Connect with us

india

വര്‍ഗീയതയോ വികസനമോ; കന്നഡിഗര്‍ ആരെ തുണയ്ക്കും?

കര്‍ണാടക വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. 2024ലെ പൊതു തിരഞ്ഞെടുപ്പിനായുള്ള ടെസ്റ്റ് ഡോസ് എന്ന നിലയിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്.

Published

on

ബെംഗളൂരു: കര്‍ണാടക വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. 2024ലെ പൊതു തിരഞ്ഞെടുപ്പിനായുള്ള ടെസ്റ്റ് ഡോസ് എന്ന നിലയിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. കോണ്‍ഗ്രസ്, ബി.ജെ.പി, ജെ.ഡി.എസ് പാര്‍ട്ടികളുടെ ത്രികോണ മത്സരത്തിനാണ് സംസ്ഥാനം വേദിയാവുന്നതെങ്കിലും കന്നഡ മണ്ണില്‍ രാഷ്ട്രീയ പരീക്ഷണത്തിന് ആംആദ്മി പാര്‍ട്ടിയും എ.ഐ.എം. ഐ.എമ്മും ജനാര്‍ദ്ദന റെഡ്ഢിയുടെ കെ.ആര്‍.പി.പിയുമുള്‍പ്പെടെ ചെറു പാര്‍ട്ടികളും രംഗത്തുണ്ട്.

5.25 കോടി സമ്മതിദായകരാണ് ഇത്തവണ കര്‍ണാടകയുടെ വിധി നിര്‍ണയിക്കുക ഇതില്‍ 9.17 ലക്ഷം കന്നി വോട്ടര്‍മാരാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാറിനെതിരെ ഭരണ വിരുദ്ധ വികാരം ശക്തമാണെന്ന വിലയിരുത്തലുള്ളതിനാല്‍ തന്നെ ദ്രുവീകരണം ലക്ഷ്യമിട്ട് വര്‍ഗീയതയിലൂന്നിയ പ്രചാരണത്തിന് ബി.ജെ. പി നേരത്തെ തന്നെ തുടക്കമിട്ടിട്ടുണ്ട്. ഹിജാബ് വിവാദവും ഹലാല്‍ ഭക്ഷണവും തുടങ്ങി ടിപ്പു-സവര്‍ക്കര്‍ പോരാട്ടമെന്ന നരേറ്റീവും ബീഫ് നിരോധനം, മുസ്്‌ലിം, ദളിത് സംവരണം, ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണം തുടങ്ങി സംഘപരിവാര്‍ അജണ്ടകള്‍ക്ക് വിത്തുപാകിയ മണ്ണിലാണ് ഇത്തവണ തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. ബിജെപിക്കും കോ ണ്‍ഗ്രസിനും അഭിമാന പോരാട്ടമാണിത്തവണത്തേത്.

2018ല്‍ അധികാരത്തോളമെത്തി ഭരണം നഷ്ടമായ കോണ്‍ഗ്രസിന് ഭരണം തിരിച്ചുപിടിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. അതിനാല്‍ തന്നെ ഇത്തവണ ഒരു മുഴം മുമ്പേ കോണ്‍ഗ്രസ് പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അഴിമതി, കമ്മീഷന്‍ സര്‍ക്കാരെന്ന ചീത്തപ്പേരിനെ വര്‍ഗീയതയിലൂന്നിയ പ്രചാരത്തിലൂടെ മറികടക്കാനാണ് ബിജെപി ശ്രമം.

മൈസൂര്‍ കര്‍ണാടക, കിട്ടൂര്‍ കര്‍ണാടക, കല്യാണ കര്‍ണാടക, ബെംഗളൂരു കര്‍ണാടക, മധ്യ കര്‍ണാടക, തീരദേശ കര്‍ണാടക എന്നീ ആറു മേഖലകളിലായി 224 മണ്ഡലങ്ങളാണ് കര്‍ണാടകയില്‍. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. 2018 ല്‍ ബിജെപി 104 സീറ്റുകളും കോണ്‍ഗ്രസ് 78 സീറ്റുകളും ജെഡിഎസിന് 37 സീറ്റുകളുമാണ് ജയിച്ചത്. പിന്നീട് തൂക്കു സഭയായിരുന്നു കണ്ടത്.

ജെഡിഎസ് -കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരമേറിയെങ്കിലും എച്ച്.ഡി കുമാരസ്വാമി സര്‍ക്കാറിനെ ‘ഓപ്പറേഷന്‍ കമല’ വഴി മറിച്ചിട്ട്, 17 എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് ബിജെപി അധികാരം പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഭരണത്തിലേറിയ ബി.ജെ.പിക്ക് രണ്ടു വര്‍ഷക്കാലം ബിഎസ് യെദിയൂരപ്പയും അടുത്ത രണ്ടു വര്‍ഷക്കാലം ബസവരാജ് ബൊമ്മെയുമാണ് മുഖ്യമന്ത്രിയായത്. ജെ.ഡി. എസിന്റെ ശക്തികേന്ദ്രമായ മൈസൂര്‍ കര്‍ണാടക മേഖലയില്‍ ആകെയുള്ള 61 സീറ്റുകളില്‍ 27 എണ്ണം കഴിഞ്ഞ തവണ ജെഡിഎസിനെയാണ് തുണച്ചത്. കോണ്‍ഗ്രസിനും ബിജെപിക്കും 11 സീറ്റുകള്‍ വീതമാണ് ലഭിച്ചത്. ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ കിട്ടൂര്‍ കര്‍ണാടക മേഖലയില്‍ ആകെയുള്ള 50 സീറ്റുകളില്‍ 30 എണ്ണം ബിജെപിക്കൊപ്പമാണ് നിന്നത് കോണ്‍ഗ്രസിന് 17, ജെഡിഎസിന് രണ്ടു സീറ്റുമാണ് ഈ മേഖലയില്‍ നിന്ന് കിട്ടിയത്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ കല്യാണ കര്‍ണാടകയിലെ 40ല്‍ 21 എണ്ണം കോണ്‍ഗ്രസിനൊപ്പവും 15 എണ്ണം ബിജെപിക്കും നാലു സീറ്റ് ജെഡിഎസിനുമാണ് ലഭിച്ചത്.

ബെംഗളുരു കര്‍ണാടകയില്‍ 17 സീറ്റുകള്‍ കോണ്‍ഗ്രസിനൊപ്പവും 11 സീറ്റുകള്‍ ബിജെപിക്കൊപ്പവും നിന്നു. മേഖലയിലെ ആകെയുള്ള 32 സീറ്റുകളില്‍ നാലെണ്ണം ജെഡിഎസിനെ തുണച്ചു. മധ്യ കര്‍ണാടക 26ല്‍ 21 സീറ്റുകളും നല്‍കിയിരിക്കുന്നത് ബിജെപിക്കാണ്. ഇത്തവണ യെദിയൂരപ്പയില്ലെന്നത് മേഖലയില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ കടുപ്പമാക്കും. 5 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

സംഘ്പരിവാര്‍ വര്‍ഗീയതയുടെ ഉരകല്ലായ തീരദേശ കര്‍ണാടക ബിജെപിയുടെ പരീക്ഷണശാലയാണ്. 19 ല്‍ 16 സീറ്റുകളും കഴിഞ്ഞ തവണ ബി.ജെ.പി നേടിയപ്പോ. മൂന്നു സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചു. ജാതിസമവാക്യങ്ങള്‍ക്ക് മേല്‍ക്കെയ്യുള്ള മണ്ണാണ് കര്‍ണാടകയിലേത്. ഏഴ് ശതമാനം കുറുബയുള്‍പ്പടെ 28 ശതമാനം വരുന്ന ഒ.ബി.സി വിഭാഗങ്ങള്‍, 24 ശതമാനം വരുന്ന പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങള്‍, 18 ശതമാനം വരുന്ന ലിംഗായത്തുകള്‍, 13 ശതമാനം വീതം വരുന്ന വൊക്കലിഗ, മുസ്്‌ലിം വിഭാഗങ്ങള്‍, രണ്ടര ശതമാനം വരുന്ന ക്രിസ്ത്യാനികള്‍ എന്നിവരാണ് ജനവിധിയെ നിര്‍ണയിക്കുക. പ്രബലരായ ലിംഗായത്ത്, വൊക്കലിംഗ സമുദായങ്ങളെ ഒപ്പം കൂട്ടി ഭരണം നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒബിസി വിഭാഗത്തിലെ മുസ്്‌ലിം സമുദായങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം എടുത്തുമാറ്റി ലിംഗായത്തുകള്‍ക്കും വൊക്കലിഗര്‍ക്കുമായി തുല്യമായി വീതിച്ചു നല്‍കിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാല്‍, ഹിന്ദുത്വകാര്‍ഡിറക്കി തന്നെയാണ് ഇക്കുറിയും ബിജെപി തിഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്നത്.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനെയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഒരേപോലെ മുന്‍നിരയില്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കാനുള്ള നീക്കം നടത്തുന്നത്. ബൊമ്മൈ സര്‍ക്കാരിന്റെ അഴിമതിയും വര്‍ഗീയ ധ്രുവീകരണവുമൊക്കെത്തന്നെയാണ് കോണ്‍ഗ്രസ് പ്രചരണായുധമാക്കുന്നത്. പകുതിയിലധികം സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തങ്ങള്‍ മുന്നൊരുക്കത്തോടെ തന്നെയാണെന്ന് പാര്‍ട്ടി വ്യക്തമാക്കിക്കഴിഞ്ഞു. അഴിമതിരഹിത സദ്ഭരണവും വികസനവുമാണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പലരും എത്തുന്നതും പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത വിഷയത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നത് കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണ്. ജെഡിഎസും അതിശക്തരായി തന്നെ മത്സരരംഗത്തുണ്ട്. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയാണ് പാര്‍ട്ടിയെ നയിക്കുന്നത്. തൂക്കുമന്ത്രിസഭ എന്ന സാധ്യതയിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ കിങ്‌മേക്കര്‍ പദവിയില്‍ ജെഡിഎസ് തന്നെയാവും ഉണ്ടാവുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ ആധാര്‍ അസാധുവാകുമെന്ന് അറിയിച്ച് അധികൃതര്‍

അഞ്ചു വയസ്സിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കിയിരിക്കണം.

Published

on

ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ ആധാര്‍ അസാധുവാകുമെന്ന് അറിയിച്ച് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. അഞ്ചു വയസ്സിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കിയിരിക്കണം.

കുട്ടികളുടെ ആധാര്‍ എടുക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് ആധാറിലെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലിനായി മെസേജ് അയച്ചുവരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

പുതുക്കിയില്ലെങ്കില്‍ ആധാറുമായി ബന്ധിപ്പിച്ച വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതില്‍ കുട്ടികള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കും. അഞ്ച് വയസിന് താഴെയുള്ള ഒരു കുട്ടി ആധാറില്‍ ചേരുമ്പോള്‍, അവരുടെ ഫോട്ടോ, പേര്, ജനന തിയതി, ലിംഗഭേദം, വിലാസം, തെളിവ് രേഖകള്‍ എന്നിവ നല്‍കണം. ആധാര്‍ എന്റോള്‍മെന്റിനായി വിരലടയാളങ്ങളും ഐറിസ് ബയോമെട്രിക്‌സും ശേഖരിക്കില്ല. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, കുട്ടിക്ക് അഞ്ച് വയസ് തികയുമ്പോള്‍ ആധാറില്‍ വിരലടയാളം, ഫോട്ടോ എന്നിവ നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

Continue Reading

india

കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂടബിദ്രിയിലെ ഒരു പ്രശസ്ത കോളേജിലെ രണ്ട് അധ്യാപകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍.

Published

on

ബെംഗളൂരു: വിദ്യാര്‍ത്ഥിനിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂടബിദ്രിയിലെ ഒരു പ്രശസ്ത കോളേജിലെ രണ്ട് അധ്യാപകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥിനി സംസ്ഥാന വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മാറത്തഹള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്. പിന്നീട് പോലീസില്‍ ഔദ്യോഗിക റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഫിസിക്സ്, ബയോളജി പഠിപ്പിക്കുന്ന നരേന്ദ്ര, ശ്രീനിവാസ്, ഇവരുടെ സുഹൃത്ത് അനൂപ് എന്നിവരുടെ മുറിയില്‍ വെച്ചാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

പോലീസ് കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നു. അതിജീവിച്ചയാള്‍ക്ക് ആവശ്യമായ പിന്തുണയും കൗണ്‍സിലിംഗും നല്‍കുന്നുണ്ട്.

Continue Reading

india

ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാല താത്കാലിക വി സി നിയമനം; പട്ടിക രാജ്ഭവന് കൈമാറി

ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസിമാരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറി.

Published

on

ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസിമാരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറി. സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് താത്കാലിക വിസിമാരെ നിയോഗിക്കാനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് മൂന്ന് പേര്‍ അടങ്ങുന്ന പട്ടിക കൈമാറിയത്.

ഹൈക്കോടതി വിധി വന്നതിനു തൊട്ടടുത്ത ദിവസം തന്നെ ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലേക്ക് നിയമിക്കേണ്ട താത്കാലിക വി സി മാരുടെ പട്ടികയാണ് രാജ്ഭവന് കൈമാറിയിരിക്കുന്നത്. സാങ്കേതിക സര്‍വകലാശാലയില്‍ ഡയറക്ടര്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍ ചാര്‍ജ് പ്രൊഫ (ഡോ) ജയപ്രകാശ്, പ്രൊഫ (ഡോ) എ.പ്രവീണ്‍, പ്രൊഫ (ഡോ) ആര്‍. സജീബ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പട്ടിക.

അതേസമയം, സാങ്കേതിക ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വി സി നിയമനം റദ്ദാക്കിയതിനെതിരെ രാജഭവന്‍ നാളെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. പുതിയ പാനല്‍ തയ്യാറാക്കി നല്‍കിയ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ജനാധിപത്യപരമായ തീരുമാനം എടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

Continue Reading

Trending