Connect with us

kerala

സങ്കടക്കടല്‍ കടന്ന് ജുനൈദും റജ്‌വയും സ്‌കൂളിലേക്ക്…

അടക്കിപ്പിടിച്ച സങ്കടവുമായി സിദ്ദീഖിന്റെ ഭാര്യ മുനീറ വീട്ടിനകത്തുണ്ട്. ആശ്വാസം നല്‍കാന്‍ മുനീറയുടെ ഉമ്മയും സഹോദരിയും എളാപ്പപ്പടിയിലെ വീട്ടില്‍ ഉണ്ട്.

Published

on

റഷീദ് മോര്യ
താനൂര്‍

സങ്കടം തളം കെട്ടിയ താനൂര്‍ ഓലപ്പീടിക എളാപ്പപ്പടിയിലെ കാട്ടില്‍പ്പീടിയേക്കല്‍ സിദ്ദീഖിന്റെ വീട് പതിയെ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. സന്ദര്‍ശകരുടെ വരവ് കുറഞ്ഞു തുടങ്ങി. ഇരുപത്തിനാല് ദിവസം മുമ്പാണ് സിദ്ദീഖും മക്കളായ ഫാത്തിമ മിന്‍ഹയും, ഫൈസാനും താനൂര്‍ ബോട്ട് ദുരന്തത്തില്‍ നാഥന്റെ വിളിക്ക് ഉത്തരം നല്‍കി കണ്‍മറഞ്ഞത്. ഏതാനും മീറ്ററുകള്‍ അപ്പുറത്ത് ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലെ മൈലാഞ്ചിച്ചെടിയുടെ ചുവട്ടില്‍ മൂവരും ഒന്നിച്ചുറങ്ങുകയാണ്. സിദ്ദീഖിന്റെ വീട്ടില്‍ എത്തുമ്പോള്‍ ജുനൈദ് പുതുതായി നിര്‍മ്മിച്ച വീടിന്റെ ചുറ്റുമതില്‍ നനക്കുന്ന തിരക്കിലാണ്. ഉപ്പയുടെ ഓര്‍മകള്‍ അവന്റെ കണ്ണില്‍ തിളങ്ങുന്നുണ്ട്. ഉള്ളില്‍ തപിക്കുന്ന സങ്കടം മുഖത്ത് വായിച്ചെടുക്കാന്‍ കഴിയും.

ദേവധാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ്സിലേക്കാണിനി ജുനൈദ്. പത്താം ക്ലാസ് കഴിഞ്ഞാല്‍ പ്ലസ് ടുവിന് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കണം എന്നാണ് ആഗ്രഹം. ഫുട്‌ബോളാണ് ഇഷ്ട വിനോദം. സങ്കടം വകഞ്ഞുമാറ്റാന്‍ ബന്ധുക്കളായ സമപ്രായക്കാരായ കൂട്ടുകാരൊക്കെ ജുനൈദിന്റെ വീട്ടിലുണ്ട്. അലങ്കാര മത്സ്യം വളര്‍ത്താനുള്ള ഒരുക്കത്തിലാണവന്‍. ദുരന്തശേഷം ആരോടും അധികം സംസാരിക്കാതെ മാറിനിന്നിരുന്ന ജുനൈദ് എല്ലാം മറക്കാന്‍ ശ്രമിക്കുകയാണ്.

ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഫാത്തിമ റജ്‌വയുടെ സ്‌കൂള്‍ അഞ്ചാം തിയ്യതിയാണ് തുറക്കുക. പരിയാപുരം ജി.എല്‍.പി സ്‌കൂളില്‍ ഒന്നാം ക്ലാസുകാരിയായിരുന്ന റജ്‌വ താനൂര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂളിലേക്കാണിനി പുതിയ യൂണിഫോമണിഞ്ഞു പോകുന്നത്. അയല്‍വീട്ടില്‍ കുട്ടികളോടൊപ്പം കളിക്കുകയായിരുന്ന റജ്‌വ നാണം കുണുങ്ങിയാണ് മുന്നിലെത്തിയത്. പുതിയ സ്‌കൂളില്‍ പുതിയ ഫ്രണ്ട്‌സ് ഉണ്ടാകുമെന്ന ആഹ്ലാദത്തിലാണ് വീട്ടുകാര്‍ അക്കു എന്നു വിളിക്കുന്ന റജ്‌വ. ദുരന്തത്തില്‍ പരിക്കുപറ്റിയ റജ്‌വ ഒരാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മക്കളുടെ സ്‌നേഹ ആവശ്യത്തിന് വഴങ്ങിയാണ് സിദ്ദീഖ് ദുരന്ത ദിവസം മക്കളോടൊപ്പം കടല്‍ കാണാന്‍ താനൂരിലേക്ക് പോയതെന്ന് ഉമ്മ ഫാത്തിമ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു. ഏക മകന്‍ സിദ്ദീഖിനൊപ്പം രണ്ട് പേരക്കുട്ടികളേയുമാണ് ഫാത്തിമക്ക് താനൂര്‍ ബോട്ട് ദുരന്തത്തില്‍ നഷ്ടമായത്. ജുനൈദും റജ്‌വയുമിപ്പോള്‍ ദുരന്തത്തിന്റെ കഥകള്‍ ഓര്‍ക്കാനേ ഇഷ്ടപ്പെടുന്നില്ല. അടക്കിപ്പിടിച്ച സങ്കടവുമായി സിദ്ദീഖിന്റെ ഭാര്യ മുനീറ വീട്ടിനകത്തുണ്ട്. ആശ്വാസം നല്‍കാന്‍ മുനീറയുടെ ഉമ്മയും സഹോദരിയും എളാപ്പപ്പടിയിലെ വീട്ടില്‍ ഉണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

kerala

വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും

Published

on

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിയന്ത്രണത്തില്‍ കൂടുകല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. മലബാര്‍ മേഖലയ്ക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും.

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ച 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ താഴെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണണ്ട്.

Continue Reading

kerala

67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം മെയ് 5ന്

Published

on

തിരുവനന്തപുരം: 67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം 2024 മെയ് 5 ഞായറാഴ്ച വിവിധ കേന്ദ്രങളില്‍ ആഘോഷിക്കും. പതാക ഉയര്‍ത്തല്‍, തൊഴിലിടങ്ങള്‍ ശുചീകരിക്കല്‍,ദാഹജല കേന്ദ്രം സ്ഥാപിക്കല്‍,ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ,മുതിര്‍ന്ന തൊഴിലാളികളെ ആദരിക്കല്‍ എന്നിവയാണ് പ്രധാന പരിപാടികള്‍

Continue Reading

Trending