india
കരടി ചത്തതിന് വനം വകുപ്പിനെതിരെ മേനകാ ഗാന്ധി
കിണറ്റില്‍ വീണ് മയക്കുവെടിയേറ്റ് കരടി ചത്തത് വിവാദമായിരുന്നു.
കേരളത്തിലേത് ഏറ്റവും മോശം വനം വകുപ്പെന്ന് മേനകാ ഗാന്ധി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കിണറ്റില്‍ വീണ് മയക്കുവെടിയേറ്റ് കരടി ചത്തത് വിവാദമായിരുന്നു.
കഴിഞ്ഞ ദിവസമാണ് കിണറ്റില്‍ വീണ കരടി രക്ഷാപ്രവര്‍ത്തനത്തിനിടെ ചത്തത്. വനം വകുപ്പിന്റെ വീഴ്ചയാണ് കരടിയെ കിണറില്‍ നിന്ന് ജീവനോടെ പുറത്തെടുക്കാന്‍ കഴിയാത്തതിന് കാരണമെന്ന് ആരോപണമുണ്ട്. പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന സംഘടന വനം വകുപ്പിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.
വെള്ളനാട് കണ്ണംപള്ളിയില്‍ പ്രഭാകരന് നായരുടെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് കരടി കിണറ്റില്‍ വീഴുന്നത് പ്രദേശവാസികള്‍ കണ്ടത്. തുടര്‍ന്ന് വനം വകുപ്പിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അരുണിന്റെ അയല്‍വാസി വിജയന്റെ രണ്ട് കോഴികളെ പിടികൂടി കഴിച്ച ശേഷം അടുത്ത കോഴിയെ പിടിക്കാന്‍ തുനിഞ്ഞ കരടിയെ കണ്ട് കോഴി പറന്നു സമീപ കിണറിനു മുകളില്‍ കയറി. ഈ സമയം പിന്നാലെ പാഞ്ഞ കരടി കിണറിനു മുകളിലേക്ക് കയറുകയും കിണറിന്റെ മൂടി ഉള്‍പ്പടെ തകര്‍ന്ന് കിണറ്റിലേക്ക് പതിക്കുകയുമായിരുന്നു. രാത്രി അസാധാരണ ബഹളം കേട്ടുണര്‍ന്ന വീട്ടുകാര്‍ കോഴിക്ക് പിന്നാലെ ഓടുന്ന കരടിയെ ആണ് കണ്ടത്. ഇതോടെ സമീപവാസികളും എത്തി. വനം വകുപ്പിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കിണറിനു മുകളില്‍ വല വിരിച്ചു സുരക്ഷിതമാക്കി.
തുടര്‍ന്ന് ആര്.ആര്.ടി സംഘം സ്ഥലത്തെത്തി. കയര്‍ വല കിണറ്റിലേക്ക് കെട്ടി ഇറക്കി കരടിയെ ഇതിലേക്ക് കയറാന്‍ പ്രേരിപ്പിച്ചു എങ്കിലും കരടി കയറില്‍ പിടിച്ചു തൂങ്ങി കിടക്കുകയാണ് ചെയ്തത്. പലവിധ ശ്രമങ്ങള്‍ നടന്നു എങ്കിലും കരടിയെ വലക്കുള്ളില്‍ ആക്കുക എന്നത് ശ്രമകരമായിരുന്നു. തുടര്‍ന്നാണ് വനം വകുപ്പ് ഡോക്ടര്‍ അലക്സാണ്ടര്‍ ജേക്കബിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘത്തെ സ്ഥലത്തെത്തിച്ച് മയക്കു വെടി വെച്ചത്. സ്ഥലത്തെത്തിയ സംഘം ഇന്നലെ രാവിലെ 9.10ഓടെ ആദ്യ മയക്കു വെടിയും 9.20ഓടെ രണ്ടാമത്തെ മയക്കു വെടിയും വച്ചു. ഇതിനിടെ കരടി മുക്കാല്‍ ഭാഗത്തോളം കയര്‍ വലയില്‍ കയറിയിരുന്നെങ്കിലും മയക്കം തുടങ്ങിയതോടെ ഭാരക്കൂടുതല്‍ കാരണം കരടി ഇരുപതു അടിയോളം വെള്ളം ഉള്ള കിണറ്റിലേക്ക് മറിഞ്ഞുവീണു താഴ്ന്നു. പതിനഞ്ചു മിനിറ്റിലധികം കരടി വെള്ളത്തിനടിയില്‍ തന്നെ ആയിരുന്നു. ഇതിനിടെ ആര്.ആര്.ടി സംഘത്തില്‍ പെട്ടവരും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും കിണറ്റില്‍ ഇറങ്ങി കരടിയെ വലക്കുള്ളില്‍ ആക്കാന്‍ ശ്രമം നടത്തി. കിണറ്റില്‍ വെള്ളം നിറയെ ഉണ്ടായിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമെന്ന് കണ്ട് ഇടക്ക് വെള്ളം വറ്റിക്കാന്‍ ഉള്ള ശ്രമവും നടന്നു.
കരടി കിണറ്റില്‍ ഉള്ളപ്പോള്‍ മോട്ടറോ ഹൊസോ കെട്ടി ഇറക്കുക പ്രായോഗികമല്ല എന്ന് മനസിലാക്കിയാണ് ആദ്യ ഘട്ടത്തില്‍ ഇതിനു മുതിരാതിരുന്നത്. ഹോസ് കടിച്ചു പൊട്ടിക്കുകയും വൈദ്യുത വയര്‍ കടിച്ചു മുറിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ ആഘാതമേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ആദ്യ ഘട്ടത്തില്‍ ഈ ശ്രമം ഉപേക്ഷിച്ചത്. നിലവില്‍ കിണറ്റില്‍ ഉണ്ടായിരുന്ന മോട്ടര്‍ വയറുകള്‍ പൊട്ടിച്ച നിലയിലും ആയിരുന്നു. മയങ്ങി വെള്ളത്തില്‍ താഴ്ന്ന കരടിയെ കഠിന ശ്രമത്തില്‍ ഉദ്യോഗസ്ഥര്‍ കരക്കെത്തിച്ചു എങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. വെള്ളത്തില്‍ താഴ്ന്ന സമയം മൂക്കിലൂടെയും വായിലൂടെയും വെള്ളം കയറി ശ്വാസതടസ്സം നേരിട്ട് ആകാം ചത്തത് എന്നാണു പ്രാഥമിക നിഗമനം. ചത്ത കരടിയെ പാലോട് വനം വകുപ്പില്‍ എത്തിച്ചു പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം കുഴിച്ചുമൂടി.
ഇംഫാൽ: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി എത്തുന്നത്. സന്ദർശനത്തെ തുടർന്ന് ഇംഫാൽ വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഡിസംബർ 11ന് ഇംഫാലിൽ എത്തിയ ശേഷം രാഷ്ട്രപതി പോളോ പ്രദർശന മത്സരം കാണാൻ ചരിത്ര പ്രസിദ്ധമായ മാപ്പൽ കാങ്ജീബങ് സന്ദർശിക്കും.
ഡിസംബർ 12ന് രാഷ്ട്രപതി ഇംഫാലിലെ നൂപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കുകയും മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. പിന്നീട് സേനാപതിയിൽ പൊതുചടങ്ങിൽ പങ്കെടുക്കും.
രണ്ടു വർഷത്തിലധികമായി മണിപ്പൂരിൽ തുടരുന്ന മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. 60000ലധികം പേർ പാലായനം ചെയ്തു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.
india
‘ഇൻഡിഗോ പ്രതിസന്ധി വഷളാകാൻ നിങ്ങൾ അനുവദിച്ചു’: കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി
വിമാനനിരക്ക് ഉയർന്നത് ഏകീകരിക്കാൻ സർക്കാരിനായില്ലെന്നു വ്യക്തമാക്കിയ കോടതി യാത്രക്കാർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും പറഞ്ഞു
ഡൽഹി: ഇൻഡിഗോ സർവീസുകൾ മുടങ്ങിയതിനു പിന്നാലെയുണ്ടായ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. വിമാനനിരക്ക് ഉയർന്നത് ഏകീകരിക്കാൻ സർക്കാരിനായില്ലെന്നു വ്യക്തമാക്കിയ കോടതി യാത്രക്കാർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും പറഞ്ഞു. ഇൻഡിഗോ വിമാന സർവീസ് വെട്ടിക്കുറച്ചത് യാത്രക്കാർക്ക് അസൗകര്യമാവുക മാത്രമല്ല, വലിയ സാമ്പത്തിക ആഘാതമായെന്നും കോടതി പറഞ്ഞു.
വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകാൻ വ്യോമയാന മന്ത്രാലയം, ഡിജിസിഎ, ഇൻഡിഗോ എന്നിവർ മതിയായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിസന്ധി ഉണ്ടായതിന് ശേഷം നടപടി സ്വീകരിച്ച സർക്കാർ നിലപാടാണ് പ്രശ്നത്തിന്റ ആക്കം കൂട്ടിയതെന്നും ഹൈക്കോടതി വ്യക്തമാക്കി.
‘‘ഒരു പ്രതിസന്ധിയുണ്ടായാൽ എങ്ങനെയാണ് മറ്റു വിമാനക്കമ്പനികൾ അതിൽ നേട്ടം കൊയ്യുക? എങ്ങനെയാണ് ടിക്കറ്റ് നിരക്ക് 35,000–40,000 ആയി ഉയരുക? സ്ഥിതിഗതികൾ വഷളാകാൻ നിങ്ങൾ അനുവദിച്ചു. ഇത്തരം സാഹചര്യം യാത്രക്കാർക്ക് ബുദ്ധിമുട്ട് മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി കൂടി സൃഷ്ടിച്ചു’’– കേന്ദ്രസർക്കാരിനെ വിമർശിച്ച് കോടതി പറഞ്ഞു.
india
വോട്ട് കൊള്ളയിൽ അമിത് ഷായെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ
ന്യൂഡല്‍ഹി:വോട്ടര്‍പട്ടിക തീവ്ര പരിഷ്കരണ (എസ്.ഐ.ആര്) ചര്‍ച്ചയില്‍ ലോക്സഭയില്‍ അമിത് ഷാക്ക് എതിരെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്രാഹുല് ഗാന്ധി.ചൊവ്വാഴ്ച രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ അംഗങ്ങളും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി സഭയില്‍ എത്തിയതോടെയാണ് പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചത്.
മൂന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ തെളിവു നല്കാന് തയ്യാറാണെന്നും, തുറന്ന സംവാദത്തിന് ആഭ്യന്തര മന്ത്രി തയ്യാറുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. എന്നാല്‍, താന്‍ എന്ത് സംസാരിക്കണമെന്ന് രാഹുല്‍ തീരുമാനിക്കേണ്ടെന്നായി അമിത് ഷാ. ക്ഷമയോടെ ഇരുന്ന് കേള്‍ക്കണമെന്നും, എന്ത് സംസാരിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും ക്ഷോഭത്തോടെ അമിത്ഷാ മറുപടി നല്കി.
രണ്ടാം ദിനത്തിലെ എസ്.ഐ.ആര് ചര്‍ച്ചക്കിടെ അമിത് ഷാ സംസാരിക്കുന്നതിനിടെ ഇടപെട്ട രാഹുല്‍ ഗാന്ധിക്ക് സ്പീക്കര്‍ സമയം അനുവദിക്കുകയായിരുന്നു.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala1 day agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

