kerala
”ഇരട്ട ചങ്കല്ല, ഓട്ട ചങ്കാണ് ഏത് ഗോവിന്ദന്‍ വന്നാലും ജയിക്കും, കണ്ണൂരിലും മത്സരിക്കാന്‍ തയ്യാര്‍’- സുരേഷ് ഗോപി
അന്തംകമ്മി കൂട്ടങ്ങള്‍, ചൊറിയാന്‍ മാക്രി കൂട്ടങ്ങള്‍ ഇനിയും ട്രോളാന്‍ വരും, ഏത് ഗോവിന്ദന്‍ വന്നാലും ഞാന്‍ തൃശൂര്‍ എടുക്കും

ഏത് ഗോവിന്ദന്‍ വന്നാലും തൃശൂരില്‍ താന്‍ ജയിക്കുമെന്ന് സുരേഷ് ഗോപി. ഇരട്ട ചങ്കുകളാണെന്ന് പറയുന്നവര്‍ ഇപ്പോള്‍ ഓട്ട ചങ്കുകളാണെന്ന് സുരേഷ് ഗോപി പരിഹസിച്ചു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലൊ അല്ലെങ്കില്‍ കണ്ണൂരിലൊ മത്സരിക്കാന്‍ തയ്യാറാണെന്നും സുരേഷ് ഗോപി പറഞ്ഞു.
‘ബ്രഹ്മപുരം വിഷയം കൈകാര്യം ചെയ്യാന്‍ പ്രാപിതിയില്ലെങ്കില്‍ കേന്ദ്രത്തോട് അപേക്ഷിക്കണം, ഇവിടെ എന്താണ് നടക്കുന്നത്? ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് കാലുപിടിച്ച് അപേക്ഷിക്കുന്നു’. സുരേഷ് ഗോപി പറഞ്ഞു.
അന്തംകമ്മി കൂട്ടങ്ങള്‍, ചൊറിയാന്‍ മാക്രി കൂട്ടങ്ങള്‍ ഇനിയും ട്രോളാന്‍ വരും, ഏത് ഗോവിന്ദന്‍ വന്നാലും ഞാന്‍ തൃശൂര്‍ എടുക്കും. രാഷ്ട്രീയമല്ല കരുണയും കരുതലുമാണ് കാട്ടിയതെന്നും ചാരിറ്റി രാഷ്ട്രീയം ആക്കാന്‍ പാടില്ലെങ്കില്‍ ഈ നുണയുടെ ചതിയുടെ, വഞ്ചനയുടെ രാഷ്ട്രീയം നിര്‍ത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.
kerala
ഇടത് സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കണം; സാംസ്‌കാരിക നായകമാരുടെ സംയ്ക്ത പ്രസ്താവന

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുസർക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകി യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ ജയിപ്പിക്കണമെന്ന് സാംസ്‌കാരിക നായകരുടെ സംയുക്ത പ്രസ്താവന. ചില ബുദ്ധിജീവികൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. കേരളത്തിലെ എഴുത്തുകാരെ പ്രതിനിധാനം ചെയ്യാൻ അവർക്ക് അവകാശമില്ല. ചലച്ചിത്രപ്രവർത്തകനും സാംസ്‌കാരികപ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്തിന്റെ വ്യക്തിത്വം മറച്ചുവെക്കാനാണ് ശ്രമമെന്നും അവർ ആരോപിച്ചു.
യു.കെ. കുമാരൻ, ഡോ. എം.ആർ. തമ്പാൻ, ഡോ. പി.വി. കൃഷ്ണൻനായർ, എം.പി. സുരേന്ദ്രൻ, ഡോ. അജിതൻ മേനോത്ത്, ഡോ. ടി.എസ്. ജോയി, ഡോ. നെടുമുടി ഹരികുമാർ, വിളക്കുടി രാജേന്ദ്രൻ, ശ്രീവത്സൻ നമ്പൂതിരി, സുദർശൻ കാർത്തികപ്പറമ്പിൽ, എ. സേതുമാധവൻ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുള്ളത്.
crime
തിരുവനന്തപുരം പഞ്ചാവുഴിയിൽ യുവതിയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം; രണ്ട് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പനച്ചുമൂട് നിന്ന് 48 കാരിയെ കാണാതായ സംഭവത്തിൽ കൊലപാതകമെന്ന സംശയത്തെത്തുടർന്ന് അയൽവാസിയെ പോലീസ് ചോദ്യം ചെയ്യുന്നു.വിനോദ് കൊന്നു കുഴിച്ചുമൂടിയെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് വെള്ളറട പൊലീസിന്റെ നടപടി. പ്രിയംവദയും വിനോദും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നവെന്ന് പൊലീസ് പറഞ്ഞു.
രണ്ടു ദിവസം മുമ്പാണ് പ്രിയംവദയെ കാണാതായത്. ഇതിനെത്തുടർന്ന് പ്രിയംവദയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
kerala
വോട്ട് ചെയ്യുന്നതിന് മുമ്പ് ഓർക്കേണ്ടത്

ഷെരീഫ് സാഗർ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർ ഓർക്കേണ്ട ഒന്നാമത്തെ കാര്യം ഈ ഉപതെരഞ്ഞെടുപ്പ് എങ്ങനെ സംഭവിച്ചു എന്നതാണ്. എൽ.ഡി.എഫ് സർക്കാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഇടത് സ്വതന്ത്ര എം.എൽ.എ രാജിവെച്ചത് കൊണ്ടാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശീർവാദത്തോടെ പോലീസ് മേധാവികൾ ആർ.എസ്.എസ്സുമായി ബന്ധം പുലർത്തുന്നു എന്നതായിരുന്നു രാജിയുടെ പ്രധാന വിഷയം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാറായിരുന്നു കഥയിലെ വില്ലൻ. അദ്ദേഹം ആർ.എസ്.എസ്സ് നേതാവ് ദത്തായേത്ര ഹൊസബളെയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിന്, ആർക്കുവേണ്ടി എന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ആരോപണങ്ങൾ നിലനിൽക്കെ ഇദ്ദേഹത്തിന് വിശിഷ്ടസേവാ മെഡൽ നൽകാൻ ശുപാർശ ചെയ്ത സർക്കാറാണിത്. സർക്കാറിനെതിരെ നിലകൊണ്ട് സർക്കാറിന്റെ ഭാഗമായ ഒരു എം.എൽ.എ രാജിവെച്ച ഒഴിവിൽ തെരഞ്ഞെടുക്കപ്പെടേണ്ടത് സർക്കാറിനെ ന്യായീകരിക്കുന്ന പ്രതിനിധിയല്ല, മറിച്ച് സർക്കാറിനെ ചോദ്യം ചെയ്യേണ്ട പ്രതിനിധിയാണ്. ഈ തിരിച്ചറിവാണ് വോട്ട് ചെയ്യുന്നതിന് മുമ്പ് പ്രധാനമായും ഉണ്ടാകേണ്ടത്.
യഥാർത്ഥ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാതിരിക്കുക എന്നത് എൽ.ഡി.എഫിന്റെയും ഇടതുപക്ഷത്തിന് വേണ്ടി മൈക്കുമായി നടക്കുന്ന ചില മാധ്യമ പ്രവർത്തകരുടെയും ആവശ്യമാണ്. കേന്ദ്രത്തിൽ ഗോഡി മീഡിയ പോലെ കേരളത്തിലും ഒരു ലാപ്ഡോഗ് മീഡിയ പ്രവർത്തിക്കുന്നുണ്ട്. പല ചാനലുകളിലായി വിന്യസിക്കപ്പെട്ട ഈ കൂട്ടത്തിന്റെ പ്രധാന ഉന്നം ജനകീയ പ്രശ്നങ്ങളല്ല. വൈകുന്നേര ചർച്ചക്കും ജനങ്ങളെ തമ്മിലടിപ്പിക്കാനും ആവശ്യമായ വൈകാരിക വിഷയങ്ങളാണ്. ഈ ഭീകരാവസ്ഥ തിരിച്ചറിയണമെങ്കിൽ ഈ ഉപതെരഞ്ഞെടുപ്പ് കാലത്ത് നിലമ്പൂരിലെയും കേരളത്തിലെയും ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ എത്ര ന്യൂസ് ഹവറുകളുണ്ടായി എന്ന് മാത്രം പരിശോധിച്ചാൽ മതി. കേരളം ഈ കെണിയിൽ വീണ് പോകരുത്, പ്രത്യേകിച്ചും നിലമ്പൂരിലെ ജനം. മലപ്പുറത്തുകാരെ കള്ളക്കടത്തുകാരായും തീവ്രവാദികളായും ആക്ഷേപിച്ച മുഖ്യമന്ത്രിയാണ് ഇപ്പോഴും കേരളം ഭരിക്കുന്നത്.
മലപ്പുറത്ത് നിന്ന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം, ഹവാല പിടികൂടുന്നുണ്ടെന്നും ഇതെല്ലാം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞത് തിരുത്തിയിട്ടില്ല. മലപ്പുറത്തിനെതിരെ കാലങ്ങളായി സംഘ്പരിവാർ ഉപയോഗിക്കുന്ന പ്രൊപ്പഗണ്ട ഏറ്റുപിടിക്കുകയായിരുന്നു അദ്ദേഹം. ആ മുഖ്യമന്ത്രിക്കും കഴിഞ്ഞ 9 വർഷക്കാലത്തെ ഇടത് ദുർഭരണത്തിനും താക്കീത് നൽകാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. അതല്ലാതെ വൈകാരിക വിഷയങ്ങളിൽ തലതല്ലാനുള്ളതല്ല.
2016 മുതൽ 2019 വരെ ജില്ലാ പോലീസ് ക്രൈം ബ്യൂറോ റെക്കോർഡ് പ്രകാരം മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം ശരാശരി 12,000 ആണ്. എന്നാൽ മുഖ്യമന്ത്രിയെ അങ്കിൾ എന്ന് വിളിക്കുന്ന സുജിത് ദാസ് ഐ.പി.എസ് മലപ്പുറം ജില്ല പോലീസ് സൂപ്രണ്ടായി 2021 ഫെബ്രുവരി ചുമതലയേറ്റത് മുതൽ കണക്കുകൾ പെരുകി. പെരുകിയതല്ല, പെരുക്കിയതാണ്. ഒരു കേസിൽ നാലാളെ പിടിച്ചാൽ ഒരു എഫ്.ഐ.ആറിന് പകരം നാല് എഫ്.ഐ.ആറിടുന്ന അപൂർവ്വ അനുഭവങ്ങൾ മലപ്പുറത്തുണ്ടായി. 2021ൽ 50 ശതമാനം വർദ്ധനവോട് കൂടി 19,045 കേസുകളാണ് മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 2022ൽ കേസുകളുടെ എണ്ണം ശരാശരിയിൽ നിന്ന് 150 ശതമാനം വർദ്ധനയോടെ 26,957 ആയി. 2023 പാതി വർഷം ആയപ്പോഴേക്കും കേസുകളുടെ എണ്ണം 13,000 കവിഞ്ഞു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത ജില്ലയായി മലപ്പുറത്തെ മാറ്റുന്നതിന് കള്ളക്കേസുകൾ ധാരാളമായി ചുമത്തപ്പെട്ടു. നിലമ്പൂരിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയം ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഈ നെറികേടുകളാണ്.
നിലമ്പൂരിൽ വോട്ട് ചെയ്യുന്നതിന് മുമ്പ് ചിന്തിക്കേണ്ട പ്രധാന വിഷയങ്ങളിലൊന്ന് കർഷകരുടെയും ആദിവാസികളുടെയും പ്രശ്നങ്ങളാണ്. നൂറുകണക്കിന് മനുഷ്യരാണ് വനമേഖലകളിലെ കാട്ടാന ആക്രമണത്തിൽ മരിച്ചുകൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിഭൂമിയാണ് നശിച്ചുകൊണ്ടിരിക്കുന്നത്. വന്യമൃഗ ആക്രമണത്തിൽ ഈ വർഷം നിലമ്പൂരിൽ മാത്രം നഷ്ടമായത് മൂന്ന് ജീവനുകളാണ്. 22 ലക്ഷത്തിന്റെ കൃഷിനാശവുമുണ്ടായി. നായാട്ടുകാരുടെ പന്നിക്കെണിയിൽ കുടുങ്ങി ഒരു വിദ്യാർത്ഥി മരിച്ചത് ഈ തെരെഞ്ഞെടുപ്പ് കാലത്താണ്. ആദിവാസികളുടെയും കർഷകരുടെയും ജീവനും സ്വത്തും സംരക്ഷിക്കാൻ ഈ സർക്കാർ യാതൊന്നും ചെയ്യാത്തത് കൊണ്ടാണ് അപകടങ്ങൾ ആവർത്തിക്കുന്നത്.
മുത്തങ്ങയുടെ പേരിൽ കണ്ണീരൊഴുക്കുന്ന ഒരു ഇടതുമന്ത്രിയും ഭൂമിക്ക് വേണ്ടി മലപ്പുറം കലക്ടറേറ്റ് പടിക്കൽ നിലമ്പൂരിലെ ആദിവാസികൾ നടത്തുന്ന സമര പന്തലിലേക്ക് എത്തിനോക്കിയിട്ടില്ല. 314 ദിവസം നിലമ്പൂരിൽ സമരം ചെയ്ത ശേഷമാണ് ഇവർ കലക്ടറേറ്റ് പടിക്കലേക്ക് സമരം മാറ്റിയത്. 2024 ഡിസംബർ 31നകം 60 കുടുംബങ്ങൾക്ക് 50 സെന്റ് ഭൂമി നൽകുമെന്ന ഉറപ്പാണ് സർക്കാർ ലംഘിച്ചത്. അപമാനിച്ചവർക്ക് വോട്ടില്ല എന്ന മുദ്രാവാക്യവുമായി ആശ വർക്കർമാരും നിലമ്പൂരിൽ എൽ.ഡി.എഫിനെതിരെ പ്രചാരണത്തിലാണ്. സമരം ആരംഭിച്ചപ്പോൾ ഇൻസെന്റീവ് കുറയുന്ന പത്ത് നിബന്ധനകൾ പിൻവലിക്കുമെന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ പുതിയ നിബന്ധനകൾ വന്നപ്പോൾ പഴയ പത്ത് നിബന്ധനകളും മറ്റൊരു രീതിയിൽ കൂട്ടിച്ചേർത്തു. 7000 കിട്ടേണ്ട സ്ഥാനത്ത് 3500 മാത്രമാണ് ഓണറേറിയം കിട്ടിയത്. ആശ വർക്കർമാരോടും അവരുടെ സമരത്തോടും തീവ്ര വലത് മനസ്സോടെ ക്രൂരത കാട്ടിയ ഇടത് സർക്കാറിനെതിരായ ജനരോഷം നിലമ്പൂരിൽ പ്രതിഫലിക്കും.
‘സാംസ്‌കാരിക കേരളം സ്വരാജിനൊപ്പം’ എന്നൊരു പരിപാടി ഈയിടെ നിലമ്പൂരിലുണ്ടായി. ഇത് സംഘടിപ്പിച്ചത് പുരോഗമന കലാസാഹിത്യ സംഘമാണ്. സി.പി.എമ്മുമായി ആഭിമുഖ്യമുള്ളവർ മാത്രമാണ് ഈ സംഘടനയിൽ പ്രവർത്തിക്കുന്നത്. അവർ ഒത്തുകൂടിയാൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കില്ല എന്ന് ഏത് കുട്ടിക്കും അറിയാവുന്ന കാര്യമാണ്. അവർ സ്വാഭാവികമായും എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി നല്ല വായനക്കാരനാണ് എന്നായിരുന്നു എഴുത്തുകാരൻ വൈശാഖന്റെ ന്യായം. നല്ല വായനക്കാരൻ മാത്രമല്ല, നല്ല എഴുത്തുകാരനും തിരക്കഥാകൃത്തും സാംസ്‌കാരിക പ്രവർത്തകനുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. സാംസ്‌കാരിക പ്രവർത്തനത്തിന്റെ പേരിലാണ് സാംസ്‌കാരിക കേരളം നിലമ്പൂരിലെ സ്ഥാനാർത്ഥിയെ പിന്തുണക്കുന്നതെങ്കിൽ അവർ പിന്തുണക്കേണ്ടത് ആര്യാടൻ ഷൗക്കത്തിനെയാണ്. എഴുത്തുകാർ സ്വരാജിനൊപ്പമെന്ന് പറയാൻ വൈശാഖനെ ആരാണ് ചുമതലപ്പെടുത്തിയത് എന്ന് ചോദിച്ചത് കവി കൽപറ്റ നാരായണനാണ്. അതായത് ഞങ്ങൾ കമ്യൂണിസ്റ്റുകാർ ആയത് കൊണ്ട് എൽ.ഡി.എഫിനെ പിന്തുണക്കുന്നു എന്ന് പറയേണ്ടതിന് പകരം തങ്ങളുടെ പിന്തുണയുടെ മുഴുവൻ ഭാരവും കേരളത്തിന്റെ മുഴുവൻ സാംസ്‌കാരിക പ്രവർത്തകരുടെയും പിരടിയിൽ ചാർത്താനാണ് സി.പി.എമ്മുകാരായ എഴുത്തുകാർ ശ്രമിച്ചത്. ഇതിനെ അതേ നാണയത്തിൽ സാംസ്‌കാരിക കേരളം പ്രതിരോധിച്ചു. അതേസമയം ഇരട്ടത്താപ്പുകാരായ ഈ എഴുത്തുകാരെ ആരും
ആദിവാസികളുടെ ഭൂസമര പന്തലിൽ കണ്ടില്ല, ആശ വർക്കർമാരുടെ സമരത്തിൽ കണ്ടില്ല.
വെൽഫെയർ പാർട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച ഒറ്റ വിഷയത്തിൽ മാത്രം നിലമ്പൂർ തെരഞ്ഞെടുപ്പിനെ കെട്ടിയിട്ട് ചർച്ച ചെയ്തവർ കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ തീവ്രവാദത്തിന് പ്രചോദനമായവർ എന്ന് പി. ജയരാജൻ വിശേഷിപ്പിച്ച പി.ഡി.പിയുടെ എൽ.ഡി.എഫ് പിന്തുണയോ ഗാന്ധിവധത്തിൽ പങ്കുള്ള, ഗോഡ്‌സെയെ ആരാധിക്കുന്ന ഹിന്ദു മഹാസഭ എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്നതോ ചർച്ചയാക്കിയിട്ടില്ല. നിലമ്പൂരിന്റെ വികസന മുരടിപ്പ്, വൈദ്യുതി ചാർജ്ജ് വർധന, വിലക്കയറ്റം, സാമ്പത്തിക വെല്ലുവിളികൾക്കിടയിലും സർക്കാർ ആഘോഷങ്ങളിലെ ധൂർത്ത്, സംസ്ഥാനത്തിന്റെ ഭാരിച്ച കടക്കെണി തുടങ്ങി ഒട്ടേറെ വിഷയങ്ങൾ വേറെയുമുണ്ട്. ചരിത്രത്തിൽ തുല്യതയില്ലാത്ത വിധത്തിൽ പ്രാദേശിക ഭരണകൂടങ്ങളോട് സർക്കാർ വിവേചനം കാണിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങളെല്ലാം വെട്ടിച്ചുരുക്കി. അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ടില്ലാതെ തദ്ദേശ സ്ഥാപനങ്ങൾ പ്രയാസപ്പെടുകയാണ്. ഇപ്പോഴും 2020ലെ ലൈഫ് ഭവന പദ്ധതി ലിസ്റ്റാണ് നിലവിലുള്ളത്. അതിന് ശേഷം ഇതേവരെ അപേക്ഷ സ്വീകരിച്ചിട്ടില്ല. സ്വന്തമായി ഒരു വീടെന്ന സ്വപ്‌നവുമായി പതിനായിരങ്ങളാണ് ചോരുന്ന കൂരകളിൽ കാത്തിരിക്കുന്നത്. ഇങ്ങനെ അടിസ്ഥാന ജനവിഭാഗങ്ങൾ അനുഭവിക്കുന്ന ഒട്ടേറെ നീറുന്ന പ്രശ്‌നങ്ങളുണ്ട്. തെരഞ്ഞെടുപ്പിൽ ഇതൊന്നും ചർച്ചയാവാതിരിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. എന്നാൽ, കുടുംബയോഗങ്ങളിലും മറ്റും യു.ഡി.എഫ് കൃത്യമായി ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലേക്കുള്ള അജണ്ട സെറ്റ് ചെയ്യാനുള്ള പരീക്ഷണശാലയായിട്ടാണ് സർക്കാർ നിലമ്പൂരിനെ കാണുന്നത്. എന്നാൽ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് ഊർജ്ജം പകരുന്ന തിരിച്ചടി എൽ.ഡി.എഫ് സർക്കാറിന് നൽകാനാണ് നിലമ്പൂരിലെ ജനം ഒരുങ്ങുന്നത്.
-
india3 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
india3 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
india3 days ago
അഹമ്മദാബാദിലെ വിമാനാപകടം; സമൂഹമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രം മാറ്റി എയര്‍ ഇന്ത്യ
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
india3 days ago
അഹമ്മദാബാദ് വിമാനദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് ടാറ്റാ
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: മരിച്ചവരുടെ എണ്ണം 130 ആയി
-
kerala2 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
india2 days ago
മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി