kerala
നിപ ബാധിച്ച് കൂട്ടമരണം നടന്ന കുടുംബത്തിന് ജപ്തി ഭീഷണി; വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ല
നിപ ബാധിച്ച് കൂട്ട മരണം അരങ്ങേറിയ കുടുംബത്തെ സര്‍ക്കാര്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് ബാങ്കിന്റെ ജപ്തി ഭീഷണി.

പേരാമ്പ്ര: നിപ ബാധിച്ച് കൂട്ട മരണം അരങ്ങേറിയ കുടുംബത്തെ സര്‍ക്കാര്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് ബാങ്കിന്റെ ജപ്തി ഭീഷണി. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ സൂപ്പിക്കട വളച്ചുകെട്ടി മൂസ മുസ്ലിയാരുടെ കുടുംബമാണ് ജപ്തി ഭീഷണി നേരിടുന്നത്. നിപ ബാധിച്ച് മരിച്ച മകന് സാലിഹ് ബംഗളൂരുവില്‍ സിവില്‍ എഞ്ചിനീയറിങ് പഠനത്തിനായി കേരള ഗ്രാമീണ്‍ ബാങ്കിന്റെ പന്തീരിക്കര ബ്രാഞ്ചില്‍നിന്ന് നാല് ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ എടുത്തിരുന്നു. ഇത് പലിശ കയറി 12 ലക്ഷത്തില്‍ എത്തിയെന്നാണ് ബാങ്ക് അധികൃതരുടെ വാദം. ഇതോടെ ബാങ്ക് ജപ്തി നടപടികളിലേക്ക് കടക്കുകയായിരുന്നു. സാലിഹിന്റെ ബാങ്ക് വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്നുമെല്ലാം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം ജലരേഖയായി. നിപ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പേരാമ്പ്ര സപ്പിക്കടയിലെ മൂസ മുസ്ലിയാരുടെ മകനാണ് സാലിഹ്. സാലിഹിനെ കൂടാതെ മൂസ മുസ്ലിയാരും മറ്റൊരു മകന് സാബിത്തും സഹോദരന്റെ ഭാര്യ മറിയവും നിപ ബാധിച്ച് മരിച്ചിരുന്നു.
മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദയനീയത അന്നത്തെ എം.എല്‍.എ പാറക്കല്‍ അബദുല്ല സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരുടെ ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന് മന്ത്രിമാര്‍ വാക്കു നല്‍കിയത്. ഈ വാക്കാണ് ഇപ്പോള്‍ പാലിക്കപ്പെടാതെ പോയത്. അടിയന്തര പ്രാധാന്യത്തോടെ പ്രശ്നം ഏറ്റെടുത്ത് എത്രയും പെട്ടെന്ന് ഇക്കാര്യത്തിന് പരിഹാരം കാണണമെന്ന് മൂസ മുസ്ലിയാരുടെ വീട് സന്ദര്‍ശിച്ച പാറക്കല്‍ അബ്ദുല്ല ആവശ്യപ്പെട്ടു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ്, ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് ആനേരി നസീര്‍, ജനറല്‍ സെക്രട്ടറി അസീസ് നരിക്കലക്കണ്ടി, യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, ലത്തീഫ് മൂലക്കല്, ആപ്പറ്റ മൂസ, പി.കെ യൂസഫ് എന്നിവരും കൂടെയുണ്ടായിരുന്നു.
kerala
പ്രളയ സാധ്യത മുന്നറിയിപ്പ്: നദി തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
ഒരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പുണ്ട്.
ഓറഞ്ച് അലര്‍ട്ട്
പത്തനംതിട്ട: മണിമല (തോന്ദ്ര സ്റ്റേഷന്)
യെല്ലോ അലര്‍ട്ട്
ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്)
കാസര്‍കോട്: മൊഗ്രാല്‍ (മധുര് സ്റ്റേഷന്)
കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്)
പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന് ആന്‍ഡ് കോന്നി ജിഡി സ്റ്റേഷന്)
kerala
മകളുടെ വിവാഹത്തലേന്ന് കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി മാതാവ് മരിച്ചു
താനാളൂര്‍ സ്വദേശി സൈനബ (44) ആണ് മരിച്ചത്.

മലപ്പുറം താനാളൂരില്‍ കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. താനാളൂര്‍ സ്വദേശി സൈനബ (44) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം സൈനബ ചായക്കൊപ്പം കപ്പ് കേക്ക് കഴിച്ചിരുന്നു.
ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ശനിയാഴ്ച സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച തന്നെ മകളുടെ നിക്കാഹ് ചടങ്ങ് മാത്രം നടത്തി മറ്റു വിവാഹ ചടങ്ങുകള്‍ മാറ്റിവെച്ചു.
kerala
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
വാളയാര്‍ കേസില്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു

പാലക്കാട് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വാളയാര്‍ കേസിലെ അഞ്ചാം പ്രതി അട്ടപ്പളളം പാമ്പാംപളളം കല്ലങ്കാട് സ്വദേശി അരുണ്‍ പ്രസാദിനെയാണ് (24) അറസ്റ്റ് ചെയ്തത്.
പ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയെയാണ് ഇയാള്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അതേസമയം വാളയാര്‍ കേസില്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. വാളയാര്‍ സംഭവസമയത്ത് ഇയാള്‍ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ കോടതിയിലായിരുന്നു കേസ്.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket3 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
Video Stories3 days ago
50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
News3 days ago
ചിറയ്ക്കല്‍, വെള്ളറക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചു പൂട്ടില്ല; ഹാള്‍ട്ട് സ്റ്റേഷനുകളാക്കും
-
kerala3 days ago
വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി