Connect with us

crime

ജില്ലയില്‍ പടര്‍ന്ന് ലഹരിപ്പുക; രണ്ട് മാസത്തിനിടെ 66 കേസുകളിലായി 68 പേര്‍ അറസ്റ്റില്‍; ഞെട്ടിപ്പിക്കും കണക്കുകള്‍ ഇങ്ങനെ

Published

on

മലപ്പുറം ജില്ലയിലെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എയുടെ ഉപയോഗം വര്‍ദ്ധിക്കുന്നു. നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക്ക് സബ്സ്റ്റന്‍സസ്(എന്‍.ഡി.പി.എസ്) ആക്ട് പ്രകാരം രണ്ട് മാസത്തിനിടെ 66 കേസുകളിലായി 68 പേര്‍ അറസ്റ്റിലായി. ജനുവരിയില്‍ 29 കേസുകളും ഫെബ്രുവരിയില്‍ 37 കേസുകളും രജിസ്റ്റര്‍ ചെയ്തു. 2022ല്‍ 357 പേര്‍ അറസ്റ്റിലായിരുന്നു.

19നും 25നും ഇടയില്‍ പ്രായമുള്ളവരാണ് ലഹരിക്ക് അടിമപ്പെടുന്നവരില്‍ കൂടുതലും. എം.ഡി.എം.എ ആണ് കൂടുതലായി ഉപയോഗിക്കുന്നത്. ചെറിയ അളവില്‍ പോലും ആറ് മണിക്കൂര്‍ വരെ ലഹരി ലഭിക്കും. ഉപയോഗിച്ചാലും അത്ര പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നതും സിന്തറ്റിക് ലഹരിയിലേക്ക് ആളുകളെ അടുപ്പിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് വരെ പെണ്‍കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നത് വിരളമായിരുന്നെങ്കില്‍ ഇന്ന് കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് എക്‌സൈസ് വകുപ്പ് അധികൃതര്‍.

മയക്കുമരുന്നിന്റെ ലഹരി അറിഞ്ഞവര്‍ പിന്നീട് കാരിയര്‍മാരാവുകയാണ്. വിതരണ ശൃംഖലയില്‍ ചേര്‍ന്ന് ചെറുപ്രായത്തിലേ ജയിലിലാകുന്നവരുടെ എണ്ണവും ചെറുതല്ല. വിദ്യാര്‍ത്ഥികളെ ഏജന്റുമാരാക്കി മാറ്റുന്നത് മാഫിയയുടെ താത്പര്യമാണ്. സ്‌കൂള്‍ യൂണിഫോമില്‍ പോയാല്‍ ആരും പെട്ടെന്ന് ശ്രദ്ധിക്കാത്തതാണ് ലഹരി മാഫിയ കുട്ടികളെ ലക്ഷ്യമാക്കി വലിയ തോതില്‍ പ്രവര്‍ത്തിക്കാന്‍ കാരണം.

സ്‌പോര്‍ട്‌സാവണം ലഹരി

ലഹരിയില്‍ നിന്ന് യുവതലമുറയെ അകറ്റുകയെന്ന ലക്ഷ്യത്തോടെ ‘ലഹരിയില്‍ നിന്ന് കായിക ലഹരിയിലേക്ക് ‘ എന്ന സന്ദേശവുമായി എക്‌സൈസ് വകുപ്പ് ജില്ലയില്‍ വിവിധയിടങ്ങളില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. റെസിഡന്റ്സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ച് ഭാരവാഹികളെ ഉള്‍പ്പെടുത്തി വാട്ട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അവരുമായി ബന്ധപ്പെട്ട് ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ പരിപാടികള്‍ എക്സൈസ് വകുപ്പ് ആലോചിക്കുന്നുണ്ട്.

വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് ലഹരി വിമുക്തി ക്ലബുകള്‍ രൂപീകരിച്ച് ബോധവത്കരണ പരിപാടികളും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ ജിംനേഷ്യവും മറ്റുമൊരുക്കി കായിക-പാഠ്യേതര പരിപാടികളിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിക്കാനും ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്.

വീടുകളില്‍ നിന്നാവണം ലഹരിയ്ക്കെതിരെയുള്ള ബോധവല്‍കരണം തുടങ്ങേണ്ടത്. തങ്ങള്‍ പറഞ്ഞ് കുട്ടികള്‍ ലഹരിയെക്കുറിച്ച് അറിയേണ്ട എന്ന ചിന്തയില്‍ പല രക്ഷിതാക്കളും മക്കളോട് ഇക്കാര്യം സംസാരിക്കാറില്ല. ലഹരിയുടെ ചതിക്കുഴികളും അതില്‍ വീഴാതിരിക്കാനുള്ള ജാഗ്രത നിര്‍ദ്ദേശങ്ങളും കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്. വിദ്യാലയങ്ങളില്‍ നിന്ന് ലഹരി ബോധവത്കരണം നല്‍കേണ്ടത് അനിവാര്യമാണ്.

2023 – മയക്ക്മരുന്ന് കേസുകളുടെ കണക്ക്

എന്‍.ഡി.പി.എസ് – 29 കഞ്ചാവ് – 18.409 കിലോ കഞ്ചാവ് ചെടി – 2 എണ്ണം എം.ഡി.എം.എ -350 മില്ലീഗ്രാം.
എന്‍.ഡി.പി.എസ് – 37 കഞ്ചാവ് – 5.744 കിലോ എം.ഡി.എം.എ – 556.39 ഗ്രാം.

2022 – മയക്ക്മരുന്ന് കേസുകളുടെ കണക്ക്;

എന്‍.ഡി.പി.എസ് – 362
കഞ്ചാവ് – 446.679 കിലോ
കഞ്ചാവ് ചെടി – 43
എം.ഡി.എം.എ – 441.772 ഗ്രാം
ബ്രൗണ്‍ ഷുഗര്‍ – 11.098 ഗ്രാം
ഹാഷിഷ് ഓയില്‍ – 43.2602 ഗ്രാം
എല്‍.എസ്.ഡി – 8,411 മില്ലിഗ്രാം
കൊക്കെയ്ന്‍ – 21 ഗ്രാം
ഹെറോയ്ന്‍ – 6.35 ഗ്രാം
ആംഫെറ്റാമിന്‍ -7.574 ഗ്രാം.

 

crime

വീട്ടമ്മയെ കെട്ടിയിട്ട് മോഷണം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി

Published

on

പാലക്കാട് പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയ കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച വടവന്നൂര്‍ കൂത്തന്‍പാക്കം വീട്ടില്‍ സുരേഷ് (34), വിജയകുമാര്‍ (42), നന്ദിയോട് അയ്യപ്പന്‍ചള്ള വീട്ടില്‍ റോബിന്‍ (31), വണ്ടിത്താവളം പരുത്തിക്കാട്ടുമട പ്രദീപ് (38) എന്നിവരെയാണ് മൂന്ന് ദിവസത്തേക്ക് കസബ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

കേസില്‍ ഒന്നാം പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സ്വര്‍ണം വിറ്റ കോയമ്പത്തൂരിലടക്കം ഇവരെ എത്തിച്ച് തെളിവെടുക്കും. വിറ്റ സ്വര്‍ണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അറസ്റ്റിലായ വിമല്‍കുമാര്‍, ബഷീറുദ്ദീന്‍ എന്നിവര്‍ക്കൊപ്പം മോഷണം നടത്തിയ ആളെയാണ് ഇനി പിടികൂടാനുള്ളത്. സ്ഥിരം കുറ്റവാളിയായ ഇയാള്‍ വളരെ പെട്ടെന്ന് ഒളിവില്‍ പോയതിനാലാണ് ഇതുവരെ പിടികൂടാന്‍ കഴിയാത്തത്. ഇയാള്‍ എവിടെയാണെന്നതിന് സൂചന ലഭിച്ചിട്ടുണ്ട്.

Continue Reading

crime

ലഹരിയുടെ മറവില്‍ മര്‍ദനം; വീടിനുമുകളില്‍ കയറി ആത്മഹത്യ ഭീഷണി; ഏറെ ശ്രമത്തിനൊടുവില്‍ പ്രതിയെ പൊലീസ് പിടികൂടി

പൊലീസും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേര്‍ന്ന് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു

Published

on

സ്ഥിരമായി ലഹരി ഉപയോഗിക്കുകയും ഭാര്യയെയും കുട്ടികളെയും മര്‍ദിക്കുകയും ചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വീടിനു മുകളില്‍ കയറിയിരുന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ പ്രതിയെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പുറമണ്ണൂര്‍ പാറക്കുഴിയില്‍ സൈതലവിയെയാണ് (33) അറസ്റ്റ് ചെയ്തത്.

വീട്ടിലെത്തിയ പൊലീസിനെ കണ്ട പ്രതി ഓടുമേഞ്ഞ വീടിനുമുകളില്‍ കയറിയിരുന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടുകള്‍ എടുത്ത് പൊലീസ് സംഘത്തിന് നേരെ എറിയുകയും അസഭ്യം പറയുകയും ചെയ്തു.

വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷ സേനാ ഉദ്യോഗസ്ഥര്‍ വീടിനുമുകളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്രതി വീണ്ടും ഓട് ഇളക്കിയെടുത്ത് ജീവനക്കാര്‍ക്ക് നേരെ തുരുതുരെ എറിയാന്‍ തുടങ്ങി. തുടര്‍ന്ന് പൊലീസും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേര്‍ന്ന് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. തിരൂര്‍ കോടതിയില്‍ ഹാജരാക്കി. പിന്നീട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

 

Continue Reading

crime

ഡല്‍ഹിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; നാലു വയസായ മകനും പരുക്ക്

യുവതി മകനോടൊപ്പം നില്‍ക്കുമ്പോഴാണ് സംഭവം

Published

on

ഡല്‍ഹിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഡല്‍ഹിയിലെ ഭരത് നഗറില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. യുവതി മകനോടൊപ്പം നില്‍ക്കുമ്പോഴാണ് സംഭവം. ആക്രമണത്തില്‍ കുഞ്ഞിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

രാവിലെ എട്ട് മണിയോടെ ഒരാള്‍ അടുത്തുള്ള പാര്‍ക്കിനുള്ളില്‍ നിന്ന് വന്ന് യുവതിയുടെ നേരെ ആസിഡ് എറിയുകയായിരുന്നു. പൊള്ളലേറ്റ അമ്മയും മകനും ആശുപത്രിയില്‍ ചികിത്സ തേടി.

Continue Reading

Trending