Connect with us

india

ഹിമാചല്‍, കര്‍ണാടക വിജയം; മറ്റു സംസ്ഥാനങ്ങളിലും തന്ത്രങ്ങള്‍ മെനയാനൊരുങ്ങി കോണ്‍ഗ്രസ്

ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും നേടിയ മിന്നും ജയത്തിന്റെ ആവേശത്തില്‍ മറ്റു സംസ്ഥാനങ്ങളിലും തന്ത്രങ്ങള്‍ മെനയാനൊരുങ്ങി കോണ്‍ഗ്രസ്.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും നേടിയ മിന്നും ജയത്തിന്റെ ആവേശത്തില്‍ മറ്റു സംസ്ഥാനങ്ങളിലും തന്ത്രങ്ങള്‍ മെനയാനൊരുങ്ങി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങളിലെ നേതാക്കളുടെ യോഗം വിളിച്ചു. ബുധനാഴ്ച ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും അടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം പങ്കെടുക്കുമെന്നാണ് വിവരം. തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ നേതാക്കളുടെ യോഗമാണ് വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ഈവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളാണ് ഇവ നാലും. കര്‍ണാടകയിലും ഹിമാചലിലും നടപ്പാക്കിയ രാഷ്ട്രീയ തന്ത്രങ്ങളും പ്രചാരണ തന്ത്രങ്ങളും ഈ സംസ്ഥാനങ്ങളിലും നടപ്പാക്കുന്നതിനുള്ള സാധ്യത തേടുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. താരതമ്യേന കോണ്‍ഗ്രസ് അടിത്തറ ശക്തമായ സംസ്ഥാനങ്ങളാണ് ഇവ നാലും എന്നത് പ്രതീക്ഷ നല്‍കുന്ന വലിയ ഘടകമാണ്. ഇതില്‍ തന്നെ രാജസ്ഥാന്‍ നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ്. മറ്റു മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മുഖ്യ പ്രതിപക്ഷമാണ്. അശോക് ഗേലോട്ട് – സച്ചിന്‍ പൈലറ്റ് തര്‍ക്കമാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വലിയ തലവേദന സൃഷ്ടിക്കുന്നത്. ഇത് പരിഹരിച്ച് മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍ നാലു സംസ്ഥാനങ്ങളിലും വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള തീവ്ര ശ്രമങ്ങള്‍ നേതൃത്വം തുടരുന്നുണ്ട്. പരസ്യ നീക്കങ്ങളുമായി രംഗത്തെത്തിയിട്ടും പൈലറ്റിനെതിരെ നടപടിയുണ്ടാവില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ പറഞ്ഞത് അനുനയ ശ്രമങ്ങളുടെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.

അതേസമയം തന്നെ കലഹിച്ച് പാര്‍ട്ടി വിട്ടവരുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് ആലോചിച്ചു നോക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം സച്ചിന്‍ പൈലറ്റിന് നല്‍കിയിട്ടുണ്ട്. മധ്യപ്രദേശ് ആണ് കോണ്‍ഗ്രസ് പ്രതീക്ഷ പുലര്‍ത്തുന്ന മറ്റൊരു സംസ്ഥാനം. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ നടന്ന വിമത നീക്കത്തിലാണ് 2020ല്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായത്. 22 എം.എല്‍.എമാരെ അടര്‍ത്തിമാറ്റി ബി.ജെ.പിക്കൊപ്പം ചേര്‍ന്നാണ് സിന്ധ്യ കമല്‍നാഥ് സര്‍ക്കാറിനെ വീഴ്ത്തിയത്.

ഇതില്‍ ഭൂരിഭാഗം എം. എല്‍.എമാരും പിന്നീട് ബി. ജെ.പി ടിക്കറ്റില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട് ജയിച്ചിരുന്നു. എന്നാല്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള നിലവിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ ജനരോഷം ശക്തമാണ്. മറുപക്ഷത്തെത്തിയെങ്കിലും അര്‍ഹിച്ച പരിഗണനന ലഭിക്കാത്തതില്‍ സിന്ധ്യക്കൊപ്പം പോയവരില്‍ ഒരു വിഭാഗം അസംതൃപ്തരുമാണ്. ഈ രണ്ട് ഘടകങ്ങളും മുതലെടുക്കാന്‍ കഴിഞ്ഞാല്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.

തെലുങ്കാനയില്‍ കോണ്‍ഗ്രസ് എങ്ങനെ തന്ത്രം മെനയും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത രാഷ്ട്ര സമിതി(ബി.ആര്‍.എസ് – പഴയ ടി.ആര്‍.എസ്) ആണ് എതിര്‍പക്ഷത്തുള്ളത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ആര്‍.എസ് അടക്കമുള്ള കക്ഷികളെ ഉള്‍പ്പെടുത്തി ബി. ജെ.പി വിരുദ്ധ മഹാസഖ്യത്തിന് ശ്രമം തുടരുന്ന സാഹചര്യത്തില്‍, ഇതിന് മുറിവേല്‍പ്പിക്കാത്ത വിധത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ കൈകാര്യം ചെയ്യാന്‍ കഴിയണം. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ വെല്ലുവിളിയാണ്. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വലിയ ആത്മവിശ്വാസം നിറച്ചിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കര്‍ണാടകയിലെ വിജയത്തില്‍ ജോഡോ യാത്ര വലിയ ഘടകമായി വര്‍ത്തിച്ചെന്ന് നേതാക്കള്‍ തന്നെ ആവര്‍ത്തിച്ച് പറയുന്നുണ്ട്. പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചതും ജനപക്ഷ ഭരണകൂടങ്ങളെ സ്വപ്‌നം കാണുകയും വെറുപ്പിന്റെ രാഷ്ട്രീയത്തെ പടിക്കു പുറത്തു നിര്‍ത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യരെ കോണ്‍ഗ്രസുമായി അടുപ്പിച്ചതും ജോഡോ യാത്രയുടെ ഗുണഫലമായാണ് ചിത്രീകരിക്കുന്നത്. ഇത് രാജസ്ഥാനും ഛത്തീസ്ഗഡും മധ്യപ്രദേശും അടക്കമുള്ള സംസ്ഥാനങ്ങളിലും പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.

സൗജന്യ വൈദ്യുതിയും സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും വീട്ടമ്മമാര്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായവും അടക്കം കര്‍ണാടകയില്‍ നല്‍കിയ ജനകീയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാറിന്റെ പ്രഥമ മന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനമെടുത്തതും കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ ഇത് ഉയര്‍ത്തിക്കാട്ടിയാകും കോണ്‍ഗ്രസ് പ്രചാരണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാക് താരത്തെ ടീമിലെടുത്തു; സണ്‍റൈസേഴ്സ് ലീഡ്സിന്റെ എക്‌സ് അക്കൗണ്ടിന് പൂട്ട്

കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ രണ്ടര ലക്ഷം ഡോളറിനാണ് സണ്‍റൈസേഴ്സ് പാക് താരത്തെ സ്വന്തമാക്കിയത്.

Published

on

ലണ്ടന്‍: ദി ഹന്‍ഡ്രഡ് ക്രിക്കറ്റ് ലീഗില്‍ പാകിസ്താന്‍ സ്പിന്നര്‍ അബ്രാര്‍ അഹ്‌മദിനെ ടീമിലെടുത്തതിന് പിന്നാലെ സണ്‍റൈസേഴ്സ് ലീഡ്സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ രണ്ടര ലക്ഷം ഡോളറിനാണ് സണ്‍റൈസേഴ്സ് പാക് താരത്തെ സ്വന്തമാക്കിയത്.

ദി ഹന്‍ഡ്രഡ് ലീഗില്‍ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഒരു ടീം പാക് താരത്തെ വാങ്ങുന്നത് ആദ്യമായാണ്. ഐപിഎല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമസ്ഥരായ സണ്‍ ഗ്രൂപ്പാണ് ടീമിനെ നയിക്കുന്നത്.

അബ്രാറിനെ ടീമിലെടുത്തതിനു പിന്നാലെ സമൂഹ മാധ്യമത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അബ്രാര്‍ അഹ്‌മദ് മുന്‍പ് ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ആരോപിച്ചാണ് ടീമിനെതിരെ ആരാധകര്‍ വലിയ പ്രതിഷേധം പ്രകടിപ്പിച്ചത്.

BoycottSRH തുടങ്ങിയ ഹാഷ്ടാഗുകള്‍ എക്‌സില്‍ ട്രെന്‍ഡിംഗാവുകയും ആരാധകര്‍ കൂട്ടത്തോടെ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് നിയമങ്ങള്‍ ലംഘിച്ചു എന്ന കാരണത്താല്‍ എക്‌സ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

പാക് താരങ്ങളെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ടീമുകള്‍ മാറ്റിനിര്‍ത്തുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് കാവ്യ മാരന്റെ നേതൃത്വത്തിലുള്ള സണ്‍റൈസേഴ്സ് അബ്രാറിനായി ലേലം വിളിച്ചത്.

Continue Reading

india

യുപിയില്‍ പള്ളിയും ദര്‍ഗയും പൊളിക്കാന്‍ കോടതി ഉത്തരവ്; ഇമാമുമാര്‍ക്ക് 7 കോടി രൂപ പിഴ

സംസ്ഥാനത്ത് മുസ്‌ലിം ആരാധനാലയങ്ങള്‍ ബോധപൂര്‍വ്വം ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ സെയ്ഫ് ഖാന്‍ സരായ് ഗ്രാമത്തിലുള്ള പള്ളിയും ദര്‍ഗയും നിരവധി വീടുകളും പൊളിച്ചുനീക്കാന്‍ പ്രാദേശിക റവന്യൂ കോടതി ഉത്തരവ്. ഇതിനു പിന്നാലെ രണ്ട് പ്രാദേശിക ഇമാമുമാര്‍ക്ക് മേല്‍ 6.95 കോടി രൂപ പിഴയും ചുമത്തി. സംസ്ഥാനത്ത് മുസ്‌ലിം ആരാധനാലയങ്ങള്‍ ബോധപൂര്‍വ്വം ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

അതേസമയം ഗ്രാമത്തിലെ പൊതുഭൂമിയില്‍ നിയമവിരുദ്ധമായാണ് ഈ നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് തഹസീല്‍ദാര്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഗ്രാമത്തിലെ പ്ലാന്റേഷനായി നീക്കിവച്ചിട്ടുള്ള ‘ഖാത നമ്പര്‍ 452’ എന്ന പ്ലോട്ട് കൈയേറി എന്നാണ് പള്ളി ഇമാമുമാരായ അഫ്താബ് ഹുസൈന്‍, മെഹ്താബ് ഹുസൈന്‍ എന്നിവര്‍ക്കെതിരെയുള്ള കേസ്. എന്നാല്‍ ഭൂമി വഖഫ് ബോര്‍ഡിന്റേതാണെന്ന ഇമാമുമാരുടെ വാദം റവന്യൂ രേഖകള്‍ പരിശോധിച്ച ശേഷം കോടതി തള്ളി.

‘വര്‍ഷങ്ങളായി ഞങ്ങള്‍ ഈ സമൂഹത്തെ സേവിക്കുന്നവരാണ്. ഇത്രയും വലിയ തുക പിഴയായി നല്‍കുക എന്നത് ഞങ്ങളെപ്പോലെയുള്ള പാവപ്പെട്ടവര്‍ക്ക് മരണശിക്ഷയ്ക്ക് തുല്യമാണ്. എങ്ങനെയാണ് ഞങ്ങള്‍ ഇത് അടയ്ക്കുക?’ എന്ന് ഇമാം അഫ്താബ് ഹുസൈന്‍ ചോദിച്ചു.

മറ്റ് സമുദായങ്ങളുടെ സമാനമായ നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ മുസ്‌ലിം ആരാധനാലയങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. ഇതിനു പിന്നാലെ ഗ്രാമവാസികളും ഇമാമുമാരും ഇപ്പോള്‍ സഹായത്തിനായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Continue Reading

india

‘നോട്ടുനിരോധന കാലത്തും കോവിഡ് കാലത്തും രാജ്യത്തെ ക്യൂവില്‍ നിര്‍ത്തി. ഇപ്പോള്‍ എല്‍പിജിക്കും ജനങ്ങള്‍ ക്യൂ നില്‍ക്കുന്നു’

മോദി സര്‍ക്കാര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അല്‍ക്ക ലാംബ

Published

on

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാചകവാതക ക്ഷാമം രൂക്ഷമാകുകയും ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഇന്ത്യ എപ്പോള്‍, എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കുന്നത് ഇപ്പോള്‍ അമേരിക്കയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

2016-ലെ നോട്ടുനിരോധന കാലത്തും കോവിഡ് മഹാമാരിയുടെ സമയത്തും ജനങ്ങള്‍ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടി വന്ന സാഹചര്യവുമായി കോണ്‍ഗ്രസ് താരതമ്യം ചെയ്തു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കുമെന്ന് മുന്‍കൂട്ടി കണ്ട് തയ്യാറെടുപ്പുകള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ വിമര്‍ശിച്ചു. ‘ആദ്യം നോട്ടുനിരോധനം രാജ്യത്തെ ക്യൂവില്‍ നിര്‍ത്തി, പിന്നീട് കോവിഡ് കാലത്തും ക്യൂവായി. ഇപ്പോള്‍ എല്‍പിജിക്ക് വേണ്ടിയും ജനങ്ങള്‍ ക്യൂ നില്‍ക്കുന്നു,’ അവര്‍ പറഞ്ഞു.

‘എപ്സ്റ്റീന്‍ ഫയലുകള്‍’ കാണിച്ച് അമേരിക്ക മോദിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും അതിനാല്‍ അദ്ദേഹം പൂര്‍ണ്ണമായും കീഴടങ്ങിയെന്നും അല്‍ക്ക ലാംബ ആരോപിച്ചു. ഇന്ത്യയുടെ എണ്ണ ഇറക്കുമതി തീരുമാനങ്ങള്‍ വാഷിംഗ്ടണ്‍ നിയന്ത്രിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യയില്‍ നിന്ന് പരിമിതമായ അളവില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയെ അമേരിക്ക ‘താല്‍ക്കാലികമായി അനുവദിച്ചു’ എന്ന വൈറ്റ് ഹൗസ് പ്രസ് സ്രെക്രട്ടറിയുടെ പ്രസ്താവനയെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഇന്ത്യ ഒരു ‘നല്ല പങ്കാളി’ ആയതിനാലാണ് ഈ തീരുമാനമെന്ന് അമേരിക്ക പറഞ്ഞിരുന്നു.

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം നടത്തി. ‘പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു’ (PM is compromised) എന്നെഴുതിയ ബാനറുകളുമായാണ് അവര്‍ എത്തിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് അടിയന്തര ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

നോയിഡ, ലഖ്നൗ, ഡല്‍ഹി, ഭുവനേശ്വര്‍, പുണെ തുടങ്ങിയ നഗരങ്ങളില്‍ എല്‍പിജി റീഫില്ലിംഗിനായി ജനങ്ങള്‍ വലിയ ക്യൂവിലാണ്.

Continue Reading

Trending