Connect with us

kerala

സങ്കടക്കടല്‍ കടന്ന് ജുനൈദും റജ്‌വയും സ്‌കൂളിലേക്ക്…

അടക്കിപ്പിടിച്ച സങ്കടവുമായി സിദ്ദീഖിന്റെ ഭാര്യ മുനീറ വീട്ടിനകത്തുണ്ട്. ആശ്വാസം നല്‍കാന്‍ മുനീറയുടെ ഉമ്മയും സഹോദരിയും എളാപ്പപ്പടിയിലെ വീട്ടില്‍ ഉണ്ട്.

Published

on

റഷീദ് മോര്യ
താനൂര്‍

സങ്കടം തളം കെട്ടിയ താനൂര്‍ ഓലപ്പീടിക എളാപ്പപ്പടിയിലെ കാട്ടില്‍പ്പീടിയേക്കല്‍ സിദ്ദീഖിന്റെ വീട് പതിയെ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. സന്ദര്‍ശകരുടെ വരവ് കുറഞ്ഞു തുടങ്ങി. ഇരുപത്തിനാല് ദിവസം മുമ്പാണ് സിദ്ദീഖും മക്കളായ ഫാത്തിമ മിന്‍ഹയും, ഫൈസാനും താനൂര്‍ ബോട്ട് ദുരന്തത്തില്‍ നാഥന്റെ വിളിക്ക് ഉത്തരം നല്‍കി കണ്‍മറഞ്ഞത്. ഏതാനും മീറ്ററുകള്‍ അപ്പുറത്ത് ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലെ മൈലാഞ്ചിച്ചെടിയുടെ ചുവട്ടില്‍ മൂവരും ഒന്നിച്ചുറങ്ങുകയാണ്. സിദ്ദീഖിന്റെ വീട്ടില്‍ എത്തുമ്പോള്‍ ജുനൈദ് പുതുതായി നിര്‍മ്മിച്ച വീടിന്റെ ചുറ്റുമതില്‍ നനക്കുന്ന തിരക്കിലാണ്. ഉപ്പയുടെ ഓര്‍മകള്‍ അവന്റെ കണ്ണില്‍ തിളങ്ങുന്നുണ്ട്. ഉള്ളില്‍ തപിക്കുന്ന സങ്കടം മുഖത്ത് വായിച്ചെടുക്കാന്‍ കഴിയും.

ദേവധാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ്സിലേക്കാണിനി ജുനൈദ്. പത്താം ക്ലാസ് കഴിഞ്ഞാല്‍ പ്ലസ് ടുവിന് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കണം എന്നാണ് ആഗ്രഹം. ഫുട്‌ബോളാണ് ഇഷ്ട വിനോദം. സങ്കടം വകഞ്ഞുമാറ്റാന്‍ ബന്ധുക്കളായ സമപ്രായക്കാരായ കൂട്ടുകാരൊക്കെ ജുനൈദിന്റെ വീട്ടിലുണ്ട്. അലങ്കാര മത്സ്യം വളര്‍ത്താനുള്ള ഒരുക്കത്തിലാണവന്‍. ദുരന്തശേഷം ആരോടും അധികം സംസാരിക്കാതെ മാറിനിന്നിരുന്ന ജുനൈദ് എല്ലാം മറക്കാന്‍ ശ്രമിക്കുകയാണ്.

ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഫാത്തിമ റജ്‌വയുടെ സ്‌കൂള്‍ അഞ്ചാം തിയ്യതിയാണ് തുറക്കുക. പരിയാപുരം ജി.എല്‍.പി സ്‌കൂളില്‍ ഒന്നാം ക്ലാസുകാരിയായിരുന്ന റജ്‌വ താനൂര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂളിലേക്കാണിനി പുതിയ യൂണിഫോമണിഞ്ഞു പോകുന്നത്. അയല്‍വീട്ടില്‍ കുട്ടികളോടൊപ്പം കളിക്കുകയായിരുന്ന റജ്‌വ നാണം കുണുങ്ങിയാണ് മുന്നിലെത്തിയത്. പുതിയ സ്‌കൂളില്‍ പുതിയ ഫ്രണ്ട്‌സ് ഉണ്ടാകുമെന്ന ആഹ്ലാദത്തിലാണ് വീട്ടുകാര്‍ അക്കു എന്നു വിളിക്കുന്ന റജ്‌വ. ദുരന്തത്തില്‍ പരിക്കുപറ്റിയ റജ്‌വ ഒരാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മക്കളുടെ സ്‌നേഹ ആവശ്യത്തിന് വഴങ്ങിയാണ് സിദ്ദീഖ് ദുരന്ത ദിവസം മക്കളോടൊപ്പം കടല്‍ കാണാന്‍ താനൂരിലേക്ക് പോയതെന്ന് ഉമ്മ ഫാത്തിമ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു. ഏക മകന്‍ സിദ്ദീഖിനൊപ്പം രണ്ട് പേരക്കുട്ടികളേയുമാണ് ഫാത്തിമക്ക് താനൂര്‍ ബോട്ട് ദുരന്തത്തില്‍ നഷ്ടമായത്. ജുനൈദും റജ്‌വയുമിപ്പോള്‍ ദുരന്തത്തിന്റെ കഥകള്‍ ഓര്‍ക്കാനേ ഇഷ്ടപ്പെടുന്നില്ല. അടക്കിപ്പിടിച്ച സങ്കടവുമായി സിദ്ദീഖിന്റെ ഭാര്യ മുനീറ വീട്ടിനകത്തുണ്ട്. ആശ്വാസം നല്‍കാന്‍ മുനീറയുടെ ഉമ്മയും സഹോദരിയും എളാപ്പപ്പടിയിലെ വീട്ടില്‍ ഉണ്ട്.

kerala

മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു

Published

on

വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവതിയുടെ കുട്ടിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.

Continue Reading

kerala

പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്

പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Published

on

പാലക്കാട് മരം വീണ് വീട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകന്‍ മണികണ്ഠന്‍ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകന്‍ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു മകന്‍ ജോനേഷ് (20) പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ശക്തമായ മഴയില്‍ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളില്‍ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Continue Reading

kerala

കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു

കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

Published

on

എറണാകുളത്ത് ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു. വടുതലയില്‍ ആണ് അപകടമുണ്ടായത്. കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

ഇന്ന് വൈകിട്ടായിരുന്നു അപകടമുണ്ടായത്. കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.

Continue Reading

Trending