Connect with us

kerala

സ്ത്രീകള്‍ ആശുപത്രികളില്‍ വരെ പീഡിപ്പിക്കപ്പെടുന്ന നാടായി പിണറായി വിജയന്‍ കേരളത്തെ മാറ്റിയിരിക്കുന്നു: കെ സുധാകരന്‍

കേരളം ചോദിച്ചു വാങ്ങിയ ദുരന്തമാണ് പിണറായി വിജയന്റെ ഭരണം.

Published

on

ജിഷ എന്ന പെണ്‍കുട്ടിയെ ഒരു അന്യസംസ്ഥാന തൊഴിലാളി കൊന്ന ദാരുണ സംഭവത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്കും അമ്മൂമ്മമാര്‍ക്കും വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയാതായിരിക്കുന്നു എന്ന് ചാനല്‍ മൈക്കുകളുടെ മുന്നില്‍ വന്നുനിന്ന് വിളിച്ചുപറഞ്ഞ നാണംകെട്ട രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്ന് കെപിസിസി അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍. പിണറായി വിജയന്റെ ഭരണകാലത്ത് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ വരെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന അവസ്ഥ വന്നിരിക്കുന്നു അദ്ദേഹം പറഞ്ഞു.

തലസ്ഥാന നഗരത്തില്‍ മരുന്ന് വാങ്ങാനായി രാത്രി പുറത്തിറങ്ങിയ വീട്ടമ്മ അക്രമിക്കപ്പെട്ടതും ഞെട്ടിക്കുന്ന സംഭവമാണ്. ആ സ്ത്രീ ആക്രമണം ഉടന്‍ തന്നെ പോലീസിനെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. തിരുവനന്തപുരത്ത് തന്നെ പട്ടാപ്പകല്‍ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നതും കഴിഞ്ഞ ദിവസം കേരളം കണ്ടു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യരുതെന്നാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ പറയുന്നത്. ഈ അനീതി ചോദ്യം ചെയ്ത പ്രതിപക്ഷത്തെ വനിതാ എംഎല്‍എ യുടെ കൈ തല്ലിയൊടിച്ച സ്ത്രീ വിരുദ്ധ ജന്മങ്ങളാണ് നിയമസഭയിലെ ഭരണപക്ഷം അദ്ദേഹം ഓര്‍മിപ്പിച്ചു.

കേരളം ചോദിച്ചു വാങ്ങിയ ദുരന്തമാണ് പിണറായി വിജയന്റെ ഭരണം. കൂട്ട ബലാത്സംഗങ്ങള്‍ തുടര്‍ക്കഥയായിരിക്കുന്നു കേരളത്തില്‍.കുത്തേറ്റും വെട്ടേറ്റും , എന്തിന് വെടിയുണ്ടകളേറ്റുപോലും ഈ ഭരണത്തില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിരിക്കുന്നു.വീട്ടില്‍ കിടന്നുറങ്ങാന്‍ മാത്രമല്ല പിണറായി , സര്‍ജറി കഴിഞ്ഞ് ആശുപത്രിക്കിടക്കയില്‍ വിശ്രമിക്കാന്‍ പോലും കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് നിങ്ങളുടെ ഭരണം കൊണ്ട് കഴിയാതായിരിക്കുന്നു അദ്ദേഹം കുറ്റപ്പെടുത്തി.

സകല വര്‍ഗ്ഗീയക്കളികളും കളിച്ച് നാണംകെട്ട വ്യാജപ്രചാരണങ്ങളും നടത്തി അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന നിങ്ങള്‍ക്ക് കേരളത്തിലെ പെണ്‍കുട്ടികളുടെ ജീവനും സുരക്ഷയും ഒന്നും ഒരു പ്രശ്‌നമല്ല എന്ന് ഞങ്ങള്‍ക്കറിയാം.രാഷ്ട്രീയ ധാര്‍മികതയും മാന്യതയും അവശേഷിക്കുന്ന ഒരൊറ്റ നേതാവ് പോലും സിപിഎമ്മില്‍ അവശേഷിക്കുന്നില്ല എന്നതാണ് രാഷ്ട്രീയ കേരളത്തെ ദു:ഖിപ്പിക്കുന്നത്.കേരളത്തിലെ പെണ്‍കുട്ടികള്‍ സുരക്ഷിത ജീവിതത്തിന് വേണ്ടി കേഴുമ്പോള്‍ ആഢംബര ജീവിതത്തില്‍ സ്വയം മറന്ന് അഭിരമിക്കുകയാകാം ആഭ്യന്തരമന്ത്രി കൂടിയായ കേരളത്തിന്റെ മുഖ്യമന്ത്രി.

നിയമവ്യവസ്ഥകളെയും കേരള പോലീസിനെയും യാതൊരു ഭയവും ഇല്ലാതെ സ്ത്രീ പീഡകര്‍ അഴിഞ്ഞാടുമ്പോളും എങ്ങനെ കൊള്ള നടത്താം, എങ്ങനെ അഴിമതിപ്പണം സമ്പാദിക്കാം എന്നൊക്കെ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന പിണറായി വിജയനെ ആഭ്യന്തരമന്ത്രിക്കസേരയില്‍ നിന്നെങ്കിലും ചെവിക്ക് പിടിച്ച് തൂക്കി വെളിയില്‍ ഇടാന്‍ സിപിഎമ്മില്‍ നട്ടെല്ലുള്ള ഒരു നേതാവ് ഉണ്ടായിരുന്നെങ്കിലെന്ന് രാഷ്ട്രീയ കേരളം ആഗ്രഹിച്ചു പോകുകയാണ് അദ്ദേഹം തുറന്നടിച്ചു.

kerala

‘ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’; രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇപി. പിണറായി അറിയാതെ ഇപി ഒരു ചെറുവിരൽ അനക്കില്ല. ആ നിലയ്ക്ക് ഇപിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ പോകുന്ന പുകിൽ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തി മടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് സിപിഐഎംലെ ആർക്കാണ് അറിയാത്തത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഇത്ര ഷെയ്ഡീ ബാന്ധവം മുഖ്യമന്ത്രി പിണറായി അറിഞ്ഞ് കൊണ്ട് തന്നെയാണ് നടന്നത്. ഈ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തുടങ്ങിയ സിപിഐഎം – ബിജെപി ബന്ധം മറനീക്കി ഇപ്പോൾ പുറത്ത് വന്നുവെന്ന് മാത്രം. പാർലമെൻ്റ് തെരെഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ഇത് കൊണ്ടെന്നും ഇരു പാർട്ടികളും ഒരു സീറ്റ് പോലും ജയിക്കാൻ പോകുന്നില്ല. ഇരുവരുടെയും ആഗ്രഹം കോൺഗ്രസ് മുക്ത ഭാരതമാണ്. അത് വെറും മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്

Published

on

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Continue Reading

Trending