Connect with us

kerala

ബ്രഹ്മപുരം മാലിന്യം: ഹൈക്കോടതി കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം കേള്‍ക്കും

അഭിപ്രായങ്ങള്‍ അറിയിക്കുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് കേസില്‍ പി. കെ. കുഞ്ഞാലിക്കുട്ടിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തത്.

Published

on

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ഖര മാലിന്യ സംസ്‌കരണമുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് കേരള വ്യാപകമായി സംസ്ഥാന സര്‍ക്കാരും, തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഉള്ള ഡിവിഷന്‍ ബഞ്ച് സ്വമേധയാ എടുത്ത കേസില്‍ പ്രതിപക്ഷ ഉപ നേതാവും മുന്‍ മന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായങ്ങളും നിര്‍ദേങ്ങളും പരിഗണിക്കുമെന്ന് കേരള ഹൈക്കോടതി കേസിലെ ഇടക്കാല ഉത്തരവിലൂടെ അറിയിച്ചു. സര്‍ക്കാര്‍ വകുപ്പുകളെ മാത്രം കക്ഷി ചേര്‍ത്തും മൂന്ന് അമിക്കസ് ക്യൂറികളെ നിയോഗിച്ചും, അവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേസ് പരിഗണിക്കവെ പ്രതിപക്ഷ ഉപേതാവിന് വേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷാ കേരളത്തിലെ മുതിര്‍ന്ന എം എല്‍ എയും, പ്രതിപക്ഷ ഉപ നേതാവും, അനുഭവ സമ്പന്നനായ മുന്‍ മന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ഈ വിഷയം സംബന്ധമായി അഭിപ്രായങ്ങള്‍ അറിയിക്കുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് കേസില്‍ പി. കെ. കുഞ്ഞാലിക്കുട്ടിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തത്.

പരിസ്ഥിതി പ്രശ്‌നങ്ങളും, മാലിന്യ സംസ്‌കരണവും ജനങ്ങളെ പൊതുവായി ബാധിക്കുന്ന പ്രശ്‌നമായതിനാല്‍, വരും കാലങ്ങളില്‍ വളരെ സൂക്ഷ്മതയോടെയും അവധാനതയോടെയും പരിഗണിക്കേണ്ട ഒരു കാര്യമാണിതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. പൊതു താല്‍പര്യം മുന്‍ നിര്‍ത്തി ഇത്തരം കാര്യങ്ങളില്‍ ഹൈക്കോടതി എടുക്കുന്ന നടപടികളില്‍ കോടതിക്ക് വേണ്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ആ ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ ഭാഗമായിട്ടാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഹൈകോടതിയുടെ അനുവാദം തേടുന്നതെന്നും ഹൈക്കോടതിയെ അറിയിച്ചു.

തന്റെ നിയോജകമണ്ഡലം ഉള്‍പ്പടെയുള്ള പല പ്രദേശങ്ങളിലും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഒരുപാട് ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, എല്ലാവരും യോജിച്ച് ജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സാധിക്കൂ എന്നും, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് മാതൃകാപരമായ നടപടികള്‍ സ്വീകരിച്ച പ്രദേശങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കോടതിക്ക് നല്‍കാന്‍ സാധിക്കുമെന്നും അദേഹം കോടതിയെ അറിയിച്ചു. ഇത്തരം പൊതു വിഷയങ്ങളില്‍ പരിചയ സമ്പന്നരായ ആളുകളുടെ നിര്‍ദേശങ്ങള്‍ ആവശ്യമാണെന്നും ആയതിനാല്‍ പ്രതിപക്ഷ ഉപ നേതാവിനെ കേസില്‍ കോടതി സ്വമേധയാ കക്ഷി ചേര്‍ക്കുകയാണെന്നും ഇടക്കാല ഉത്തരവിലൂടെ കോടതി അറിയിച്ചു. കേസ് സംബന്ധമായ റിപ്പോര്‍ട്ടുകളും മറ്റു രേഖകളും പ്രതിപക്ഷ ഉപ നേതാവിന്റെ അഭിഭാഷകനായ അഡ്വ. മുഹമ്മദ് ഷാക്ക് നല്‍കാന്‍ കോടതി അമിക്കസ് ക്യൂറിക്ക് നിര്‍ദേശം നല്‍കി. ഇവ്വിഷയകമായി മാതൃക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രദേശങ്ങളെ സംബന്ധിച്ചുള്ള വിശദാംശങ്ങളും ഫോട്ടോകളും കോടതിയില്‍ സമര്‍പ്പിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട് തുരങ്കപാതക്ക് കേന്ദ്രത്തിന്റെ അനുമതി

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്.

Published

on

വയനാട് തുരങ്കപാതക്ക് കേന്ദ്രം അനുമതി നല്‍കി. വിശദമായ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. നേരത്തെ പല തവണ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇനി ടെണ്ടര്‍ നടപടിയുമായി മുന്നോട്ട് പോകാം.

കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും കര്‍ണാടകയിലേക്കുള്ള ദൂരം കുറയക്കുന്ന പദ്ധതിയാണ് തുരങ്കപാത. പാതക്കായി കോഴിക്കോട്, വയനാട് ജില്ലകളില്‍ ആവശ്യമുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിരുന്നു. എന്നാല്‍ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചില പരിസ്ഥിതി സംഘടനകള്‍ തുങ്കപ്പാത ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

1,341 കോടി രൂപക്ക് ദിലീപ് ബില്‍ഡ് കോണ്‍ കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ഇരുവഴിഞ്ഞിപ്പുഴക്ക് കുറികെ പണിയുന്ന പാലത്തിന്റെ കരാര്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ലഭിച്ചത്. 80.4 കോടി രൂപക്കാണ് കരാര്‍.

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്. പാത വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ആനക്കാംപൊയില്‍-മേപ്പാടി ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്റര്‍ ആയി കുറയുകയും ചെയ്യും.

Continue Reading

kerala

സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം

ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു

Published

on

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് റെയില്‍വെ സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ റെയില്‍വെ സ്റ്റേഷനുമാണ് പൂട്ടാന്‍ തീരുമാനമായത്.

നിരവധി കാലങ്ങളായി ജീവനക്കാരും യാത്രക്കാരും വിദ്യാര്‍ത്ഥികളും ആശ്രയിച്ചിരുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളാണ് വെള്ളാര്‍ക്കാടും ചിറക്കലും. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞപ്പോള്‍ നിരവധി ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് റദാക്കിയിരുന്നു. പിന്നാലെ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

Continue Reading

kerala

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം

റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Published

on

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗര്‍ത്തം രൂപപെട്ടത്. തുടര്‍ന്ന് ദേശീയപാത കരാര്‍ കമ്പനി അധികൃതര്‍ കുഴി നികത്താന്‍ ശ്രമം തുടങ്ങി. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Continue Reading

Trending