Connect with us

GULF

പറക്കാനൊരുങ്ങി കുടുംബങ്ങള്‍: സാമ്പത്തിക ബാധ്യതയില്‍ തളച്ച് എയര്‍ലൈനുകള്‍

നേരത്തെ 8,000 രൂപയ്ക്ക് പോലും ലഭിച്ചിരുന്ന ടിക്കറ്റുകള്‍ക്ക് കാല്‍ലക്ഷത്തിലേറെ വരെയാണ് വര്‍ധനവ് വരുത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: കേരളത്തില്‍ സ്‌കൂള്‍ അവധിക്കാലം ആരംഭിക്കുന്നതോടെ കുടുംബങ്ങളെ ഗള്‍ഫ് നാടുകളിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വേഗമേറി. എന്നാല്‍ നിരക്ക് കുത്തനെ കൂട്ടി എയര്‍ലൈനുകളും താമസ വാടകയില്‍ വര്‍ധനവ് വരുത്തി ഇടനിലക്കാരും പ്രവാസികളെ പ്രയാസത്തിലാക്കുന്നു.
പതിവ് നിരക്കിനേക്കാള്‍ മൂന്നും നാലും ഇരട്ടി നിരക്ക് വര്‍ധനവ് വരുത്തി ഇക്കുറിയും എയര്‍ലൈനുകള്‍ പ്രവാസികളുടെ മോഹത്തിന് മങ്ങലേല്‍പ്പിക്കുകയാണ്.

ഈ മാസം വാര്‍ഷിക പരീക്ഷ അവസാനിക്കുന്നതോടെ തങ്ങളുടെ പ്രിയപ്പെട്ടവരെ ഗള്‍ഫ് നാടുകളിലേക്ക് കൊണ്ടുവരുന്നതിനുള്ള തയാറെടുപ്പാണ് ആയിരക്കണക്കിന് പ്രവാസികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.എന്നാല്‍ മാര്‍ച്ച് അവസാനത്തോടെ വിമാന ടിക്കറ്റ് നിരക്കില്‍ കാര്യമായ അന്തരമാണ് വരുത്തിയിട്ടുള്ളത്. നേരത്തെ 8,000 രൂപയ്ക്ക് പോലും ലഭിച്ചിരുന്ന ടിക്കറ്റുകള്‍ക്ക് കാല്‍ലക്ഷത്തിലേറെ വരെയാണ് വര്‍ധനവ് വരുത്തിയിട്ടുള്ളത്. സാധാരണക്കാരായ പ്രവാസികള്‍ക്ക ഇത് താങ്ങാനാവാത്ത തുകയാണ്.

തങ്ങളുടെ കുടുംബങ്ങളെ ഗള്‍ഫ് നാടുകള്‍ കാണിക്കുകയെന്ന ഉദ്ദേശത്തോടെ സന്ദര്‍ശക വിസയിലാണ് ഭൂരിഭാഗം പേരും കുടുംബങ്ങളെ കൊണ്ടുവരുന്നത്. വിമാന ടിക്കറ്റ് നിരക്കിന് പുറമെ താമസസ്ഥലങ്ങളുടെ വാടകയുടെ കാര്യത്തിലും ഇടനിലക്കാര്‍ വലിയ തോതില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്.
രണ്ടായിരം ദിര്‍ഹമിന് ലഭിക്കുമായിരുന്ന ഒരു കിടപ്പുമുറി മാത്രമുള്ള സൗകര്യത്തിന് ഇപ്പോള്‍ ഇരട്ടിയോളമാക്കിയാണ് പലരും ഉയര്‍ത്തിയിട്ടുള്ളത്.

നാട്ടിലെ അവധിക്കാലം എയര്‍ലൈനുകളും റിയല്‍എസ്റ്റേറ്റ് ഇടനിലക്കാരും ആഘോഷമാക്കി മാറ്റുകയാണ്. മറ്റുനിര്‍വ്വാഹമില്ലാത്തതിനാല്‍ കൂടിയ നിരക്കും വാടകയും നല്‍കാന്‍ സാധാരണക്കാരായ പ്രവാസികള്‍ നിര്‍ബന്ധിതരാവുകയാണ്. ഈ മാസം അവസാനത്തോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഗള്‍ഫ് നാടുകളിലെത്തിച്ചേരുക. മെയ് അവസാനത്തോടെ ഇവര്‍ നാട്ടിലേക്ക മടങ്ങുകയും ചെയ്യും. ഇത്തവണ വരുന്നവര്‍ക്ക നോമ്പും പെരുന്നാളും ഗള്‍ഫ് നാടുകളിലാണെന്ന പ്രത്യേകതയുണ്ട്.

നോമ്പിന്റെയും പെരുന്നാള്‍ ആഘോഷങ്ങളുടെയും കാലമായതിനാല്‍ വാണിജ്യ സ്ഥാപനങ്ങളെല്ലാം വന്‍വിലക്കുറവും ആകര്‍ഷമായ വിവിധ ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്

GULF

കനത്ത മഴ: ദുബൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങൾ റദ്ദാക്കി, 5 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുബൈയിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ദുബൈയിലേക്ക് എത്തുന്ന ഒമ്പത് വിമാനങ്ങളും ദുബൈയിൽ നിന്ന് പുറപ്പെടേണ്ട നാല് വിമാനങ്ങളുമാണ് റദ്ദാക്കിയത്

മഴയും അതുകാരണമുള്ള ഗതാഗത കുരുക്കും പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ദുബൈ വിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെട്ടു.

യാത്രക്കാർ അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി പരിശോധിക്കണം. കാലാവസ്ഥ കാരണമായുണ്ടാകുന്ന അസാധാരണ സാഹചര്യങ്ങളോ നീണ്ട ക്യൂവോ യാത്രയെ ബാധിക്കാതിരിക്കാൻ സാധാരണയേക്കാൾ അൽപ്പം കൂടി നേരത്തെ എത്തണമെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading

GULF

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്: യുഎഇയില്‍ മുന്‍കരുതല്‍ സജീവം

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു

Published

on

അബുദാബി: യുഎഇയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വിപലുമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കി.

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍വ്വമേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സ്‌കൂളുകുള്‍ രണ്ടുദിവസം ഓണ്‍ലൈന്‍ ക്ലാസായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും പൊലീസ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള പ്രദേശങ്ങളും റോഡുകളും അടച്ചിടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഏതാനും ദിവസംമുമ്പുണ്ടായ ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലുമായാണ് അധികൃതര്‍
എല്ലാമേഖലയിലും ശ്രദ്ധ ചെലുത്തുന്നത്.

Continue Reading

GULF

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് നിര്യാതനായി

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു

Published

on

അബുദാബി: അബുദാബി രാജകുടുംബാഗംവും അല്‍ഐന്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ് യാന്‍ നിര്യാതനായി.

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. 82 വയസ്സ പ്രായമായിരുന്നു. യുഎഇ രൂപീകരണകാലം മുതല്‍ അബുാദാബി ഭരണാധികാരിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രതിനിധിയാണ്.

Continue Reading

Trending