Connect with us

gulf

സുഡാന്‍: ആദ്യസംഘത്തില്‍ ഒറ്റപ്പെട്ടുപോയ വയനാട് സ്വദേശികളായ ഉമ്മയും മക്കളും

സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് സുഡാനിയായ ആ സഹോദരന്‍ തന്റെ കുടുംബത്തെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാറ്റിയതെന്ന് ഷമീം പറഞ്ഞു.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ്: സുഡാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ പ്രക്രിയ തുടങ്ങിയ ആദ്യ കപ്പലില്‍ തന്നെ പതിനാറ് മലയാളികള്‍. ആശങ്ക നിറഞ്ഞ നിമിഷങ്ങളിലും കപ്പല്‍ യാത്രയിലും അവരോടൊപ്പം വയനാട് സ്വദേശികളായ ഒരുമ്മയും രണ്ട് മക്കളും. വയനാട് വെള്ളമുണ്ട കണ്ടെത്തിവയല്‍ സ്വദേശി മുഹമ്മദ് ഷമീമിന്റെ ഭാര്യ ഫൗസിയ ജിബിനും മക്കളായ മുഹമ്മദ് ആദം അലിയും ആയങ്കി ഫാത്തിമ അസയുമാണ് കപ്പലില്‍ 278 പേരോടൊപ്പം ജിദ്ദയിലേക്ക് തിരിച്ചത്. ദുബായിലേക്ക് മാറുന്നതിന്റെ ഭാഗമായി ഭര്‍ത്താവ് ഷമീം ഏപ്രില്‍ പതിനാലിന് ദുബായിലേക്ക് പോയതോടെ ഒറ്റപ്പെട്ടുപോയ ഈ കുടുംബം കടുത്ത പ്രതിസന്ധിയെയാണ് കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് അനുഭവിച്ചത്.

അഞ്ചാം ക്ലാസ്സ് വിദ്യര്‍ത്ഥിയായ മകന്‍ക്ക് സ്‌കൂളില്‍ 17 ന് പരീക്ഷ നടക്കുന്നതിനാലാണ് അവരെ തനിച്ചാക്കി ഷമീം ദുബായിലേക്ക് പോയത്. 17 ന് പരീക്ഷ കഴിഞ്ഞ ഉടനെ തന്നെ അന്ന് തന്നെ നാല് മണിക്ക് ദുബായിലേക്കുള്ള ടിക്കറ്റും എടുത്തിരുന്നതായി കുടുംബത്തെ കൂട്ടാന്‍ ജിദ്ദയിലെത്തിയ ഷമീം ‘ചന്ദ്രിക’യോട് പറഞ്ഞു. ദുബായിലേക്ക് പുറപ്പെടാനുള്ള ഒരു ദിവസം മുമ്പെയാണ് സുഡാനില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതും വിമാനത്താവളങ്ങള്‍ അടച്ചത്. ജീവിതത്തില്‍ ഇന്നേ വരെ നേരിട്ടിട്ടില്ലാത്ത ആശങ്ക നിറഞ്ഞ നിമിഷങ്ങളിലൂടെയായിരുന്നു പിന്നെ കടന്നു പോയത്.

കുടുംബത്തിന് സഊദിയില്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസയുമെടുത്താണ് ഷമീം ജിദ്ദയിലെത്തിയിട്ടുള്ളത്. ഇനി കുടുംബത്തെ ഇവിടെ വിട്ടുകിട്ടാന്‍ സാങ്കേതിക തടസങ്ങള്‍ ഉണ്ടാകുമോ എന്നതാണ് ഷമീമിനെ അലട്ടുന്ന വിഷയം. ഇന്ത്യന്‍ എംബസിയുമായും കോണ്‍സുലേറ്റുമായും ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കുടുംബത്തെ ജിദ്ദയില്‍ നിന്ന് കൂടെ കൂട്ടി ദുബായിലേക്ക് പോകാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഷമീം. ഷമീമിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കെഎംസിസി നേതാവും അയല്‍വാസിയുമായ റസാക്ക് അണക്കായി ഒപ്പമുണ്ട്. കൂടെ ജിദ്ദ കെഎംസിസി പ്രസിഡണ്ട് അഹമ്മദ് പാളയാട്ടും ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്രയും സഹായവുമായി രംഗത്തുണ്ട്.

എട്ട് വര്‍ഷമായി സുഡാനില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് ഷമീമിന് ദുബായിലേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കുകയും ദുബായിലെത്തി കുടുംബത്തെ കൊണ്ടുവരാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് ആഭ്യന്തര യുദ്ധം പൊട്ടിപുറപ്പെട്ടത്. ഖര്‍ത്തൂമില്‍ സുരക്ഷിതമായ ഭാഗത്തായിരുന്നുവെങ്കിലും സൈനിക വിഭാഗങ്ങള്‍ പോര് തുടങ്ങിയതോടെ ഏറ്റവും മോശമായ സാഹചര്യം നിലനില്‍ക്കുന്ന കേന്ദ്രമായി ഇവരുടെ താമസസ്ഥലം. സൈന്യത്തിന്റെയും പോലീസിന്റെയുമെല്ലാം കേന്ദ്ര ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ഈ മേഖലയിലാണ് എന്നതാണ് സുരക്ഷാ ഭീഷണിയായത്.

സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടം തുടങ്ങിയ മൂന്ന് ദിവസം ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ കുടുംബം കടുത്ത പ്രതിസന്ധിയിലായിരുന്നതായി ഷമീം പറഞ്ഞു. ആശങ്കയിലായ ഷമീം ദുബായില്‍ തന്നോടൊപ്പമുണ്ടായിരുന്ന പാര്‍ട്ട്ണര്‍ സുഡാന്‍ പൗരന്റെ സഹായത്തോടെ കുടുംബത്തെ മറ്റൊരു സുഡാന്‍ പൗരന്റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് സുഡാനിയായ ആ സഹോദരന്‍ തന്റെ കുടുംബത്തെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാറ്റിയതെന്ന് ഷമീം പറഞ്ഞു. മൂന്ന് ദിവസം അവരവിടെ താമസിപ്പിച്ചു. അതിനിടെ ആ പ്രദേശത്തും കലാപത്തിന്റെ കാഹളം മുഴങ്ങിയതോടെ സുഡാനി കുടുംബത്തോടൊപ്പം അതിര്‍ത്തിയിലേക്ക് രക്ഷപെടുകയായിരുന്നു. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു താനും കുടുംബവുമെന്നും ഷമീം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

ഹജ്ജ് 2024: പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന് തീര്‍ത്ഥാടകരോട് സഊദി അറേബ്യ

രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Published

on

ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ വിവിധ പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന
നിര്‍ദ്ദേശവുമായി സഊദി അറേബ്യ. രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

രാജ്യത്തെയും ഹജ്ജിനായി എത്തുന്ന വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. ഹജ്ജിനെത്തുന്ന സഊദിയിലെ പൗരന്മാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൊവിഡ് 19, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

പ്രതിരോധ കുത്തിവയ്പ്പുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ സെഹാറ്റി അപ്ലിക്കേഷന്‍ വഴി ആവശ്യമായ വാക്‌സിനുകള്‍ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, വിദേശ പൗരന്മാര്‍ സഊദിയില്‍ എത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും പോളിയോ, കൊവിഡ് 19, സീസണല്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള വാക്‌സിനും നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്‌സിനും സ്വീകരിച്ചിരിക്കണം. തീര്‍ത്ഥാടനം ജൂണ്‍ 14 മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

FOREIGN

അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പണമെത്തിച്ചു; മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്.

Published

on

സഊദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പ്രതിഫലം സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചു. പണം അഭിഭാഷകന് കൈമാറുന്നതോടെ നടപടിക്രമങ്ങള്‍ ആരംഭിക്കും.

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്. മരിച്ച സഊദി പൗരന്റെ അഭിഭാഷകന്‍ ഏഴര ലക്ഷം റിയാല്‍ അബ്ദുറഹീമിന്റെ ഭാഗത്ത് നിന്നും പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു. ഈ തുക ഇപ്പോള്‍ ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടില്‍ എത്തിയതായി നിയമസഹായ സമിതി അറിയിച്ചു. മോചനദ്രവ്യമായ 15 മില്യണ്‍ റിയാലിന്റെ 5% ആണ് ഈ ഏഴര ലക്ഷം റിയാല്‍. അതായത് 1.66 കോടി രൂപ.

നാട്ടില്‍ നിന്നാണ് ഈ തുക എംബസി അക്കൌണ്ടില്‍ എത്തിയത്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ അഭിഭാഷകന് കൈമാറും. ഇതോടെ അഭിഭാഷകനുമായി തുടര്‍നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവെക്കും. ശേഷം ദിയാധനമായ 34 കോടിരൂപയും എംബസിയുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. മറ്റ് നടപടിക്രമങ്ങളെല്ലാം പുരോഗമിക്കുന്നുണ്ടെന്ന് അബ്ദുറഹീമിന്റെ പവര്‍ ഓഫ് അറ്റോണി റിയാദിലെ പൊതുപ്രവര്‍ത്തകന്‍ സിദീഖ് തുവ്വൂര്‍ അറിയിച്ചു.

മരിച്ച സഊദി പൗരന്റെ കുടുംബം ദിയാധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന്‍ തയ്യാറാണ് എന്നു ഗവര്‍ണറേറ്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിക്കുകയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

Trending