Connect with us

kerala

ബ്രഹ്മപുരം മാലിന്യം: ഹൈക്കോടതി കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം കേള്‍ക്കും

അഭിപ്രായങ്ങള്‍ അറിയിക്കുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് കേസില്‍ പി. കെ. കുഞ്ഞാലിക്കുട്ടിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തത്.

Published

on

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ഖര മാലിന്യ സംസ്‌കരണമുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് കേരള വ്യാപകമായി സംസ്ഥാന സര്‍ക്കാരും, തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഉള്ള ഡിവിഷന്‍ ബഞ്ച് സ്വമേധയാ എടുത്ത കേസില്‍ പ്രതിപക്ഷ ഉപ നേതാവും മുന്‍ മന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായങ്ങളും നിര്‍ദേങ്ങളും പരിഗണിക്കുമെന്ന് കേരള ഹൈക്കോടതി കേസിലെ ഇടക്കാല ഉത്തരവിലൂടെ അറിയിച്ചു. സര്‍ക്കാര്‍ വകുപ്പുകളെ മാത്രം കക്ഷി ചേര്‍ത്തും മൂന്ന് അമിക്കസ് ക്യൂറികളെ നിയോഗിച്ചും, അവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേസ് പരിഗണിക്കവെ പ്രതിപക്ഷ ഉപേതാവിന് വേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷാ കേരളത്തിലെ മുതിര്‍ന്ന എം എല്‍ എയും, പ്രതിപക്ഷ ഉപ നേതാവും, അനുഭവ സമ്പന്നനായ മുന്‍ മന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ഈ വിഷയം സംബന്ധമായി അഭിപ്രായങ്ങള്‍ അറിയിക്കുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് കേസില്‍ പി. കെ. കുഞ്ഞാലിക്കുട്ടിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തത്.

പരിസ്ഥിതി പ്രശ്‌നങ്ങളും, മാലിന്യ സംസ്‌കരണവും ജനങ്ങളെ പൊതുവായി ബാധിക്കുന്ന പ്രശ്‌നമായതിനാല്‍, വരും കാലങ്ങളില്‍ വളരെ സൂക്ഷ്മതയോടെയും അവധാനതയോടെയും പരിഗണിക്കേണ്ട ഒരു കാര്യമാണിതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. പൊതു താല്‍പര്യം മുന്‍ നിര്‍ത്തി ഇത്തരം കാര്യങ്ങളില്‍ ഹൈക്കോടതി എടുക്കുന്ന നടപടികളില്‍ കോടതിക്ക് വേണ്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ആ ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ ഭാഗമായിട്ടാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഹൈകോടതിയുടെ അനുവാദം തേടുന്നതെന്നും ഹൈക്കോടതിയെ അറിയിച്ചു.

തന്റെ നിയോജകമണ്ഡലം ഉള്‍പ്പടെയുള്ള പല പ്രദേശങ്ങളിലും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഒരുപാട് ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, എല്ലാവരും യോജിച്ച് ജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സാധിക്കൂ എന്നും, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് മാതൃകാപരമായ നടപടികള്‍ സ്വീകരിച്ച പ്രദേശങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കോടതിക്ക് നല്‍കാന്‍ സാധിക്കുമെന്നും അദേഹം കോടതിയെ അറിയിച്ചു. ഇത്തരം പൊതു വിഷയങ്ങളില്‍ പരിചയ സമ്പന്നരായ ആളുകളുടെ നിര്‍ദേശങ്ങള്‍ ആവശ്യമാണെന്നും ആയതിനാല്‍ പ്രതിപക്ഷ ഉപ നേതാവിനെ കേസില്‍ കോടതി സ്വമേധയാ കക്ഷി ചേര്‍ക്കുകയാണെന്നും ഇടക്കാല ഉത്തരവിലൂടെ കോടതി അറിയിച്ചു. കേസ് സംബന്ധമായ റിപ്പോര്‍ട്ടുകളും മറ്റു രേഖകളും പ്രതിപക്ഷ ഉപ നേതാവിന്റെ അഭിഭാഷകനായ അഡ്വ. മുഹമ്മദ് ഷാക്ക് നല്‍കാന്‍ കോടതി അമിക്കസ് ക്യൂറിക്ക് നിര്‍ദേശം നല്‍കി. ഇവ്വിഷയകമായി മാതൃക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രദേശങ്ങളെ സംബന്ധിച്ചുള്ള വിശദാംശങ്ങളും ഫോട്ടോകളും കോടതിയില്‍ സമര്‍പ്പിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കരിപ്പൂർ വിമാനത്താവളം: റീ കാർപറ്റിങ് പൂർത്തിയായി

Published

on

കരിപ്പൂർ വിമാനത്താവളത്തിലെ റീ കാർപറ്റിങ് ജോലികൾ പൂർത്തിയായി. വിമാന സർവീസുകൾ സാധാരണ നിലയിലേക്കു മാറാൻ ഏതാനും മാസങ്ങൾകൂടി വേണ്ടിവരും. 2860 മീറ്റർ റൺവേയാണു റീ കാർപറ്റിങ് നടത്തി നവീകരിച്ചു ബലപ്പെടുത്തിയത്. 60 കോടി രൂപ ചെലവിട്ടായിരുന്നു പ്രവൃത്തി. റൺവേയുടെ വശങ്ങളിൽ മണ്ണു നിരത്തലും ഡ്രൈനേജ് ജോലിയുമാണ് ബാക്കിയുള്ളത്. റൺവേയിൽ മഴവെള്ളം പരന്നൊഴുകുകയാണ്. ഈ പ്രശ്നം പരിഹരിക്കാനുള്ള ഡ്രൈനേജ് ജോലിയും റൺവേയിൽനിന്നു വിമാനം തെന്നിയാൽ അപകടമൊഴിവാക്കുന്നതിനുള്ള മണ്ണുനിരത്തലുമാണു പ്രധാനമായും പൂർത്തിയാകാനുള്ളത്.

2023 ജനുവരി 27ന് ആരംഭിച്ച ജോലി വേഗത്തിൽ പൂർത്തിയാക്കാനായതായി എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് അറിയിച്ചു. റൺവേയുടെ മുൻപുള്ള ഉപരിതലം നീക്കം ചെയ്യൽ, റൺവേ ഷോൾഡറുകൾ, ടാക്സിവേ നവീകരണം, ഗ്ലാസ് ഫൈബർ റൈൻഫോഴ്സ്മെന്റ് ഗ്രിഡ് നൽകൽ, റൺവേ സെൻട്രൽ ലൈൻ ലൈറ്റിങ് സ്ഥാപിക്കൽ, ടച്ച് ഡൗൺ സോൺ ലൈറ്റ് ഘടിപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന ജോലിയാണു പൂർത്തിയാക്കിയത്.കൃത്യമായി ആസൂത്രണത്തോടെ, പകൽസമയം റൺവേ അടച്ചിട്ടായിരുന്നു ജോലി. എല്ലാ പകൽ വിമാനങ്ങളും രാത്രിയിലേക്കു മാറ്റിയിരുന്നു.

റീ കാർപറ്റിങ് പൂർത്തിയായതോടെ വിമാന സമയം പുനഃക്രമീകരിക്കേണ്ടതുണ്ട്. വിമാന സമയങ്ങളിൽ മാറ്റം വരുത്തി നോട്ടാം (നോട്ടിസ് ടു എയർമാൻ) പ്രഖ്യാപനം തുടങ്ങി ഏതാനും സാങ്കേതിക നടപടികൾ അവശേഷിക്കുന്നു. സാങ്കേതിക വിദഗ്ധരുടെ പരിശോധനയുമുണ്ടാകും. നടപടികൾ പൂർത്തിയാക്കി 24 മണിക്കൂർ വിമാന സർവീസ് പുനഃസ്ഥാപിക്കാൻ ഓഗസ്റ്റ് മാസത്തോടെ സാധ്യമാകുമെന്നാണു നിഗമനം. ഡൽഹി ആസ്ഥാനമായുള്ള എൻഎസ്‌സി കമ്പനിയാണ് റീ കാർപറ്റിങ് ജോലികൾ നടത്തിയത്

Continue Reading

kerala

ചുറ്റുംനില്‍ക്കുന്നവര്‍ എത്ര ലക്ഷം ചെലവാക്കിയെന്ന് അറിയില്ല; വിവാദങ്ങളില്‍ പിണറായി

Published

on

തന്റെ ചുറ്റുംനില്‍ക്കുന്നവര്‍ എത്രലക്ഷം ചെലവാക്കിയെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭ ന്യൂയോര്‍ക്ക് മേഖലാ സമ്മേളനം ഉദ്ഘാടനത്തിനിടെയാണ് സമ്മേളനത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത്.

സമ്മേളനത്തില്‍ എന്തു സ്വജനപക്ഷപാതമാണ് ഉണ്ടായത്, സ്‌പോണ്‍സര്‍ഷിപ് ആദ്യമായാണോ. ലോക കേരള സഭയെ വിവാദമാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിച്ചു. നട്ടാല്‍ പൊടിക്കാത്ത നുണ പ്രചരിപ്പിക്കുവാനായിരുന്നു ശ്രമം. അതത് മേഖലയിലുള്ളവരാണ് ലോക കേരള സഭ നടത്തുന്നത് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ മേഖലാസമ്മേളനത്തെ സര്‍ക്കാര്‍ അതീവപ്രാധാന്യത്തോടെ കാണുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Continue Reading

kerala

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനിടെ കയ്യാങ്കളി

Published

on

എസ്എഫ്‌ഐ ജില്ലാ സമ്മേളനത്തിനിടെ കയ്യാങ്കളി. ജില്ലാ പ്രസിഡന്റ് പദവിയില്‍നിന്ന് ആദിത്യനെ മാറ്റിയതുമായി ബന്ധപ്പെട്ടാണ് കയ്യാങ്കളി. കാട്ടാക്കട ആള്‍മാറാട്ട വിവാദത്തില്‍ ആദിത്യന്‍ ആരോപണവിധേയനായിരുന്നു. വഞ്ചിയൂര്‍ ഏരിയയില്‍നിന്നുള്ള നന്ദനാണു പുതിയ പ്രസിഡന്റ്. സെക്രട്ടറിയായി ആദര്‍ശ് തുടരും.

കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച എ.എസ് അനഘയ്ക്ക് പകരം ആള്‍മാറാട്ടം നടത്തി എസ്എഫ്‌ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേര് സര്‍വകലാശാലയെ അറിയിച്ച സംഭവത്തില്‍ ആദിത്യനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. ജില്ലാ സമ്മേളനത്തില്‍ ആള്‍മാറാട്ടം അടക്കമുള്ള വിഷയങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ സമ്മേളന പ്രതിനിധികളില്‍നിന്ന് കടുത്ത വിമര്‍ശനം ഉയരുകയും ചെയ്തു.

2022 ഡിസംബര്‍ 30നാണു ആദിത്യനെ ജില്ലാ പ്രസിഡന്റായും ആദര്‍ശിനെ ജില്ലാ സെക്രട്ടറിയായും ചുമതലപ്പെടുത്തി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥനും പ്രസിഡന്റ് ജോബിന്‍ ജോസും മദ്യപിച്ച് റോഡില്‍ നൃത്തം
ചെയ്ത വിഡിയോ പുറത്തുവന്നതോടെയാണ് ഇവരെ മാറ്റി ആദിത്യനെയും ആദര്‍ശിനെയും നിയമിച്ചത്.

Continue Reading

Trending