Connect with us

kerala

ഓപ്പറേഷൻ ഡെസിബെൽ:കാതടപ്പിക്കും ഹോണടി വേണ്ട, പിടി വീഴും

ഇരുചക്രവാഹനങ്ങൾക്ക് 80 ഡെസിബെലും പാസഞ്ചർ കാറുകൾക്കും പെട്രോളിൽ പ്രവർത്തിക്കുന്ന മുച്ചക്ര വാഹനങ്ങൾക്കും 82 ഡെസിബെലുമാണ് അനുവദനീയമായ ശബ്ദ പരിധി

Published

on

കോഴിക്കോട്: കാതടപ്പിക്കുന്ന ഹോണടി വേണ്ട. പിടി വീഴും. പരിശോധന ശക്തമാക്കി ട്രാഫിക് പൊലീസ്. ശബ്ദമലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർവാഹന വകുപ്പ് ഓപ്പറേഷൻ ഡെസിബെൽ എന്ന പേരിൽ വാഹനപരിശോധന നടത്തിയിരുന്നു. അനധികൃതമായി എയർ ഹോണുകൾ പിടിച്ചെടുക്കുകയും നിരോധിത മേഖലകളിൽ അനാവശ്യമായി ഹോൺ മുഴക്കുന്നതിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ പരിശോധന കുറഞ്ഞതോടെ നിയമ ലംഘനവും കൂടിയിരിക്കുകയാണ്.

പരിശോധനയ്ക്ക് അൽപ്പം അയവ് വന്നതോടെയാണ് നിരോധിത എയർ ഹോണുകൾ നിരത്തുകളിൽ സജീവമായത്. ഇതോടെയാണ് പരിശോധന ശക്തമാക്കാൻ ട്രാഫിക് പൊലീസ് തീരുമാനിച്ചത്. ചെറിയ ഗതാഗതക്കുരുക്കിൽ പോലും ഇപ്പോൾ ഹോണുകളുടെ ശബ്ദ കോലാഹലമാണ്.

തൊണ്ടയാട്, പുതിയ ബസ് സ്റ്റാൻഡ്, പാളയം, മാവൂർ റോഡ് തുടങ്ങിയ ഇടങ്ങളിലെല്ലാം വാഹനങ്ങളുടെ ശബ്ദകോലാഹലം രൂക്ഷമാണ്. എത്ര തിരക്കുള്ള റോഡിലും ചെറിയ വാഹനങ്ങളുടെ പിന്നിലെത്തി ഹോണടിച്ച് പേടിപ്പിക്കുന്നത് പല ഡ്രൈവർമാരുടേയും ഇഷ്ട വിനോദമായി മാറിയിരിക്കുകയാണ്. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും വഴിയൊരുക്കുന്നതും പതിവാകുകയാണ്.എയർഹോൺ നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എയർഹോൺ ഇല്ലെങ്കിലും വലിയ ശബ്ദമുള്ള മറ്റ് ഹോണുകൾ ബസ്, ലോറി, ഓട്ടോറിക്ഷ മുതൽ എല്ലാ വാഹനത്തിലുമുണ്ട്.

ഇരുചക്രവാഹനങ്ങൾക്ക് 80 ഡെസിബെലും പാസഞ്ചർ കാറുകൾക്കും പെട്രോളിൽ പ്രവർത്തിക്കുന്ന മുച്ചക്ര വാഹനങ്ങൾക്കും 82 ഡെസിബെലുമാണ് അനുവദനീയമായ ശബ്ദ പരിധി .70 ഡെസിബെലിൽ കൂടുതലുള്ള ശബ്ദം കേൾവിക്ക് തകരാർ ഉണ്ടാക്കും. 90 മുതൽ 95 ഡെസിബൽ വരെ ശബ്ദം തുടർച്ചയായി കേട്ടാൽ ചിലപ്പോൾ കേൾവി തകരാറിലാവും. 120 ഡെസിബെലിന് മുകളിലാണെങ്കിൽ താത്ക്കാലികമായി ചെവിക്ക് കേൾവിക്കുറവ് അനുഭവപ്പെടുകയും ചെയ്യും. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് നിരത്തിലെ ഹോണടികൾ.

മോട്ടോർ വാഹന നിയമം സെക്‌ഷൻ 194 എഫ് പ്രകാരം അനാവശ്യമായും തുടർച്ചയായും ആവശ്യത്തിലധികമായും ഹോൺ മുഴക്കുന്നത് കുറ്റകരമാണ്. ഇതിനുപുറമെ, നോ ഹോൺ ബോർഡ് ഉള്ള സ്ഥലങ്ങളിൽ ഹോൺ ഉപയോഗിക്കുന്നതും കുറ്റകരമാണ്. ഈ നിയമലംഘനത്തിന് 1000 രൂപയാണ് പിഴ. കുറ്റം ആവർത്തിച്ചാൽ ഇത് 2000 രൂപയാകും.”നിരത്തുകളിൽ ഹോൺ മുഴക്കം കൂടിയിട്ടുണ്ടെന്ന് പരാതി കിട്ടുന്നുണ്ട്. ശക്തമായ പരിശോധന തുടരും”എൽ.സുരേഷ് ബാബുട്രാഫിക് ഇൻസ്പെക്ടർ ഒഫ് പൊലീസ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആധിപത്യം തുടര്‍ന്ന് യുഡിഎഫ്; ലീഡ് നിലനിര്‍ത്തി ആര്യാടന്‍ ഷൗക്കത്ത്

ഷൗക്കത്തിന്റെ ലീഡ് 5000 കടന്നു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഏഴ് റൗണ്ട് പിന്നിടുന്നമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ലീഡ് നിലനിര്‍ത്തുന്നു. ഷൗക്കത്തിന്റെ ലീഡ് 5000 കടന്നു. ആദ്യത്തെ ഏഴ് റൗണ്ടിലും ഷൗക്കത്ത് വ്യക്തമായ ലീഡുയര്‍ത്തി തന്നെയാണ് മുന്നിലുണ്ടായിരുന്നത്. ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഷൗക്കത്തിന്റെ ലീഡ് 5618 ആയി ഉയര്‍ത്തി.

ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ യുഡിഎഫിനൊപ്പമായിരുന്നു.പോസ്റ്റല്‍വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നേറ്റം തുടര്‍ന്നു. ആദ്യ രണ്ട് റൗണ്ടില്‍ ഷൗക്കത്തിന് 1239 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. ആദ്യ റൗണ്ടില്‍ 419 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. 3614 വോട്ടാണ് ഷൗക്കത്ത് ആദ്യ റൗണ്ടില്‍ നേടിയത്.

ചുങ്കത്തറ മാര്‍ത്തോമ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

Continue Reading

kerala

ഏഴ് റൗണ്ടുകള്‍ പൂര്‍ത്തിയായി; ലീഡ് ഉയര്‍ത്തി ആര്യാടന്‍

യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് 5036 വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് 5036 വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. യുഡിഎഫിന് സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിലെ വോട്ടെണ്ണലാണ് പൂര്‍ത്തിയായത്. മൂത്തേടത്ത് പഞ്ചായത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോഴും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് തന്നെയാണ് മുന്‍തൂക്കം.

ജൂണ്‍ 19ന് നടന്ന വോട്ടെടുപ്പില്‍ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടു ചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എല്‍ഡിഎഫ്), മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ (സ്വതന്ത്രന്‍) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാര്‍ഥികളിലെ പ്രമുഖര്‍.

Continue Reading

kerala

ഇഞ്ചോടിഞ്ച് പോരാട്ടം, ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് ഉയരുന്നു

3810 വോട്ടുകള്‍ക്ക് യുഡിഎഫിന്റെ ആര്യാടന്‍ ഷൗക്കത്ത് ലീഡ് ചെയ്യുന്നു.

Published

on

അഞ്ചാം റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 3810 വോട്ടുകള്‍ക്ക് യുഡിഎഫിന്റെ ആര്യാടന്‍ ഷൗക്കത്ത് ലീഡ് ചെയ്യുന്നു. യുഡിഎഫിന്റെ കോട്ടയായ മൂത്തേടത്ത് പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്.

എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടിന് ശേഷമാണ് ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങിയത്. ഒരു റൗണ്ടില്‍ 14 വോട്ടിങ്ങ് മെഷീനുകളാണ് എണ്ണുക. 19 റൗണ്ടുകളിലായി 263 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. ചുങ്കത്തറ മാര്‍ത്തോമ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

174667 പേരാണ് പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത് . പോസ്റ്റല്‍ വോട്ട് , സര്‍വീസ് വോട്ട് എന്നിവ വഴി 1402 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിട്ടുണ്ട്.

Continue Reading

Trending