Connect with us

kerala

മുസ്‌ലിം ലീഗ്; ചരിത്രം സൃഷ്ടിച്ച പ്രസ്ഥാനം,കൂടെയുള്ളവരെ ഇരുളിന്റെ മറവില്‍ വഞ്ചിക്കുന്ന ചരിത്രം ലീഗിനില്ല: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

സ്വാതന്ത്ര്യത്തിന് വേണ്ടിയും അതിന് ശേഷവും നാടിന് വേണ്ടി പോരാടിയ പ്രസ്ഥാനം ഇന്ന് നിലനില്‍ക്കുന്നത് അഭിമാനകരമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

Published

on

ചരിത്രം സൃഷ്ടിച്ച പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറം ജില്ലാ ലീഗ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. സ്വാതന്ത്ര്യത്തിന് വേണ്ടിയും അതിന് ശേഷവും നാടിന് വേണ്ടി പോരാടിയ പ്രസ്ഥാനം ഇന്ന് നിലനില്‍ക്കുന്നത് അഭിമാനകരമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബംഗാളില്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ച സി.പി.എം ഇന്നവിടെ നാമാവശേഷമായിരിക്കുന്നു. സി.പി.എം ഇന്ന് ശോഷിച്ചപ്പോള്‍ ഞങ്ങള്‍ വളര്‍ന്നിട്ടേയുള്ളൂവെന്ന് ദേശീയ ജനറല്‍ സെക്രട്ടറികുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാതലമുറയും ഞങ്ങളോടൊപ്പമുണ്ട്. അന്നും ഇന്നും ഒരു വിധ ആദര്‍ശവ്യതിയാനവും പറ്റാത്ത പ്രസ്ഥാനമാണ് ലീഗെന്ന് അദ്ദേഹം പറഞ്ഞു.

ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം വാനോളമുയര്‍ത്തി മുസ്്ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനം സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന മഹാസമ്മേളനം മലപ്പുറത്തിന്റെ ആസ്ഥാന നഗരിയുടെ ചരിത്രത്തില്‍  പുതു അധ്യായങ്ങള്‍ തീര്‍ത്താണ് ജനസാഗരത്തെ സാക്ഷി നിര്‍ത്തി പരിസമാപ്തി കുറിച്ചത്.
സമാപന സമ്മേളനം മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കൂടെയുള്ളവരെ ഇരുളിന്റെ മറവില്‍ വഞ്ചിക്കുന്ന ചരിത്രം മുസ്്ലിംലീഗിനില്ലെന്നും പകല്‍ വെളിച്ചത്തില്‍ പറയേണ്ടത് സത്യസന്ധമായി എവിടെയും  ആരുടെ മുഖത്ത് നോക്കിപ്പറയുവാനുള്ള ചങ്കൂറ്റമാണ് മുസ്്ലിംലീഗ് അതിന്റെ പ്രവര്‍ത്തനപാതയില്‍ കാണിച്ചിട്ടുള്ളതെന്നും തങ്ങള്‍ പറഞ്ഞു.
സ്ഥാപിതമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മുന്നണി ഉണ്ടാക്കുകയോ വിടുകയോ ലീഗ് ചെയ്തിട്ടില്ല. ലീഗ് മുന്നണിയുണ്ടാക്കിയതും മുന്നണി വിട്ടതും രാജ്യത്തിന്റെയും സമുദായത്തിന്റെ മതേതരത്വത്തിന്റെയും പേരില്‍ മാത്രമാണ്. അതിലാരും കൈകടത്താന്‍ മെനക്കടേണ്ടതില്ല. ന്യൂനപക്ഷ സംഘബോധത്തിന്റെ മാതൃകയായിട്ടാണ് മുസ്്ലിംലീഗ് പ്രവര്‍ത്തിച്ചിട്ടുള്ളത്.
സംഘബോധത്തോടെ ജീവിക്കണം, പ്രവര്‍ത്തിക്കണം. സംഘ ബോധമുള്ള സമൂഹത്തിനാണ് ദൈവത്തിന്റെ സഹായമുണ്ടാവുക. വലിയ അനുഭവ സമ്പത്ത് പാര്‍ട്ടിക്കുണ്ട്. അത്രമേല്‍ ദുരിത പര്‍വ്വങ്ങള്‍ താണ്ടിയാണ് മുസ്്ലിംലീഗ് ഇന്ന് കാണുന്ന നേട്ടങ്ങളെല്ലാം നേടിയത്. മഹാന്‍മാരായ നേതാക്കള്‍ അവരുടെ ജീവിതം തന്നെ സമര്‍പ്പിച്ചാണ് ഇക്കാണുന്ന സൗഭാഗ്യങ്ങളെല്ലാം നേടിയത്. അവരെ ഓര്‍ത്ത് അവരുടെ സ്മരണകളിലൂടെയാണ് പാര്‍ട്ടി അതിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോയിട്ടുള്ളത്. ഏഴരപതിറ്റാണ്ടിന്റെ ചരിത്രത്തില്‍ നമ്മള്‍ കടന്നു പോയ വഴികള്‍ അത്രയും വലുതാണ്. ത്യാഗത്തിന്റെയും കരുതലിന്റെയും കഷ്ടപ്പാടിന്റെയും പ്രാര്‍ത്ഥനയുടെയും ഓര്‍മകള്‍ നമ്മുടെ ഇടനെഞ്ചിലുണ്ട്.
നമുക്ക് വേണ്ടത് രാഷ്ട്രീയ അഭിനയമല്ല. രാഷ്ട്രീയ സത്യസന്ധതയാണ്. സാമുദായിക ഐക്യത്തിന് പോറലേല്‍പിക്കാത്ത  പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കണം.  അധികാരമുണ്ടങ്കിലേ മുസ്്ലിംലീഗിന് വളര്‍ച്ചയുള്ള എന്ന് ആരും ധരിക്കേണ്ട. അധികാരമില്ലാത്ത കാലത്താണ് ലീഗ് കുതിച്ചുയര്‍ന്നത്. ഹദിയയും, ദോത്തി ചലഞ്ചും മെമ്പര്‍ഷിപ്പ് കാമ്പയിനും നമ്മള്‍ ചരിത്ര സംഭവമാക്കി. ജനങ്ങളുടെ ശക്തിയാണ് മുസ്്ലിംലീഗിനെ ശക്തിപ്പെടുത്തുന്നതെന്നും തങ്ങള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് സ്വാഗതമാശംസിച്ചു.  ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ് എം.എല്‍.എ, ദേശീയ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എംഎ സലാം, മുഹമ്മദ് നവാസ് ഗനി എം.പി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.എം ഷാജി, പി.കെ ഫിറോസ് പ്രസംഗിച്ചു. കെ. കുട്ടി അഹമ്മദ് കുട്ടി, ഡോ. സി.പി ബാവ ഹാജി, പ്രഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അബ്ദുറഹിമാന്‍ രണ്ടത്താണി, എം.എല്‍.എമാരായ അഡ്വ. എന്‍. ഷംസുദ്ദീന്‍, പി. അബ്ദുല്‍ ഹമീദ്, മഞ്ഞളാംകുഴി അലി, പി. ഉബൈദുല്ല, പി.കെ ബഷീര്‍, ടി.വി ഇബ്രാഹീം, കുറുക്കോളി മൊയ്തീന്‍, നജീബ് കാന്തപുരം, മുന്‍മന്ത്രി പി.കെ അബ്ദുറബ്ബ്, അഡ്വ. കെ.എന്‍.എ ഖാദര്‍,ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി നന്ദി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് ഇടിമിന്നലേറ്റ് അറുപ്പത്തിയഞ്ചുകാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.

Published

on

കൊല്ലം കിഴക്കേകല്ലട ഓണമ്പലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു. അടൂര്‍ മണ്ണടി സ്വദേശി തുളസീധരന്‍പിള്ള(65)ആണ് മരിച്ചത്. സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.

വൈകുന്നേരം 3.45 ഓടുകൂടിയായിരുന്നു തുളസീധരന്‍പിള്ളക്ക് മിന്നലേറ്റത്. ഫാക്ടറിയില്‍ നിന്നും ചായ കുടിക്കാന്‍ പുറത്ത് പോയിട്ട് തിരികെ വന്നപ്പോഴാണ് മിന്നല്‍ ഏറ്റത്.

മുട്ടം സ്വദേശിയായ പ്രസന്നകുമാരിക്കു (54) ഇടിമിന്നലില്‍ പരിക്കേറ്റിട്ടുണ്ട്. കിഴക്കേ കല്ലടയിലുള്ള കശുവണ്ടി ഫാട്കറിയിലെ ജീവനക്കാരിയാണ് ഇവര്‍. ഇവര്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

EDUCATION

എം.ജി സര്‍വകലാശാല പി.ജി: M.G CAT ; ഓൺലൈൻ രജിസ്ട്രേഷൻ മെയ് 5 വരെ

അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

Published

on

മഹാത്മാ ഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററുകളിലും നടത്തുന്ന നാഷണല്‍ അസസ്‌മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ നാലാം സൈക്കിള്‍ റീ അക്രഡിറ്റേഷനില്‍ എ പ്ലസ് പ്ലസ് ഗ്രേഡ് നേടിയ സര്‍വകലാശാലയിലെ വിപുല സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി എം.എ, എം.എസ്.സി, എം.ടി.ടി.എം, എൽ.എൽ.എം. എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ പ്രോഗ്രാമുകളിൽ 2024 വർഷത്തെ പൊതു പ്രവേശന പരീക്ഷയ്ക്ക് 05.05.2024 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.

.അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ഇവർ സർവകലാശാല നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ യോഗ്യത നേടിയിരിക്കണം.

. അപേക്ഷാ ഫീസ്
ഓരോ പ്രോഗ്രാമിനും പൊതുവിഭാഗത്തിന് 1200 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 600 രൂപയും

.പ്രവേശന പരീക്ഷ
മെയ് 17,18 തീയതികളിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ

.എം.ബി.എ ഒഴികെയുള്ള പ്രോഗ്രാം👇🏻
https://cat.mgu.ac.in/
0481 2733595
cat@mgu.ac.in

.എം.ബി.എ പ്രോഗ്രാം👇🏻
https://smbsadmissions.mgu.ac.in/
0481 2733367
smbs@mgu.ac.in

Continue Reading

kerala

‘കെഎസ്ആർടിസി ഡ്രൈവറുടെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചു’; ആര്യാ രാജേന്ദ്രനെതിരെ പരാതിനൽകി കെഎസ്‌യു

ട്രാഫിക് നിയമ ലംഘനം, കെഎസ്ആര്‍ടിസി ഡ്രൈവറുടെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചു, കാല്‍നട യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഡിജിപിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എം.എല്‍.എക്കുമെതിരെ പരാതി. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് യദുകൃഷ്ണനാണ് പരാതിനല്‍കിയത്. ട്രാഫിക് നിയമ ലംഘനം, കെഎസ്ആര്‍ടിസി ഡ്രൈവറുടെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചു, കാല്‍നട യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഡിജിപിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും പരാതി നല്‍കിയത്. കമ്മീഷണര്‍ ഓഫീസില്‍ എത്തി പരാതി നല്‍കിയത്.

മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രമേയം പാസാക്കിയിരുന്നു. മേയര്‍ക്ക് ഭരണപക്ഷം നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. മേയറുടെ നടപടി മാതൃകാപരമാണ് എന്ന് ഡപ്യൂട്ടി മേയര്‍ പി കെ രാജു പറഞ്ഞു.

അതേസമയം ബസ്സില്‍ നിന്ന് യാത്രക്കാര്‍ ഇറക്കിവിട്ടത് അംഗീകരിക്കാനാവില്ല എന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഭരണ പക്ഷവുമായി വാക്കേറ്റം നടന്നതിനെ തുടര്‍ന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. ബിജെപി കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍ മുദ്രാവാക്യം ഉയര്‍ത്തി. തലസ്ഥാന ജനതയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണ് മേയറുടേത് എന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

Continue Reading

Trending