Connect with us

GULF

പറക്കാനൊരുങ്ങി കുടുംബങ്ങള്‍: സാമ്പത്തിക ബാധ്യതയില്‍ തളച്ച് എയര്‍ലൈനുകള്‍

നേരത്തെ 8,000 രൂപയ്ക്ക് പോലും ലഭിച്ചിരുന്ന ടിക്കറ്റുകള്‍ക്ക് കാല്‍ലക്ഷത്തിലേറെ വരെയാണ് വര്‍ധനവ് വരുത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: കേരളത്തില്‍ സ്‌കൂള്‍ അവധിക്കാലം ആരംഭിക്കുന്നതോടെ കുടുംബങ്ങളെ ഗള്‍ഫ് നാടുകളിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വേഗമേറി. എന്നാല്‍ നിരക്ക് കുത്തനെ കൂട്ടി എയര്‍ലൈനുകളും താമസ വാടകയില്‍ വര്‍ധനവ് വരുത്തി ഇടനിലക്കാരും പ്രവാസികളെ പ്രയാസത്തിലാക്കുന്നു.
പതിവ് നിരക്കിനേക്കാള്‍ മൂന്നും നാലും ഇരട്ടി നിരക്ക് വര്‍ധനവ് വരുത്തി ഇക്കുറിയും എയര്‍ലൈനുകള്‍ പ്രവാസികളുടെ മോഹത്തിന് മങ്ങലേല്‍പ്പിക്കുകയാണ്.

ഈ മാസം വാര്‍ഷിക പരീക്ഷ അവസാനിക്കുന്നതോടെ തങ്ങളുടെ പ്രിയപ്പെട്ടവരെ ഗള്‍ഫ് നാടുകളിലേക്ക് കൊണ്ടുവരുന്നതിനുള്ള തയാറെടുപ്പാണ് ആയിരക്കണക്കിന് പ്രവാസികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.എന്നാല്‍ മാര്‍ച്ച് അവസാനത്തോടെ വിമാന ടിക്കറ്റ് നിരക്കില്‍ കാര്യമായ അന്തരമാണ് വരുത്തിയിട്ടുള്ളത്. നേരത്തെ 8,000 രൂപയ്ക്ക് പോലും ലഭിച്ചിരുന്ന ടിക്കറ്റുകള്‍ക്ക് കാല്‍ലക്ഷത്തിലേറെ വരെയാണ് വര്‍ധനവ് വരുത്തിയിട്ടുള്ളത്. സാധാരണക്കാരായ പ്രവാസികള്‍ക്ക ഇത് താങ്ങാനാവാത്ത തുകയാണ്.

തങ്ങളുടെ കുടുംബങ്ങളെ ഗള്‍ഫ് നാടുകള്‍ കാണിക്കുകയെന്ന ഉദ്ദേശത്തോടെ സന്ദര്‍ശക വിസയിലാണ് ഭൂരിഭാഗം പേരും കുടുംബങ്ങളെ കൊണ്ടുവരുന്നത്. വിമാന ടിക്കറ്റ് നിരക്കിന് പുറമെ താമസസ്ഥലങ്ങളുടെ വാടകയുടെ കാര്യത്തിലും ഇടനിലക്കാര്‍ വലിയ തോതില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്.
രണ്ടായിരം ദിര്‍ഹമിന് ലഭിക്കുമായിരുന്ന ഒരു കിടപ്പുമുറി മാത്രമുള്ള സൗകര്യത്തിന് ഇപ്പോള്‍ ഇരട്ടിയോളമാക്കിയാണ് പലരും ഉയര്‍ത്തിയിട്ടുള്ളത്.

നാട്ടിലെ അവധിക്കാലം എയര്‍ലൈനുകളും റിയല്‍എസ്റ്റേറ്റ് ഇടനിലക്കാരും ആഘോഷമാക്കി മാറ്റുകയാണ്. മറ്റുനിര്‍വ്വാഹമില്ലാത്തതിനാല്‍ കൂടിയ നിരക്കും വാടകയും നല്‍കാന്‍ സാധാരണക്കാരായ പ്രവാസികള്‍ നിര്‍ബന്ധിതരാവുകയാണ്. ഈ മാസം അവസാനത്തോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഗള്‍ഫ് നാടുകളിലെത്തിച്ചേരുക. മെയ് അവസാനത്തോടെ ഇവര്‍ നാട്ടിലേക്ക മടങ്ങുകയും ചെയ്യും. ഇത്തവണ വരുന്നവര്‍ക്ക നോമ്പും പെരുന്നാളും ഗള്‍ഫ് നാടുകളിലാണെന്ന പ്രത്യേകതയുണ്ട്.

നോമ്പിന്റെയും പെരുന്നാള്‍ ആഘോഷങ്ങളുടെയും കാലമായതിനാല്‍ വാണിജ്യ സ്ഥാപനങ്ങളെല്ലാം വന്‍വിലക്കുറവും ആകര്‍ഷമായ വിവിധ ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

എത്യോപ്യ അഗ്നിപര്‍വ്വത സ്‌ഫോടനം; ഇന്ത്യ-യുഎഇ വിമാന സര്‍വീസുകള്‍ റദ്ദാക്കി

സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ്

Published

on

എത്യോപയിലുണ്ടായ അഗ്‌നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് അയല്‍ രാജ്യങ്ങളില്‍ മുന്നറിയിപ്പ്. അതില്‍ നിന്നുയര്‍ന്ന കാഠിന്യമേറിയ പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപകമായി പടര്‍ന്നതാണ് ഭീഷണിയുയര്‍ത്തുന്നത്. പ്രധാനമായും വിമാനസര്‍വീസുകളെയാണ് ബാധിച്ചത്. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരമേഘം ചെങ്കടലിനു കുറുകെ മിഡില്‍ ഈസ്റ്റിലേക്കും ഇന്ത്യയിലേക്കും ഒഴുകുന്നതായാണ് റിപ്പോര്‍ട്ട്. എത്യോപ്യയിലെ ദീര്‍ഘകാലം നിദ്രയിലായിരുന്ന ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം ഏകദേശം 12,000 വര്‍ഷത്തിനിടെ ആദ്യമായി ഞായറാഴ്ച പൊട്ടിത്തെറിച്ചത്. 45,000 അടി വരെ ഉയരത്തില്‍ ചാരപ്പുകകള്‍ വടക്കന്‍ അറേബ്യന്‍ കടലിലൂടെ പടിഞ്ഞാറന്‍, വടക്കന്‍ ഇന്ത്യയിലേക്ക് ഒഴുകി. ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയിലുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളെ ഇത് ബാധിച്ചു. അഗ്നിപര്‍വ്വത ചാരത്തില്‍ നിന്നുള്ള വായുവില്‍ നിന്നുണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒമാന്‍ പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നല്‍കി, അതേസമയം സൗദി അറേബ്യയുടെ എന്‍സിഎം സ്ഫോടനം രാജ്യത്തിന്റെ അന്തരീക്ഷത്തിന് ഒരു ഭീഷണിയുമില്ലെന്ന് സ്ഥിരീകരിച്ചു. യാത്രക്കാര്‍ യാത്ര ചെയ്യുന്നതിന് മുമ്പ് എയര്‍ലൈനുകളുമായി ബന്ധപ്പെടുകയും ഫ്ലൈറ്റ് ഷെഡ്യൂളുകള്‍ അപ്ഡേറ്റ് ചെയ്യുകയും വേണമെന്നും അറിയിപ്പുണ്ട്. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള പുകയില്‍ സള്‍ഫര്‍ ഡൈ ഓക്സൈഡ് (SO2) വാതകം പുറത്തുവരുന്നതായാണ് റിപ്പോര്‍ട്ട്. യുഎസ് ഇപിഎ നിയന്ത്രിക്കുന്ന ഒരു പ്രധാന വായു മലിനീകരണ ഘടകമാണ് സള്‍ഫര്‍ ഡൈ ഓക്സൈഡ്. ഉയര്‍ന്ന സാന്ദ്രത കണ്ണുകള്‍, മൂക്ക്, ശ്വാസകോശം എന്നിവയെ പ്രകോപിപ്പിക്കുകയും ശ്വസനത്തെ താല്‍ക്കാലികമായി ബാധിക്കുകയും ചെയ്യും. അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍ വഴിയും കല്‍ക്കരി, എണ്ണ, ഇന്ധനം എന്നിവ കത്തുന്നതിലൂടെയും ഇത് പുറത്തുവരുന്നത്. ഡല്‍ഹി അന്താരാഷ്ട്ര വിമാന സര്‍വീസുകളെ ചാരനിറം തടസ്സപ്പെടുത്തി. ഡല്‍ഹിയില്‍ നിന്ന് ഹോങ്കോംഗ്, ദുബായ്, ജിദ്ദ, ഹെല്‍സിങ്കി, കാബൂള്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള പ്രധാന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കാലതാമസവും റദ്ദാക്കലും നേരിട്ടു. എയര്‍ ഇന്ത്യ 11 വിമാന സര്‍വീസുകള്‍ റദ്ദാക്കി, അതേസമയം ആകാശ എയര്‍ ജിദ്ദ, കുവൈറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. യാത്രക്കാര്‍ക്ക് അപ്ഡേറ്റുകള്‍, ബദല്‍ യാത്രാ ഓപ്ഷനുകള്‍, ഹോട്ടല്‍ താമസ സൗകര്യം എന്നിവ ഒരുക്കി.

Continue Reading

GULF

ഫിഫ അറബ് കപ്പ് ടിക്കറ്റുകള്‍ 25 റിയാല്‍ മുതല്‍ ലഭ്യം

ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ‘ ഫോളോ ടീം ‘ ടിക്കറ്റുകളും ആരാധകര്‍ക്ക് വാങ്ങാനാകും.

Published

on

ദോഹ : ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ടിക്കറ്റുകളുടെ നിരക്ക് 25 റിയാല്‍ മുതല്‍ ആരംഭിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ‘ ഫോളോ ടീം ‘ ടിക്കറ്റുകളും ആരാധകര്‍ക്ക് വാങ്ങാനാകും. മത്സരങ്ങളോടൊപ്പം വിവിധ വിനോദ പരിപാടികളും സാംസ്‌കാരിക പരിപാടികളും ആരാധകര്‍ക്കായി ഒരുക്കുന്നുണ്ട്. എല്ലാ ടിക്കറ്റുകളും ഡിജിറ്റല്‍ രൂപത്തിലാണ് ലഭിക്കുക. ഔദ്യോഗിക വെബ്‌സൈറ്റായ www.roadtoqatar.qa വഴി ബുക്കിംഗ് നടത്താം. ഭിന്നശേഷിയുള്ള ആരാധകര്‍ക്കായി പ്രത്യേക പ്രവേശന സൗകര്യങ്ങളുള്ള ഇരിപ്പിട ഓപ്ഷനുകളും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇരിപ്പിടങ്ങള്‍ ആവശ്യമുള്ളവര്‍ [email protected] എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയയ്ക്കാം.

Continue Reading

GULF

ബഹ്റൈനിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഗൾഫ് എയർ; തിരുവനന്തപുരത്തു നിന്ന് വിമാനങ്ങളുടെ എണ്ണം ഏഴായി

Published

on

തിരുവനന്തപുരം:  തിരുവനന്തപുരത്തു നിന്ന് ബഹ്റൈനിലെക്കുള്ള ഗൾഫ് എയർ വിമാന സർവീസുകളുടെ എണ്ണം നാലിൽ നിന്ന് ഏഴായി വർധിപ്പിച്ചു. ഇന്ന് മുതലാണ് വിമാന സർവീസുകളുടെ എണ്ണത്തിലെ വർധന. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇനി മുതൽ 2 സർവീസുകൾ ഉണ്ടാകും. ബുധൻ, വ്യാഴം, ശനി ദിവങ്ങളിലാകും മറ്റു സർവീസുകൾ. തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് സർവീസുകൾ വർധിപ്പിച്ചത്.

 

 

Continue Reading

Trending