Connect with us

kerala

എം.വി ഗോവിന്ദന്റെ യാത്ര: ‘പ്രതിരോധത്തി’ലായത് പിണറായി

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്ര തിരുവനന്തപുരത്ത് സമാപിച്ചപ്പോള്‍ ശരിക്കും പ്രതിരോധത്തിലായത് മുഖ്യമന്ത്രി പിണറായി വിജയന്‍.

Published

on

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്ര തിരുവനന്തപുരത്ത് സമാപിച്ചപ്പോള്‍ ശരിക്കും പ്രതിരോധത്തിലായത് മുഖ്യമന്ത്രി പിണറായി വിജയന്‍. യാത്ര തലസ്ഥാനത്തെത്തിയപ്പോള്‍ സ്വപ്‌നാ സുരേഷിനെതിരെ കേസ് കൊടുക്കുമെന്നുകൂടി പ്രഖ്യാപിച്ചുകൊണ്ടാണ് ഗോവിന്ദന്‍ പിണറായിയെ പ്രതിരോധത്തിലാക്കിയത്. പിണറായിക്കും കുടുംബത്തിനും മാനമില്ലേ എന്ന ചോദ്യം ശക്തമായി ഉയര്‍ന്നുവരുന്നതിനിടെയാണ് ഗോവിന്ദന്‍ ഒരുമുഴം നീട്ടിയെറിഞ്ഞത്. യാത്രയിലുടനീളം എം.വി.ഗോവിന്ദന്‍ സ്വീകരിച്ച നിലപാടുകള്‍ പിണറായിയും എം.വി.ഗോവിന്ദനും തമ്മിലുള്ള ഭിന്നത വ്യക്തമാക്കുന്ന തരത്തിലുള്ളതായിരുന്നു. പാര്‍ട്ടിയെ ലഹരി, അഴിമതി മാഫിയയില്‍ നിന്ന് ശുദ്ധീകരിക്കുമെന്ന എം.വി.ഗോവിന്ദന്റെ ആവര്‍ത്തിച്ചുള്ള പറച്ചില്‍

പിണറായിക്കുള്ള പരോക്ഷമായും പ്രത്യക്ഷമായും വിമര്‍ശനമായി. ജാഥക്കിടയില്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയ സംഭവ വികാസങ്ങളിലും ഗോവിന്ദന്‍ പിണറായിയെ വിഷമവൃത്തത്തിലാക്കി. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജാഥയില്‍ ഉയര്‍ത്തി കാട്ടുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ജാഥയുടെ സമാപനത്തില്‍ പങ്കെടുക്കാത്തത് പാര്‍ട്ടിയില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടും. പാര്‍ട്ടി സെക്രട്ടറി സ്വപ്‌നയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പറഞ്ഞത് സ്വപ്‌ന ലൈംഗിക പീഡന ആരോപണങ്ങള്‍ ഉള്‍പെടെ ഉന്നയിച്ചിട്ടും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ധൈര്യപ്പെടാത്ത പിണറായിയെയും കൂട്ടരെയും വെട്ടിലാക്കുക തന്നെ ചെയ്തു. ലൈഫ്മിഷന്‍ കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എം.ശിവശങ്കരനെയും ചോദ്യം ചെയ്ത അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെയും ജാഥയ്ക്കിടയില്‍ എം.വി.ഗോവിന്ദന്‍ പല തവണ തള്ളിപ്പറഞ്ഞു.

ജാഥക്കിടെ ഉയര്‍ന്നു വന്ന വിഷയങ്ങള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒന്നാം നമ്പര്‍ ആകാനുള്ള എം.വി.ഗോവിന്ദന്റെ നീക്കങ്ങള്‍ക്കു സഹായകരമായി. പിണറായി, ഗോവിന്ദന്‍ വിഭാഗങ്ങളുടെ വടംവലിയില്‍ വീര്‍പ്പുമുട്ടിയ ജനകീയ പ്രതിരോധ ജാഥയുടെ സകലശോഭയും കെടുത്തും വിധം സ്വപ്‌നയെത്തി. ജാഥയുടെ ഏറെ സമയവും സ്വപ്‌നയെ പ്രതിരോധിക്കാനാണ് ചിലവഴിക്കപ്പെട്ടത്. തുടര്‍ന്ന് ബ്രഹ്മപുരം, ആലപ്പുഴയിലെ വിഭാഗീയത, ഇപിയുടെ വിട്ടു നില്‍ക്കല്‍ തുടങ്ങിയ സംഭവങ്ങളാല്‍ ജാഥ ഹൈജാക്ക് ചെയ്യപ്പെട്ടു. പ്രതിരോധ ജാഥില്‍ തുടക്കം മുതല്‍ പ്രതിരോധത്തിലായ സിപിഎം ജാഥ തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ ജാഥ ഉയര്‍ത്തുന്ന കേന്ദ്ര വിരുദ്ധ മുദ്രാവാക്യമോ, രാഷ്ട്രീയ ചോദ്യങ്ങളോ അല്ല പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ചര്‍ച്ചയായത്. ജാഥയുടെ തുടക്കത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ വിട്ടുനില്‍ക്കല്‍ ജാഥയെ വല്ലാതെ വലച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; 70.76 ശതമാനം പോളിങ്

യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. അവസാന മണിക്കൂര്‍ പിന്നിടുമ്പോള്‍ 70.76 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. പ്രതികൂല കലാവസ്ഥയെയും അവഗണിച്ച് രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്.

യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.യുഡിഎഫ് വോട്ടില്‍ വിള്ളലുണ്ടാക്കാനാവില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. .25,000 ത്തില്‍ അധികം വോട്ടിന്റെഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിയുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.

Continue Reading

kerala

വടകരയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

താഴെ അങ്ങാടി സ്വദേശി അസ്ലമിന്റെ മകന്‍ സഹല്‍ (14) ആണ് കുളത്തില്‍ മുങ്ങി മരിച്ചത്.

Published

on

കോഴിക്കോട് വടകരയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. താഴെ അങ്ങാടി സ്വദേശി അസ്ലമിന്റെ മകന്‍ സഹല്‍ (14) ആണ് കുളത്തില്‍ മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൂട്ടുകാരനോടൊപ്പം വടകര ചിറക്കല്‍ കുളത്തില്‍ നീന്തുന്നതിനിടയില്‍ സഹല്‍ മുങ്ങി പോകുകയായിരുന്നു. കടമേരി ആര്‍എസി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

Continue Reading

kerala

എസ്.എസ്.എല്‍.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പരീക്ഷാഫലം താഴെ പറയുന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

Published

on

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം താഴെ പറയുന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. എസ്.എസ്.എല്‍.സി സേ പരീക്ഷഫലം sslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലും ടി.എച്ച്.എസ്.എല്‍.സി പരീക്ഷാഫലം thslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.

Continue Reading

Trending