിസ്‌ട്രേഷന്‍ ഉദ്ഘാടന ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ ജന:സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി സമ്മേളന പരിപാടികള്‍ വിശദീകരിച്ചു.ദേശീയ അസി: സെക്രട്ടറി സി കെ സുബൈര്‍ സ്വാഗതം പറഞ്ഞു . സംസ്ഥാന ജന:സെക്രട്ടറി ഇന്‍ ചാര്‍ജ് അഡ്വ: പി എം എ സലാം, മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ,യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം എല്‍ എ മാരായ കെ പി എ മജീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, പി ഉബൈദുല്ല, കുറുക്കോളി മൊയ്തീന്‍,സംസ്ഥാന വൈസ് പ്രസിഡണ്ട് എം സി മായിന്‍ഹാജി, സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി, യൂത്ത് ലീഗ് ദേശീയ ജന:സെക്രട്ടറി അഡ്വ: വി കെ ഫൈസല്‍ ബാബു, ഓര്‍ഗനൈസിംഗ് സെക്രട്ടറി റ്റി പി അഷ്‌റഫലി, വൈസ് പ്രസിഡണ്ട് ഷിബു മീരാന്‍, സെക്രട്ടറി സാജിദ് നടുവന്നൂര്‍, എം എസ് എഫ് ദേശീയ പ്രസിഡണ്ട് പി വി അഹമ്മദ് സാജു, യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി കെ ഷാക്കിര്‍ എന്നിവര്‍ സംസാരിച്ചു.

kerala

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

Published

on

ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ശ്രമം തുടരുകയാണ്. തിങ്കളാഴ്ച രാവിലെയാണ് 101 വയസ്സുകാരനായ വി.എസിനെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading

kerala

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാല്ല; സര്‍ക്കാരിനും ചാന്‍സലര്‍ക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്നും പ്രശ്‌നം പരിഹരിച്ച് സ്ഥിരം വിസിമാരെ നിയമിക്കാന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Published

on

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനും ചാന്‍സലര്‍ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഡോ. മോഹന്‍ കുന്നുമ്മലിന് കേരള വിസിയുടെ അധികച്ചുമതല നല്‍കിയത് ചോദ്യം ചെയ്തുള്ള ഹരജിയിലെ വിധിയിലാണു വിമര്‍ശനം. സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്നും പ്രശ്‌നം പരിഹരിച്ച് സ്ഥിരം വിസിമാരെ നിയമിക്കാന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മയ്ക്കായിരിക്കണം പ്രാധാന്യമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്ന നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്തെ 13 സര്‍വകലാശാലകളില്‍ 12 എണ്ണത്തിലും സ്ഥിരം വിസിമാരില്ല. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയെ ക്ഷീണിപ്പിക്കുമെന്ന അതൃപ്തി കോടതി പ്രകടിപ്പിച്ചു. വിസി നിയമനവുമായി ബന്ധപ്പെട്ട് നിരന്തരം ഹരജികള്‍ വരുന്ന സ്ഥിതിയുണ്ട്. ഇതും വിദ്യാഭ്യാസ മേഖലക്ക് ഗുണം ചെയ്യില്ലെന്നും ഇതിന് പരിഹാരം കാണണമെന്നും കോടതി അഭിപ്രായപ്പെട്ടു.

Continue Reading

kerala

കനത്ത മഴ; എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

വിവിധ നദികളിലും അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെതുടര്‍ന്ന് മുന്നറിയിപ്പ് നിര്‍ദേശം നല്‍കി.

Published

on

കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ പൊന്മുടി , കല്ലാര്‍കുട്ടി, ഇരട്ടയാര്‍ , ലോവര്‍ പെരിയാര്‍ ,തൃശ്ശൂര്‍ പെരിങ്ങല്‍കുത്ത്, പത്തനംതിട്ട മൂഴിയാര്‍ ഡാം , കോഴിക്കോട് കുറ്റിയടി ഡാം, വയനാട് ബാണാസുര സാഗര്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. വിവിധ നദികളിലും അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെതുടര്‍ന്ന് മുന്നറിയിപ്പ് നിര്‍ദേശം നല്‍കി.

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പാലക്കാട് മലമ്പുഴ ഡാം , വയനാട് ബാണാസുര സാഗര്‍ എന്നിവയുടെ ഷട്ടറുകള്‍ തുറന്നു. കല്‍പ്പാത്തിപ്പുഴ , ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് ഷോളയാര്‍ ഡാം തുറന്നതിനാല്‍ അതിരപ്പിള്ളി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ പെരിങ്ങല്‍കൂത്ത് ഡാമിലെ ജലനിരപ്പും ഉയരും . 16 ഡാമുകളാണ് നിലവില്‍ തുറന്നിരിക്കുന്നത് .

Continue Reading

Trending