crime
ജില്ലയില്‍ പടര്‍ന്ന് ലഹരിപ്പുക; രണ്ട് മാസത്തിനിടെ 66 കേസുകളിലായി 68 പേര്‍ അറസ്റ്റില്‍; ഞെട്ടിപ്പിക്കും കണക്കുകള്‍ ഇങ്ങനെ

മലപ്പുറം ജില്ലയിലെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എയുടെ ഉപയോഗം വര്‍ദ്ധിക്കുന്നു. നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക്ക് സബ്സ്റ്റന്‍സസ്(എന്‍.ഡി.പി.എസ്) ആക്ട് പ്രകാരം രണ്ട് മാസത്തിനിടെ 66 കേസുകളിലായി 68 പേര്‍ അറസ്റ്റിലായി. ജനുവരിയില്‍ 29 കേസുകളും ഫെബ്രുവരിയില്‍ 37 കേസുകളും രജിസ്റ്റര്‍ ചെയ്തു. 2022ല്‍ 357 പേര്‍ അറസ്റ്റിലായിരുന്നു.
19നും 25നും ഇടയില്‍ പ്രായമുള്ളവരാണ് ലഹരിക്ക് അടിമപ്പെടുന്നവരില്‍ കൂടുതലും. എം.ഡി.എം.എ ആണ് കൂടുതലായി ഉപയോഗിക്കുന്നത്. ചെറിയ അളവില്‍ പോലും ആറ് മണിക്കൂര്‍ വരെ ലഹരി ലഭിക്കും. ഉപയോഗിച്ചാലും അത്ര പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നതും സിന്തറ്റിക് ലഹരിയിലേക്ക് ആളുകളെ അടുപ്പിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് വരെ പെണ്‍കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നത് വിരളമായിരുന്നെങ്കില്‍ ഇന്ന് കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് എക്‌സൈസ് വകുപ്പ് അധികൃതര്‍.
മയക്കുമരുന്നിന്റെ ലഹരി അറിഞ്ഞവര്‍ പിന്നീട് കാരിയര്‍മാരാവുകയാണ്. വിതരണ ശൃംഖലയില്‍ ചേര്‍ന്ന് ചെറുപ്രായത്തിലേ ജയിലിലാകുന്നവരുടെ എണ്ണവും ചെറുതല്ല. വിദ്യാര്‍ത്ഥികളെ ഏജന്റുമാരാക്കി മാറ്റുന്നത് മാഫിയയുടെ താത്പര്യമാണ്. സ്‌കൂള്‍ യൂണിഫോമില്‍ പോയാല്‍ ആരും പെട്ടെന്ന് ശ്രദ്ധിക്കാത്തതാണ് ലഹരി മാഫിയ കുട്ടികളെ ലക്ഷ്യമാക്കി വലിയ തോതില്‍ പ്രവര്‍ത്തിക്കാന്‍ കാരണം.
സ്‌പോര്‍ട്‌സാവണം ലഹരി
ലഹരിയില്‍ നിന്ന് യുവതലമുറയെ അകറ്റുകയെന്ന ലക്ഷ്യത്തോടെ ‘ലഹരിയില്‍ നിന്ന് കായിക ലഹരിയിലേക്ക് ‘ എന്ന സന്ദേശവുമായി എക്‌സൈസ് വകുപ്പ് ജില്ലയില്‍ വിവിധയിടങ്ങളില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. റെസിഡന്റ്സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ച് ഭാരവാഹികളെ ഉള്‍പ്പെടുത്തി വാട്ട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അവരുമായി ബന്ധപ്പെട്ട് ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ പരിപാടികള്‍ എക്സൈസ് വകുപ്പ് ആലോചിക്കുന്നുണ്ട്.
വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് ലഹരി വിമുക്തി ക്ലബുകള്‍ രൂപീകരിച്ച് ബോധവത്കരണ പരിപാടികളും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ ജിംനേഷ്യവും മറ്റുമൊരുക്കി കായിക-പാഠ്യേതര പരിപാടികളിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിക്കാനും ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്.
വീടുകളില്‍ നിന്നാവണം ലഹരിയ്ക്കെതിരെയുള്ള ബോധവല്‍കരണം തുടങ്ങേണ്ടത്. തങ്ങള്‍ പറഞ്ഞ് കുട്ടികള്‍ ലഹരിയെക്കുറിച്ച് അറിയേണ്ട എന്ന ചിന്തയില്‍ പല രക്ഷിതാക്കളും മക്കളോട് ഇക്കാര്യം സംസാരിക്കാറില്ല. ലഹരിയുടെ ചതിക്കുഴികളും അതില്‍ വീഴാതിരിക്കാനുള്ള ജാഗ്രത നിര്‍ദ്ദേശങ്ങളും കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്. വിദ്യാലയങ്ങളില്‍ നിന്ന് ലഹരി ബോധവത്കരണം നല്‍കേണ്ടത് അനിവാര്യമാണ്.
2023 – മയക്ക്മരുന്ന് കേസുകളുടെ കണക്ക്
എന്‍.ഡി.പി.എസ് – 29 കഞ്ചാവ് – 18.409 കിലോ കഞ്ചാവ് ചെടി – 2 എണ്ണം എം.ഡി.എം.എ -350 മില്ലീഗ്രാം.
എന്‍.ഡി.പി.എസ് – 37 കഞ്ചാവ് – 5.744 കിലോ എം.ഡി.എം.എ – 556.39 ഗ്രാം.
2022 – മയക്ക്മരുന്ന് കേസുകളുടെ കണക്ക്;
എന്‍.ഡി.പി.എസ് – 362
കഞ്ചാവ് – 446.679 കിലോ
കഞ്ചാവ് ചെടി – 43
എം.ഡി.എം.എ – 441.772 ഗ്രാം
ബ്രൗണ്‍ ഷുഗര്‍ – 11.098 ഗ്രാം
ഹാഷിഷ് ഓയില്‍ – 43.2602 ഗ്രാം
എല്‍.എസ്.ഡി – 8,411 മില്ലിഗ്രാം
കൊക്കെയ്ന്‍ – 21 ഗ്രാം
ഹെറോയ്ന്‍ – 6.35 ഗ്രാം
ആംഫെറ്റാമിന്‍ -7.574 ഗ്രാം.
crime
ഷീല സണ്ണിയെ ലഹരിക്കേസിൽ കുടുക്കി; പ്രതി ലിവിയ അറസ്റ്റിൽ

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് പൊലീസ് കസ്റ്റഡിയില്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ലിവിയ പിടിയിലായത്. ദുബായില്‍ നിന്ന് മുംബൈ വഴി നാട്ടിലേക്ക് എത്താനായിരുന്നു ശ്രമം ഇതിനിടയിലാണ് എസ്‌ഐടി ലിവിയയെ പിടികൂടിയത്.
ദുബായിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. നേരത്തെ ലിവിയയെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ലിവിയ മുൻപ് ജോലി ചെയ്തിരുന്നത്. സഹോദരിയുടെ ഭർത്താവിന്റെ അമ്മയായ ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരിക്കേസിൽ പ്രതിയാക്കുകയായിരുന്നു ലിവിയ എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ദുബായിലേക്ക് കടന്നുകളയുകയായിരുന്നു. ലിവിയയെ നാളെ തൃശൂരിൽ എത്തിക്കും. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.
എന്‍ എസ് ഡി സ്റ്റാമ്പ് ലിഡിയ സമ്പാദിച്ചത് വിദേശ മയക്കുമരുന്നു വിപണനക്കാരില്‍ നിന്നായിരുന്നു. 10000 രൂപയ്ക്കാണ് സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ സ്റ്റാമ്പ് ഒറിജിനല്‍ ആയിരുന്നില്ല. ഇതാണ് ഷീല സണ്ണിക്ക് രക്ഷയായത്.ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയതിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കള്ളക്കേസിന് പിന്നില്‍. ഷീലയുടെ ഇറ്റലി യാത്ര മുടക്കലും പ്രതികളുടെ ലക്ഷ്യമായിരുന്നു. ഷീലയുടെ മകന്റെ ഭാര്യാസഹോദരി ലിവിയ കേസില്‍ രണ്ടാം പ്രതിയാണ്. ഷീലയെ കള്ളക്കേസില്‍ കുടുക്കിയതില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ ലിവിയ ദുബായിലേക്കു കടന്നിരുന്നു.
crime
മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ

ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.
രക്തം പുരണ്ട ഷർട്ട് ധരിച്ച് ഒരാൾ രാത്രി സ്കൂട്ടർ ഓടിച്ചു വരുന്നതു കണ്ടാണ് പൊലീസ് സംഘം വാഹനം തടഞ്ഞത്. പരിശോധനയിൽ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്‍റെ ക്വിക് റെസ്പോൺസ് ടീമാണ് നടുക്കുന്ന ഒരു കാഴ്ച കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുകയായിരുന്നു.
ഴു ഉപയോഗിച്ചാണ് യുവതിയുടെ കഴുത്തിൽ വെട്ടിയത്. 5 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൂന്നു വയസ്സുള്ള മകളുണ്ട്. വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു ഇരുവർക്കും ജോലി.
crime
ഡിജെ പാര്‍ട്ടിക്കിടെ ഗുണ്ടാ സംഘത്തിന്റെ ആക്രമം; കൊച്ചിയില്‍ ബാര്‍ ജീവനക്കാരെ മര്‍ദിച്ചു

കൊച്ചി കടവന്ത്രയില്‍ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം. ഗുണ്ടാ സംഘത്തിലെ അംഗങ്ങള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരെ ഗുണ്ടാസംഘം മര്‍ദിച്ചു. തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന കളമശ്ശേരി ഫിറോസിന്റെ സംഘത്തില്‍പ്പെട്ടവരാണ് ആക്രമണം കാണിച്ചത്.
ലഹരി കേസില്‍ മുന്‍പ് പിടിയിലായ കളമശ്ശേരി സ്വദേശികളായ സുനീര്‍ നഹാസ് എന്നിവരാണ് അക്രമണത്തിന് നേതൃത്വം നല്‍കിയത്. സംഭവ ശേഷം സ്ഥലത്തുനിന്ന് പ്രതികള്‍ രക്ഷപ്പെട്ടിട്ടും മരട് പോലീസ് നടപടിയിടുത്തില്ല. ബാര്‍ ജീവനക്കാര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
-
kerala3 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf3 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
GULF3 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്
-
kerala2 days ago
എംഎസ്സി കപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുത്; ഹൈക്കോടതി
-
india2 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
india2 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍