Connect with us

kerala

സീതി സാഹിബ് ഇന്ത്യൻ മുസ്‌ലിംകൾക്ക് ദിശാബോധം നൽകി- പി.എം.സാദിഖലി

Published

on

മതിലകം: ഇന്ത്യൻ മുസ്‌ലിംകൾക്ക് ദിശാബോധം നൽകിയ മാതൃകാ യോഗ്യനായ എക്കാലത്തേയും നേതാവാണ് കെ എം സീതി സാഹിബെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി അഭിപ്രായപ്പെട്ടു.

മുസ്‌ലിം ലീഗ് കയ്പ്പമംഗലം നിയോജക മണ്ഡലം കമ്മറ്റി പുതിയകാവിൽ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിന്റെ ഭാഗമായ ഇഫ്ത്താറും കെ.എം സീതി സാഹിബ് 62-ാം ചരമവാർഷിക അനുസമരണയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.എം സാദിഖലി . മുസ്‌ലിംകൾ ഒരു ആഗോള മത സമൂഹമാണെന്നതും അതേ സമയം അവരുടെ ജീവിത യാഥാർത്ഥ്യങ്ങൾ അതാത് നാടുകളുമായി അഭേദ്യമായി ബന്ധപ്പെട്ട് നിൽക്കുന്നതാണെന്നതും എല്ലാവർക്കും ഒരു വലിയ തിരിച്ചറിവാകേണ്ടതുണ്ട്.

ഇതര ജനവിഭാഗങ്ങളിലേയും മുസ്‌ലിം കളിൽ തന്നെയും പലർക്കും ഇത് ഉൾകൊള്ളാനാവാത്തതാണ് പലപ്പോഴും പല അസ്വാര സ്യങ്ങൾക്കും വഴി വെക്കു ന്നത് എന്നും ജനാധിപത്യ ഇന്ത്യയിൽ ഈ യാഥാർത്ഥ്യം ആദ്യം തിരിച്ചറിഞ്ഞ നേതാക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാളെന്നതാണ് കെ.എം സീതി സാഹിബിന്റെ പ്രത്യേകത എന്നും സാദിഖലി പറഞ്ഞു.

മതവും മാതൃരാജ്യവുമെന്ന എന്ന സവിശേഷ ദ്വിത്വത്തെ ഇഴ ചേർത്തു വെച്ച് ഇന്ത്യൻ മുസ്‌ലിം കളുടയും രാജ്യത്തിന്റേയും പുരോഗതിക്കു വേണ്ടി വലിയ ആശയങ്ങൾക്ക് രൂപം നൽകിയ മഹാനായ നേതാവാണ് കെ.എം.സീതി സാഹിബ്. ഇന്ത്യയിൽ ജീവിച്ചാൽ മാത്രമേ ഇന്ത്യയിലെ മുസ്‌ലിംകൾ ജീവിക്കു . ഇന്ത്യയുടെ നിലനില്പാണ് ഇന്ത്യയിലെ മുസ്‌ലിംകളുടെ നിലനിൽപ്പ് എന്ന് സീതി സാഹിബ് പറഞ്ഞു വെച്ചു. ഈ വാക്കുകളുടെ എത്രത്തോളം എതിർ ദിശയിലാണ് നിലവിലെ ഇന്ത്യൻ സാഹചര്യങ്ങൾ എത്തി നിൽക്കുന്നതെന്നത് മുസ്‌ലിം കളെ മാത്രമല്ല ഭയപ്പെടുത്തേണ്ടത്. ജനാധിപത്യ മതേതര ഇന്ത്യ നിലനിന്നു കാണാൻ ആഗ്രഹിക്കുന്ന സർവ്വർക്കും ഒരു മുന്നറിവായിരിക്കണമത്.

മുസ്‌ലിം കളുടെ നിയമപരവും മൗലികവുമായ അവകാശ സംരക്ഷണത്തിനാണ് മുസ്‌ലിം ലീഗെന്നാണ് സീതി സാഹിബ് പറഞ്ഞത്. നിയമപരമെന്നത് രാജ്യത്തിന്റെ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട മുസ്‌ലിംകളുടെ വ്യവഹര ജീവിതവും മൗലികമെന്നത് മുസ്‌ലിം കളുടെ വിശ്വാസ ജീവിതവുമാണ്.
ഇവ രണ്ടും ഇന്ത്യൻ മുസ്‌ലിം കളുടെ അസ്തിത്വത്തിന്റെ യും പുരോഗതിയുടേയും അനിവാര്യ ഘടകങ്ങളാണെ ന്നത് സീതി സാഹിബ് തിരിച്ചറിഞ്ഞു. ഇന്ത്യയിൽ ഇപ്പോൾ ഇവ രണ്ടും ഒരുപോലെ വെല്ലുവിളി നേരിടുകയാണ്. മുന്നിലുള്ള വെല്ലുവിളികളെ അതിജയിക്കാനും ജനാധിപത്യ ഇന്ത്യയെ ശക്തിപ്പെടുത്താനും മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നതാണ് സീതി സാഹിബിന്റെ ജീവിത സന്ദേശമെന്നും സാദിഖലി കൂട്ടി ചേർത്തു.
കയ്പമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് എസ് എ സിദ്ധിക്ക് അദ്ധ്യക്ഷത വഹിച്ചു.

ബെന്നി ബെഹന്നാൻ എം.പി മുഖ്യ പ്രഭാഷണം നടത്തി മുസ്‌ലിം ലീഗ് ജില്ലാ വൈ.പ്രസിഡണ്ട് കെ.എ ഹാറുൺ റഷീദ്, ടി.എം നാസർ, സി.സി ബാബുരാജ്, ഡോ. അബ്ദുൾ സലാം ഫൈസി, മുജീബ് റഹ്മാൻ ദാരിമി, അഷറഫ് അഷ്റഫി, സഹൽ ഫൈസി, ഷറഫുദ്ദീൻ മൗലവി വെമ്പേ നാട്, അയ്യൂബ് കുന്നത്പടി, ഷാജി കാട്ടകത്ത്, ഫസൽ കാതിക്കോട്, എ.എ.അബ്ദുൽ കരീം മൗലവി, യൂസഫ് പടിയത്ത്,കെ.കെ സക്കരിയ, ടി.എ. ഫഹദ്, സി എ ജലീൽ, കെ.എ അഷറഫ്,കെ.കെ സഗീർ, പി.എം മൊയ്തു, ഹൈദർ അന്താറത്തറ, കെ.എം നിഷാദ്, വി.എച്ച് സൈയ്തു മുഹമ്മദ് ഹാജി, പി എം സലീം, എ.എം മൻസൂർ തുടങ്ങിയവർ പ്രസംഗിച്ചു.
മുസ്‌ലീം ലീഗ് മണ്ഡലം ജന.സെക്രട്ടറി കെ.എം ഷാനിർ സ്വാഗതവും ട്രഷറർ ടി.കെ ഉബൈദ് നന്ദിയും പറഞ്ഞു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്, 99.91 ശതമാനം.

Published

on

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്, 99.91 ശതമാനം.

24,000ത്തിലധികം പേര്‍ 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. 1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടി. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 91 ശതമാനത്തിലധികം പെണ്‍കുട്ടികളും പരീക്ഷയില്‍ വിജയം നേടി.

ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്. പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് വേണം. ബെംഗളൂരുവില്‍ 96.95, ചെന്നൈയില്‍ 98.47 എന്നിങ്ങനെയാണ് വിജയശതമാനം.

Continue Reading

crime

റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; ടി.ടി.ഇക്ക് ക്രൂര മർദനം

മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസില്‍ തിരൂരില്‍വെച്ചായിരുന്നു സംഭവം.

Published

on

ട്രെയിനില്‍ ടിടിഇക്ക് നേരെ വീണ്ടും അക്രമം. രാജസ്ഥാന്‍ സ്വദേശിയായ ടി.ടി.ഇ. വിക്രം കുമാര്‍ മീണയ്ക്കാണ് ഡ്യൂട്ടിക്കിടെ മര്‍ദനമേറ്റത്. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസില്‍ തിരൂരില്‍വെച്ചായിരുന്നു സംഭവം. ടി.ടി.ഇ.യെ ആക്രമിച്ച തിരുവനന്തപുരം കരമന സ്വദേശി എസ്. സ്റ്റാലിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്രചെയ്തത് വിലക്കിയതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. കോഴിക്കോടുനിന്ന് ട്രെയിനില്‍ കയറിയ പ്രതി അവിടം മുതല്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നാണ് മര്‍ദനമേറ്റ ടി.ടി.ഇ. പറയുന്നത്. ജനറല്‍കോച്ചിലേക്ക് മാറാന്‍ ഇയാളോട് പലതവണ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. പിന്നാലെയാണ് പ്രകോപിതനായ യാത്രക്കാരന്‍ ടി.ടി.ഇ.യെ ക്രൂരമായി ആക്രമിച്ചത്.

കൈകൊണ്ട് തടഞ്ഞുനിര്‍ത്തിയ ശേഷം മൂക്കിനിടിച്ചെന്നാണ് ടി.ടി.ഇ.യുടെ പരാതിയില്‍ പറയുന്നത്. മര്‍ദനമേറ്റ് ചോരയൊലിച്ച് നില്‍ക്കുന്ന ടി.ടി.ഇ.യുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കോഴിക്കോട് റെയില്‍വേ പൊലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് തിരൂരില്‍വെച്ച് പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ടി.ടി.ഇ.യെ ഷൊര്‍ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

india

ഇന്നും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്; കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള വിമാനങ്ങൾ മുടങ്ങി

. അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളാണ് റദ്ദാക്കിയത്.

Published

on

ജീവനക്കാരുടെ പണിമുടക്കുകാരണം താറുമാറായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഇന്നും സാധാരണ നിലയിലായില്ല. കണ്ണൂരില്‍ നിന്നുള്ള 2 സര്‍വീസുകളും കൊച്ചിയില്‍ നിന്നുള്ള ഒരു സര്‍വീസും ഇന്ന് രാവിലെ റദ്ദാക്കി. അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളാണ് റദ്ദാക്കിയത്. രാവിലെ പുറപ്പെടേണ്ട ദമാം, ബഹ്‌റൈന്‍ സര്‍വീസുകളും മുടങ്ങിയിരുന്നു. ആഭ്യന്തര സെക്ടറില്‍ ബാംഗ്ലൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും ഇന്ന് മുടങ്ങി. ഇന്നലെയും ഈ സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു

സഊദി അറേബ്യയിലെ ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഇന്നലെ മുടങ്ങിയിരുന്നു. കൂടാതെ അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളും ഇന്നലെയുണ്ടായില്ല.

ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകാത്തതാണ് കഴിഞ്ഞ ദിവസവും വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം. സമരം മൂലം വിമാനത്താവളങ്ങള്‍ക്കും കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്. വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രകള്‍ മുടങ്ങി. ഗള്‍ഫിലും മറ്റ് ജോലി ചെയ്തിരുന്ന, അവധിക്ക് നാട്ടില്‍ വന്ന പ്രവാസികള്‍ക്ക് യഥാസമയം ജോലി സ്ഥലത്തിലേക്ക് മടങ്ങാന്‍ സാധിക്കാതെ വന്നു. ഇതുമൂലം ജോലി നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ഉണ്ടായി.

Continue Reading

Trending