Connect with us

kerala

ബ്രഹ്മപുരം മാലിന്യം: ഹൈക്കോടതി കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം കേള്‍ക്കും

അഭിപ്രായങ്ങള്‍ അറിയിക്കുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് കേസില്‍ പി. കെ. കുഞ്ഞാലിക്കുട്ടിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തത്.

Published

on

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ഖര മാലിന്യ സംസ്‌കരണമുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് കേരള വ്യാപകമായി സംസ്ഥാന സര്‍ക്കാരും, തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഉള്ള ഡിവിഷന്‍ ബഞ്ച് സ്വമേധയാ എടുത്ത കേസില്‍ പ്രതിപക്ഷ ഉപ നേതാവും മുന്‍ മന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായങ്ങളും നിര്‍ദേങ്ങളും പരിഗണിക്കുമെന്ന് കേരള ഹൈക്കോടതി കേസിലെ ഇടക്കാല ഉത്തരവിലൂടെ അറിയിച്ചു. സര്‍ക്കാര്‍ വകുപ്പുകളെ മാത്രം കക്ഷി ചേര്‍ത്തും മൂന്ന് അമിക്കസ് ക്യൂറികളെ നിയോഗിച്ചും, അവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേസ് പരിഗണിക്കവെ പ്രതിപക്ഷ ഉപേതാവിന് വേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷാ കേരളത്തിലെ മുതിര്‍ന്ന എം എല്‍ എയും, പ്രതിപക്ഷ ഉപ നേതാവും, അനുഭവ സമ്പന്നനായ മുന്‍ മന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ഈ വിഷയം സംബന്ധമായി അഭിപ്രായങ്ങള്‍ അറിയിക്കുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് കേസില്‍ പി. കെ. കുഞ്ഞാലിക്കുട്ടിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തത്.

പരിസ്ഥിതി പ്രശ്‌നങ്ങളും, മാലിന്യ സംസ്‌കരണവും ജനങ്ങളെ പൊതുവായി ബാധിക്കുന്ന പ്രശ്‌നമായതിനാല്‍, വരും കാലങ്ങളില്‍ വളരെ സൂക്ഷ്മതയോടെയും അവധാനതയോടെയും പരിഗണിക്കേണ്ട ഒരു കാര്യമാണിതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. പൊതു താല്‍പര്യം മുന്‍ നിര്‍ത്തി ഇത്തരം കാര്യങ്ങളില്‍ ഹൈക്കോടതി എടുക്കുന്ന നടപടികളില്‍ കോടതിക്ക് വേണ്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ആ ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ ഭാഗമായിട്ടാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഹൈകോടതിയുടെ അനുവാദം തേടുന്നതെന്നും ഹൈക്കോടതിയെ അറിയിച്ചു.

തന്റെ നിയോജകമണ്ഡലം ഉള്‍പ്പടെയുള്ള പല പ്രദേശങ്ങളിലും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഒരുപാട് ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, എല്ലാവരും യോജിച്ച് ജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സാധിക്കൂ എന്നും, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് മാതൃകാപരമായ നടപടികള്‍ സ്വീകരിച്ച പ്രദേശങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കോടതിക്ക് നല്‍കാന്‍ സാധിക്കുമെന്നും അദേഹം കോടതിയെ അറിയിച്ചു. ഇത്തരം പൊതു വിഷയങ്ങളില്‍ പരിചയ സമ്പന്നരായ ആളുകളുടെ നിര്‍ദേശങ്ങള്‍ ആവശ്യമാണെന്നും ആയതിനാല്‍ പ്രതിപക്ഷ ഉപ നേതാവിനെ കേസില്‍ കോടതി സ്വമേധയാ കക്ഷി ചേര്‍ക്കുകയാണെന്നും ഇടക്കാല ഉത്തരവിലൂടെ കോടതി അറിയിച്ചു. കേസ് സംബന്ധമായ റിപ്പോര്‍ട്ടുകളും മറ്റു രേഖകളും പ്രതിപക്ഷ ഉപ നേതാവിന്റെ അഭിഭാഷകനായ അഡ്വ. മുഹമ്മദ് ഷാക്ക് നല്‍കാന്‍ കോടതി അമിക്കസ് ക്യൂറിക്ക് നിര്‍ദേശം നല്‍കി. ഇവ്വിഷയകമായി മാതൃക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രദേശങ്ങളെ സംബന്ധിച്ചുള്ള വിശദാംശങ്ങളും ഫോട്ടോകളും കോടതിയില്‍ സമര്‍പ്പിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending