Culture
ഉത്തര കൊറിയയെ യു.എസ് ഒറ്റക്ക് നേരിടുമെന്ന് ട്രംപ്

വാഷിങ്ടണ്‍: അന്തരാഷ്ട്ര സമൂഹത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകുന്ന ഉത്തരകൊറിയയെ ചൈന നിലയ്ക്കുനിര്‍ത്തുന്നില്ലെങ്കില്‍ അമേരിക്ക തന്നെ അതു ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയക്കെതിരായ നീക്കത്തില്‍ ചൈനയുടെ സഹകരണം ഉറപ്പാക്കുന്നതിന് വ്യാപാര ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
യു.എസ് സന്ദര്‍ശനത്തിന് എത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ സമ്മര്‍ദ്ദത്തിലാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് ട്രംപിന്റ് പ്രസ്താവനയെന്ന് റിപ്പോര്‍ട്ടുണ്ട്.
‘ഉത്തരകൊറിയക്കുമേല്‍ ചൈനക്ക് വലിയ സ്വാധീനമുണ്ട്. ഉത്തരകൊറിയന്‍ വിഷയത്തില്‍ ചൈനക്ക് അമേരിക്കയുമായി സഹകരിക്കുകയോ നിസ്സഹകരിക്കുകയോ ചെയ്യാം. സഹകരിക്കുന്നതായിരിക്കും ചൈനക്ക് നല്ലത്.
അല്ലാത്തപക്ഷം ആര്‍ക്കും ഗുണകരമാവില്ല. ഉത്തരകൊറിയക്കെതിരായ നീക്കത്തില്‍ അമേരിക്കയെ സഹായിക്കുകയാണെങ്കില്‍ ചൈനക്ക് വ്യാപാര ആനുകൂല്യങ്ങള്‍ നല്‍കുന്നതോടൊപ്പം കൊറിയന്‍ മേഖലയില്‍നിന്ന് യു.എസ് സേനയെ പിന്‍വലിക്കുന്നതിനെക്കുറിച്ചും ആലോചിക്കുമെന്ന് ട്രംപ് ഉറപ്പുനല്‍കി. യു.എസ് പ്രസിഡന്റിന്റെ പ്രസ്താവനയോട് ചൈന എങ്ങനെയാണ് പ്രതികരിക്കുകയെന്ന് വ്യക്തമല്ല.
അന്താരാഷ്ട്ര തലത്തില്‍ ഉത്തരകൊറിയക്ക് പിന്തണ നല്‍കുന്ന പ്രമുഖ രാജ്യമാണ് ചൈന.
യു.എന്‍ ഉപരോധങ്ങളുമായി ചൈന ഭാഗികമായി സഹകരിക്കുന്നുണ്ടെങ്കിലും ഉത്തരകൊറിയയെ അസ്ഥിരപ്പെടുത്തുന്ന ഒരു നീക്കത്തിനും ചൈനീസ് ഭരണകൂടം തയാറല്ല. ഉത്തരകൊറിയയുടെ ആണവ, മിസൈല്‍ പദ്ധതികള്‍ക്കെതിരെ അമേരിക്ക എന്തു നടപടി സ്വീകരിക്കുമെന്നതും അവ്യക്തമാണ്. സാമ്പത്തിക നടപടികള്‍ക്കുപുറമെ സൈനിക നീക്കങ്ങള്‍ കൂടി ആവശ്യമാണെന്നാണ് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ട്രംപിന് നല്‍കിയിരിക്കുന്ന പ്രധാന ഉപദേശം. ഉത്തരകൊറിയയില്‍ സൈനികമായി നേരിട്ട് ഇടപെടുന്നതിനോട് അമേരിക്കന്‍ പ്രതിരോധ വിദഗ്ധരില്‍ പലര്‍ക്കും യോജിപ്പില്ല. അത് വലിയൊരു തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമെന്ന് അവര്‍ ഭയക്കുന്നുണ്ട്.
നിയന്ത്രിത വ്യോമാക്രമണങ്ങളിലാണ് അവര്‍ക്ക് താല്‍പര്യം. ജിന്‍പിങുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയന്‍ പ്രശ്‌നമായിരിക്കും ട്രംപ് ഉന്നയിക്കുകയെന്ന് റിപ്പോര്‍ട്ടുണ്ട്.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala2 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
kerala2 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
News2 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
india2 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
india2 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി