kerala
സങ്കടക്കടല്‍ കടന്ന് ജുനൈദും റജ്വയും സ്കൂളിലേക്ക്…
അടക്കിപ്പിടിച്ച സങ്കടവുമായി സിദ്ദീഖിന്റെ ഭാര്യ മുനീറ വീട്ടിനകത്തുണ്ട്. ആശ്വാസം നല്കാന് മുനീറയുടെ ഉമ്മയും സഹോദരിയും എളാപ്പപ്പടിയിലെ വീട്ടില്‍ ഉണ്ട്.

റഷീദ് മോര്യ
താനൂര്‍
സങ്കടം തളം കെട്ടിയ താനൂര്‍ ഓലപ്പീടിക എളാപ്പപ്പടിയിലെ കാട്ടില്‍പ്പീടിയേക്കല്‍ സിദ്ദീഖിന്റെ വീട് പതിയെ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. സന്ദര്‍ശകരുടെ വരവ് കുറഞ്ഞു തുടങ്ങി. ഇരുപത്തിനാല് ദിവസം മുമ്പാണ് സിദ്ദീഖും മക്കളായ ഫാത്തിമ മിന്ഹയും, ഫൈസാനും താനൂര്‍ ബോട്ട് ദുരന്തത്തില്‍ നാഥന്റെ വിളിക്ക് ഉത്തരം നല്കി കണ്‍മറഞ്ഞത്. ഏതാനും മീറ്ററുകള്‍ അപ്പുറത്ത് ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലെ മൈലാഞ്ചിച്ചെടിയുടെ ചുവട്ടില്‍ മൂവരും ഒന്നിച്ചുറങ്ങുകയാണ്. സിദ്ദീഖിന്റെ വീട്ടില്‍ എത്തുമ്പോള്‍ ജുനൈദ് പുതുതായി നിര്‍മ്മിച്ച വീടിന്റെ ചുറ്റുമതില്‍ നനക്കുന്ന തിരക്കിലാണ്. ഉപ്പയുടെ ഓര്‍മകള്‍ അവന്റെ കണ്ണില്‍ തിളങ്ങുന്നുണ്ട്. ഉള്ളില്‍ തപിക്കുന്ന സങ്കടം മുഖത്ത് വായിച്ചെടുക്കാന്‍ കഴിയും.
ദേവധാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സിലേക്കാണിനി ജുനൈദ്. പത്താം ക്ലാസ് കഴിഞ്ഞാല്‍ പ്ലസ് ടുവിന് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കണം എന്നാണ് ആഗ്രഹം. ഫുട്ബോളാണ് ഇഷ്ട വിനോദം. സങ്കടം വകഞ്ഞുമാറ്റാന്‍ ബന്ധുക്കളായ സമപ്രായക്കാരായ കൂട്ടുകാരൊക്കെ ജുനൈദിന്റെ വീട്ടിലുണ്ട്. അലങ്കാര മത്സ്യം വളര്‍ത്താനുള്ള ഒരുക്കത്തിലാണവന്‍. ദുരന്തശേഷം ആരോടും അധികം സംസാരിക്കാതെ മാറിനിന്നിരുന്ന ജുനൈദ് എല്ലാം മറക്കാന്‍ ശ്രമിക്കുകയാണ്.
ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഫാത്തിമ റജ്വയുടെ സ്കൂള്‍ അഞ്ചാം തിയ്യതിയാണ് തുറക്കുക. പരിയാപുരം ജി.എല്‍.പി സ്കൂളില്‍ ഒന്നാം ക്ലാസുകാരിയായിരുന്ന റജ്വ താനൂര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്കൂളിലേക്കാണിനി പുതിയ യൂണിഫോമണിഞ്ഞു പോകുന്നത്. അയല്‍വീട്ടില്‍ കുട്ടികളോടൊപ്പം കളിക്കുകയായിരുന്ന റജ്വ നാണം കുണുങ്ങിയാണ് മുന്നിലെത്തിയത്. പുതിയ സ്കൂളില്‍ പുതിയ ഫ്രണ്ട്സ് ഉണ്ടാകുമെന്ന ആഹ്ലാദത്തിലാണ് വീട്ടുകാര്‍ അക്കു എന്നു വിളിക്കുന്ന റജ്വ. ദുരന്തത്തില്‍ പരിക്കുപറ്റിയ റജ്വ ഒരാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മക്കളുടെ സ്നേഹ ആവശ്യത്തിന് വഴങ്ങിയാണ് സിദ്ദീഖ് ദുരന്ത ദിവസം മക്കളോടൊപ്പം കടല്‍ കാണാന്‍ താനൂരിലേക്ക് പോയതെന്ന് ഉമ്മ ഫാത്തിമ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു. ഏക മകന് സിദ്ദീഖിനൊപ്പം രണ്ട് പേരക്കുട്ടികളേയുമാണ് ഫാത്തിമക്ക് താനൂര്‍ ബോട്ട് ദുരന്തത്തില്‍ നഷ്ടമായത്. ജുനൈദും റജ്വയുമിപ്പോള്‍ ദുരന്തത്തിന്റെ കഥകള്‍ ഓര്‍ക്കാനേ ഇഷ്ടപ്പെടുന്നില്ല. അടക്കിപ്പിടിച്ച സങ്കടവുമായി സിദ്ദീഖിന്റെ ഭാര്യ മുനീറ വീട്ടിനകത്തുണ്ട്. ആശ്വാസം നല്കാന് മുനീറയുടെ ഉമ്മയും സഹോദരിയും എളാപ്പപ്പടിയിലെ വീട്ടില്‍ ഉണ്ട്.
kerala
കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്, പുതിയങ്ങാടി സ്വദേശി ഫൈറൂസ്, അലീന എന്നിവരാണ് മരിച്ചത്.

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരു വിദ്യാര്‍ഥിയാണ് മരിച്ചത്. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. ബീച്ചിനോട് ചേര്‍ന്ന അഴിമുഖത്താണ് അപകടം. പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
തള്ളിപ്പറമ്പ് കൂവേരി പുഴയിലാണ് മറ്റൊരു വിദ്യാര്‍ഥി മരിച്ചത്. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ് (19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
പയ്യാവൂര്‍ കൊയിപ്രയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. സഹോദരനൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അലീന (14) ആണ് മരിച്ചത്.
kerala
സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കും
നാളെ രാവിലെ പത്ത് മണിയോടുകൂടി ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും.

സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കും. വിവിധ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുക. യുബര്‍ അടക്കമുള്ള വന്‍കിട കുത്തക കമ്പനികളുടെ തൊഴില്‍ ചൂഷണത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ സ്വകാര്യ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ തടയാനും കൊച്ചിയില്‍ പ്രത്യക്ഷ സമരത്തിലേക്ക് പോകാനും യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകള്‍ സമരത്തിന് പിന്തുണ നല്‍കും.
ഈ സമരം ഏറ്റവും കൂടുതല്‍ ബാധിക്കുക കൊച്ചി നഗരത്തെ തന്നെയായിരിക്കും. നാളെ രാവിലെ പത്ത് മണിയോടുകൂടി ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും.
kerala
കണ്ണൂരില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി
പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ആണ്.

കണ്ണൂര്‍ ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസ്സ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ആണ്.
ചൂട്ടാട് ബീച്ചിനോട് ചേര്‍ന്നുള്ള അഴിമുഖത്തായിരുന്നു അപകടം. നാല് പേരായിരുന്നു ബീച്ചില്‍ കുളിക്കാനിറങ്ങിയത്. മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india3 days ago
യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്
-
kerala3 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
-
kerala3 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
-
india2 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്