Connect with us

india

കരടി ചത്തതിന് വനം വകുപ്പിനെതിരെ മേനകാ ഗാന്ധി

കിണറ്റില്‍ വീണ് മയക്കുവെടിയേറ്റ് കരടി ചത്തത് വിവാദമായിരുന്നു.

Published

on

കേരളത്തിലേത് ഏറ്റവും മോശം വനം വകുപ്പെന്ന് മേനകാ ഗാന്ധി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കിണറ്റില്‍ വീണ് മയക്കുവെടിയേറ്റ് കരടി ചത്തത് വിവാദമായിരുന്നു.

കഴിഞ്ഞ ദിവസമാണ് കിണറ്റില്‍ വീണ കരടി രക്ഷാപ്രവര്‍ത്തനത്തിനിടെ ചത്തത്. വനം വകുപ്പിന്റെ വീഴ്ചയാണ് കരടിയെ കിണറില്‍ നിന്ന് ജീവനോടെ പുറത്തെടുക്കാന്‍ കഴിയാത്തതിന് കാരണമെന്ന് ആരോപണമുണ്ട്. പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന സംഘടന വനം വകുപ്പിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.

വെള്ളനാട് കണ്ണംപള്ളിയില്‍ പ്രഭാകരന്‍ നായരുടെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് കരടി കിണറ്റില്‍ വീഴുന്നത് പ്രദേശവാസികള്‍ കണ്ടത്. തുടര്‍ന്ന് വനം വകുപ്പിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അരുണിന്റെ അയല്‍വാസി വിജയന്റെ രണ്ട് കോഴികളെ പിടികൂടി കഴിച്ച ശേഷം അടുത്ത കോഴിയെ പിടിക്കാന്‍ തുനിഞ്ഞ കരടിയെ കണ്ട് കോഴി പറന്നു സമീപ കിണറിനു മുകളില്‍ കയറി. ഈ സമയം പിന്നാലെ പാഞ്ഞ കരടി കിണറിനു മുകളിലേക്ക് കയറുകയും കിണറിന്റെ മൂടി ഉള്‍പ്പടെ തകര്‍ന്ന് കിണറ്റിലേക്ക് പതിക്കുകയുമായിരുന്നു. രാത്രി അസാധാരണ ബഹളം കേട്ടുണര്‍ന്ന വീട്ടുകാര്‍ കോഴിക്ക് പിന്നാലെ ഓടുന്ന കരടിയെ ആണ് കണ്ടത്. ഇതോടെ സമീപവാസികളും എത്തി. വനം വകുപ്പിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കിണറിനു മുകളില്‍ വല വിരിച്ചു സുരക്ഷിതമാക്കി.

തുടര്‍ന്ന് ആര്‍.ആര്‍.ടി സംഘം സ്ഥലത്തെത്തി. കയര്‍ വല കിണറ്റിലേക്ക് കെട്ടി ഇറക്കി കരടിയെ ഇതിലേക്ക് കയറാന്‍ പ്രേരിപ്പിച്ചു എങ്കിലും കരടി കയറില്‍ പിടിച്ചു തൂങ്ങി കിടക്കുകയാണ് ചെയ്തത്. പലവിധ ശ്രമങ്ങള്‍ നടന്നു എങ്കിലും കരടിയെ വലക്കുള്ളില്‍ ആക്കുക എന്നത് ശ്രമകരമായിരുന്നു. തുടര്‍ന്നാണ് വനം വകുപ്പ് ഡോക്ടര്‍ അലക്‌സാണ്ടര്‍ ജേക്കബിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘത്തെ സ്ഥലത്തെത്തിച്ച് മയക്കു വെടി വെച്ചത്. സ്ഥലത്തെത്തിയ സംഘം ഇന്നലെ രാവിലെ 9.10ഓടെ ആദ്യ മയക്കു വെടിയും 9.20ഓടെ രണ്ടാമത്തെ മയക്കു വെടിയും വച്ചു. ഇതിനിടെ കരടി മുക്കാല്‍ ഭാഗത്തോളം കയര്‍ വലയില്‍ കയറിയിരുന്നെങ്കിലും മയക്കം തുടങ്ങിയതോടെ ഭാരക്കൂടുതല്‍ കാരണം കരടി ഇരുപതു അടിയോളം വെള്ളം ഉള്ള കിണറ്റിലേക്ക് മറിഞ്ഞുവീണു താഴ്ന്നു. പതിനഞ്ചു മിനിറ്റിലധികം കരടി വെള്ളത്തിനടിയില്‍ തന്നെ ആയിരുന്നു. ഇതിനിടെ ആര്‍.ആര്‍.ടി സംഘത്തില്‍ പെട്ടവരും അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥരും കിണറ്റില്‍ ഇറങ്ങി കരടിയെ വലക്കുള്ളില്‍ ആക്കാന്‍ ശ്രമം നടത്തി. കിണറ്റില്‍ വെള്ളം നിറയെ ഉണ്ടായിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമെന്ന് കണ്ട് ഇടക്ക് വെള്ളം വറ്റിക്കാന്‍ ഉള്ള ശ്രമവും നടന്നു.

കരടി കിണറ്റില്‍ ഉള്ളപ്പോള്‍ മോട്ടറോ ഹൊസോ കെട്ടി ഇറക്കുക പ്രായോഗികമല്ല എന്ന് മനസിലാക്കിയാണ് ആദ്യ ഘട്ടത്തില്‍ ഇതിനു മുതിരാതിരുന്നത്. ഹോസ് കടിച്ചു പൊട്ടിക്കുകയും വൈദ്യുത വയര്‍ കടിച്ചു മുറിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ ആഘാതമേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ആദ്യ ഘട്ടത്തില്‍ ഈ ശ്രമം ഉപേക്ഷിച്ചത്. നിലവില്‍ കിണറ്റില്‍ ഉണ്ടായിരുന്ന മോട്ടര്‍ വയറുകള്‍ പൊട്ടിച്ച നിലയിലും ആയിരുന്നു. മയങ്ങി വെള്ളത്തില്‍ താഴ്ന്ന കരടിയെ കഠിന ശ്രമത്തില്‍ ഉദ്യോഗസ്ഥര്‍ കരക്കെത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വെള്ളത്തില്‍ താഴ്ന്ന സമയം മൂക്കിലൂടെയും വായിലൂടെയും വെള്ളം കയറി ശ്വാസതടസ്സം നേരിട്ട് ആകാം ചത്തത് എന്നാണു പ്രാഥമിക നിഗമനം. ചത്ത കരടിയെ പാലോട് വനം വകുപ്പില്‍ എത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം കുഴിച്ചുമൂടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബംഗാളില്‍ ബി.ജെ.പിക്ക് തിരിച്ചടി; ജാര്‍ഗ്രാം എം.പി പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ ജാര്‍ഗ്രാമില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കുനാര്‍ പാര്‍ട്ടി വിട്ടത്.

Published

on

പശ്ചിമബംഗാളിലെ ബി.ജെ.പി എം.പി കുനാര്‍ ഹെബ്രാം പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പി ആദിവാസി വിരുദ്ധ പാര്‍ട്ടിയാണെന്നാരോപിച്ചാണ് കുനാര്‍ ടിഎംസിയിലേക്ക് ചുവടുമാറിയത്. സംവരണ മണ്ഡലമായ ജാര്‍ഗ്രാമില്‍ നിന്നുള്ള എം.പിയാണ് കുനാര്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ ജാര്‍ഗ്രാമില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കുനാര്‍ പാര്‍ട്ടി വിട്ടത്.

”ബി.ജെ.പി ആദിവാസി വിരുദ്ധ പാർട്ടിയാണ്. ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ല” ഈ വർഷം ബി.ജെ.പി ടിക്കറ്റ് നിഷേധിച്ച ഹെംബ്രാം (61) ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നടത്തിയ റാലിയില്‍ വ്യക്തമാക്കി.

“ബിജെപി ഒരിക്കലും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കില്ലെന്ന് കുനാർ ഹെംബ്രാം ഈ വർഷങ്ങളിൽ മനസ്സിലാക്കി,” ബാനർജി പറഞ്ഞു.കുനാർ ബി.ജെ.പിയിൽ നിന്നോ ലോക്‌സഭയിൽ നിന്നോ ഔദ്യോഗികമായി രാജിവച്ചിട്ടില്ല. ആറാം ഘട്ടത്തിൽ മേയ് 25 ന് ജാർഗ്രാമിലും മറ്റ് ഏഴ് സീറ്റുകളിലും വോട്ടെടുപ്പ് നടക്കും.

ബംഗാൾ ബി.ജെ.പി മുഖ്യ വക്താവ് സമിക് ഭട്ടാചാര്യ കുനാര്‍ പാര്‍ട്ടി വിട്ടതിനെ ഗൗരവമായി എടുത്തില്ല. “2019-ൽ ഹെംബ്രാം വിജയിച്ചു. അത് കഴിഞ്ഞ ഒരു കാര്യമാണ്. നാം വർത്തമാനകാലത്തിലാണ് ജീവിക്കുന്നത്. ഝാർഗ്രാം സീറ്റിൽ ബി.ജെ.പി വീണ്ടും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. ഹെംബ്രാമിൻ്റെ പുറത്താകൽ ഒരു മാറ്റവും വരുത്തില്ല, ”അദ്ദേഹം പറഞ്ഞു.

Continue Reading

india

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് എട്ടു തവണ വോട്ടു ചെയ്ത സംഭവം; നടപടി സ്വീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍, റിപോളിംഗ് നടത്താന്‍ നിർദ്ദേശം

സംഭവത്തില്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Published

on

യു.പിയില്‍ ബിജെപിക്ക് എട്ടു തവണ വോട്ടു ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. രാജന്‍ സിംഗ് എന്നയാളായിരുന്നു എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്തത്. സംഭവത്തില്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കള്ളവോട്ട് നടന്ന ബൂത്തില്‍ റീപോളിംഗ് നടത്താനും നിര്‍ദ്ദേശമുണ്ട്.

എട്ടു തവണ വോട്ട് ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വോട്ടര്‍ ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുത്തിനായി എട്ട് തവണ വോട്ടു ചെയ്യുന്നത് വ്യക്തമാണ്.

നാലാം ഘട്ടത്തില്‍ മേയ് 13-ന് ആയിരുന്നു ഇവിടെ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘ഉണരൂ’ എന്ന കുറിപ്പോടെ വിവാദ വീഡിയോ കോണ്‍ഗ്രസ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ നടപടി സ്വീകരിച്ചത്.

Continue Reading

india

ബി.ജെ.പിക്ക് തോല്‍ക്കുമെന്ന ഭയം; പരിഭ്രാന്തരായ അവര്‍ എന്തും ചെയ്യും: ജയറാം രമേശ്

‘നമ്മുടെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന് നേരെ ബി.ജെ.പി ഗുണ്ടകള്‍ നടത്തിയ ആക്രമണം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം അപലപനീയവുമാണ്, അത് അവരുടെ നിരാശയാണ് കാണിക്കുന്നത്,’ ജയറാം രമേശ് കുറിച്ചു. 

Published

on

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യകുമാറിനെ ആക്രമിച്ചതിന് പിന്നില്‍ ബി.ജെ.പിയുടെ ഭയമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലാണ് ജയറാം രമേശ് ബി.ജെ.പിയെ വിമര്‍ശിച്ച് കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്.
‘നമ്മുടെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന് നേരെ ബി.ജെ.പി ഗുണ്ടകള്‍ നടത്തിയ ആക്രമണം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം അപലപനീയവുമാണ്, അത് അവരുടെ നിരാശയാണ് കാണിക്കുന്നത്,’ ജയറാം രമേശ് കുറിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കനയ്യ കുമാറിന്റെ ശരീരത്തിലേക്ക് ചിലര്‍ കറുത്ത മഷി ഒഴിച്ച് കൊണ്ട് ആക്രമിച്ചത്. പാര്‍ട്ടി യോഗത്തിന് ശേഷം പുറത്തേക്ക് വരുന്നതിനിടെ ന്യൂ ഉസ്മാന്‍പൂര്‍ ഏരിയയിലെ എ.എ.പി ഓഫീസിന് പുറത്ത് വെച്ചായിരുന്നു സംഭവം.
തെരഞ്ഞെടുപ്പിലെ തോല്‍വി ഭയന്നാണ് ബി.ജെ.പി ഇത്തരത്തിലുള്ള അക്രമണങ്ങള്‍ക്ക് മുതിരുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. പരിഭ്രാന്തി കാരണം അവര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തോല്‍വി ഭയന്ന് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പി ഇപ്പോള്‍ ഗുണ്ടായിസത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഓര്‍ക്കുക, കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നത് ഗാന്ധിയുടെ ആശയങ്ങളാണ്. ഗോഡ്സെയുടേതല്ല. ഞങ്ങളുടെ ഐഡന്റിറ്റി ഭയക്കുന്നവരുടേതല്ല, നീതിക്ക് വേണ്ടി പോരാടുന്നവരുടേതാണ്,’ ജയറാം രമേഷ് പറഞ്ഞു. ജൂണ്‍ നാലിന് ശേഷം അവര്‍ ചിത്രത്തിലുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാസിസ്റ്റ്, ക്രിമിനല്‍ ഭരണകൂടത്തിന്റെ എല്ലാ ആക്രമണ പദ്ധതികളെയും തടയാന്‍ ഇന്ത്യാ സഖ്യം ഒരുക്കമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ബി.ജെ.പി യുടെ വൃത്തികെട്ട തന്ത്രങ്ങള്‍ക്കെതിരെ ഇന്ത്യാ സഖ്യത്തിലെ എല്ലാവരും കനയ്യക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോര്‍ത്തത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യക്കെതിരെ മത്സരിക്കുന്നത് ബി.ജെ.പി എം.പി മനോജ് തിവാരിയാണ്. രണ്ട് തവണ എം.പിയും ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷനുമായിട്ടുള്ള ഒരാള്‍ തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും ഉണ്ടെന്ന് മനസ്സിലാക്കണമെന്ന് കോണ്‍ഗ്രസ് വക്താവും മാധ്യമ പബ്ലിസിറ്റി വിഭാഗം മേധാവിയുമായ പവന്‍ ഖേര പറഞ്ഞു.
അതേസമയം, സിറ്റിങ് എം.പിയായ തിവാരി തന്റെ വര്‍ധിച്ചു വരുന്ന ജനപ്രീതിയില്‍ നിരാശനാണെന്നും അതിനാലാണ് തന്നെ ആക്രമിക്കാന്‍ ഗുണ്ടകളെ അയച്ചതെന്നും കനയ്യകുമാര്‍ പറഞ്ഞു.

Continue Reading

Trending